‘സേവ് എംഎൻആർഇജിഎ പ്രസ്ഥാനം’ തെരുവുകളിൽ നിന്ന് പാർലമെന്റിലേക്ക് സമരം ആരംഭിക്കും: കോൺഗ്രസ്

കേന്ദ്ര സർക്കാർ എംഎൻആർഇജിഎ പദ്ധതിയെ ദുർബലപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് നേതൃത്വം ആരോപിക്കുകയും ഇതിനെതിരെ പ്രതിഷേധിച്ച് 2026 ജനുവരി 5 മുതൽ രാജ്യവ്യാപകമായി ‘സേവ് എംഎൻആർഇജിഎ പ്രസ്ഥാനം’ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ന്യൂഡൽഹി: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) നിർണായക യോഗം ശനിയാഴ്ച കോട്‌ല റോഡിലെ പുതിയ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടന്നു. യോഗത്തിന് ശേഷം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും എംപി രാഹുൽ ഗാന്ധിയും സംയുക്ത പത്രസമ്മേളനം നടത്തി. യോഗത്തിൽ, കേന്ദ്ര സർക്കാർ എംഎൻആർഇജിഎ പദ്ധതിയെ ദുർബലപ്പെടുത്തിയെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു, 2026 ജനുവരി 5 മുതൽ രാജ്യവ്യാപകമായി “സേവ് എംഎൻആർഇജിഎ പ്രസ്ഥാനം” പ്രഖ്യാപിച്ചു. എംഎൻആർഇജിഎയെ എല്ലാ തലങ്ങളിലും ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും കോൺഗ്രസ് പാർട്ടി ഏകകണ്ഠമായി എതിർക്കാൻ തീരുമാനിച്ചതായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സിഡബ്ല്യുസി യോഗത്തിൽ എല്ലാ നേതാക്കളും തെരുവുകളിൽ നിന്ന് പാർലമെന്റ്…

പുതിയ ഡോക്ടർമാരുടെ തസ്തിക നിർണയം ജില്ലയോടുള്ള അവഗണന പ്രതിഷേധാർഹം

മലപ്പുറം: സംസ്ഥാന വ്യാപകമായി ജില്ലാ താലൂക്ക് ആശുപത്രികളിൽ പുതിയ ഡോക്ടർമാരുടെ തസ്തിക രൂപീകരണത്തിൽ ജില്ലയെ പാടേ അവഗണിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രതികരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഒരു ജില്ലയിൽ 206 തസ്തികകൾ രൂപീകരിച്ചപ്പോൾ നാല് ഡോക്ടർമാരുടെ തസ്തിക മാത്രമേ ജില്ലക്ക് അനുവദിച്ചിട്ടുള്ളൂ എന്നത് മലപ്പുറത്തുകാരെ പരിഹസിക്കുന്നതിനു തുല്യമാണ്. മലപ്പുറം ജില്ലയിലെ ആശുപത്രികൾ രോഗി സാന്ദ്രതയുടെ കാര്യത്തിൽ സംസ്ഥാനത്തെ മറ്റ് ആശുപത്രികളെക്കാൾ ഏറെ മുന്നിലാണ്. എന്നിട്ടും പുതിയ തസ്തികകൾ രൂപീകരിച്ചപ്പോൾ ജില്ലയെ മാറ്റി നിർത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്നും ആവശ്യമായത്ര തസ്തികകൾ അനുവദിച്ച് തീരുമാനത്തിൽ തിരുത്തൽ വരുത്താത്ത പക്ഷം ജനകീയ പ്രക്ഷോഭം നയിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സിസി ജാഫർ മാസ്റ്റർ, സെക്രട്ടറി നൗഷാദ്…

മഖ്ദൂമുമാരുടെ ചരിത്രം മതവിദ്യാർഥികൾക്ക് വലിയ മാതൃക: സി മുഹമ്മദ് ഫൈസി

പൊന്നാനിപ്പള്ളിയിലെ വിളക്കത്തിരുന്ന് മർകസ് വിദ്യാർഥികൾ കോഴിക്കോട്: പൊന്നാനി കേന്ദ്രമാക്കി മഖ്‌ദൂമുമാർ നടത്തിയ വൈജ്ഞാനിക-സാമൂഹിക ഇടപെടലും നവോത്ഥാന മുന്നേറ്റങ്ങളും പുതിയ തലമുറക്കും മതവിദ്യാർഥികൾക്കും വലിയ മാതൃകയാണെന്ന് ജാമിഅ മർകസു സ്സഖാഫതി സ്സുന്നിയ്യ ചാൻസിലർ സി മുഹമ്മദ് ഫൈസി. ജാമിഅയിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ വിളക്കത്തിരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം വൈജ്ഞാനിക പ്രസരണത്തിലും ഗ്രന്ഥ രചനയിലും അക്കാലത്തെ നാടിന്റെ പൊതു പ്രശ്നമായ വൈദേശികർക്കെതിരെയുള്ള പോരാട്ടത്തിലും മഖ്‌ദൂമുമാർ ഭാഗമായി. ഇത് ഉലമാ ആക്ടിവിസത്തിന്റെ വലിയ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. കർമരംഗത്തേക്കിറങ്ങുന്ന അഞ്ഞൂറോളം വിദ്യാർഥികളും മുദരിസുമാരും ചടങ്ങിൽ സംബന്ധിച്ചു. അഞ്ചുനൂറ്റാണ്ട് കാലത്തെ ആത്മീയ വിജ്ഞാന പ്രസരണത്തിന്റെ പ്രഭവ കേന്ദ്രമാണ് പൊന്നാനി വലിയ പള്ളി. മഹത്തുക്കളായ നിരവധി പണ്ഡിതർ വിളക്കത്തിരുന്ന് പഠിച്ചതിന്റെ ഓർമ പുതുക്കാനായി എല്ലാ വർഷവും മർകസ്…

സ്വദഖ ക്യാമ്പയിനിൽ പങ്കുചേർന്ന് മർകസ് ജീവനക്കാർ

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി വിവിധോദ്ദേശ്യ പദ്ധതികൾക്കായി ആവിഷ്കരിച്ച സ്വദഖ ക്യാമ്പയിനിൽ പങ്കുചേർന്ന് മർകസ് സെൻട്രൽ ഓഫീസ് ജീവനക്കാർ. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ നിർദേശത്തെ തുടർന്ന് സെൻട്രൽ ഓഫീസിൽ നടത്തിയ സ്വദഖ ഡ്രൈവിൽ നൂറിലധികം ജീവനക്കാർ പങ്കാളികളായി. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ സ്തുത്യർഹമായ പദ്ധതികൾ രാജ്യമെമ്പാടും നടപ്പാക്കിയ മുസ്‌ലിം ജമാഅത്തിന്റെ പദ്ധതികൾക്ക് കരുത്തുപകരാൻ ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ മർകസ് ക്യാമ്പസുകളിലെ ജീവനക്കാരും മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്, മർകസ് മാനേജ്‌മെന്റ് ഇൻസ്റ്റിട്യൂഷൻസ്, ഖുർആൻ അക്കാദമി, ഹാദിയ അക്കാദമി, സീക്യൂ, ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിട്യൂഷൻസ്, എം ഹാൻഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും ക്യാമ്പയിനിന്റെ ഭാഗമാകും. മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. മുഹമ്മദ് ശരീഫ്, ഉനൈസ് മുഹമ്മദ്, അബൂബക്കർ ഹാജി…

വെറും രണ്ട് സെക്കൻഡിനുള്ളിൽ 700 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ചൈനീസ് ട്രെയിൻ ലോക റെക്കോർഡ് തകർത്തു

നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരുമായി ചേർന്ന് ചൈന ലോകത്തിലെ ഏറ്റവും വേഗതയേറിയ മാഗ്ലെവ് ട്രെയിൻ പരീക്ഷിച്ചു, 2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 700 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിന്‍ സഞ്ചരിച്ചത്. ഈ നേട്ടം ഭാവിയിലെ അതിവേഗ യാത്രയ്ക്കും ഹൈപ്പർലൂപ്പ് പോലുള്ള സാങ്കേതികവിദ്യകൾക്കും വഴിയൊരുക്കുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ മാഗ്ലെവ് ട്രെയിൻ വിജയകരമായി പരീക്ഷിച്ചുകൊണ്ട് ചൈന നൂതന ഗതാഗത സാങ്കേതിക മേഖലയിൽ മറ്റൊരു വലിയ കുതിച്ചുചാട്ടം നടത്തി. വെറും രണ്ട് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 700 കിലോമീറ്റർ വേഗതയിൽ ട്രെയിൻ എത്തി, കണ്ണിമവെട്ടുന്ന സമയം കൊണ്ട് കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകുന്നത്ര വേഗത. ഈ നേട്ടം റെയിൽവേ സാങ്കേതിക വിദ്യയുടെ അതിരുകൾ തകർക്കുക മാത്രമല്ല, ഭാവി യാത്രയുടെ ഭാവനയെ പുനർനിർമ്മിക്കുകയും ചെയ്യുന്നു. ചൈനയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ ചരിത്ര പരീക്ഷണം നടത്തിയത്. പരീക്ഷണത്തിനിടെ, ഏകദേശം…

2026 നെക്കുറിച്ചുള്ള ഭയം യുദ്ധം, പണപ്പെരുപ്പം, നേതൃത്വത്തിന്റെ നിശബ്ദത എന്നിവയിൽ നിന്നായിരിക്കും; നോസ്ട്രഡാമസിന്റെ 500 വർഷം പഴക്കമുള്ള പ്രവചനങ്ങൾ വീണ്ടും ചർച്ചയില്‍

കഴിഞ്ഞ അമ്പത് പതിറ്റാണ്ടുകളായി, പ്രത്യേകിച്ച് ലോകം പ്രക്ഷുബ്ധമായിരിക്കുമ്പോൾ, നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ആവർത്തിച്ച് വാർത്തകളിൽ ഇടം നേടി. 2025 അവസാനത്തോടെ പോലും, 2026 അടുക്കുമ്പോൾ, യുദ്ധം, പണപ്പെരുപ്പം, മാറിക്കൊണ്ടിരിക്കുന്ന ലോകം എന്നിവ ഈ കവിതകളിലേക്ക് വീണ്ടും ശ്രദ്ധ ആകർഷിക്കുന്നു. ഭയത്തിനും പ്രതീക്ഷയ്ക്കും ഇടയിൽ കുടുങ്ങിപ്പോയ ആളുകൾ അവ വായിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യുന്നു. വാസ്തവത്തിൽ, നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ഭാവിയെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നൽകുന്നില്ല. ഇന്നത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അദ്ദേഹത്തിന്റെ പുരാതന കവിതകൾ വായിക്കുന്നു. ഉക്രെയ്ൻ-റഷ്യ യുദ്ധം, പണപ്പെരുപ്പം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ പ്രതിസന്ധി എന്നിവ കാണുമ്പോൾ, ജനങ്ങള്‍ ഭാവിയിൽ ഇതിലും മോശമായ സമയങ്ങൾ പ്രതീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. കവിതകൾ യാഥാർത്ഥ്യമാകുമെന്ന് ഇതിനർത്ഥമില്ല, മറിച്ച് നമ്മൾ തന്നെ വർത്തമാനകാലത്തെ ഭയപ്പെടുന്നുവെന്ന് കാണിക്കുന്നു. ചില വ്യാഖ്യാതാക്കൾ ഈ പ്രവചനങ്ങളെ 2026 മധ്യത്തിൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന…

ട്രംപിന്റെ തീരുവകൾ 2026-ല്‍ അമേരിക്കയ്ക്ക് ദുരന്തം വരുത്തി വയ്ക്കുമോ?

2026 ജനുവരി 1 മുതൽ ഇന്ത്യ ബ്രിക്‌സ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. യുഎസ് താരിഫ് നയങ്ങൾ ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ കൂടുതൽ അടുപ്പിച്ച സമയമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 100 ശതമാനം താരിഫ് ഭീഷണി ബ്രിക്‌സ് രാജ്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. 2026 ജനുവരി 1 മുതൽ ഇന്ത്യ ബ്രിക്സ് രാജ്യങ്ങളുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. ആഗോള രാഷ്ട്രീയത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും കാര്യത്തിൽ ഈ സമയം വളരെ പ്രധാനമാണ്. യുഎസ് താരിഫ് നയം ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ വൻശക്തികളെ കൂടുതൽ അടുപ്പിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി ഗ്രൂപ്പിനുള്ളിലെ സഹകരണം ശക്തിപ്പെടുത്തി. ഈ സമയത്ത്, ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനം പുതിയ ദിശയും തന്ത്രപരമായ പ്രാധാന്യവും കൊണ്ടുവരും. ബ്രിക്‌സ് അംഗരാജ്യങ്ങൾ കാർഷിക മേഖലയ്ക്കുള്ള സംഭാവനകൾ വർദ്ധിപ്പിക്കുകയും…

‘സ്റ്റാര്‍ ഓഫ് ബെത്ലഹം’: ഫിലഡല്‍ഫിയ സീറോ മലബാര്‍ മതബോധന സ്കൂളിന്‍റെ ക്രിസ്മസ് ഷോ അവിസ്മരണീയമായി

ഫിലഡല്‍ഫിയ: അപ്പത്തിന്‍റെ ഭവനം എന്നര്‍ത്ഥം വരുന്ന ദാവീദിന്‍റെ പട്ടണമായ ബെത്ലഹമില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച ഉണ്ണിയേശുവിന്‍റെ തിരുജനനം ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്കൂള്‍ ഡിസംബര്‍ 21 ഞായറാഴ്ച്ച ദൃശ്യവല്‍ക്കരണത്തിലൂടെ പുനരാവിഷ്കരിച്ചു. ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്‍റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണു സാന്തോം പാരീഷ്ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നത്. ലൈവ് നേറ്റിവിറ്റി ഷോ, സാന്താക്ലോസിന്‍റെ ആഗമനം, ക്രിസ്മസ് സന്ദേശം, കരോള്‍ഗാനമല്‍സരം, ജീസസ് ബര്‍ത്ത്ഡേ കേക്ക് പങ്കുവക്കല്‍ എന്നിവയായിരുന്നു ചടങ്ങുകള്‍. മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേസ്കൂള്‍ കുട്ടികള്‍ കാഴ്ച്ചവച്ച ലൈവ് നേറ്റിവിറ്റി ഷോ കാണികളുടെ പ്രശംസക്കര്‍ഹമായി. ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതുമുതല്‍, കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു മടങ്ങുന്നതുവരെയുള്ള പിറവിത്തിരുനാളിന്‍റെ എല്ലാസീനുകളും കുട്ടികള്‍ നന്നായി അവതരിപ്പിച്ചു. മാലാഖയില്‍ നിന്നും മേരിക്കു ലഭിച്ച…

ബറേലിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് മുന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ ഹനുമാൻ ചാലിസ പാരായണം നടത്തി; ക്രിസ്മസ് അലങ്കാരങ്ങള്‍ നശിപ്പിച്ചു; അസമില്‍ സെന്റ് മേരീസ് സ്‌കൂളിലേക്ക് ഇരച്ചു കയറി ക്രിസ്തുവിന്റെ പ്രതിമയും സ്കൂളും അടിച്ചു തകർത്തു

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ പ്രധാന ക്രിസ്ത്യൻ ഉത്സവമായ ക്രിസ്മസ് ആഘോഷങ്ങൾ നടക്കുമ്പോൾ, ഇന്ത്യയിലെ വിവിധ വലതുപക്ഷ സംഘടനകൾ ക്രിസ്മസിനെതിരെ വ്യാപക പ്രതിഷേധവും നശീകരണവും നടത്തിയത് ഇന്ത്യയുടെ പ്രതിഛായയെ കളങ്കപ്പെടുത്തുന്ന സംഭവങ്ങളായി. പ്രധാന മന്ത്രി നരേന്ദ്ര മോദി കൃസ്ത്യന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത സമയത്താണ് വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു നേരെ അക്രമങ്ങള്‍ നടത്തിയതെന്നത് ശ്രദ്ധിക്കേണ്ടതാണ്. അസമിലെ നൽബാരിയിൽ, വിഎച്ച്പി, ബജ്‌റംഗ്ദൾ അംഗങ്ങൾ സെന്റ് മേരീസ് സ്‌കൂളിലേക്ക് ഇരച്ചുകയറി, ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും ക്രിസ്തുവിന്റെ പ്രതിമ തകർക്കുകയും ചെയ്തു, ക്രിസ്മസ് ആഘോഷത്തിനെതിരെ പ്രതിഷേധിച്ചു. അതേസമയം, ഉത്തർപ്രദേശിലെ ബറേലിയിൽ, സെന്റ് അൽഫോൻസസ് കത്തീഡ്രൽ പള്ളിക്ക് മുന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലുകയും “ജയ് ശ്രീറാം”, “ഹർ ഹർ മഹാദേവ്” എന്ന് വിളിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ, ഹോട്ടലുകളിലെ പരിപാടികൾ റദ്ദാക്കൽ,…

ഫത്തേപൂരില്‍ 200 വർഷം പഴക്കമുള്ള ആരാധനാലയം തകർത്തു; ബജ്റംഗ് ദള്‍ കോഓര്‍ഡിനേറ്റര്‍ അറസ്റ്റില്‍

ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ മാവായ് ഗ്രാമത്തിൽ 200 വർഷം പഴക്കമുള്ള ഒരു ആരാധനാലയം തകർത്തുവെന്നാരോപിച്ച് ബജ്‌റംഗ്ദൾ കോഓർഡിനേറ്ററെ പോലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് എട്ട് കൂട്ടാളികള്‍ക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികൾ പരാമർശിച്ചാണ് അക്രമികള്‍ നാശനഷ്ടങ്ങൾ വരുത്തിയതെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, ചിലര്‍ ചുറ്റിക ഉപയോഗിച്ച് കെട്ടിടം നശിപ്പിക്കുന്നതും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പരാമർശിക്കുന്നതും ഇതിൽ കാണാം. “നിങ്ങൾക്ക് ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ, നിങ്ങൾ ഇവിടുത്തെ നിയമങ്ങൾ, മാനദണ്ഡങ്ങൾ, ഭരണഘടന, ഭാരത് മാത, ദേശീയഗാനം, വന്ദേമാതരം എന്നിവയോട് ഭക്തി കാണിക്കണം. ഇന്ത്യ ബംഗ്ലാദേശല്ല, അവിടെ ഹിന്ദുക്കളെ തലകീഴായി കത്തിച്ചു. ഇത് ഹിന്ദുസ്ഥാനാണ്, ഈ ജിഹാദി മാനസികാവസ്ഥ ഇവിടെ പ്രവർത്തിക്കില്ല,” വീഡിയോയില്‍ അക്രമികള്‍ പറഞ്ഞു. ഒരു സബ് ഇൻസ്പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അഞ്ച് പേർക്കും തിരിച്ചറിയാത്ത നാല് പേർക്കുമെതിരെ എഫ്‌ഐആർ…