രാജസ്ഥാനിൽ വിവിധ പാർട്ടികളുടെ 314 നേതാക്കൾ ബിജെപിയിൽ ചേർന്നു

ജയ്പൂർ: രാജസ്ഥാൻ മുൻ എംഎൽഎമാരും വിവിധ രാഷ്ട്രീയ പാർട്ടികളിലെ മുൻ എംപിമാരും ഉൾപ്പെടെ 314 നേതാക്കൾ ബുധനാഴ്ച ബിജെപിയില്‍ ചേർന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളിൽ എല്ലാവർക്കും വിശ്വാസമുള്ളതിനാൽ അദ്ദേഹത്തിന്റെ വിജയരഥം മുന്നോട്ടു കൊണ്ടുപോകാൻ സംസ്ഥാനത്തെ ഓരോ വിഭാഗത്തിൽപ്പെട്ടവരും ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച ബിജെപി സംസ്ഥാന സഹഭാരവാഹി വിജയ രഹത്കർ പറഞ്ഞു.

രാജസ്ഥാനിലെ 25 സീറ്റുകളിലും മൂന്നാം തവണയും ബിജെപിയെ വിജയിപ്പിക്കാനാണ് സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു. ജോയിംഗ് കമ്മിറ്റി കൺവീനർ അരുൺ ചതുർവേദി, പാർട്ടിയിലേക്ക് പുതുതായി ചേർന്നവരെ സ്വാഗതം ചെയ്തു.

കോൺഗ്രസ് തികച്ചും നേതാക്കളില്ലാത്ത അവസ്ഥയിലായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുങ്ങുന്ന ബോട്ടാണെന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇന്ന് കണ്ടു തുടങ്ങിയിരിക്കുന്നു, അതിനാൽ നേതാക്കളെല്ലാം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണ്.

കോൺഗ്രസ് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുമ്പോൾ ‘രാജ്യം ആദ്യം’ എന്ന നയം പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒന്നാമതെത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ വളരെക്കാലം കോൺഗ്രസിൽ പ്രവർത്തിച്ചു, എന്നാൽ ഇന്ന് കോൺഗ്രസിലെ പ്രവർത്തകരെ കേൾക്കാൻ ആരുമില്ല. സ്വജനപക്ഷപാതത്തിൻ്റെ രാഷ്ട്രീയമുണ്ട്. അതുകൊണ്ടാണ് ഇന്ന് ആരും കോൺഗ്രസിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കാത്തത്. വരും കാലങ്ങളിൽ കോൺഗ്രസ് പാർട്ടി പൂർണമായും ഇല്ലാതാകും,” മുൻ ഗംഗാനഗർ എംപിയും കോൺഗ്രസ് നേതാവുമായ ശങ്കർ പന്നു ബിജെപിയിൽ ചേർന്നതിന് ശേഷം പറഞ്ഞു.

“ഞങ്ങളുടെ കുടുംബത്തിൻ്റെ പ്രത്യയശാസ്ത്രം ബിജെപിയുമായി ബന്ധപ്പെട്ടിരിക്കുന്നു. യമുന ജല ഉടമ്പടിയിലൂടെ ശേഖാവതിയിലെ ദീർഘകാല ജലപ്രശ്നം പരിഹരിച്ചത് സംസ്ഥാനത്തെ ഭജൻലാൽ സർക്കാരാണ്. അതുകൊണ്ടാണ് ഇന്ന് എല്ലാ വിഭാഗം സ്ത്രീകളും യുവാക്കളും വ്യവസായികളും മുതിർന്നവരും കർഷകരും ബിജെപിക്കൊപ്പമുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 സീറ്റുകളിലും വൻ ഭൂരിപക്ഷത്തിൽ ഞങ്ങൾ വിജയിക്കും,” ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് മുൻ എംഎൽഎ നന്ദ് കിഷോർ മഹാരിയ പറഞ്ഞു.

ബുധനാഴ്ച ബിജെപിയിൽ ചേർന്നവരിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രധാൻ, ജില്ലാ പരിഷത്ത് അംഗങ്ങൾ, പഞ്ചായത്ത് സമിതി അംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു.

Leave a Comment

More News