നടിയെ ആക്രമിച്ച കേസ്: അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ജൂലൈ 15 വരെ സമയം അനുവദിച്ചു

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപും കൂട്ടരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

കൊച്ചി: 2017ലെ നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ചിന് കൂടുതൽ അന്വേഷണത്തിന് കേരള ഹൈക്കോടതി വെള്ളിയാഴ്ച അധിക സമയം അനുവദിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപും കൂട്ടരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് വിധി പ്രസ്താവിച്ചത്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം നീട്ടുന്നതിന് മുമ്പ് പ്രോസിക്യൂഷന്റെയും ദിലീപിന്റെയും നടിയുടേയും വാദം ബുധനാഴ്ച ജഡ്ജി കേട്ടു.

വിചാരണ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അധിക സമയം മെയ് 30 ന് അവസാനിച്ചതിനാലും, ആക്രമണത്തിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ വ്യക്തതാ മൂല്യത്തിൽ മാറ്റം വരുത്തിയതും ഫോറൻസിക് പരിശോധന ആവശ്യപ്പെടുന്നതിനാലും അന്വേഷണത്തിന് കൂടുതൽ സമയം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

മാർച്ച് എട്ടിന് അന്വേഷണം പൂർത്തിയാക്കാൻ ഏപ്രിൽ 15 വരെ കോടതി സമയം നൽകിയിരുന്നു. പിന്നീത് മെയ് 30 വരെ നീട്ടി.

അടുത്തിടെ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ പരിശോധനയും നടക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതേസമയം, വിചാരണ നീട്ടാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് നടൻ ആരോപിച്ചു.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള നടിയെ 2017 ഫെബ്രുവരി 17 ന് രാത്രി വാഹനത്തിൽ ബലമായി കയറ്റുകയും പിന്നീട് രണ്ട് മണിക്കൂറോളം കാറിൽ വെച്ച് ഉപദ്രവിക്കുകയും, പിന്നീട് ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനായി ആ സംഭവങ്ങൾ മുഴുവൻ ചിത്രീകരിക്കുകയായിരുന്നു.

2017ൽ 10 പ്രതികളുള്ള കേസിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.

Print Friendly, PDF & Email

Leave a Comment

More News