ദക്ഷിണ കൊറിയയിൽ യുഎസ് സൈനിക സാന്നിധ്യത്തെകുറിച്ച് ബൈഡൻ മുന്നറിയിപ്പ് നൽകി

വാഷിംഗ്ടണ്‍: ഉത്തര കൊറിയ ഉയർത്തുന്ന സൈനിക ഭീഷണിക്ക് കൊറിയൻ പെനിൻസുലയിൽ അമേരിക്കൻ സേനയുടെ ശക്തമായ സാന്നിധ്യം ആവശ്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനോട് പറയാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ലക്ഷ്യമിടുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.

ദക്ഷിണ കൊറിയയുമായുള്ള യുഎസ് സംയുക്ത സൈനികാഭ്യാസമാണ് പ്രകോപനമുണ്ടാക്കിയതെന്ന് പ്യോങ്‌യാങ് ആരോപിച്ചു. കഴിഞ്ഞ ആഴ്‌ചകളിൽ ഉത്തര കൊറിയ പീരങ്കി ഉപയോഗിക്കലും പരീക്ഷണ വിക്ഷേപണ മിസൈലുകളും ഉൾപ്പെടെയുള്ള സൈനികാഭ്യാസങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു.

ഉത്തരകൊറിയ ഈ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ, അത് മേഖലയിൽ കൂടുതൽ യു എസ് സൈനിക, സുരക്ഷാ സാന്നിധ്യം ഉണ്ടാകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ശനിയാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “അതിനാൽ ഉത്തര കൊറിയയുടെ ഏറ്റവും മോശമായ ഇത്തരം പ്രവണതകളെ നിയന്ത്രിക്കുന്നതിൽ ക്രിയാത്മക പങ്ക് വഹിക്കാൻ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് കഴിയും,” സള്ളിവൻ കൂട്ടിച്ചേർത്തു.

അവർ അങ്ങനെ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഷിയുമായുള്ള തന്റെ ആദ്യ മുഖാമുഖ സംഭാഷണം അവർക്കിടയിൽ കൂടുതൽ കൂടിക്കാഴ്ചകൾക്ക് വഴിയൊരുക്കുമെന്ന് ബൈഡന്‍ പ്രതീക്ഷിക്കുന്നതായി സള്ളിവൻ പറഞ്ഞു.

ബാലിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി തിങ്കളാഴ്ച ബൈഡനും ഷിയും അവരുടെ ആദ്യ മുഖാമുഖം കൂടിക്കാഴ്ച നടത്തും.

അതിനിടയിൽ, ചൈനയുമായുള്ള യുഎസ് ബന്ധം ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു.

Print Friendly, PDF & Email

Leave a Comment

More News