തിരുവനന്തപുരം: വാളയാർ അട്ടപ്പള്ളത്തെ വംശീയ കൊലപാതകം ‘പ്രബുദ്ധ’ മലയാളിയുടെ വംശീയ വിദ്വേഷത്തിൻ്റെയും ഉന്മാദ ദേശീയതയുടെയും ബാക്കിപത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. ‘നീ ബംഗ്ലാദേശിയാണോടാ’ എന്ന ആക്രോശത്തിൽ തന്നെയുണ്ട് ഛത്തിസ്ഗഡ് സ്വദേശിയായ രാമനാരായൻ ഭയ്യാറിൻ്റെ വംശീയ കൊലപാതകത്തിന് പിന്നിലെ സാമൂഹികതയും രാഷ്ട്രീയവും. ഇന്ത്യയിലുടനീളം പൗരത്വം റദ്ദ് ചെയ്യപ്പെട്ട് ആൾക്കൂട്ട മർദ്ദനങ്ങൾക്കും ബുൾഡോസർ രാജിനും വിധേയമാകുന്നവർക്ക് നേരെ നിരന്തരം കേൾക്കാറുള്ള അതേ ആക്രോശമാണിത്. ഈ അപരവിദ്വേഷത്തിൻ്റെ ആക്രോശം സോഷ്യൽ മീഡിയകളിലൂടെയും തെരുവിടങ്ങളിലൂടെയും മുഴക്കുന്ന വംശീയ വെറിയന്മാരെ സധൈര്യം അഴിഞ്ഞാടാൻ വിടുന്ന ഭരണകൂടവും പോലീസും കൂടിയാണ് ഈ വംശീയ കൊലപാതകത്തിന് വഴി വെച്ചിരിക്കുന്നത്. അതിഥി തൊഴിലാളിയായ രാമനാരായൻ ഭയ്യാറിൻ്റെ ദേശവും പേരും അസ്തിത്വവുമെല്ലാം ബംഗ്ലാദേശി എന്ന ഒറ്റ വിളിയിലൂടെ അപ്രസക്തമാക്കപ്പെടുന്നതാണ് ഹിന്ദുത്വ വംശീയവാദത്തിൻ്റെയും ഇസ് ലാമോഫോബിയയുടെയും പ്രഹരശേഷി. ഇലക്ഷൻ രാഷ്ടീയത്തിൽ പോലും ഇന്ത്യയിലെ വംശീയ രാഷ്ട്രീയത്തിനെ നോർമലൈസ്…
Author: .
അറബി ഭാഷാ ദിനം: വിപുലമായ പരിപാടികളോടെ വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ
വടക്കാങ്ങര: യുണൈറ്റഡ് നാഷൻ പ്രഖ്യാപിച്ച ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ. അറബി ഭാഷ ദിനത്തിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സി.ബി.എസ്.ഇ അറബിക് ട്രെയിനറും ഗ്രന്ഥകാരനുമായ സുഹൈൽ മേൽമുറി ഉദ്ഘാടനം ചെയ്തു. ലോകത്ത് നിലനിൽക്കുന്ന ഭാഷകളിൽ ഏറ്റവും സജീവമായ ഭാഷയാണ് അറബി ഭാഷ എന്നും 60 രാജ്യങ്ങളിലായി 242 മില്യൺ ജനങ്ങൾ നിത്യേന അവരുടെ ഭാഷയായി അറബി ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഘോഷത്തോടനുബന്ധിച്ച് 7, 8, 9 ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ 3 അറബി കയ്യെഴുത്ത് മാഗസിനുകൾ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി പ്രകാശനം ചെയ്തു. കുട്ടികളുടെ അറബി ഭാഷയിലെ കഴിവും രചനാത്മകതയും കൊണ്ട് സമ്പന്നമായ മാഗസിനുകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത് എന്നും വരുംതലമുറ ഈ ഭാഷയെ നെഞ്ചേറ്റുമെന്ന ഉറപ്പാണ് ഇത് തെളിയിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ…
ജനങ്ങളുടെ മുന്നറിയിപ്പ്, തിരുത്താനുള്ള അവസരം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ മുന്നറിയിപ്പ്, ആത്മപരിശോധന നടത്താനും തിരുത്താനും ലഭിച്ച അവസരമായി ഇടതുമുന്നണി കണക്കാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും എണ്ണമറ്റ ജനക്ഷേമ പദ്ധതികളും നടപ്പാക്കിയിട്ടും, പ്രതീക്ഷയ്ക്കൊത്ത് ജനങ്ങളെ മുന്നണിക്ക് അനുകൂലമാക്കാൻ കഴിയാത്തത് ഗൗരവപൂർവം കാണണം. വിമർശനങ്ങളെ ശത്രുതയോടെയല്ല, സംയമനത്തോടെ കാണാൻ കഴിയണം. ജനങ്ങളുടെ ശബ്ദം, കേൾക്കാതെ പോകാനാവില്ല. വലിയ പ്രതീക്ഷയോടെ ഭരണമേല്പിച്ച ഇടതുമുന്നണിയുടെ പല നിലപാടുകളിലും നടപടികളിലുമുള്ള ജനങ്ങളുടെ അവിശ്വാസവും, പോലീസിന്റെയും മുന്നണി പ്രവർത്തകരുടേയും അനാവശ്യ ഇടപെടലുകളും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. അപാകതകൾ പരിഹരിച്ച് ജനവിശ്വാസം നേടിയെടുക്കാനുള്ള കർമ്മ പദ്ധതികളാണ് മുന്നണിയിൽ നിന്നും സർക്കാരിൽ നിന്നും ഉണ്ടാകേണ്ടത്. ശബരിമല പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ എല്ലാ വിഭാഗം വിശ്വാസികളിലും മുറിവേൽപ്പിച്ചിട്ടുണ്ട്. കുറ്റക്കാരെ മാറ്റിനിർത്തിയുള്ള കർശന നടപടികൾ മുന്നണി തലത്തിലും സർക്കാർ തലത്തിലും ഉണ്ടാകണം.…
നാഷണൽ ലേബർ കോൺക്ലേവ് 2025 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തെ തകർക്കാത്ത വികസന ദർശനം രൂപപ്പെടുത്തുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാഷണൽ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ്, ഒരുപക്ഷേ സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ രാജ്യം കണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്രയും വലിയ തോതിലുള്ള ഒരു ലേബർ കോൺക്ലേവ് സംഘടിപ്പിച്ചത്. ഇത് വെറും ഒരു ഔദ്യോഗിക പരിപാടിയായി ചുരുക്കേണ്ട ഒന്നല്ല. മറിച്ച്, തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും നിലനിൽപ്പും സംരക്ഷിക്കുന്നതിനുള്ള നിയമപരവും രാഷ്ട്രീയവും ജനാധിപത്യപരവുമായ ഒരു പ്രതിരോധ സംവിധാനമായിട്ടാണ് ഇതിനെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂലധനത്തിന്റെയും തൊഴിൽ ശക്തിയുടെയും അധികാരങ്ങൾ തമ്മിലുള്ള അസമത്വം ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഈ സമയത്ത്, തൊഴിലാളിവർഗത്തിനുവേണ്ടി സംസാരിക്കുകയും…
ദേശീയ ലേബർ കോൺക്ലേവ്: തൊഴിൽ നിയമങ്ങളെക്കുറിച്ച് പഠിക്കാനുള്ള സമിതി രൂപീകരിച്ചു
തിരുവനന്തപുരം: തൊഴിൽ നിയമങ്ങളെക്കുറിച്ച് പഠിക്കുന്നതിനും, കേരളത്തിലെ തൊഴിലാളികൾക്ക് തൊഴിൽ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിനും, പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി മൂന്ന് നിയമ വിദഗ്ധരുടെ ഒരു സമിതി രൂപീകരിക്കാൻ നാഷണൽ ലേബർ കോൺക്ലേവ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. ജസ്റ്റിസ് ഗോപാല ഗൗഡ, പ്രൊഫസർ ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവർ കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും. രണ്ട് ഗവേഷണ വിദ്യാർത്ഥികളും കമ്മിറ്റിയുടെ ഭാഗമാകും. ഒരു മാസത്തിനുള്ളിൽ കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നാല് തൊഴിൽ നിയമങ്ങള്‍ക്കെതിരായ തൊഴിലാളി വർഗത്തിന്റെയും കേരളത്തിന്റെയും ശക്തമായ നിലപാട് പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ലേബർ കോൺക്ലേവ് അവസാനിച്ചത്. തൊഴിലാളികളുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. ഇതുസംബന്ധിച്ച് കോൺക്ലേവ് ഏകകണ്ഠമായി ഒരു പ്രമേയം പാസാക്കി. പ്രധാന തീരുമാനങ്ങളും നിലപാടുകളും: 29 പ്രധാന തൊഴിൽ നിയമങ്ങളെ…
സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ ആദ്യ യോഗം തിരുവനന്തപുരത്ത് നടന്നു; എബിസി പദ്ധതിക്കും ഷെൽട്ടറുകൾക്കും മുൻഗണന
മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രിയും മൃഗക്ഷേമ ബോർഡ് ചെയർപേഴ്‌സണുമായ ജെ ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ ആദ്യ യോഗം നടന്നു. തെരുവ് നായ പ്രശ്നം, മൃഗസംരക്ഷണ കേന്ദ്രം, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ എബിസി പ്രവർത്തനങ്ങൾ, മൃഗക്ഷേമ ബോർഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. തീരുമാനങ്ങൾ മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള പരാതി, പെറ്റ് ഷോപ് രജിസ്ട്രേഷന്‍, ബ്രീഡർ രജിസ്‌ട്രേഷന്‍ എന്നിവക വേണ്ടിയുള്ള അപേക്ഷകള്‍ എന്നിവ ലഭിക്കുന്ന മുറക്ക് അവ ജില്ലകളിലെ ചീഫ് വെറ്റിനറി ഓഫീസർക്ക് അയച്ചു കൊടുക്കുകയും ചീഫ് വെറ്റിനറി ഓഫീസർ ഈ പരാതികൾ /അപേക്ഷകൾ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ/സീനിയർ വെറ്റനറി സർജൻ/വെറ്റിനറി സർജൻ എന്നിവര്‍ വഴി അന്വേഷണം നടത്തി ജില്ലാതലത്തിൽ നടപടി സ്വീകരിച്ച് സ്റ്റേറ്റ് ബോര്‍ഡിനെ അറിയിക്കേണ്ടതുമാണ്. ജില്ലാതലത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്തവ, വ്യക്തമായ ശുപാര്‍ശയോടുകൂടി സ്റ്റേറ്റ് ബോര്‍ഡിന് അയക്കുകയും ഇത്…
ഗർഭിണിയെ മർദ്ദിച്ച സംഭവം: സസ്‌പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല നടപടി ആരംഭിച്ചു
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻ ജോയുടെ ഭാര്യ ഷൈമോളെ (41) മര്‍ദ്ദിച്ച കേസിൽ സസ്‌പെൻഷനിലായ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) കെജി പ്രതാപ ചന്ദ്രനെതിരെ വകുപ്പുതല നടപടി ആരംഭിച്ചു. ഷൈമോളുടെ കുടുംബം സമരം തുടരുമെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പ്രതാപ ചന്ദ്രനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രതാപ ചന്ദ്രൻ ഇപ്പോൾ അരൂർ പോലീസ് സ്റ്റേഷനിലാണ്. 2024 ജൂൺ 20 ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറായിരിക്കെയാണ് സംഭവം നടന്നത്. 2024 ജൂൺ 18 ന് പുലർച്ചെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം അവർ നടത്തുന്ന ടൂറിസ്റ്റ് ഹോമിന് മുന്നിൽ മോഷണക്കുറ്റം ചുമത്തിയ രണ്ട് യുവാക്കളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തതിന്റെ ദൃശ്യങ്ങൾ പകർത്തിയതിനാണ് ജോയെ കസ്റ്റഡിയിലെടുത്തതെന്ന് അവർ ആരോപിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള…
“പോറ്റിയേ….. കേറ്റിയേ” എന്ന പാരഡി ഗാനത്തിനെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആർ നിലനിൽക്കില്ലെന്ന് നിയമവിദഗ്ധർ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പുറത്തിറങ്ങിയ ശബരിമലയിലെ സ്വർണ്ണ മോഷണത്തെക്കുറിച്ച് പരാമർശിക്കുന്ന “പോറ്റിയേ…. കേറ്റിയെ… ” എന്നു തുടങ്ങുന്ന പാരഡി ഗാനത്തിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ തന്നെ മറ്റൊരു പാരഡിയായി മാറിയേക്കാമെന്നും, കേസ് കോടതിയിൽ നിലനിൽക്കാൻ സാധ്യതയില്ലെന്നും നിയമ വിദഗ്ധർ പറയുന്നു. അയ്യപ്പ ഭക്തിഗാനങ്ങളെയും “ശരണം” എന്ന മന്ത്രത്തെയും അപമാനിക്കുന്ന തരത്തിൽ ഗാനം നിർമ്മിച്ചുവെന്നും മതവിദ്വേഷം വളർത്താനും സാമുദായിക ഐക്യം തകർക്കാനും ശ്രമിച്ചുവെന്ന് എഫ്‌ഐആറിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷന്‍ 299 (മതവികാരം വ്രണപ്പെടുത്തൽ), സെക്‌ഷന്‍ 353(1)(സി) (സമൂഹത്തിൽ ശത്രുത സൃഷ്ടിക്കൽ) എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഈ വകുപ്പുകൾ. എന്നാല്‍, കേസ് പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളിക്കളയുമെന്ന് നിയമ വിദഗ്ധർ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം,…
ശബരിമല ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണപ്പാളികള്‍ അന്താരാഷ്ട്ര പുരാവസ്തു മാഫിയയിൽ എത്തിയെന്ന്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണപ്പാളികള്‍ അന്താരാഷ്ട്ര പുരാവസ്തു മാഫിയകളുടെ കൈകളില്‍ എത്തിയെന്ന് അവകാശപ്പെട്ട് ഗൾഫ് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മൊഴി നൽകി. പന്തളം സ്വദേശിയായ ബിസിനസുകാരൻ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി എസ്‌ഐടിയുമായി വിവരങ്ങൾ പങ്കുവെച്ചതായി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ഫോണിലൂടെയും അദ്ദേഹം വിവരങ്ങൾ നൽകിയിരുന്നു. സ്വർണ്ണപ്പാളികള്‍ കടൽമാർഗം ദുബായിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് പിന്നീട് ഒരു പുരാവസ്തു മാഫിയയ്ക്ക് വിറ്റതായി ബിസിനസുകാരൻ എസ്‌ഐടിയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. മാഫിയയിലെ ചില അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവച്ചു. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. പ്രവാസി ബിസിനസുകാരന്റെ മൊഴിയും അന്വേഷണത്തിനിടെ ശേഖരിച്ച വിശദാംശങ്ങളും എസ്‌ഐടി ഹൈക്കോടതിയിൽ നൽകും. വ്യവസായിക്ക് അന്താരാഷ്ട്ര പുരാവസ്തു വ്യാപാര ശൃംഖലയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. മാഫിയ അംഗങ്ങളിൽ ഒരാളിൽ നിന്നാണ് എസ്‌ഐടിക്ക് വിവരങ്ങൾ ലഭിച്ചതെന്ന്…
രാശിഫലം (19-12-2025 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങളുുടെ കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി അനുഭവപ്പെട്ടേക്കാം. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും നിങ്ങളുടെ മനസിനെ അലട്ടും. അമ്മയ്‌ക്ക് ഇന്ന് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ഇന്ന് നിങ്ങള്‍ക്ക് ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ആരോഗ്യമുള്ള ശരീരത്തിലേ, ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍…
