ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി മുതിർന്ന ബിസിനസ് ലീഡറും ഫൊമയുടെ സ്ഥാപക പ്രസിഡന്റുമായ ശശിധരൻ നായരെ തിരഞ്ഞെടുത്തു. 1990-കളുടെ തുടക്കത്തിൽ തന്നെ ഹൂസ്റ്റണിൽ ബിസിനസ് സംരംഭങ്ങൾ വിജയകരമായി വിപുലീകരിച്ച ആദ്യകാല മലയാളികളിൽ ഒരാളാണ് ശശിധരൻ നായർ. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ അങ്ങേയറ്റം ആദരിക്കപ്പെടുന്ന അദ്ദേഹം, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (MAGH) പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ബിൽഡിംഗ് കമ്മിറ്റി ചെയർ തുടങ്ങിയ വിവിധ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ-അമേരിക്കൻ സമൂഹവും മുഖ്യധാരാ അമേരിക്കൻ സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അമേരിക്കയിൽ ബിസിനസ് രംഗത്തേക്ക് കടന്നുവരാനും തൊഴിൽപരമായും വ്യക്തിപരമായും വിജയം കൈവരിക്കാനും നിരവധി പേർക്ക് അദ്ദേഹം മാർഗദർശിയായിട്ടുണ്ട്. ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായ ശശിധരൻ നായർ, കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനുമായി…
Author: .
മുസ്ലീം വിരുദ്ധ പരാമർശം: അമേരിക്കൻ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ശക്തം
ഫ്ലോറിഡ:ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി എം.പി റാൻഡി ഫൈൻ നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം അമേരിക്കയിൽ വലിയ വിവാദമാകുന്നു. “നായ്ക്കളും മുസ്ലീങ്ങളും തമ്മിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് പ്രയാസമുള്ള കാര്യമല്ല” എന്ന് അദ്ദേഹം ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) കുറിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. റാൻഡി ഫൈൻ രാജി വെക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസും ആവശ്യപ്പെട്ടു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം അദ്ദേഹത്തെ “വംശീയവാദി” എന്ന് വിളിക്കുകയും ഉടനടി രാജി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായേൽ അനുകൂലിയായ ഫൈൻ മുൻപും ഗാസയിലെ ജനങ്ങൾക്കെതിരെയും മുസ്ലീം സഹപ്രവർത്തകർക്കെതിരെയും വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
തോമസ് തോമസ് നിര്യാതനായി
ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ് 101) നിര്യാതനായി. സംസ്‍കാരം ഫെബ്രുവരി 21 ശനിയാഴ്ച 12.30 നു കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ. അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്.ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ. മക്കൾ : തോമസ് പി.തോമസ് (തമ്പി, ഹൂസ്റ്റൺ) മാത്തുക്കുട്ടി (റാന്നി കണ്ടൻപേരൂർ), സാലി (ഓച്ചിറ), വത്സൻ (ഡാളസ്) , ലീലാമ്മ (ഡാളസ്) ,മോളമ്മ (ഡാളസ്), സുജ (ഹൂസ്റ്റൺ) മരുമക്കൾ: വത്സമ്മ (ഹൂസ്റ്റൺ) സിസിലി (കണ്ടൻപേരൂർ), തമ്പികുഞ്ഞു (ഓച്ചിറ), ബീന (ഡാളസ്), ബേബി (ഡാളസ്), മോനിച്ചൻ (ഡാളസ്), പരേതനായ സാബു കൂടുതൽ വിവരങ്ങൾക്ക് : തമ്പി, ഹൂസ്റ്റൺ 281 253 1014 (വാട്സ്ആപ് )
റോഡ് ഐലൻഡിൽ ഹോക്കി മത്സരത്തിനിടെ വെടിവെപ്പ്: അക്രമി ഉൾപ്പെടെ മൂന്ന് മരണം
റോഡ് ഐലൻഡ് :അമേരിക്കയിലെ റോഡ് ഐലൻഡിൽ സ്‌കൂൾ ഹോക്കി മത്സരത്തിനിടെ നടന്ന വെടിവെപ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പവ്ടക്കറ്റിലെ ഡെനിസ് എം. ലിഞ്ച് അരീനയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവിധ സ്‌കൂളുകൾ തമ്മിലുള്ള ഹോക്കി മത്സരം നടന്നുകൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമാണ് ലക്ഷ്യം വെച്ചത്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. റോബർട്ട് ഡോർഗൻ (56) എന്നയാളാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ റോബർട്ട, എസ്പോസിറ്റോ എന്നീ പേരുകളും ഉപയോഗിച്ചിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാളുടെ മകൾ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഒരാൾ ധീരമായി ഇടപെട്ടത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് പോലീസ് ചീഫ് ടീന ഗോൺകാൽവസ് പറഞ്ഞു. വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കളിക്കളത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കും താരങ്ങൾക്കും പരിക്കേറ്റിട്ടില്ലെങ്കിലും എല്ലാവരും വലിയ ഞെട്ടലിലാണ്. സംഭവത്തെത്തുടർന്ന്…
ചിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു
ചിക്കാഗോ: സിറോ മലബാർ സഭയിലെ അമ്പതു നോയമ്പിന്റെ തുടക്കമായ വിഭൂതി തിരുനാൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തി നിർഭരം ആചരിച്ചു. ഫെബ്രുവരി 16, തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ മുഖ്യ കാർമികത്വം വഹിച്ചു. വൈകുന്നേരം 7 മണിക്ക് നടന്ന വിഭൂതി ചടങ്ങുകൾക്ക് വികാരി ഫാ. സിജോ മുടക്കോടിൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ വചന സന്ദേശം നൽകി. ഈ നോയമ്പ് കാലം ഏവർക്കും അനുതാപത്തിന്റെയും ഹൃദയ വിശുദ്ധീകരണത്തിന്റെയും ഉപവി പ്രവർത്തങ്ങളുടെയും അവസരമായി മാറട്ടെ എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ആശംസിച്ചു. തുടർന്ന് “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ” എന്ന ഗാനം ആലപിച്ചപ്പോൾ കാർമ്മികൻ പങ്കെടുത്ത എല്ലാവരുടെയും നെറ്റിയിൽ ചാരം കൊണ്ട്…
2026 ലും ചരിത്ര നേട്ടവുമായി മഹിമ
ഹൂസ്റ്റൺ: 2012 മുതൽ തുടർച്ചയായി മിസോറി സിറ്റി ക്ലീൻ റെസ്റ്റോറൻറ് അവാർഡ് 2026 ലും കരസ്ഥമാക്കി മഹിമ ഇന്ത്യൻ ബിസ്ട്രോ (FM 1092 Murphy Road) ഉടമ സബി പൗലോസ്. സിറ്റി ഹാളിൽ കൂടിയ പൊതുയോഗത്തിൽ ഫുഡ് ഇൻസ്പെക്ടർ ക്രിസ് ജൊലിവെറ്റിൻറെയും മറ്റ് കൗൺസിലര്‍മാരുടേയും സാന്നിധ്യത്തിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിൽ നിന്ന് സബി അവാർഡ് സ്വീകരിച്ചു. പതിനഞ്ചാം തവണയും ക്ലീൻ റസ്റ്റോറൻറ് അവാർഡ് സ്വീകരിക്കുന്ന സബി പൗലോസിനെ മേയർ ഇലക്കാട്ട് അഭിനന്ദിച്ചു. 118 ഓളം റസ്റ്റോറന്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ 100 സ്കോറും നേടിയ 5 പേരിൽ ഏക ഇന്ത്യക്കാരനും, മലയാളിയും ആണ് സബി. കാലത്തിനൊത്ത് രുചി വർണ്ണങ്ങളുടെ നിറക്കൂട്ടുകൾ മാറ്റിപ്പിടിച്ചു കൊണ്ടും, സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കിയും ആണ് വകഭേദങ്ങൾ ഒരുക്കുന്നത്. ചിക്കൻ നാണം കുണുങ്ങി, മണവാട്ടി ചിക്കൻ, ചിക്കൻ ഡിസ്ക്കോ പോർക്ക്,…
നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 1 ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു
ന്യൂയോർക്: നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു.മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് എല്ലാ വർഷവും ഭദ്രാസന ഞായറാഴ്ചയായി ആചരിക്കുന്നത് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ ലഭിച്ച ദൈവിക മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സർവ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസ ഞായർ. ലോകത്തിൻ്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കാൻ പ്രയത്നിച്ചവരെ നന്ദിയോടെ സ്മരിക്കാം. നമ്മുടെ വൈദികരെയും അല്മായരെയും ഭദ്രാസനത്തിലെ എല്ലാ സംഘടനകളെയും മിഷൻ സംരംഭങ്ങളെയും പ്രാർത്ഥനാപൂർവ്വം ഉയർത്തിപ്പിടിക്കാം. നമുക്ക് ഒരുമിച്ച് ധാരാളം ഫലം കായ്ക്കാനും ദൈവത്തിന് മഹത്വം നൽകാനും പ്രാർത്ഥിക്കാം.ഇതുമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് നൽകിയ സന്ദേശത്തിൽ പറയുന്നു അന്നേ ദിവസം ഭദ്രാസനം തയ്യാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കേണ്ടതാണ്. ഭദ്രാസനത്തിലെ വിവിധ…
ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന്റെ സഹോദരിയും മകളും തമ്മിലുള്ള അധികാര തർക്കം രൂക്ഷമാകുന്നു
കിം ജോങ് ഉന്നിന്റെ മരണശേഷം ആര് അധികാരം ഏറ്റെടുക്കുമെന്നതിനെക്കുറിച്ചുള്ള തർക്കം ഉത്തര കൊറിയയിൽ ശക്തമാവുകയാണ്. പതിമൂന്നുകാരിയായ കിം ജു-എയ്ക്കും സഹോദരി കിം യോ-ജോങ്ങിനും ഇടയിൽ പിന്തുടർച്ചാവകാശത്തിനായുള്ള പോരാട്ടം മുറുകുന്നതായി റിപ്പോര്‍ട്ട്. പ്യോങ്‌യാങ്ങിന്റെ നിഗൂഢവും അടഞ്ഞതുമായ മതിലുകൾക്ക് പിന്നിൽ, ഭാവിയിൽ ആഗോള രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന അധികാര പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ തന്റെ പാരമ്പര്യം സുരക്ഷിതമാക്കാൻ പുതിയ അടിത്തറ പാകുകയാണ്. ദക്ഷിണ കൊറിയൻ ഇന്റലിജൻസിൽ നിന്നുള്ള സമീപകാല അവകാശവാദങ്ങൾ സൂചിപ്പിക്കുന്നത് പിന്തുടർച്ചാവകാശത്തിനായുള്ള പോരാട്ടം ഇപ്പോൾ അദ്ദേഹത്തിന്റെ ഇളയ മകൾക്കും പരിചയസമ്പന്നയായ സഹോദരിക്കും ഇടയിലാണെന്നാണ്. 1948-ൽ രാജ്യം സ്ഥാപിതമായതുമുതൽ, കിം കുടുംബത്തിലെ പുരുഷന്മാർക്കാണ് എപ്പോഴും ഉത്തര കൊറിയയിൽ ആധിപത്യം. സ്ഥാപകൻ കിം ഇൽ സുങ്ങിന് ശേഷം മകൻ കിം ജോങ് ഇൽ അധികാരത്തിലെത്തി. 2011-ൽ പിതാവിന്റെ മരണശേഷം വളരെ ചെറുപ്പത്തിൽ തന്നെ…
മറ്റൊരാള്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന് വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ കേസെടുക്കും
കാസർകോട്: ഇന്ത്യൻ പൗരത്വമില്ലെന്ന് കാണിച്ച് പൈവളികെയിലെ മുഹമ്മദിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കും. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോം-7 പ്രകാരം പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്. ഫെബ്രുവരി 13 ന് ഒരു നിയമപരമായ വാദം കേട്ട സമയത്ത് പരാതിക്കാരൻ ഹിയറിംഗിനായി ഹാജരായെങ്കിലും, തന്റെ ആരോപണങ്ങൾ തെളിയിക്കുന്ന രേഖാമൂലമുള്ള തെളിവ് സമർപ്പിക്കാൻ കഴിഞ്ഞില്ല. ഹിയറിംഗിനിടെ രേഖകൾ പരിശോധിച്ചതിന്റെയും വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിൽ, സമർപ്പിച്ച പരാതി വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കണ്ടെത്തിയതായി കളക്ടർ കെ ഇംബാശേഖർ പറഞ്ഞു. അതിനാൽ, നിലവിലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് നിലനിർത്താൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ ഉത്തരവിട്ടു. പരിശോധനയിൽ, സമർപ്പിച്ച പരാതി മനഃപൂർവ്വം തെറ്റായ വിവരങ്ങൾ നൽകിയതാണെന്ന് കണ്ടെത്തി,…
ശബരിമല സ്ത്രീ പ്രവേശനം: മാർച്ച് 14 ന് മുമ്പ് നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി; ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കും
ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഒമ്പതംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നയിക്കും. ഇത് നേരത്തെ തീരുമാനിച്ചതാണെന്നും കോടതി അറിയിച്ചു. മാർച്ച് 14 ന് മുമ്പ് എല്ലാ കക്ഷികളും അവരുടെ രേഖാമൂലമുള്ള നിലപാടുകൾ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 7 ന് രാവിലെ 10 മുതൽ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കൽ ആരംഭിക്കും. ഹർജിയെ പിന്തുണയ്ക്കുന്നവരുടെ വാദം ഏപ്രിൽ 9 വരെ തുടരും. തുടർന്ന് ഏപ്രിൽ 14 മുതൽ 16 വരെ എതിർകക്ഷികളുടെ വാദം കേൾക്കും. എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ കൂടുതൽ വാദങ്ങൾ നടത്തുമെന്നും കോടതി പറഞ്ഞു. ഏപ്രിൽ 22 ന് വാദം കേൾക്കൽ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ വിഷയങ്ങൾ ഉൾപ്പെടുന്ന 67 ഹർജികൾ കോടതിയുടെ മുന്നിലുണ്ട്.…
