ക്രെഡിറ്റ് കാർഡ് പലിശ 10 ശതമാനമായി കുറയ്ക്കണം: കടുത്ത നിർദ്ദേശവുമായി ട്രംപ്

വാഷിംഗ്‌ടൺ ഡി സി :ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്ന അമിത പലിശയ്ക്ക് കടിഞ്ഞാണിടാൻ ഒരു വർഷത്തേക്ക് പലിശ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. നിലവിൽ 20 മുതൽ 30 ശതമാനം വരെ പലിശ ഈടാക്കുന്ന കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

2026 ജനുവരി 20 മുതൽ ഒരു വർഷത്തേക്ക് ഈ നിയന്ത്രണം ഏർപ്പെടുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്.

ഈ നീക്കത്തിന് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിലെ പ്രമുഖ നേതാക്കളുടെ പിന്തുണയുണ്ട്. സാൻഡേഴ്സ്, അലക്സാണ്ട്രിയ ഒക്കേഷ്യോ-കോർട്ടസ് തുടങ്ങിയവരും സമാനമായ ആവശ്യം മുൻപ് ഉന്നയിച്ചിരുന്നു.

അമേരിക്കയിലെ ആകെ ക്രെഡിറ്റ് കാർഡ് കടം 1.23 ട്രില്യൺ ഡോളറിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ.

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഈ നിർദ്ദേശത്തെ ശക്തമായി എതിർക്കുന്നു. പലിശ നിരക്ക് 10 ശതമാനമായി കുറയ്ക്കുന്നത് ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് ക്രെഡിറ്റ് കാർഡുകൾ ലഭിക്കുന്നത് തടയാൻ കാരണമാകുമെന്നും, ഇത് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും അവർ വാദിക്കുന്നു.

വായ്പാ നിരക്കുകൾ കുറച്ച് സാധാരണക്കാർക്ക് ആശ്വാസം നൽകാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇതിന് മുൻപ് മോർട്ട്ഗേജ് നിരക്കുകൾ കുറയ്ക്കാനും അദ്ദേഹം ഇടപെടലുകൾ നടത്തിയിരുന്നു.

Leave a Comment

More News