കസ്റ്റംസിനെ കബളിപ്പിക്കാന്‍ കള്ളക്കടത്തുകാര്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു

വിമാനത്താവളങ്ങളിൽ കസ്റ്റംസ് ജാഗ്രത വർധിപ്പിച്ചതോടെ, അധികാരികളേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ കള്ളക്കടത്തുകാരും നൂതന മാർഗങ്ങൾ സ്വീകരിക്കുന്നു.

മലപ്പുറം: വിമാനത്താവളങ്ങളിൽ കസ്റ്റംസ് നിരീക്ഷണം വർദ്ധിപ്പിച്ചതോടെ കള്ളക്കടത്തുകാര്‍ മറ്റു പല വഴികളും സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ബാറുകളായോ ബിസ്‌കറ്റുകളായോ സ്വര്‍ണ്ണം കടത്തുന്ന കാലം കഴിഞ്ഞു. ഇപ്പോൾ കള്ളക്കടത്തുകാര്‍ തിരഞ്ഞെടുക്കുന്ന ‘വാഹകർ’ മഞ്ഞ ലോഹം ക്യാപ്‌സ്യൂളുകളിലോ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളിലോ ഒളിപ്പിച്ചാണ് കൊണ്ടുവരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചിലർ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി മാറ്റുകയും ചെരുപ്പുകളിലും വസ്ത്രങ്ങളിലും വിഗ്ഗുകളില്‍ പോലും ഒളിപ്പിച്ച് കടത്തുന്നു.

എന്നാൽ, പിടികൂടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ശ്രദ്ധ തിരിക്കാനായി ‘ഡമ്മി കാരിയർ’ ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർ സംശയിക്കുന്നു. ശനിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) ഒരു വയനാട് സ്വദേശിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തപ്പോൾ ശരീരത്തിൽ ക്യാപ്‌സ്യൂളുകളില്‍ സ്വർണം കടത്തുകയായിരുന്നുവെന്ന് യുവാവ് സമ്മതിച്ചു.

എന്നാല്‍, ഉദ്യോഗസ്ഥർ അത് കണ്ടെടുത്തപ്പോൾ, ശൂന്യമായ കാപ്സ്യൂളുകൾ മാത്രമാണ് കണ്ടെത്തിയത്. സ്വര്‍ണ്ണമുണ്ടായിരുന്നില്ല. കസ്റ്റംസിന്റെ ശ്രദ്ധ തിരിക്കാനായി ഇയാളെ ഡമ്മി കാരിയറാക്കി ഉപയോഗിച്ചതായി കസ്റ്റംസ് സംശയിക്കുന്നു. ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്യുന്ന തിരക്കിലായിരിക്കുമ്പോൾ യഥാർത്ഥ കാരിയർ കടന്നുകളഞ്ഞതാകാമെന്ന് കസ്റ്റംസ് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് എഐയു അന്വേഷണം ആരംഭിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അജ്ഞാത ഫോൺ കോളിലൂടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാണ്ടിക്കടവ് സ്വദേശി ഇജാസുൽ ഹക്ക് പുല്ലമ്പിയെ കസ്റ്റംസ് 6.40ന് കസ്റ്റഡിയിലെടുത്തത്. ഷാർജയിൽ നിന്ന് എത്തിയ ഇജാസുൽ സ്വർണവുമായി എത്തുന്നുണ്ടെന്നാണ് വിളിച്ചയാൾ കസ്റ്റംസിനോട് പറഞ്ഞത്. ഇയാളിൽ നിന്ന് നാല് ഗുളികകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പരിശോധനയിൽ ക്യാപ്‌സ്യൂളുകളിൽ സ്വർണം ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.

അസാധാരണമായ ഈ പിടിപ്പുകേട് കസ്റ്റംസിനെ കബളിപ്പിക്കാന്‍ ഇജാസുലിനെ ഉപയോഗിച്ചതാണെന്ന ചിന്തയാണ് ഉദ്യോഗസ്ഥരിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതേ വിമാനത്തിൽ കോഴിക്കോട്ട് വന്നേക്കാവുന്ന മറ്റ് സ്വർണ്ണ വാഹകരിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഉപയോഗിച്ച ഒരു ബലിയാടാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

മറ്റൊരു സാധ്യത ഇജാസുൽ തങ്ങളെ മാത്രമല്ല, സ്വർണക്കടത്ത് സംഘത്തെയും കബളിപ്പിക്കാൻ ശ്രമിച്ചതാകാം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

“ചില വസ്തുതകൾ ഞങ്ങളെ സംശയാസ്പദമാക്കി. 6.15 ന് വിമാനം എത്തിയെങ്കിലും 6.40 ന് ഞങ്ങൾക്ക് സൂചന ലഭിച്ചു. ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിൽ (ഡിഎഫ്എംഡി) ക്ലിയർ ആയതിനാൽ ഇജാസുലിന് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ മതിയായ സമയമുണ്ടായിരുന്നു. ഞങ്ങൾ അവനെ പിടിക്കാൻ കാത്തിരിക്കുന്ന മാതിരിയായിരുന്നു പിന്നീട് അവന്റെ പെരുമാറ്റത്തില്‍ നിന്ന് മനസ്സിലായത്. ഞങ്ങൾ അയാളെ ചോദ്യം ചെയ്തപ്പോൾ, ക്യാപ്സൂളില്‍ സ്വര്‍ണ്ണം നിറച്ച് വിഴുങ്ങിയിട്ടുണ്ടെന്ന് അയാള്‍ ഉടന്‍ സമ്മതിക്കുകയായിരുന്നു. എന്നാൽ, പരിശോധനയില്‍ ക്യാപ്‌സ്യൂളുകളിൽ സ്വർണ്ണ സംയുക്തം ഇല്ലായിരുന്നു,” AIU-യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇജാസുൽ മനഃപൂർവമാണ് അങ്ങനെ ചെയ്തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഞങ്ങൾ ചോദ്യം ചെയ്തപ്പോൾ, ഒരു കള്ളക്കടത്ത് സംഘം സ്വർണ്ണം കൊണ്ടുപോകാന്‍ നിര്‍ബ്ബന്ധിക്കുകയായിരുന്നു എന്നും വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചെയ്തുവെന്ന് ഇജാസുല്‍ ഞങ്ങളോട് പറഞ്ഞു. വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ 50,000 രൂപ വാഗ്ദാനം ചെയ്തതായും അയാള്‍ പറഞ്ഞു. എന്നാൽ, മറ്റ് കാരിയർമാർക്ക് മറയായി ഇയാള്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്നും, അല്ലെങ്കിൽ ഈ ഓപ്പറേഷന്റെ ഇടനിലക്കാരനും ഇജാസുലും നിക്ഷേപകരെ കബളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും ഞങ്ങള്‍ സംശരിക്കുന്നു,” ഓഫീസർ പറഞ്ഞു. ഇത് ഏതെങ്കിലും തരത്തിലുള്ള മരുന്നാണോ എന്ന് തിരിച്ചറിയാൻ കാപ്സ്യൂളുകൾ പരിശോധിക്കുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു.

ആറ് മാസത്തിനകം എയർപോർട്ടിൽ ഫുൾ ബോഡി സ്കാനർ സ്ഥാപിക്കും

ആറ് മാസത്തിനകം എയർപോർട്ടിൽ ഫുൾ ബോഡി സ്കാനിംഗ് മെഷീൻ സ്ഥാപിക്കുമെന്ന് കസ്റ്റംസ് ഓഫീസർ പറഞ്ഞു. ഇത് കുടലിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്നവരെ പിടികൂടാൻ കസ്റ്റംസിന് സഹായകമാകും. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച സ്വർണം തിരിച്ചറിയാൻ യന്ത്രത്തിന് കഴിയും.

നിലവിൽ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിലാണ് ഞങ്ങൾ യാത്രക്കാരെ പരിശോധിക്കുന്നത്. കൂടാതെ, സംശയാസ്പദമായ പെരുമാറ്റവും കള്ളക്കടത്തിന്റെ മുൻകാല ചരിത്രവുമുള്ള യാത്രക്കാരെ ഞങ്ങൾ പ്രത്യേക പരിശോധനകൾക്കായി തിരഞ്ഞെടുത്ത് ബോഡി എക്സ്-റേ സ്കാനിംഗിന് വിധേയമാക്കുന്നു. എക്സ്-റേ സ്കാൻ ദ്രാവക രൂപത്തില്‍ സ്വർണ്ണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാലും കണ്ടെത്തുന്നു. ഡിഎഫ്എംഡിയും ഫ്രിസിംഗും ഇത് കണ്ടുപിടിക്കാൻ കഴിയില്ല,” ഓഫീസർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News