യുഎസ് എച്ച്-1ബി വിസ: ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച തുടരുമെന്ന് ഇന്ത്യ

യുഎസ് എച്ച്-1ബി വിസ പ്രോഗ്രാമിലെ ലോട്ടറി സമ്പ്രദായം ഒഴിവാക്കി, പകരം ശമ്പളാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് ഏർപ്പെടുത്തിയതും, തുടർന്നുള്ള ഫീസ് വർധനവും ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. നൈപുണ്യമുള്ള പ്രതിഭകളുടെ കൈമാറ്റത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, യുഎസ് ഭരണകൂടവുമായും വ്യവസായവുമായും നിരന്തര സംഭാഷണം നിലനിർത്തുമെന്ന് ഇന്ത്യ പ്രസ്താവിച്ചു. യുഎസിലെ എച്ച്-1ബി വിസ പ്രോഗ്രാമിലെ പ്രധാന മാറ്റങ്ങൾ ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. നിലവിലെ ലോട്ടറി സമ്പ്രദായം ഒഴിവാക്കാനും ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടപ്പിലാക്കാനും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) നിർദ്ദേശിച്ചിട്ടുണ്ട്. മുമ്പ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസ ഫീസിൽ ഗണ്യമായ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഓരോ വിസ അപേക്ഷയ്ക്കും കമ്പനികൾ 100,000 ഡോളർ (ഏകദേശം ₹8.3 ദശലക്ഷം) നൽകണമെന്നാണ് പുതിയ നിബന്ധന. ഇന്ത്യയും അമേരിക്കയും തമ്മില്‍ മാത്രമല്ല, ആഗോളതലത്തിലും സാങ്കേതിക വികസനം, നവീകരണം, സാമ്പത്തിക പുരോഗതി…

ജോ ബൈഡൻ ഭരണത്തിൽ വധശിക്ഷയിൽ ഇളവ് ലഭിച്ച തടവുകാരെ ‘സൂപ്പർമാക്സ്’ ജയിലുകളിലേക്ക് മാറ്റുമെന്ന് പാം ബോണ്ടി

ന്യൂയോർക് :മുൻ പ്രസിഡന്റ് ജോ ബൈഡൻ്റെ ഭരണകാലത്ത് വധശിക്ഷയിൽ ഇളവ് ലഭിച്ച തടവുകാരെ ‘സൂപ്പർമാക്സ്’ ജയിലുകളിലേക്ക് മാറ്റുമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു. വധശിക്ഷ ജീവപര്യന്തമായി കുറച്ച 37 തടവുകാരെയാണ് മാറ്റുന്നത്. ബൈഡൻ ഭരണകാലത്ത് ഫെഡറൽ തലത്തിൽ വധശിക്ഷ നിർത്തലാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ബൈഡൻ ശിക്ഷയിൽ ഇളവ് നൽകിയത്. വധശിക്ഷകൾക്ക് നിയമസാധുത നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ബോണ്ടിയുടെ പ്രഖ്യാപനം. വാഷിംഗ്ടൺ ഡി.സി.യിൽ ഇനി കൊലപാതകങ്ങൾ നടത്തുന്നവർക്ക്, പ്രത്യേകിച്ചും പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയാൽ വധശിക്ഷ നൽകുമെന്ന് ട്രംപ് പറഞ്ഞു.

ഐ പി സി എൻ എയുടെ ന്യൂ ജേഴ്‌സി സമ്മേളനത്തിന് ആശംസാ മലരുകൾ!

ഇൻഡ്യാ പ്രസ് ക്ലബിന്റെ (ഐ പി സി എൻ എ)യുടെ പ്രബുദ്ധമായ പ്രയാണ വഴികളിൽ മാധ്യമ സംസ്കാരത്തിന് പുതിയൊരു ദിശാബോധമേകി ന്യൂ ജേഴ്‌സി സമ്മേളനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയാവുകയാണ്. ശുഭ പ്രതീക്ഷകളുമായി എത്തുന്ന ദേശീയ സമ്മേളനത്തിന് സ്നേഹത്തിൽ കൊരുത്ത ആശംസകൾ . ഇന്നാട്ടിലെ അക്ഷര സ്നേഹികളുടെ ഹൃദയ താളമായി, അമേരിക്കയുടെ വിവിധ നഗരങ്ങളിൽ ചാപ്റ്ററുകൾ സ്ഥാപിച്ച് ഐ പി സി എൻ എ പ്രവർത്തന വഴികളിൽ മുന്നേറുകയാണ്. ഏഴാം കടലിനിക്കരയും മലയാളത്തിന്റെ സംസ്കാരം ഉയർത്തിപ്പിടിക്കാൻ, ഇവിടുത്തെ സമൂഹത്തിന്റെ പ്രശ്നങ്ങളും വിഹ്വലതകളും അവരുടെ നേട്ടങ്ങളും നമ്മുടെ സ്വന്തം നാടിൻറെ ഹൃദയ തുടിപ്പുകളും പങ്കുവയ്ക്കാൻ ഐ പി സി എൻ എയുടെ കുടക്കീഴിൽ അവസരമൊരുങ്ങുന്നത് ഹൃദയം കുളിർക്കുന്ന അനുഭവമാണ് പകർന്നിടുക. ഐ പി സി എൻ എ നടത്തിയ ദേശീയ മാധ്യമ സമ്മേളനങ്ങൾ സംഘാടന മികവുകൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും മുൻപേ…

സ്പാർക്ക് ഓഫ് കേരളാ ഹൂസ്റ്റണിൽ വർണ്ണോജ്വലമായി അരങ്ങേറി

ഹൂസ്റ്റൺ: സെൻറ്റ്.മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റെ അഭിമുഖ്യത്തിൽ നടന്ന സ്പാർക്ക് ഓഫ് കേരളാ കാണികളെ വിസ്മയത്തിൻ്റെ അഭ്രപാളികളിൽ എത്തിച്ച് വർണ്ണോജ്വലമാക്കി. ഹൂസ്റ്റൺ നഗരത്തിൽ ഈ വർഷം അരങ്ങേറിയ സ്റ്റേജ് ഷോകളിൽ ഉന്നത നിലവാരവും ആകർഷണിയതയും നിറഞ്ഞ് നിൽക്കുന്നതായിരുന്നു സ്പാർക്ക് ഓഫ് കേരളാ ഇവൻറ്റ്. അനുഗ്രഹിത ഗായകൻ അഫ്സൽ,നായിക താരങ്ങൾ സ്വാസ്വക,മോക്ഷേ ഗായിക അഖില ആനന്ദ്, വയലിനിസ്റ്റ് വേദമിത്ര, ഡാൻസർ കുക്കു തുടങ്ങി ഒരു ഡസനിൽ പരം മികച്ച കലാപ്രതിഭകൾ ക്കൊപ്പം സെൻ്റ്.മേരീസ് ഇടവക അംഗങ്ങളായ യുവജനങ്ങളും നൃത്ത നാട്യ റോളുകളിൽ അരങ്ങേറിയത് വേറിട്ടൊരു അനുഭവമായിരുന്നു. ദേവാലയ വികാരിയും,ഭാരവാഹികളും, സ്പോൺസേഴ്സും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടു കൂടി നാല് മണിക്കൂർ നീണ്ട് നിന്ന നിറക്കൂട്ടുകളോടു കൂടിയുള്ള പരിപാടികൾക്ക് തുടക്കമായി. ഇടവക അംഗം കൂടിയായ ഡോ: ലിജി മാത്യു എംസിയായി അവതരണം നടത്തിയത് മികച്ച നിലവാരത്തിലായിരുന്നു. ഹൂസ്റ്റൺ നഗരത്തിലെ…

106-ാം വയസ്സിൽ ചാപ്‌ളയിൻ സിസ്റ്റർ ജീൻ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു

ഷിക്കാഗോ :ലൊയോള-ഷിക്കാഗോ ബാസ്കറ്റ്ബോൾ ടീം ചാപ്‌ളയിൻ സിസ്റ്റർ ജീൻ 106-ാം വയസ്സിൽ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം. 2018-ൽ ലൊയോള ടീം ഫൈനൽ ഫോറിലേക്ക് മുന്നേറിയപ്പോൾ സിസ്റ്റർ ജീൻ ദേശീയ ശ്രദ്ധ നേടിയിരുന്നു. അന്ന് ടീമിന്റെ മത്സരങ്ങളിൽ സിസ്റ്റർ ജീൻ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു. ടീമിന് പ്രചോദനം നൽകുന്നതിൽ സിസ്റ്റർ ജീൻ വലിയ പങ്കുവഹിച്ചു. ക്യാമ്പസിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിലും, സിസ്റ്റർ ജീൻ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും ഉപദേശകയും വിശ്വസ്തയും ആയി തുടരുമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് മാർക്ക് സി. റീഡ് പറഞ്ഞു. തന്റെ 106-ാം ജന്മദിനത്തിൽ, വിദ്യാർത്ഥികൾക്കായി ഒരു സന്ദേശം നൽകിയിരുന്നു, “നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുക. ആരെയും അതിന് തടസ്സപ്പെടുത്താൻ അനുവദിക്കരുത്. നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി നേതാക്കൾ നിങ്ങളാണ്” എന്ന് സിസ്റ്റർ ജീൻ അതിൽ കുറിച്ചു. 1994 മുതൽ ലൊയോള-ഷിക്കാഗോ…

രാശിഫലം (26-09-2025 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും. സർഗാത്മകത മെച്ചപ്പെടുത്താൻ അവസരം ലഭിക്കുന്ന ദിവസം കൂടിയാണ് ഈ രാശിക്കാർക്ക്. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകൾ വരാനും സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷകരവുമായിരിക്കും. സുഹൃത്തുക്കളെയും സ്നേഹിതൻമാരെയും ഇന്ന് കാണുന്നത് വഴി ജീവിതത്തിൽ നേട്ടമുണ്ടാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കില്ല‍. മാനസികവും ശാരീരികവുമായ സമ്മര്‍ദം ബുദ്ധിമുട്ടുണ്ടാക്കും. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിങ്ങളുടെ അമ്മയുടെ ശാരീരികപ്രശ്‌നങ്ങള്‍ മനസിനെ അലട്ടിയേക്കാം. വസ്‌തുവകകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. അധിക പണച്ചെലവിന് സാധ്യത. തുലാം: സാമ്പത്തിക നേട്ടമുണ്ടാകാം. സഹോദരന്മാരുമായുള്ള ബന്ധം ഇന്ന് നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കാം. ഒരു തീര്‍ഥാടനത്തിന് പോകാൻ…

കുറവിലങ്ങാട് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

ഹൂസ്റ്റൺ: ടെക്‌സാസിലെ ഗ്രേറ്റർ ഹൂസ്റ്റൺ ഏരിയയിൽ ആരംഭിച്ചിരിക്കുന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ പ്രഥമ ഓണാഘോഷം “ഓണനിലാവ് ” എന്ന പേരിൽ സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 4:00 മണി മുതൽ ട്രിനിറ്റി മാർത്തോമാ ചർച്ച് ഹാളിൽ വമ്പിച്ച പരിപാടികളോടെ ആഘോഷിക്കുകയാണ്. ബഹു. മിസ്സൗറി സിറ്റി മേയർ റോബിൻ ഏലക്കാട്ട് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും വാഗ്മിയുമായ ശ്രീ എ. സി. ജോർജ് ആശംസ അർപ്പിക്കും. ആനയും വെഞ്ചാമരവും ചെണ്ടമേളവും മുത്തുക്കുടകളും താലപ്പൊലിയുമായി മാവേലി മന്നന്റെ എഴുന്നെള്ളത്ത് പരിപാടികൾക്ക് കൊഴുപ്പേകും. യുവാക്കളുടെ തിരുവാതിരയും കുട്ടികളുടെ ഡാൻസുകളും പാട്ടുകളും കപ്പിൾ ഡാൻസും കൂടാതെ സ്വന്തമായി നിർമ്മിച്ച വള്ളത്തിൽ വഞ്ചിപ്പാട്ടോടുകൂടിയ വള്ളം കളിയും നടത്തപ്പെടും. പിന്നെ വിഭവ സമൃദ്ധമായ ഓണസദ്യയും. എല്ലാ കുറവിലങ്ങാട് നിവാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ‎ കൂടുതൽ വിവരങ്ങൾക്ക്…

അമേരിക്കയിൽ ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു വധശിക്ഷകൾ നടപ്പാക്കി

ടെക്സാസ്  :ടെക്സസ്, അലബാമ സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കി. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് പേരെ  ഇന്ന് വധിച്ചത്. 13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ടെക്സസിൽ ബ്ലെയ്ൻ മിലാം എന്ന പ്രതിയെയാണ് വധിച്ചത്. മാരകമായ വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്. അതേസമയം, ഒരു ഗ്യാസ് സ്റ്റേഷൻ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അലബാമയിൽ ജോഫ്രി വെസ്റ്റ് എന്ന പ്രതിയെ നൈട്രജൻ ഗ്യാസ് ഉപയോഗിച്ചാണ് വധിച്ചത്. ഈ വർഷം ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഈ വർഷം അമേരിക്കയിൽ ആകെ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 33 ആയി ഉയർന്നു. 2014-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയതാണ് വധശിക്ഷകൾ വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

പുല്ലാനൂരിൽ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം

പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ റീജണൽ സയൻസ് സെന്ററും പ്ലാനറ്റോറിയവും ചേർന്ന് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ അത്ഭുതങ്ങളും പുതുമകളും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി പ്രദർശനം മാറി. പ്രദർശന ബസിലൂടെ എത്തിയ ശാസ്ത്രോപകരണങ്ങളും ആധുനിക പരീക്ഷണങ്ങളുടെ മാതൃകകളും വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു. വ്യോമഗോളശാസ്ത്രം, ഭൗതികശാസ്ത്രം, ജൈവശാസ്ത്രം, രസതന്ത്രം , ശാസ്ത്രവും കൃഷിയും തുടങ്ങിയ മേഖലകളിൽ തയ്യാറാക്കിയ മോഡലുകളും ലൈവ് ഡെമോകളും കുട്ടികൾക്ക് കൗതുകം നിറഞ്ഞ അനുഭവമായി. സ്കൂൾ പ്രിൻസിപ്പാൾ അധ്യക്ഷയായി. അധ്യാപകരും ശാസ്ത്ര കേന്ദ്രത്തിലെ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടി, ശാസ്ത്രത്തോടുള്ള അവരുടെ ആകർഷണം വർദ്ധിപ്പിക്കുന്നതിനും , ജിജ്ഞാസയും അറിവും വളർത്തുന്നതിനും സഹായകമായി. അധ്യാപകരായ നവാസ്, രാജു , ആനി,നിഷ, എന്നിവർ നേതൃത്വം നൽകി.

ഷാരൂഖ് ഖാനും ഗൗരി ഖാനും തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചു; രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീർ വാങ്കഡെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

മുൻ നാർക്കോട്ടിക് ഓഫീസറും നിലവിൽ ഇന്ത്യൻ റവന്യൂ സർവീസിൽ (ഐആർഎസ്) സേവനമനുഷ്ഠിക്കുന്നതുമായ സമീർ വാങ്കഡെ, നെറ്റ്ഫ്ലിക്സിനും റെഡ് ചില്ലീസ് എന്റർടൈൻമെന്റിനുമെതിരെ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. “ബാഡ്സ് ഓഫ് ബോളിവുഡ്” എന്ന പരമ്പര തന്നെ തെറ്റായതും അപകീർത്തികരവുമായ രീതിയിൽ ചിത്രീകരിക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. കാൻസർ രോഗികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്ന 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം ഹർജി നൽകിയിരിക്കുന്നത്. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. കോടതിയിൽ നിന്ന് സ്ഥിരവും നിർബന്ധിതവുമായ ഇൻജക്ഷൻ, ഡിക്ലറേറ്ററി റിലീഫ്, ₹2 കോടി നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ടാണ് വാങ്കഡെ ഹർജി നൽകിയിരിക്കുന്നത്. ഈ നഷ്ടപരിഹാരം ലഭിച്ചാൽ, കാൻസർ രോഗികളെ ചികിത്സിക്കുന്നതിനായി മുഴുവൻ തുകയും ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് നിയന്ത്രണ ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും പ്രതിച്ഛായയ്ക്ക് ഈ പരമ്പര മനഃപൂർവ്വം മങ്ങൽ…