കാബൂള്‍ ആശുപത്രിയില്‍ ബോംബ് ആക്രമണം; 15 പേർ കൊല്ലപ്പെട്ടു; 34 പേർക്ക് പരിക്കേറ്റു

കാബൂളിലെ സർദാർ മുഹമ്മദ് ദാവൂദ് ഖാൻ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിലും സ്‌ഫോടനത്തിലും 15 പേര്‍ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

ഇന്ന് (നവംബർ 2, ചൊവ്വ) സർദാർ മുഹമ്മദ് ദാവൂദ് ഖാൻ ഹോസ്പിറ്റലിലുണ്ടായ സ്ഫോടനങ്ങളിലും ഏറ്റുമുട്ടലുകളിലും 15 പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ കെയർടേക്കർ സർക്കാരിലെ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഇതുവരെ 9 പേരെ ആശുപത്രിയിൽ എത്തിച്ചതായി ഹോസ്പിറ്റല്‍ വക്താവ് അറിയിച്ചു.

സർദാർ മുഹമ്മദ് ദാവൂദ് ഖാൻ ഹോസ്പിറ്റലിലാണ് സ്ഫോടനം നടന്നത്, ഏറ്റുമുട്ടൽ ഇടയ്ക്കിടെ തുടരുകയാണ്.

ആക്രമണകാരികൾ ഐഎസ്-കെപി ഗ്രൂപ്പിലെ അംഗങ്ങളാണെന്നും ആശുപത്രിയിൽ രണ്ട് ചാവേർ ആക്രമണങ്ങൾ നടത്തിയ ശേഷം താലിബാൻ സേനയുമായി ഏറ്റുമുട്ടിയതായും റിപ്പോർട്ടുണ്ട്. 13 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന്റെ ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളിൽ, താലിബാൻ സേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പറയുന്നു. വിഷയത്തിൽ ഐഎസ്-കെപി സംഘം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News