കപ്പൽ ഇടിച്ചതിനെത്തുടര്‍ന്ന് ബാൾട്ടിമോറിലെ കീ പാലം തകർന്നു

മെരിലാന്‍ഡ്: ബാൾട്ടിമോറിലെ 1.6 മൈൽ (2.57 കിലോമീറ്റർ) നീളമുള്ള ഫ്രാൻസിസ് സ്കോട്ട് കീ പാലം ചൊവ്വാഴ്ച പുലർച്ചെ ഒരു കണ്ടെയ്‌നർ കപ്പൽ ഇടിച്ചതിനെ തുടർന്ന് തകർന്നു, ഏഴ് പേർ വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന് അധികൃതർ അറിയിച്ചു.

യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു തത്സമയ വീഡിയോയിൽ ഒരു കപ്പൽ പാലത്തിൽ ഇടിക്കുന്നതും തുടര്‍ന്ന് അതിൻ്റെ നിരവധി സ്പാനുകൾ പടാപ്‌സ്കോ നദിയിലേക്ക് തകർന്നു വീഴുന്നതും കാണിക്കുന്നു. സോഷ്യൽ മീഡിയ എക്‌സിൽ പോസ്റ്റ് ചെയ്ത സ്ഥിരീകരിക്കാത്ത വീഡിയോകളും ആഘാതവും തകർച്ചയും കാണിച്ചു.

ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്‌മെൻ്റ് നദിയിൽ ഏഴ് പേർക്കായി തിരച്ചിൽ നടത്തുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നതെന്ന് ബാൾട്ടിമോർ ഫയർ ഡിപ്പാർട്ട്‌മെൻ്റിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കെവിൻ കാർട്ട്‌റൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നിലധികം വാഹനങ്ങൾ വെള്ളത്തിൽ വീണതായി ബാള്‍ട്ടിമോര്‍ പോലീസും സ്ഥിരീകരിച്ചു.

LSEG-യിൽ നിന്നുള്ള ഷിപ്പ് ട്രാക്കിംഗ് ഡാറ്റ പ്രകാരം, അപകടം നടന്ന കീ ബ്രിഡ്ജിനോട് ചേർന്നുള്ള സ്ഥലത്ത് സിംഗപ്പൂർ-ഫ്ലാഗ് ചെയ്ത കണ്ടെയ്നർ കപ്പൽ കാണിക്കുന്നു. കപ്പലിൻ്റെ രജിസ്റ്റർ ചെയ്ത ഉടമ ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡും മാനേജർ സിനർജി മറൈൻ ഗ്രൂപ്പുമാണ്.

സിംഗപ്പൂരിൻ്റെ പതാക ഘടിപ്പിച്ച കണ്ടെയ്‌നർ കപ്പൽ ഡാലി പാലത്തിൻ്റെ ഒരു തൂണില്‍ ഇടിച്ചതായും രണ്ട് പൈലറ്റുമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിനർജി മറൈൻ കോർപ്പറേഷൻ അറിയിച്ചു.

I-695 കീ ബ്രിഡ്ജിലേക്കുള്ള എല്ലാ റോഡുകളും അടച്ചതായി മെരിലാൻഡ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ഫ്രാൻസിസ് സ്കോട്ട് കീയുടെ പേരിലുള്ള പാലം 1977 ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നത്. ഏകദേശം 60.3 ദശലക്ഷം ഡോളർ ചിലവിലാണ് ഈ പാലം നിര്‍മ്മിച്ചത്.

Leave a Comment

More News