ഭൂപേന്ദ്ര പട്ടേലിന്റെ മന്ത്രിസഭയിൽ നിന്ന് പ്രമുഖരെ ഒഴിവാക്കി

ഗാന്ധിനഗർ: പുതുതായി സത്യപ്രതിജ്ഞ ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സൗരാഷ്ട്രയിൽ നിന്നുള്ള അഞ്ച് മന്ത്രിമാരുൾപ്പെടെ 17 മന്ത്രിമാരുള്ള മന്ത്രിസഭയിൽ നിന്ന് നിരവധി പ്രമുഖ ബിജെപി മുഖങ്ങളെ ഒഴിവാക്കി. തിങ്കളാഴ്ച നടന്ന ഔപചാരിക സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് പുതിയ മന്ത്രിമാർ ചുമതലയേറ്റത്. ചില മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല.

പട്ടേലിന്റെ രണ്ടാം ടേമിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത 17 മന്ത്രിമാർക്ക് മൊത്തത്തിൽ 52 വകുപ്പുകൾ ലഭിച്ചു. രാഘവ്ജി പട്ടേൽ, മുലു ബേര, പർസോത്തം സോളങ്കി, കുൻവർജി ബവാലിയ, ഭാനു ബാബരിയ എന്നിവരുൾപ്പെടെ സൗരാഷ്ട്ര മേഖലയിൽ നിന്നുള്ള ആറ് എംഎൽഎമാരുടെ ക്വാട്ട പുതിയ മന്ത്രിസഭയിൽ നിലനിർത്തിയിട്ടുണ്ട്. അതേസമയം, സുരേന്ദ്രനഗർ, പോർബന്തർ, ഗിർ സോമനാഥ്, ബോട്ടാഡ് എന്നിവിടങ്ങളിൽ നിന്നുള്ള ബിജെപി എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല.

രാജേന്ദ്ര ത്രിവേദി, ജിതു വഗാനി, പൂർണേഷ് മോദി, കിരിത്‌സിൻഹ് റാണ, നരേഷ് പട്ടേൽ, പ്രദീപ് പർമർ, അർജുൻ സിംഗ് ചൗഹാൻ, ബ്രിജേഷ് മെർജ, ജിതു ചൗധരി, മനീഷ വക്കിൽ, നിമിഷ സുതാർ, അരവിന്ദ് റായ്‌യാനി, കീർത്തി വഗേല എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖർ. അപ്രതീക്ഷിത ‘ഒഴിവാക്കല്‍’ കൂടാതെ, രാജ്‌കോട്ട് ഗ്രാമത്തിൽ നിന്നുള്ള മൂന്ന് പുതുമുഖങ്ങൾ ഉൾപ്പെടെ കുറച്ച് അപ്രതീക്ഷിത ‘ഉള്‍പ്പെടുത്തലുകളും’ നടന്നു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയ്ക്ക് ജാംനഗറിൽ നിന്ന് പ്രാതിനിധ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പുതിയ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായി ഭാനുബെൻ ബാബരിയയെ തിരഞ്ഞെടുത്തു.

Print Friendly, PDF & Email

Leave a Comment

More News