“എന്നെ തോല്പിക്കാനാവില്ല”: വെടിയേറ്റ് രക്തം വാര്‍ന്നൊഴുകുമ്പോഴും ട്രം‌പ് മുഷ്ടി ചുരുട്ടി അനുയായികള്‍ക്ക് ആവേശം പകര്‍ന്നു

വാഷിംഗ്ടൺ: പെന്‍സില്‍‌വാനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ അക്രമിയുടെ വെടിയേറ്റ് ചെവിയില്‍ നിന്ന് രക്തം വാർന്നൊഴുകിയ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, മുഷ്ടി ചുരുട്ടി തന്റെ അനുയായികള്‍ക്ക് ആവേശം പകര്‍ന്നു.

എന്തുവന്നാലും തൻ്റെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണം തുടരുമെന്ന് ട്രംപ് തൻ്റെ അനുയായികൾക്ക് അയച്ച ഹ്രസ്വ ഇമെയിൽ സന്ദേശത്തിൽ വാഗ്ദാനം ചെയ്തു. ഡൊണാൾഡ് ട്രംപ് പറഞ്ഞു, “ഞാൻ ഒരിക്കലും കീഴടങ്ങില്ല, എന്നെ ആര്‍ക്കും തോല്പിക്കാനാവില്ല.” ഡൊണാൾഡ് ട്രംപിനെതിരെ വെടിയുതിർക്കുന്ന സംഭവത്തിൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലാകുകയാണ്. അതിൽ അദ്ദേഹം പ്രസംഗിക്കുന്നത് കാണാം, തുടർന്ന് വെടിയൊച്ചയും അദ്ദേഹം വലതു കൈകൊണ്ട് ചെവി പൊത്തി ഡെയ്‌സിലേക്ക് ചാരി. സീക്രട്ട് സര്‍‌വീസ് ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ അദ്ദേഹത്തെ വലയം ചെയ്തു.

ട്രംപ് ഡെയ്‌സിന് പിന്നിൽ നിന്ന് എഴുന്നേറ്റ് റാലിയിൽ പങ്കെടുത്ത ആളുകൾക്ക് നേരെ മുഷ്ടി ചുരുട്ടി ധൈര്യത്തിൻ്റെ സന്ദേശം നല്‍കി. വലതു ചെവിയിലും മുഖത്തും രക്തം കാണാം. ഈ ആക്രമണത്തിന് ശേഷമാണ് ട്രംപ് തൻ്റെ ആദ്യ പ്രതികരണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ നൽകിയത്.

യുഎസ് സീക്രട്ട് സർവീസ് വക്താവ് ആൻ്റണി ഗുഗ്ലിയൽമി പറയുന്നതനുസരിച്ച്, ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:15 ഓടെയാണ് സംഭവം നടന്നത്. വെടിവെച്ച ആള്‍ റാലി സൈറ്റിന് പുറത്ത് ഉയർന്ന സ്ഥാനത്ത് നിന്ന് സ്റ്റേജിലേക്ക് നിരവധി തവണ വെടിയുതിർത്തു. യുഎസ് സീക്രട്ട് സർവീസ് ഏജൻ്റുമാർ അക്രമിയെ കൊലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. “മുൻ പ്രസിഡൻ്റ് ട്രംപ് സുരക്ഷിതനാണ്. ഈ ആക്രമണത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവം അന്വേഷണത്തിലാണ്, രഹസ്യാന്വേഷണ വിഭാഗം എഫ്ബിഐയെ അറിയിച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പാർട്ടിയുടെ നോമിനി ആകുന്ന മിൽവാക്കിയിൽ റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബീവർ കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് ചെയർമാൻ റിക്കോ എൽമോർ, പ്രത്യേക അതിഥികൾക്കുള്ള സെക്ഷനിൽ ട്രംപിന് മുന്നിൽ ഇരിക്കുമ്പോൾ പടക്കം പൊട്ടുന്നതു പോലെ ശബ്ദം കേട്ടു. എല്ലാവരും ഞെട്ടിപ്പോയിയെന്നും, അത് യഥാർത്ഥ വെടിയുണ്ടകളാണെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ‘ഇറങ്ങൂ!’ എന്ന് ആക്രൊശിച്ചു. അതിനുശേഷം രഹസ്യാന്വേഷണ ഏജൻ്റുമാർ ട്രംപിനെ വേദിയിൽ നിന്ന് ഇറക്കികൊണ്ടുപോയതായും ആൾക്കൂട്ടത്തിൽ നിന്ന് ആരോ ഡോക്ടറെ വിളിക്കുന്നത് കേട്ടതായും എൽമോർ പറഞ്ഞു. എൽമോറിന് സൈന്യത്തിൽ ആയിരുന്ന കാലത്ത് പ്രഥമശുശ്രൂഷയെക്കുറിച്ചും സിപിആറിനെക്കുറിച്ചും അറിവുണ്ടായിരുന്നു എന്നും, എന്നാല്‍ ആ സമയത്ത് സഹായത്തിന് ഒരു ഡോക്ടറെ ഉടനടി അവിടേക്ക് എത്താന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് തോന്നിയെന്നും പറഞ്ഞു.

Leave a Comment

More News