കോഴിക്കോട്: കേരളത്തില്‍ വിദ്യാസമ്പന്നരായ യുവതികളെ മതം മാറ്റുന്നതിനായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗം ജോര്‍ജ് എം. തോമസ്. ലൗജിഹാദ് ഉണ്ടെന്നും സത്രീകളെ ഐഎസിലേക്ക് കൊണ്ടു പോവുന്നുവെന്നും സിപിഎം പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലുണ്ടെന്നും ജോര്‍ജ് എം. തോമസ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കത്തോലിക്ക സഭയുടെ നിലപാടിനെ പിന്തുണച്ചാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ജോര്‍ജ് എം. തോമസ് രംഗത്തെത്തിയിരിക്കുന്നത്. കോടഞ്ചേരിയില്‍ ഇതര മതസ്ഥരായ ഷിജിനും ജ്യോത്സനയും തമ്മില്‍ വിവാഹിതരാകുന്നതില്‍ വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് ജോര്‍ജിന്റെ പ്രതികരണം.
More News
-
മുരുകമ്മയ്ക്ക് അഭയമൊരുക്കി നവജീവൻ അഭയ കേന്ദ്രം
കൊല്ലം:തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ കണ്ണനല്ലൂർ നോർത്ത് വാർഡിൽ ആരോരും സംരക്ഷിക്കാനില്ലാതെ കഴിഞ്ഞിരുന്ന മുരുകമ്മ (53)എന്ന അമ്മയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. തൃക്കോവിൽവട്ടം ഗ്രാമ... -
ഗാസയിലെ ആശുപത്രികളിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം വേണമെന്ന് ദക്ഷിണാഫ്രിക്ക
ഇസ്രായേൽ അധിനിവേശ സൈന്യം പിൻവലിച്ചതിന് ശേഷം ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ അടുത്തിടെ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങൾ സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം... -
ഇന്ത്യാ ബ്ലോക്ക് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്: അമിത് ഷാ
ആലപ്പുഴ: ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെൻ്റൽ ഇൻക്ലൂസീവ് അലയൻസ്) ബ്ലോക്കിനെ ‘വഞ്ചകരുടെ സംഘം’ എന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയും ഭാരതീയ...