ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വാർഷിക കുടുംബ സംഗമം വർണ്ണാഭമായി

ന്യൂയോർക്ക്: കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി സ്പോർട്സ് പ്രേമികളെ ഒത്തൊരുമിപ്പിച്ച് പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് അതിന്റെ 2025-ലെ വാർഷിക കുടുംബ സംഗമം പ്രൗഢഗംഭീരമായി കഴിഞ്ഞ ദിവസം ന്യൂ ഹൈഡ് പാർക്കിൽ നടത്തി. ന്യൂ ഹൈഡ് പാർക്കിലുള്ള എൽക് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് ക്ലബ്ബ് കുടുംബാംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ നടന്ന വാർഷിക യോഗത്തിൽ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും സൗഹൃദം പങ്കു വച്ചും കലാപരിപാടികൾ അവതരിപ്പിച്ചും അവിസ്മരണീയ നിമിഷങ്ങളാണ് കാഴ്ച്ച വച്ചത്. യുവ തലമുറയെ കായിക മേഖലയിൽ വാർത്തെടുക്കുന്നതിനും അവർക്ക് വേണ്ടതായ തീവ്ര പരിശീലനം നൽകി മികച്ച സ്പോർട്സ് താരങ്ങളാക്കി വളർത്തുന്നതിനും അക്ഷീണം പ്രവൃത്തിക്കുന്ന നേതൃത്വത്തിൻറെ കൈകളിലാണ് ഈ സ്പോർട്സ് ക്ലബ്ബ് എന്നതാണ് അതിന്റെ വിജയ രഹസ്യം. കഴിഞ്ഞ അഞ്ചു വർഷം തുടർച്ചയായി പ്രസിഡൻറ് പദവി അലങ്കരിക്കുന്ന സജി തോമസിൻറെ നേതൃത്വം ക്ലബ്ബിൻറെ…

വിമാനയാത്രക്കാരുടെ വിവരങ്ങള്‍ ടി‌എസ്‌എയില്‍ നിന്ന് ശേഖരിച്ച് ICE അധികാരികൾ വേണ്ടത്ര രേഖയില്ലാത്തവരെ വിമാനത്താവളങ്ങളിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്തു നാട് കടത്തും

വാഷിങ്ടൺ: അമേരിക്കയിലെ വിമാനയാത്രക്കാരുടെ വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ശേഖരിക്കുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏറ്റവും വലിയ നാടുകടത്തൽ നടപടികൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് നീക്കം. ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) ആണ് യാത്രികരുടെ പട്ടിക ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് കൈമാറുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ച് നാടുകടത്താൻ സാധ്യതയുള്ളവരെയും രാജ്യത്തിന് ഭീഷണിയായവരെയും കണ്ടെത്തി വിമാനത്താവളങ്ങളിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിൽ വെച്ച് നവംബർ 20ന് അറസ്റ്റിലായ ഹോണ്ടുറാസ് സ്വദേശിനിയായ കോളേജ് വിദ്യാർഥിനി എനി ലൂസിയ ലോപ്പസ് ബെല്ലോസയുടെ കേസ് ഇതിന് ഉദാഹരണമാണ്. സഹോദരിയെ കാണാൻ വേണ്ടി ടെക്സസിലേക്ക് പോകുകയായിരുന്ന ഇവരെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിൻ്റെയും ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ്റെയും സഹകരണത്തോടെ നാടുകടത്തി. 2015ൽ ഇവരെ നാടുകടത്താൻ ഉത്തരവുണ്ടായിരുന്നു എന്ന് യുഎസ് അധികൃതർ…

മിനസോട്ടൻ പ്രതിനിധി ഇൽഹാൻ ഒമറിൻ്റെ മകനെ ICE തടഞ്ഞു: പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിൻ്റെ മകനെ ഫെഡറൽ ഇമിഗ്രേഷൻ ഏജൻ്റുമാർ ശനിയാഴ്ച തടഞ്ഞുനിർത്തി പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു. ഷോപ്പിംഗിന് ശേഷം മടങ്ങും വഴിയാണ് യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ICE) ഏജൻ്റുമാർ മകനെ തടഞ്ഞത്. മകൻ തൻ്റെ പാസ്‌പോർട്ട് ഐഡി കാണിച്ചതിനെ തുടർന്ന് ICE ഉദ്യോഗസ്ഥർ വിട്ടയച്ചതായി ഒമർ  പറഞ്ഞു. “അവൻ എപ്പോഴും പാസ്‌പോർട്ട് കൈയിൽ കരുതുന്നുണ്ട്,” ഒമർ കൂട്ടിച്ചേർത്തു. അടുത്തിടെ മിനസോട്ടയിലെ ട്വിൻ സിറ്റീസിൽ രേഖകളില്ലാത്ത സോമാലിയൻ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ഫെഡറൽ ഏജൻ്റുമാരുടെ ഇടപെടൽ വർധിച്ചിരുന്നു. തൻ്റെ മകനെ തടഞ്ഞത് വംശീയ പ്രൊഫൈലിംഗിൻ്റെ ഭാഗമാണെന്നും, “സോമാലിയൻ രൂപത്തിലുള്ള, രേഖകളില്ലാത്ത ചെറുപ്പക്കാരെയാണ് അവർ തിരയുന്നത്” എന്നും ഒമർ ആരോപിച്ചു. സോമാലിയൻ ജനതയെക്കുറിച്ച് പ്രസിഡൻ്റ് ട്രംപ് നടത്തിയ വർണ്ണവിവേചനപരമായ പരാമർശങ്ങൾ കാരണമാണ് ഈ നടപടികൾ വർദ്ധിച്ചതെന്നും അവർ പറഞ്ഞു. ഏജൻ്റുമാർ “പ്രകടമായ വംശീയ…

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുവാൻ വേണ്ടി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സ്വന്തമായി ആറുവിമാനങ്ങൾ വാങ്ങുന്നു

വാഷിങ്ടൺ: യുഎസിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനായി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സ്വന്തമായി വിമാനങ്ങൾ വാങ്ങുന്നു. ആറ് ബോയിങ് 737 വിമാനങ്ങൾ വാങ്ങാനായി ഏകദേശം 140 മില്യൺ ഡോളറിൻ്റെ കരാറിൽ ഹോംലാൻഡ് സെക്യൂരിറ്റി ഒപ്പുവെച്ചു. വിമാനങ്ങളുടെ എണ്ണം കൂട്ടി പ്രവർത്തനങ്ങൾ നാടുകടത്തൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിമാനങ്ങൾ സ്വന്തമാക്കുന്നത്. ഇതുവരെ സ്വകാര്യ വിമാനക്കമ്പനികളുടെ ചാർട്ടർ വിമാനങ്ങളെ ആണ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് കീഴിലെ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് നാടുകടത്തലിനായി ആശ്രയിച്ചിരുന്നത്.പുതിയ നോഡൽ ഓഫീസറെ നിയമിച്ചു പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ നയങ്ങളുടെ ഭാഗമായി യുഎസ് കോൺഗ്രസ് അംഗീകരിച്ച തുക ഉപയോഗിച്ചാണ് വിമാനങ്ങൾ വാങ്ങുന്നത്. നാല് വർഷത്തേക്ക് 170 ബില്യൺ ഡോളറാണ് അനുവദിച്ചത്. ഇതുപയോഗിച്ച് തടങ്കൽ കേന്ദ്രത്തിൻ്റെ ശേഷിയും ഗതാഗത സംവിധാനങ്ങളും വികസിപ്പിക്കാനാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നീക്കം. വി‍ർജീനിയ ആസ്ഥാനമായുള്ള ഡെഡാലസ് ഏവിയേഷൻ എന്ന…

പൂപ്പലും ബാക്ടീരിയയും: രാജ്യമെമ്പാടും വിൽക്കുന്ന നേസൽ സ്പ്രേ തിരിച്ചുവിളിച്ചു; ജീവന് ഭീഷണിയായേക്കാമെന്ന് FDA മുന്നറിയിപ്പ്

മിനസോട്ട ആസ്ഥാനമായുള്ള മെഡിനാച്ചുറ ന്യൂ മെക്സിക്കോ നിർമ്മിക്കുന്ന ‘റീബൂസ്റ്റ് നേസൽ സ്പ്രേ’ (ReBoost Nasal Spray) പൂപ്പലും മറ്റ് സൂക്ഷ്മാണുക്കളും കണ്ടെത്തിയതിനെ തുടർന്ന് സ്വമേധയാ തിരിച്ചുവിളിക്കുന്നു. ഈ ഉൽപ്പന്നത്തിൻ്റെ ഉപയോഗം ഉടനടി നിർത്താൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവർ (Immuno-compromised) ഈ സ്പ്രേ ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ജീവന് ഭീഷണിയായേക്കാവുന്ന അണുബാധകളോ ഉണ്ടാകാൻ “ന്യായമായ സാധ്യതയുണ്ട്” എന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) മുന്നറിയിപ്പ് നൽകി. ഒരു ബാച്ച് നേസൽ സ്പ്രേയിൽ പൂപ്പലും യീസ്റ്റും, കൂടാതെ അപകടകരമായ അളവിൽ ‘അക്രോമോബാക്ടർ’  എന്ന ബാക്ടീരിയയും കണ്ടെത്തി. ഈ ഹോമിയോപ്പതി നേസൽ സ്പ്രേ CVS, Walmart, Amazon ഉൾപ്പെടെയുള്ള റീട്ടെയിൽ സ്ഥാപനങ്ങൾ വഴി രാജ്യവ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. ലോട്ട് നമ്പർ 224268, എക്സ്പയറി ഡേറ്റ് ഡിസംബർ 2027 ഉള്ള ‘റീബൂസ്റ്റ്’ ഉൽപ്പന്നമാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. തിരിച്ചുവിളിച്ച ഉൽപ്പന്നം…

ടീം യൂ ഡി എഫിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ യുടെ അഭിവാദ്യങ്ങൾ

തദ്ദേശ തിരഞ്ഞെടുപ്പിൽ യൂ ഡി എഫിന്റെ തിളക്കമാർന്ന വിജയത്തിന് കേരളാ ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ , ടീം യൂ ഡി എഫ് പൊരുതി നേടിയ വിജയമാണിതെന്ന് കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ, തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നിന്ന് തന്നെ തുടങ്ങണമെന്ന തിരിച്ചറിവിൽ കോൺഗ്രസ് നേടിയത് മലയാളിയുടെ അഭൂതപൂർവമായ പിന്തുണയെന്ന് ഐ ഓ സി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘവും പൊളിച്ചടുക്കിയത് ഇടതുപക്ഷത്തിന്റെ കള്ളപ്രചാരണങ്ങളും സർക്കാർ സ്‌പോൺസേർഡ് കൊള്ളകളുമെന്ന് ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ഇനി വരാൻ പോകുന്നത് ടീം യൂ ഡി എഫ് കാലം, ഒരു കള്ളക്കഥകളിലും ജനം വീണില്ല ഇത്തവണയെന്നത് നശിച്ച ഭരണം മടുത്ത് കൊണ്ടെന്ന് യൂ ഡി എഫ് തെളിയിച്ചുവെന്ന് പോൾ കറുകപ്പള്ളി, വരാൻ പോകുന്ന…

ഒബാമകെയർ സബ്‌സിഡി കാലഹരണപ്പെടുന്നത് യുഎസ് ആരോഗ്യമേഖലയ്ക്ക് ‘മരണച്ചുഴി’ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ

വാഷിംഗ്ടൺ ഡി.സി.: അഫോർഡബിൾ കെയർ ആക്ട്  പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ (ധനസഹായം) അവസാനിക്കുന്നത് യുഎസിലെ ആരോഗ്യമേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ സബ്‌സിഡികൾ നിലനിർത്താനുള്ള നിയമനിർമ്മാണം സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി. സബ്‌സിഡി ഇല്ലാതാകുന്നതോടെ ഇൻഷുറൻസ് പ്രീമിയം തുക ഇരട്ടിയിലധികം വർധിക്കുമെന്നാണ് കണക്കുകൾ. KFFന്റെ കണക്കനുസരിച്ച് ശരാശരി വാർഷിക പ്രീമിയം $888ൽ നിന്ന് $1,904 ആയി ഉയരും. ഇതോടെ, ആരോഗ്യവാന്മാരായ നിരവധി പേർ ഇൻഷുറൻസ് എടുക്കാതിരിക്കുകയോ, ഉയർന്ന ഡിഡക്റ്റബിളുകളുള്ള പ്ലാനുകളിലേക്ക് മാറുകയോ ചെയ്യും. ഇത് ഇൻഷുറൻസ് പൂളിൽ രോഗികളായ ആളുകൾ മാത്രം അവശേഷിക്കുന്ന ഒരു ‘ഡെത്ത് സ്പൈറൽ’ (Death Spiral) അവസ്ഥയിലേക്ക് നയിക്കുമെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പ്രൊഫസർ ജെറാർഡ് ആൻഡേഴ്സൺ അഭിപ്രായപ്പെട്ടു. ഇൻഷുറൻസ് ഇല്ലാത്തവരുടെ എണ്ണം കൂടുന്നത് ഗ്രാമീണ ആശുപത്രികൾക്ക് അടക്കം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുകയും മറ്റ് ഇൻഷുറൻസ് എടുത്തവരുടെ ചികിത്സാ ചെലവുകൾ…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: ഇടതു പക്ഷത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് യു ഡി എഫിന്റെ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ രണ്ടാം തവണയും അധികാരത്തിലിരിക്കുന്ന സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) യെ തകര്‍ത്ത് യുഡി‌എഫ് മുന്നേറിയത് അണികളില്‍ ഞെട്ടലുണ്ടാക്കി. 2015 ലും 2020 ലും നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയങ്ങൾ നേടിയിട്ടുള്ള പാർട്ടിയാണിത്: മൂന്ന് മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ അവർക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. എന്നാൽ കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) നേടിയ വിജയത്തിൽ ഒറ്റനോട്ടത്തിൽ മാത്രം കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങളുണ്ട്. യുഡിഎഫിന്റെ പഴയ കോട്ടകളായ കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇടതുപക്ഷത്തിന്റെ പരാജയം കൂടുതൽ വ്യക്തവും നിർണായകവുമായത്, അവിടെ ഇടതുപക്ഷ വിരുദ്ധ വോട്ടുകളുടെ ഏകീകരണം നടന്നതായി തോന്നുന്നു. സംസ്ഥാനത്തുടനീളം, മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും നഗരപ്രദേശങ്ങളിലെ വോട്ടർമാർ ഇടതുപക്ഷത്തിനെതിരെ പുറംതിരിഞ്ഞു, അവർ യു.ഡി.എഫിനെയും ചില സന്ദർഭങ്ങളിൽ ബി.ജെ.പി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിനെയും…

തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിൻ്റെ വിഭജന രാഷ്ട്രീയത്തിനും ജനവിരുദ്ധ ഭരണത്തിനും ജനങ്ങൾ നൽകിയ മറുപടി: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ വിഭജന രാഷ്ട്രീയം നടപ്പിലാക്കാനുള്ള സി.പി.എം ശ്രമത്തിനും ജനവിരുദ്ധമായ ഭരണത്തിനും ജനങ്ങൾ നൽകിയ മറുപടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. തെരഞ്ഞെടുപ്പ് ജയിക്കാനായി ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ് സി.പി.എമ്മും ഏറ്റെടുത്തത്. ജമാഅത്തെ ഇസ് ലാമി, ഹിസ്ബുൽ മുജാഹിദീൻ എന്നൊക്കെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞ് കേരളത്തിൽ ‘മുസ് ലിം ഭീതി’ സൃഷ്ടിച്ച് ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കുകയെന്ന ധ്രുവീകരണ തന്ത്രമാണ് സി.പി.എം പയറ്റിയത്. എന്നാൽ, കേരള ജനത അതിനെ ചവിട്ടിത്താഴ്ത്തിയെന്നതാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വർഗീയത വിളമ്പുന്ന വെള്ളാപ്പള്ളി നടേശനടക്കമുള്ളവരെ സി.പി.എം തോളിലേറ്റി നടക്കുകയാണ്. കേവലമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി വിഭജന, സാമുദായിക ധ്രുവീകരണ നയങ്ങൾ പിന്തുടരുന്നത് അത്യധികം ആപത്താണെന്നും അത് ബി.ജെ.പിയെയാണ് ആത്യന്തികമായി സഹായിക്കുക എന്നും ഇനിയെങ്കിലും സി.പി.എം തിരിച്ചറിയണം. വിലക്കയറ്റവും ജനങ്ങളുടെ നടുവൊടിക്കുന്ന നിരക്ക്…

തിരഞ്ഞെടുപ്പ് ഫലം: വംശീയ വിരുന്നൂട്ടിന് ജനം നൽകിയ തിരിച്ചടി – വെൽഫെയർ പാർട്ടി

മലപ്പുറം: സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന വംശീയ വിരുന്നൂട്ടിന് കേരളത്തിലെ ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. മുസ്‌ലിം  സംഘടനകളെ മുൻനിർത്തി വംശീയ പ്രചാരണങ്ങൾ അഴിച്ചുവിട്ട് മൃദുഹിന്ദുത്വ വോട്ടുകൾ സമാഹരിച്ച് വിജയിക്കാമെന്ന സിപിഎമ്മിന്റെ വ്യാമോഹമാണ് ഇവിടെ തകർന്നടിഞ്ഞത്.  ഇത്തരം എല്ലാ വ്യാജ പ്രചാരണങ്ങൾക്കിടയിലും വെൽഫെയർ പാർട്ടിക്ക് സീറ്റുകൾ വർധിപ്പിച്ച് നില മെച്ചപ്പെടുത്താൻ സാധിച്ചു. ഇനിയും ഇത്തരം വംശീയ പ്രചാരണങ്ങളുമായി മുന്നോട്ടു പോകുവാനാണ് സിപിഎം തീരുമാനിക്കുന്നതെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നിലം തൊടില്ലെന്നും വെൽഫെയർ പാർട്ടി എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി. ജില്ലാ പ്രസിഡണ്ട് ഷഫീർഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം നാസർ കീഴ്പറമ്പ്, ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, സിസി ജാഫർ മാസ്റ്റർ, ഇബ്രാഹിംകുട്ടി മംഗലം, ശാക്കിർ മോങ്ങം, നസീറ ബാനു, സുഭദ്ര…