ഇന്ത്യയ്ക്കെതിരെ പാക്കിസ്താന് നടത്തിയ കൂട്ടക്കുരുതിയും അതിനെതിരെ ഇന്ത്യയുടെ അഭിമാനക രമായ സിന്ദുർ വിജയക്കൊടി വിദേശ രാജ്യങ്ങളിൽ വിശദികരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘതലവനായ ശശി തരൂരിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികളുടെ സംവേദനതലങ്ങൾ പുകഞ്ഞ് കത്തുന്നു. ഇതെല്ലാം കണ്ട് ഉത്കണ്ഠപ്പെടുന്ന നിസ്സഹായതോടെ നോക്കി നിൽക്കുന്ന, അധ്വാനിക്കാതെ എങ്ങനെ കാശുണ്ടാക്കാം എന്ന് ചിന്തിക്കുന്ന കുറെ അണികൾ. ആകാശത്തിലൂടെ അരിച്ചരിച്ചു് നീങ്ങുന്ന മേഘങ്ങൾപോലെ തരൂർ 2009-മുതൽ തിരുവനന്തപുരത്ത് നിന്ന് കോൺഗ്രസ് എം.പി.യായി നാല് പ്രാവശ്യം ലോക സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ യജമാനന്മാരുടെ ഭൗതിക പുരോഗതി വെളിപ്പെടുത്താതെ അവരുടെ രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങളെ പലവിധ വാദങ്ങളിലൂടെ വരച്ചു് കാണിക്കുന്നത് കാണാറുണ്ടെങ്കിലും ഇപ്പോൾ അഴിച്ചുവിട്ടിരിക്കുന്ന കൊടുങ്കാറ്റ് കോൺഗ്രസ് പാർട്ടിയുടെ വേലിക്കെട്ടുകളെ പൊളിച്ചുകൊണ്ടിരിക്കുന്നു.
തരൂരിന്റെ മോദി വാഴ്ത്തുപാട്ടാണ് കോൺഗ്രസിനെ നിരാശരാക്കുന്നത്.1965-മുതൽ ഇന്ത്യൻ സൈന്യം പാക്കിസ്താൻ മണ്ണിൽ കടന്നുകയറിയിട്ടുണ്ട്, മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ട് അതിനെയൊന്നും രാഷ്ട്രീയ നേട്ടമായി കോൺഗ്രസ് എടുത്തിട്ടില്ല. 2018-ൽ തരൂർ പ്രസിദ്ധികരിച്ച ‘ഡി പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ പുസ്തകത്തിൽ രേഖപ്പെടുത്തിയത് ഇപ്പോൾ എന്തുകൊണ്ട് വിഴുങ്ങുന്നു? അടുത്ത ചോദ്യം പഹൽഗാം ഭീകരർ എവിടെ? ചോദ്യങ്ങൾ ന്യായമാണ്. ഭരണകക്ഷികൾ ഉത്തരം കൊടുക്കണം. തിരിച്ചും ചോദ്യങ്ങളുണ്ട്. മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ദാവീദ് ഇബ്രാഹിം എവിടെ?എന്തുകൊണ്ടാണ് തരൂരിന്റെ പേര് വിദേശ യാത്ര പട്ടികയിൽ വരാതിരുന്നത്? ഇന്ത്യ എന്ന മഹാരാജ്യം ശത്രു രാജ്യത്തോട് പൊരുതികൊണ്ടിരിക്കുമ്പോൾ സമൂഹത്തിൽ വെറുപ്പ് പടർത്തുന്ന പ്രസ്താവനകൾ രാജ്യസ്നേഹികൾക്ക് ചേർന്നതല്ല. ചോദ്യങ്ങൾ ചോദിക്കാനുള്ള എത്രയോ വേദികളുണ്ട്.
ഇന്നത്തെ മലീമസമായ രാഷ്ട്രീയ ഗോദയിൽ മൗഢ്യത്തിൽ, അജ്ഞതയിൽ ജീവിക്കുന്ന വരുടെ മധ്യത്തിലേക്ക് ഒരു ബുദ്ധിജീവി കടന്നുവരുമെന്നോ അവർ എടുക്കുന്ന തീരുമാനങ്ങളെ ശക്തമായി എതിർക്കു മെന്നോ, ശവം താങ്ങിയായി നിൽക്കുമെന്നോ ഈ കൂട്ടർ കരുതിക്കാണില്ല. രാഷ്ട്രീയ പാർട്ടികൾ സ്വന്തം കാഴ്ച്ച വട്ടത്തിനുള്ളിൽ പ്രപഞ്ചത്തെ കാണാൻ ശ്രമിക്കു മ്പോൾ എങ്ങനെയാണ് ഒരു ആഗോള പൗരനെ, സർഗ്ഗ പ്രതിഭയെ സ്വാർത്ഥതാല്പര്യങ്ങളുടെ വേലിക്കെട്ടിനുള്ളിൽ തളച്ചിടാൻ സാധിക്കുക?
ഇന്നുയരുന്ന ചോദ്യം വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച തരൂർ ആരുടെ വക്താവാണ്? ബിജെപിയുടെ അതോ കോൺഗ്രസിന്റെ? ഇവരുടെ രണ്ടുപേരുടേയു മല്ല അതിലുപരി ഇന്ത്യയുടെ വക്താവായി ഇന്ത്യയുടെ നിലപാട് അറിയിക്കാൻ പോയതാണ്. അടിസ്ഥാനപരമായി തരൂർ ഒരു രാഷ്ട്രീയ നേതാവല്ല. എഴുത്തുകാരൻ, മുൻ യു.എൻ. നയതന്ത്ര ജ്ഞൻ, ഐക്യ രാഷ്ട്രസഭയിൽ അണ്ടർ സെക്രട്ടറിയായി കാൽനൂറ്റാണ്ട് പ്രവർത്തിച്ച തരൂർ ഒരു ഗാന്ധിയൻ ആദർശവാദിയാണ്. ഇന്ത്യൻ കോൺഗ്രസ് അദ്ദേഹത്തെ വിദേശ കേന്ദ്ര സഹ മന്ത്രിപദംവരെയെത്തിച്ചു. ആ പദവിയിലെത്തിയത് സ്വന്തം യോഗ്യതയുടെ അടിസ്ഥാനത്തി ലാണ് അല്ലാതെ ആരുടേയും പിന്നാലെപോയി പരസ്പരം പുറംചൊറിഞ്ഞു് കിട്ടിയതല്ല.
എന്താണ് തരൂരിന്റെ പ്രത്യയശാസ്ത്രം? അത് മാനുഷികമാണ്. യാഥാർഥ്യങ്ങളെ മുൻനിറു ത്തിയുള്ള സൗന്ദര്യാത്മകമായ സാമൂഹ്യ ശാസ്ത്ര വീക്ഷണങ്ങളാണ്. അത് കരുത്തരായ എഴുത്തു കാരിൽ കാണുന്ന ദാർശിനിക കാഴ്ചപ്പാടുകളാണ്. രാഷ്ട്രീയ മാടമ്പിത്തരങ്ങൾക്ക് കൂട്ടുനിൽ ക്കാറില്ല. ഇന്നുള്ള കുറെ എഴുത്തുകാരെപോലെ രാഷ്ട്രീയ പാർട്ടികളിൽ കടന്നുകൂടി മധുരം നുണയുന്ന പാട്ടും വളയും വാങ്ങുന്ന വ്യക്തിത്വമല്ല തരൂരിന്റെ സാഹിത്യം. അദ്ദേഹം സാംസ്കാ രിക രംഗത്തു് വന്നിരുന്നെങ്കിൽ ശുദ്ധികലശം വരുത്തുമായിരിന്നു. തരൂർ വിദേശത്തു് ചെയ്യു ന്നത് രാഷ്ട്രീയ ചർച്ചയല്ല രാജ്യതാല്പര്യങ്ങളെ സ്വാർത്ഥകമാക്കുകയാണ്.അത് ഒരു രാജ്യസ്നേഹി യുടെ മൗലികമായ അവകാശമാണ്. അതിൽ രാജ്യം ഭരിക്കുന്ന ശക്തനായ ഭരണാധികാരി നരേന്ദ്ര മോദിയെ പുകഴ്ത്തി പറയും. ഇകഴ്ത്തി പറയണോ? അതിനെ ആരെതിർത്താലും രാഷ്ട്ര വളർച്ച നോക്കാതെ രാഷ്ട്രീയം അധികാരമായി വളർന്നതിന്റെ, മരണംവരെ അധികാരത്തിൽ ഇരിക്കാനാഗ്രഹിക്കുന്ന മുഖംമൂടികളുടെ സ്വാർത്ഥ താല്പര്യ പ്രതികരണങ്ങളാണ്.രാഷ്ട്രീയ രംഗത്തെ രോഗാതുരമായ ഈ കാഴ്ചപ്പാടാണ് മാറേണ്ടത്.
പഹൽഗാം ഭീകരാക്രമണത്തെ വിദേശ രാജ്യങ്ങളിൽ വിശദികരിക്കാൻ പോയ ഒരു സംഘത്തലവനെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ഗൂഢതന്ത്രം ഒരു വ്യക്തിയുടെ വളർച്ച, മികവിനുള്ള അസൂയ തന്നെയാണ്. കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന് തരൂ രിനൊപ്പം നിൽക്കാനുള്ള യോഗ്യതയുണ്ടോ? മത രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ ഭാഗ്യാ ന്വേഷികളായി നടക്കുന്ന മാനസിക മനോരോഗികൾക്ക്, സങ്കുചിത താല്പര്യക്കാർക്ക് എന്തും വിവാദ-അപവാദമാക്കാം, സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാം. ഈ ഭീരുക്കൾ തിരിച്ച റിയേണ്ടത് തരൂർ പൊതുജനത്തെ പുച്ഛത്തോടെ കാണുകയോ, ആരുടേയും അടിമയോ, സ്വാർ ത്ഥനോ അല്ല. അദ്ദേഹത്തിന്റെ നേർത്ത ശബ്ദത്തിൽ കടന്നുവരുന്നത് സംസ്കാര സമ്പന്നമായ ജീവിത വീക്ഷണങ്ങളുമായിട്ടാണ്. ഗാന്ധിജി ജനങ്ങളെ സേവിച്ചത് ആദർശനിലപാടുകളിലാ യിരിന്നു. ജാതി മത രാഷ്ട്രീയ നിറം നോക്കിയായിരുന്നില്ല.
എഴുത്തുകാരായുള്ള പ്രധാനമന്ത്രിമാർ നെഹ്റു, നരസിംഹ റാവു, വാജ്പേയി മറ്റ് പ്രധാന മന്ത്രിമാരേക്കാൾ ജനപക്ഷത്തു് നിന്നവരാണ്. അവർ പഠിച്ച സ്വദേശ വിദേശ വിദ്യാല യങ്ങൾ കത്തികുത്തു്-കൊലപാതക-സമരങ്ങൾ നടന്നതായിരിന്നില്ല. തരൂരും ആ പാതയിലാണ് സഞ്ചരിച്ചത്. 1994-ൽ പ്രതിപക്ഷ നേതാവായിരുന്ന വാജ്പേയ്യെ വിയന്നയിലേക്ക് നരസിംഹ റാവു അയച്ചത് ഒരു പ്രത്യേയശാസ്ത്രത്തിന്റെ പരിവേഷം നോക്കിയല്ല. അവരുടെ മഹത്തായ സ്വഭാവ മൂല്യങ്ങളാണ് ജനങ്ങൾ കണ്ടത്. ഇന്നുള്ള ഭരണ-പ്രതിപക്ഷ കക്ഷികളിൽ ഇത് കാണാ റുണ്ടോ? ഇവരെ കണ്ടല്ലേ ജനങ്ങൾ പഠിക്കുന്നത്. ഇതിനെല്ലാം കാരണം മനു ഷ്യരിലെ ആത്മീയ, ധാർമ്മിക മൂല്യങ്ങൾ നഷ്ടപ്പെട്ട് മത രാഷ്ട്രീയ മാനുഷിക വിവേചനത്തിന് ഇരകളായതാണ്. ഇന്നത്തെ ഭൂരിപക്ഷം മനുഷ്യരുടെ സിരകളിൽ പ്രവർത്തിക്കുന്നത് മനുഷ്യരിൽ എങ്ങനെ മത സ്പർദ്ധ വളർത്തി കുറെ മതഭ്രാന്തന്മാരെ വാർത്തെടുക്കാം അതിലൂടെ അധികാരത്തിലെത്താം എന്ന ചിന്തയാണ്.
പാകിസ്ഥാനിൽ ഒരു ഭീകരൻ പൊട്ടിത്തെറിച്ചാൽ ഒരു കോടി കിട്ടും. പ്രാചീന ശിലായുഗ ത്തിൽ ജീവി ക്കുന്ന, പണമെന്ന ദുഷ്ട ദൈവങ്ങളെ ആരാധിക്കുന്ന നരഭോജികൾ. ഇതിനെ കരു തലോടെ കാണുന്നവരാണ് സർഗ്ഗ പൈതൃക സംസ്കാരത്തിൽ ജീവിക്കുന്നവർ. അവർക്കറിയാം ഈ മന്ദബുദ്ധികൾക്ക് മഹത്തായ സംസ് കാര മഹിമയോ അറിവോ ഇല്ലെന്നുള്ളത്. സാഹിത്യ പ്രതിഭകൾ അധികാരത്തിൽ എവിടെ വന്നിട്ടുണ്ടോ അവിടെയെല്ലാം പുരോഗതി കാണാം. അവരിൽ സാംസ്കാരിക പൈതൃകമുണ്ട്. മാനവികതയുണ്ട്. കേരളത്തിൽ മന്ത്രിമാരായിരുന്ന മലയാളത്തിലും ഇംഗ്ലീഷിലും നിരവധി കൃതികൾ പ്രസിദ്ധികരിച്ച ജന്മികുടിയാൻ വേരുകൾ മുറിച്ചുമാറ്റിയ ഈ.എം.എസ്, സി.അച്യുതമേനോൻ, മുസ്ലിം സമുദായത്തിന് നിർണ്ണായക സ്ഥാനം നേടിക്കൊടുത്ത സി.എച്ച്. മുഹമ്മദ് കോയ, ജോസഫ് മുണ്ടശ്ശേരി, സി.ദിവാകരൻ, എം.എ.ബേബി, ജി.സുധാകരൻ തുടങ്ങി പല പ്രതിഭകളെ കാണാം. കുളത്തിലെ തവളകളെപോലെ കേരള ത്തിൽ ജീവിക്കുന്ന രാഷ്ട്രീയക്കാർക്ക് ലോകം ചുറ്റി നടന്നുകണ്ട ഒരു ആഗോള എഴുത്തുകാരനെ ഉൾക്കൊള്ളുക അത്ര എളുപ്പമല്ല. അവരിൽ കാണുന്നത് അസൂയ, പരദൂഷണമാണ്. മറ്റുള്ളവ രുടെ വളർച്ചയിൽ അസഹിഷ്ണതയുള്ളവർ.
നമ്മൾ ഏത് ജാതിമത രാഷ്ട്രീയ വിശ്വാസത്തിൽ ജീവിച്ചാലും കാലത്തിനും ഒരു നീതി ശാസ്ത്രമുണ്ട്. അതിൽ വിശാലമായ കാഴ്ചപ്പാടുള്ളവർ പുരോഗമനാശയങ്ങളിലൂടെ വസന്ത ത്തിന്റെ സൗന്ദര്യാനുഭൂതി നൽകും അല്ലാതെ വക്രതയുടെ നടുവിൽ മറ്റുള്ളവരെ വഞ്ചിക്കുന്ന വരല്ല. തരൂരിനെപ്പോലുള്ള ഒരു എഴുത്തുകാരന് വിധേയത്വവർഗ്ഗത്തിനൊപ്പം വിധേയത്വം കാണിച്ചു് അടിമയായി ഭൗതിക രാഷ്ട്ര, വരട്ടുതത്വ സിദ്ധാന്തവുമായി ഏതെങ്കിലും പാർട്ടി ക്കൊപ്പം നിൽക്കുന്ന കാര്യം സംശയമാണ്. അങ്ങനെ നിന്നിരുന്നുവെങ്കിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വരെ ലഭിക്കുമായിരിന്നു.
തരൂർ സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ചാൽ ഈ വരട്ടുതത്വ വിശ്വാസത്തിൽ ജീവിക്കു ന്നവരുടെ പിന്തുണ ലഭിക്കുമോ? കേരളം ഭരിക്കേണ്ടത് സർഗ്ഗധനരായ എഴുത്തുകാരാണ്. ഒരി ക്കലെങ്കിലും കലാ സാഹിത്യ രംഗത്തുള്ളവർ കേരളം ഭരിച്ചാൽ സ്വർഗ്ഗഭൂമിയായി മാറുമെന്നു ള്ളതിന് സംശയമില്ല. നിർഭാഗ്യമെന്ന് പറയാൻ കേരളത്തെ ജാതി മത രാഷ്ട്രീയക്കാർ വീതിച്ചെ ടുത്തു് അവർ തമ്മിലുള്ള വ്യാപാര കൂട്ടുകച്ചവട ഉടമ്പടിയിലൂടെ മുതലാളിത്വ-നാടുവാഴി-ഉദ്യോ ഗസ്ഥ വർഗ്ഗ സംസ്കാരമാണ് ഇന്ന് നടക്കുന്നത്. സമൂഹത്തിൽ ജാതി മത രാഷ്ട്രീയ കപടബോധ ത്തിൽ നിന്ന് മാറി വിജ്ഞാന സമ്പത്തുള്ള ഒരു യുവതലമുറ രംഗത്ത് വന്നാൽ അതിനൂതന മായ മനുഷ്യസമൂഹത്തെ അഭിവൃദ്ധിയിലേക്ക് വളർത്താൻ പാശ്ചാത്യ വികസിത രാജ്യങ്ങളെ പോലെ സാധിക്കും. അതിന് മനഃസാക്ഷി ശുദ്ധിചെയ്തു് മനുഷ്യസമുദായമായി മാറിയാൽ കേരളത്തെ മാറ്റിയെടുക്കാം.
