‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു

കൊപ്പേൽ (ഡാളസ്): കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് വരികളെഴുതി, സംഗീത സംവിധായകൻ സ്കറിയ ജേക്കബ് ഈണം പകർന്ന  ‘സ്നേഹത്തിൻ താരകം’ എന്ന പുതിയ ക്രിസ്മസ് കരോൾ ഗാന ആൽബം പ്രകാശനം ചെയ്തു. കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ  മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, സ്കറിയ ജേക്കബ് , ഇടവക ട്രസ്റ്റിമാർ എന്നിവർ ചേർന്ന് ആൽബത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. 2025-ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എത്തിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക മേഘ ജോസുകുട്ടിയാണ്. കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകാംഗമായ സ്കറിയ ജേക്കബ് തന്നെയാണ് ഗാനത്തിന്റെ സംഗീത സംവിധാനവും ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നത്. ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്,…

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് മായി ചേർന്ന് ഓൺലൈൻ ന്യൂസ് റൈറ്റിംഗ് മത്സരം 2026 പ്രഖ്യാപിച്ചു

ഡാലസ്, ടെക്സാസ് – Global Indian Council Inc., Indo American Press Club Inc. എന്ന മാധ്യമ സംഘടനയുമായി സഹകരിച്ച് ഓൺലൈൻ ന്യൂസ് റൈറ്റിംഗ് മത്സരം 2026 സംഘടിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും പുതുതലമുറ മാധ്യമ പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുകയാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. മത്സരം 2026 ജനുവരി 17-ന് രാവിലെ 10.30 (EST) ന് US Eastern Time (EST): 10:30 AM India (IST): 9:00 PM സൂം (Zoom) വഴി ഓൺലൈനായാണ് നടക്കുക. മത്സരാരംഭത്തിൽ തന്നെ “ഓൺ ദ സ്പോട്ട്” വിഷയമാണ് പ്രഖ്യാപിക്കുക. മത്സരത്തിനിടെ പങ്കെടുക്കുന്നവരുടെ വീഡിയോ ഓൺ ആയിരിക്കണം എന്നത് നിർബന്ധമായിരിക്കും. 15 വയസും അതിന് മുകളിലുമുള്ളവർക്ക്, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും മത്സരത്തിൽ പങ്കെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലാണ് ലേഖനങ്ങൾ സ്വീകരിക്കുക. 500 മുതൽ 800 വാക്കുകൾ വരെയുള്ള…

റഷ്യ സമാധാനത്തിന് പൂർണ്ണമായും തയ്യാറാണെന്ന് സ്റ്റീവ് വിറ്റ്കോഫ്

ഫ്ലോറിഡ: ഉക്രെയ്നിൽ സമാധാനം സ്ഥാപിക്കാൻ റഷ്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. ഫ്ലോറിഡയിലെ മിയാമിയിൽ റഷ്യൻ പ്രതിനിധി സംഘവുമായി യുഎസ് ചർച്ചകൾ പൂർത്തിയാക്കി. സംഘർഷം പരിഹരിക്കാനുള്ള യുഎസ് ശ്രമങ്ങൾക്ക് റഷ്യ വലിയ പ്രാധാന്യം നൽകുന്നുവെന്ന് X-ലെ ഒരു പ്രസ്താവനയിൽ വിറ്റ്കോഫ് പറഞ്ഞു. “കഴിഞ്ഞ രണ്ട് ദിവസമായി, പ്രസിഡന്റ് ട്രംപിന്റെ ഉക്രെയ്നിനായുള്ള സമാധാന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഫ്ലോറിഡയിൽ യുഎസ് പ്രതിനിധി സംഘവുമായി റഷ്യൻ പ്രത്യേക ദൂതൻ കിറിൽ ദിമിട്രിവ് കൂടിക്കാഴ്ചകൾ നടത്തി” എന്ന് യുഎസ് പ്രതിനിധി പറഞ്ഞു. പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ, വൈറ്റ് ഹൗസ് സ്റ്റാഫ് അംഗം ജോഷ് ഗ്രുൻബോം എന്നിവരായിരുന്നു യുഎസ് പ്രതിനിധി സംഘം. “ഉക്രെയ്നിൽ സമാധാനം കൊണ്ടുവരാൻ റഷ്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. ഉക്രേനിയൻ സംഘർഷം പരിഹരിക്കുന്നതിനും ആഗോള സുരക്ഷ പുനർനിർമ്മിക്കുന്നതിനുമുള്ള…

ദാസനും വിജയനും (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

അന്തരിച്ച അതുല്യ നടൻ ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു നായകൻ ആയി അഭിനയിച്ച ചിത്രമാണ് ഒരു വടക്കു നോക്കി യന്ത്രം. ഈ സിനിമയിൽ നായക കഥാപാത്രം ആയ തടത്തിൽ ദിനേശനെ അവതരിപ്പിച്ച ശ്രീനി ഒരു നാട്ടുമ്പുറത്തുകാരൻ സുന്ദരി ആയ ഒരു യുവതിയെ വിവാഹം കഴിയ്ക്കുന്നതും തുടർന്നുള്ള കുടുംബ ജീവിതവും ആണ്‌ തന്മയത്തോടെ അഭിനയിച്ചു ഫലിപ്പിച്ചത്. കുടുംബ ജീവിതത്തിൽ ഭാര്യയെ സംശയ ദൃഷ്ടിയോടെ കണ്ട തടത്തിൽ ദിനേശൻ ഒരിക്കൽ ഭാര്യയിൽ നിന്നും ഒരു ഇൻസൾട്ട് ഉണ്ടായപ്പോൾ ജീവിതത്തിൽ ആദ്യമായി ബാറിൽ മദ്യപിക്കാൻ പോയി ഇരുന്നപ്പോൾ ഓർഡർ എടുക്കുവാൻ വന്ന വെയിറ്ററോട് ഒരു ഗ്ലാസ്‌ ബ്രാണ്ടി വേണം എന്ന് പറയുമ്പോൾ ആ സിനിമ കണ്ട ഒരു മലയാളി പോലും എത്ര പരുക്കൻ ആണെങ്കിലും ചിരിച്ചു കാണാതെ ഇരിക്കില്ല. ഈ ചിത്രത്തിൽ തടത്തിൽ ദിനേശന്റെ ഭാര്യയായി അഭിനയിച്ച നടി പാർവതിയും…

ആധുനിക ലോകത്തിലെ ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും!: ഫിലിപ്പ് മാരേട്ട്

ആധുനിക ലോകത്തിലെ ക്രിസ്തുമസ് ദിനാഘോഷങ്ങളും, പുതുവത്സരത്തിൻ്റെ തുടക്കവും ഏറെ പ്രതീക്ഷകളോടുകൂടിയാണ് നമ്മൾ നോക്കി കാണുന്നത്. പുതുവത്സരം, നമ്മുടെയെല്ലാം ഭാവിയെക്കുറിച്ചുള്ള ചിന്തകൾ, പ്രതിജ്ഞകൾ, പുതുക്കിയ പ്രത്യാശ, എന്നിവയെല്ലാം കൊണ്ടുവരുന്നതോടൊപ്പംതന്നെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള ഒരു സാർവത്രിക പരിവർത്തനത്തെകൂടി അടയാളപ്പെടുത്തുന്നു. എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് ആചരിക്കുന്ന സാംസ്കാരികവും, മതപരവുമായ, ഒരു വാർഷിക ഉത്സവമാണ് ക്രിസ്തുമസ്. ഇത് പ്രത്യാശ, വെളിച്ചം, ഇവയെ സമന്വയിപ്പിക്കുകയും, സന്തോഷത്തിൻ്റെയും ഒരുമയുടെയും ഒരു സാംസ്കാരിക പ്രതിഭാസമായി മാറുകയും ചെയ്യുന്നു. അതുപോലെതന്നെ ആധുനിക ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളെല്ലാം വലിയ തോതിലുള്ള പൊതു കാഴ്ചകളെയും, വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളെയും, സംയോജിപ്പിക്കുന്നു. ഈ ആഘോഷങ്ങളിൽ എല്ലാംതന്നെ സമാധാനം, സ്നേഹം, മരങ്ങൾ അലങ്കരിക്കൽ, കുടുംബ ഒത്തുചേരലുകൾ, അതുല്യമായ പ്രാദേശിക ആചാരങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമ്മാനങ്ങൾ നൽകൽ, പുതിയ പുതിയ തുടക്കങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ആധുനിക ലോകത്ത്, ക്രിസ്തുമസും, പുതുവത്സരവും, പരമ്പരാഗതവും…

നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിൽ “സഭാ ദിനാചരണം 2025” ആചരിച്ചു

ന്യൂയോർക് :മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 21 ഞായറാഴ്ച ‘സഭാ ദിനമായി’ ആചരിച്ചു. സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നൽകിയ 170-ാം നമ്പർ സർക്കുലർ പ്രകാരമാണ് നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിലെ ഇടവകകളിൽ  ക്രമീകരണങ്ങൾ നടത്തിയത്. ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായെ സ്മരിക്കുന്നതിനും സഭയുടെ വിവിധ ശുശ്രൂഷകൾക്കായി പ്രാർത്ഥിക്കുന്നതിനുമായാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്. “സഭ: ക്രിസ്തുവിന്റെ മാർഗ്ഗം”  എന്നതായിരുന്നു ഈ വർഷത്തെ സഭാ ദിന പ്രമേയം. എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു. അയൽ ഇടവകകളുമായി ചേർന്ന് സംയുക്ത ആരാധനകളും ധ്യാനയോഗങ്ങളും ഈ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ടു. സഭാ ദിനത്തിലെ ആരാധനയിൽ ലഭിച്ച സ്തോത്രകാഴ്ചകൾ സഭയുടെ ‘സെന്റ് തോമസ് എപ്പിസ്കോപ്പൽ ഫണ്ടിലേക്ക്’  മാറ്റിവെച്ചു. ക്രിസ്തുവിന്റെയും ക്രൂശിന്റെയും വഴിയിൽ സഞ്ചരിക്കുന്ന ഉന്മേഷദായകമായ ഒരു സഭയായി വളരാൻ ഈ ദിനാചരണം…

പാത്രിയാർക്കൽ സഭ: ചാക്കോ കളരിക്കൽ

സീറോ മലബാർ സഭയെ പാത്രിയാർക്കൽ സഭയായി ഉയർത്താൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയായിൽ കറങ്ങുന്നുണ്ട്. ആ വാർത്ത ശരിയോ തെറ്റോയെന്ന് എനിക്കറിയില്ല. എങ്കിലും, പാത്രിയാർക്കൽ സഭകളുടെ ഉത്ഭവചരിത്രത്തെ സംബന്ധിച്ചും കത്തോലിക്ക സഭയിലെ അതിന്റെ സ്ഥാനത്തെ സംബന്ധിച്ചും സീറോ മലബാർ സഭ ഒരു പാത്രിയാർക്കൽ സഭയാകാൻ ചരിത്രപരമായും സഭാപാരമ്പര്യപരമായും യോഗ്യതയുണ്ടോ എന്നും സീറോ മലബാർ സഭയെ പാത്രിയാർക്കൽ സഭയായി ഉയർത്തിയാൽ സഭയ്ക്ക് മൊത്തത്തിലും പ്രത്യേകിച്ച് വിശ്വാസികൾക്കും അതുകൊണ്ട് ആദ്ധ്യാത്മികമായും ഭരണപരമായും മറ്റുരീതിയിലും എന്തു പ്രയോജനമാണ് എന്നതു സംബന്ധിച്ചുമുള്ള എൻറെ അഭിപ്രായമാണ് നിങ്ങളുടെ അറിവിലേക്കായി ഞാനിവിടെ പങ്കുവയ്ക്കുന്നത്. പുരുഷാധിപത്യത്തിന്റെ ചരിത്രമാണ് പാത്രിയാർക്കിയുടെ ചരിത്രം. പഴയനിയമകാലം മുതൽ എന്നുവെച്ചാൽ ഹീബ്രു ബൈബിളിന്റെ കാലഘട്ടം മുതൽ ഇസ്രായേൽ ഗോത്രത്തലവന്മാർ അബ്രഹാം, ഐസക്, ജോസഫ് എല്ലാം പാത്രിയാർകാമാരായിരുന്നു. പുരുഷന്മാർ നയിക്കു ന്നു; സ്ത്രീകൾ പിന്തുണയ്ക്കുന്നു. ദൈവത്തെപ്പോലും പുരുഷ ശിരഃസ്ഥാനിയായി കാണുന്നു. അപ്പോൾ ചരിത്രപരമായ…

സന്തുലിതാവസ്ഥ നിലനിർത്തുന്നത് സെൻസർഷിപ്പായി മാറുമ്പോൾ (എഡിറ്റോറിയല്‍)

ഇന്ന് ഇന്റർനെറ്റിൽ സംസാര സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ടെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ആരുടെ ശബ്ദങ്ങൾ നിശബ്ദമാക്കപ്പെടണമെന്നും ആരുടെ ശബ്ദങ്ങൾ കേൾക്കപ്പെടണമെന്നും സ്വകാര്യ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതങ്ങൾ നിർണ്ണയിക്കുന്നു. ഈ പോരാട്ടത്തിന്റെ കേന്ദ്ര ബിന്ദുവാകട്ടേ ഇന്ത്യയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വേദി എന്നാണ് ഇന്റർനെറ്റ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. എല്ലാവർക്കും ഭയമില്ലാതെ സംസാരിക്കാൻ കഴിയുമായിരുന്ന വേദി. എന്നാല്‍, ഇപ്പോൾ ആ സ്വപ്നം തകർന്നു. ആര് സംസാരിക്കും എന്നതല്ല, ആരെ കേൾക്കും എന്നതാണ് ഇപ്പോൾ ചോദ്യം. കോടതികളോ പാർലമെന്റോ അല്ല, മറിച്ച് ഒരുപിടി സാങ്കേതിക കമ്പനികളുടെ അടച്ചിട്ട മുറികളിൽ പ്രവർത്തിക്കുന്ന നിയമസംഹിതയാണ് ഈ തീരുമാനം എടുക്കുന്നത്. ഏറ്റവും വലിയ ഡിജിറ്റൽ സമൂഹമായ ഇന്ത്യയിൽ, ഈ പോരാട്ടം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. സംസാര സ്വാതന്ത്ര്യം എന്നാൽ ഇനി ഒരു പോസ്റ്റ് പോസ്റ്റ് ചെയ്യുക എന്നല്ല അർത്ഥമാക്കുന്നത്. പോസ്റ്റ് അങ്ങനെ തന്നെ തുടരുന്നു. പക്ഷേ, ആരും…

ശബരിമലയിൽ കുഞ്ചൻ നമ്പ്യാർ തുള്ളൽ : കാരൂർ സോമൻ (ചാരുംമൂടൻ)

മലയാള ഭാഷയുടെ മൂല്യ സമ്പത്തുകളിലൊന്നാണ് കവിതാ രംഗം.ആർജ്ജവത്തായ അനുഭവ സമ്പത്തുകളിൽ നിന്ന് കണ്ടെത്തിയ എല്ലാം കവിതകളും സൗന്ദര്യാത്മകമാണ്. മലയാളഭാഷയെ അത്ഭുതപ്പെടുത്തിയിട്ടുള്ള പാണ്ഡിത്യവും ഭാവനയുമുള്ള ധാരാളം കവികൾ മലയാളത്തിന് ലഭിച്ച സൗഭാഗ്യമാണ്. ഇവരൊക്കെ ഒരു പക്ഷിയെപ്പോലെ പറന്നുയർന്ന് പുതിയ ഉപമാനങ്ങൾ നൽകിയ നാട്ടിൽ ഇപ്പോൾ അമർഷത്തിന്റെ കൂട് തുറന്ന് കാക്കക്കുട്ടങ്ങളായി പാരഡി പാടി ഫ്യൂഡൽ സംസ്‌കാരത്തിന്റെ കാവ്യലോകം സൃഷ്ടിച്ചിരിക്കുന്നു. കവിതകൾ, പാട്ടുകൾ എന്തായാലും വ്യക്തിയെയോ പ്രസ്ഥാനങ്ങളെയോ അധിക്ഷേപിക്കാനുള്ളതല്ല. ആവീഷ്‌കാരസ്വാതന്ത്ര്യം വിചിത്രരമണീയമായ നാടൻ പാട്ടുകളുടെ പദസംവിധാനത്തിൽ ഹാസ്യാത്മകമായി അവതരിപ്പിച്ചത് മതവികാരം, വ്യക്തിഹത്യ തുടങ്ങിയ മലയാളി സംസ്‌കാ രത്തിന്റെ ബോധധാരയിൽ എത്തിയിരിക്കുന്നു. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് മുൻകാല എഴുത്തുകാരെപോലെ അക്ഷരങ്ങൾ ഭാഷാസിദ്ധികൊണ്ടും ഭാവശുദ്ധികൊണ്ടും അർഥസംവേദനക്ഷമതയുള്ളതായിരുന്നു. കോടതിയിലുള്ള ശബരിമല അയ്യപ്പ മോഷണം രചനാസ്വാതന്ത്ര്യമുള്ളതുകൊണ്ട് നിയമനിഷേധമായി മാറി നിയമലംഘനത്തിന് വഴിയൊരുക്കുമോ? കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ ഓരോരുത്തരുടെ ശൈലി വല്ലഭത്വം മധുര പ്രതികാരഭാഷയായി മാറുന്നോ?…

അന്തരിച്ച മുൻമന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാടിന്റെ വികസന സ്വപ്നങ്ങൾ യാഥാര്‍ത്ഥ്യമാക്കും: തോമസ് കെ തോമസ്, എംഎൽഎ

കുട്ടനാട്: മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായിരുന്ന തോമസ് ചാണ്ടിയുടെ 6-ാം ചരമ വാർഷിക അനുസ്മരണം നടന്നു. ജില്ലാ പ്രസിഡന്റ് എന്‍. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 3000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കുട്ടനാട്ടിൽ നടത്തിയെന്ന് തോമസ് കെ തോമസ് എംഎൽഎ പ്രസ്താവിച്ചു. കുട്ടനാടിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ദീർഘവീക്ഷണമുണ്ടായിരുന്ന തോമസ് ചാണ്ടി സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങിയതുകൊണ്ട് 600 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പദ്ധതിയുടെ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. മാത്യൂസ് ജോർജ്, സംസ്ഥാന സെക്രട്ടറി റഷീദ് നമ്പിലശ്ശേരി, സംസ്ഥാന കമ്മിറ്റിംഗം ഷേർളി തോമസ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ, മുഹമ്മദ് സാലി,…