തിരുവനന്തപുരം: കേരള മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇന്ന് (ജൂലൈ 21 തിങ്കളാഴ്ച) തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 101 വയസ്സായിരുന്നു. 2006 മുതൽ 2011 വരെ അദ്ദേഹം കേരള മുഖ്യമന്ത്രിയായിരുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കു മനുഷ്യനായിരുന്നു മുതിർന്ന കമ്മ്യൂണിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയുമായ വി എസ് അച്യുതാനന്ദന്‍. പതിറ്റാണ്ടുകളായി സംസ്ഥാന രാഷ്ട്രീയത്തിൽ തീക്ഷ്ണമല്ലെങ്കിലും, ഉന്നതമായ സാന്നിധ്യമായിരുന്നു അദ്ദേഹം.
ദീര്‍ഘകാലമായി രോഗ ശയ്യയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നുമതുല്‍ വെൻ്റിലേറ്ററിൻ്റെ സഹായത്തടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നേതൃത്വത്തില്‍ വിഎസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ടായിരുന്നെങ്കിലും ആരോഗ്യനിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നില്ല. മരുന്നുകളോടും ഡയാലിസിസിനോടും പ്രതികരിച്ചിരുന്നെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായില്ല. തുടര്‍ന്ന് ചികിത്സാരീതികള്‍ വിലയിരുത്താനും തുടര്‍ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കാനും ജൂണ്‍ 30ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് വിദഗ്‌ധ ഡോക്‌ടര്‍മാരെത്തിയിരുന്നു.
2019-ൽ ഒരു ചെറിയ പക്ഷാഘാതം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് വിട്ടുനിന്നത്. അതിനുശേഷം അദ്ദേഹം തിരുവനന്തപുരത്തുള്ള മകൻ വി. അരുൺ കുമാറിന്റെ വസതിയിൽ സഹായകരമായ ജീവിതം നയിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ആശുപത്രിയിലെത്തി. തുടര്‍ന്ന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ഇന്നു വൈകിട്ട് 3.20ന് ആയിരുന്നു അന്ത്യമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
മൃതദേഹം അല്‍പ സമയത്തിനകം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് രാത്രി എട്ട് മണിയോടെ വീട്ടിലെത്തിക്കും. ഇന്ന് രാത്രി മുതൽ വിഎസിൻ്റെ വീട്ടിൽ പൊതു ദർശനമുണ്ടാകും. നാളെ (ചൊവ്വാഴ്ച) രാവിലെ 9മണി മുതൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടു പോകും. സംസ്കാരം മറ്റന്നാള്‍ ആലപ്പുഴ ശ്മശാനത്തില്‍ നടക്കും.
അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി മോദി അനുശോചിച്ചു
Saddened by the passing of former Kerala CM Shri VS Achuthanandan Ji. He devoted many years of his life to public service and Kerala's progress. I recall our interactions when we both served as Chief Ministers of our respective states. My thoughts are with his family and… pic.twitter.com/hHBeC4LEKf
— Narendra Modi (@narendramodi) July 21, 2025
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)] നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അച്യുതാനന്ദനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ മോദി എക്‌സിൽ പങ്കിട്ടു.
അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രതിരോധ മന്ത്രി അനുശോചിച്ചു.
Deeply saddened by the demise of former Chief Minister of Kerala, Shri V.S. Achuthanandan ji. He was a seasoned politician who dedicated his life to public service and social causes. My heartfelt condolences to his family and followers. Om Shanti.
— Rajnath Singh (@rajnathsingh) July 21, 2025
അച്യുതാനന്ദന്റെ നിര്യാണത്തിൽ കേരള ഗവർണർ അനുശോചിച്ചു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുശോചിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു ഉന്നത വ്യക്തിത്വവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായനുമായിരുന്നു വി.എസ് എന്നും അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യയുടെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നുവെന്നും ആർലേക്കർ പറഞ്ഞു.
1964-ലെ പിളർപ്പിനുശേഷം സിപിഐ എമ്മിന്റെ സ്ഥാപക നേതാവായ അദ്ദേഹം കേരളത്തിലും ദേശീയ തലത്തിലും പാർട്ടിയുടെ ദിശ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയെന്ന നിലയിൽ, ഭൂമി കൈയേറ്റങ്ങൾ, പൊതുവിദ്യാഭ്യാസ പ്രോത്സാഹനം, അഴിമതി വിരുദ്ധ നടപടികൾ, പരിസ്ഥിതി സംരക്ഷണം എന്നിവയ്‌ക്കെതിരായ ഉറച്ച നടപടികൾക്ക് അദ്ദേഹം പ്രശംസ നേടി. പ്രതിപക്ഷ നേതാവായും ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചുവെന്ന് ആർലേക്കർ ഓർമ്മിച്ചു.
ആശുപത്രിയിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രവാഹം
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ്റെ വിയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ പട്ടം എസ്‌യുടി ആശുപത്രിയിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രവാഹം. മരണവാർത്ത സ്ഥിരീകരിച്ച് നിമിഷങ്ങൾക്കകം ആശുപത്രി പരിസരം ജനനിബിഡമായി. ചാറ്റൽമഴയെ അവഗണിച്ചും നിരവധി പേരാണ് ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവർക്ക് പുറമെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി രാജീവ്, കെ എൻ ബാലഗോപാൽ, പി സുപാൽ എംഎൽഎ, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് തുടങ്ങി നിരവധി പ്രമുഖർ വിഎസിനെ കാണാൻ ആശുപത്രിയിലെത്തി.
![]()
