ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ചും നമ്മുടെ ഭരണഘടന ബോധ്യപ്പെടുത്തുന്നുണ്ടെന്നും പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനൽകിയ സംവരണവും സാമൂഹ്യനീതിയും പൗരന്മാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. മതനിരപേക്ഷതയാണ് ഇന്ത്യന്‍ ഭരണഘടന മുഖമുദ്ര. മതനിരപേക്ഷ റിപ്പബ്ലിക്കിൽ നീതിപീഠത്തിന് വെളിച്ചം പകരേണ്ടത് ഭരണഘടനയും നിയമസംഹിതയുമാണെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ മാള ഉദ്ഘാടനം ചെയ്തു. നജീം കൊല്ലം, റശാദ് ഏഴര, അംജദ് കൊടുവള്ളി, ഷംസുദ്ദീന്‍ വാഴേരി, സഹല മലപ്പുറം, സുബ്ഹാൻ, ഇജാസ് വടകര, സിറാജ് പാലേരി, മന്‍സൂര്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.
Author: റബീഅ്സമാന്‍
തലവടി പിഎച്ച്സി ജംഗ്ഷനിലെ ഇരുമ്പ് റൂഫിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം ലോറി തട്ടി തകർന്നു
തലവടി: പാഴ്സൽ ലോറി തട്ടി കാത്തിരിപ്പ് കേന്ദ്രം തകർന്നു. തലവടി പിഎച്ച്സി ജംഗ്ഷനിലെ ഇരുമ്പ് റൂഫിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് ലോറി തട്ടി തകർന്നത്. ഇന്നലെ വൈകിട്ട് 6.15ന് ആണ് സംഭവം. ചായ കുടിക്കാൻ ഡ്രൈവർ റോഡരുകിലേയ്ക്ക് ലോറി ഒതുക്കുമ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുകളിലെ റൂഫിൽ ഉടക്കിയാണ് തകർന്ന് വീണത്. കൊല്ലം സ്വദേശികളുടെ പാഴ്സൽ ലോറിയാണ്. നാട്ടുകാർ ഒത്തുകൂടിയതോടെ കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ചു നൽകുമെന്ന് ലോറിയുടമ ഏറ്റതോടെ രംഗം ശാന്തമായി. യാത്രക്കാരുടെ ഏകാശ്രയമാണ് തകർന്നു വീണത്. ലയൺസ് ക്ളബ് ഓഫ് എടത്വ നിർമ്മിച്ചു നല്‍കിയ കാത്തിരിപ്പ് കേന്ദ്രമാണിത്. 2020 ജനുവരി 15ന് നിർമ്മാണം പൂർത്തികരിച്ചതും, 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ അമ്പലപുഴ പൊടിയാടി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ലാത്തത് മൂലം ജനം വലയുകയാണ്. ആയിരക്കണക്കിന് ഭക്തർ എത്തുന്ന നീരേറ്റുപുറം ചക്കുളത്തുകാവ് ക്ഷേത്രം…
തലവടി പട്ടരുമഠം പി.വി രവീന്ദ്രനാഥിന് ശിഷ്യ ഗണങ്ങളുടെ യാത്രാ മൊഴി
എടത്വ: ഗുരുശ്രേഷ്ഠൻ തലവടി പട്ടരുമഠം പി.വി രവീന്ദ്രനാഥിന് (അപ്പുസാർ -89) ശിഷ്യ ഗണങ്ങളുടെ യാത്രാ മൊഴി. മൃതദേഹം വ്യാഴാഴ്‌ച രാവിലെ വീട്ടിലും തുടർന്ന് ഉച്ചയ്ക്ക് ഒരു മണി വരെ തലവടി ആൽഫാ പാലിയേറ്റിവ് കെയർ സെൻ്ററിലും പൊതുദർശനത്തിന് വെച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടന രംഗത്തെ പ്രമുഖര്‍ പ്രണാമം അർപ്പിച്ചു. വൈകിട്ട് 3 മണിക്ക് തിരുവല്ല വൈദ്യുതി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. പരേതൻ തകഴി, മണിപ്പുഴ, തലവടി, ചേർത്തല, താനൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ അദ്ധ്യാപകനായും പ്രധാനാദ്ധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തലവടി ചർച്ചാ വേദിയുടെയും പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെയും അദ്ധ്യക്ഷനായിരുന്നു. തലവടി എസ്ഡിവിഎസ് ഗ്രന്ഥശാലയുടെ സ്ഥാപകനാണ്. ഭാര്യ: പരേതയായ ലീലാ രവീന്ദ്രൻ (തങ്കമണി). മക്കൾ: രേണു, വാണി. മരുമക്കൾ: സുരേഷ് കുമാർ, വിനോദ് കുമാർ.
പെനിയേൽ ഗ്രൗണ്ടിൽ സുവിശേഷ പ്രഭാഷണവും സംഗീത സായാഹ്നവും ഡിസംബർ 3 മുതൽ 6 വരെ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
തലവടി: ആനപ്രമ്പാൽ ഐപിസി പെനിയേൽ സഭയുടെ നേതൃത്വത്തിൽ 2025 ഡിസംബർ 3 മുതൽ 6 വരെ പെനിയേൽ ഗ്രൗണ്ടിൽ വെച്ച് വൈകിട്ട് 6മുതൽ 9വരെ സുവിശേഷ പ്രഭാഷണവും സംഗീത സായാഹ്നവും നടക്കും. ഐപിസി മുൻ ജനറൽ പ്രസിഡന്റും തിരുവല്ല സെന്റർ പാസ്റ്ററുമായ റവ ഡോ.കെ.സി. ജോൺ നെടുംമ്പ്രം ഉദ്ഘാടനം ചെയ്യും. വിമന്‍സ് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് സെക്രട്ടറി ജയമോൾ രാജു, പാസ്റ്റർ കെ.ജെ തോമസ് കുമളി, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ബി.മോനച്ചൻ കായംകുളം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ലിവിംഗ് മ്യൂസിക്ക് റാന്നി ഗാനശുശ്രൂഷകൾ നിർവ്വഹിക്കുമെന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജു ജോൺ, സെക്രട്ടറി ലിജോ പി.ജോസഫ്, ട്രഷറർ പി റ്റി ബെന്നി എന്നിവർ അറിയിച്ചു. ഡിസംബര്‍ 6 ശനിയാഴ്ച രാവിലെ 10 മുതൽ തിരുവല്ല സെൻ്റർ മാസയോഗവും നടത്തപ്പെടുന്നതാണ്. ഇന്ത്യ പെന്തെകോസ്തൽ ദൈവസഭയുടെ തിരുവല്ല സെന്റ്റിൽ…
രാശിഫലം (30-11-2025 ഞായര്‍)
ചിങ്ങം : ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കാൻ സാധിക്കും. ഇന്ന് നിഷേധാത്മകമായ ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ നിങ്ങളോട് ഉപദേശിക്കുകയാണ്. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി : ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്മകത ഇന്ന് പുറത്തുവരും. നിങ്ങൾ വളരെ നല്ല ഒരു തമാശക്കാരനായി പ്രിയപ്പെട്ടവരെ ചിരിപ്പിക്കും. എല്ലാകാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യും. പുതിയ ചുമതലകള്‍ നിങ്ങളെ തേടി വരും. എല്ലാ ചുമതലകളും നിങ്ങള്‍ കൃത്യമായി ചെയ്യും. തുലാം : നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക് നിങ്ങൾ ഇന്ന് മാനസിക സംഘർഷം അനുഭവിക്കും.…
ദിത്വാ ചുഴലിക്കാറ്റ്: മരണസംഖ്യ 153 കവിഞ്ഞു; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യൻ വിനോദസഞ്ചാരികളെ ഹൈക്കമ്മീഷൻ സഹായിക്കുന്നു
കൊളംബോ: ദിത്വാ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതിനെ തുടർന്ന് ശ്രീലങ്ക ശനിയാഴ്ച ദ്വീപ് രാഷ്ട്രത്തിലുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മരണസംഖ്യ 153 ആയി, 191 പേരെ കാണാതായതായി കൊളംബോയിലെ ദുരന്തനിവാരണ കേന്ദ്രം (ഡിഎംസി) ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് (പ്രാദേശിക സമയം) അറിയിച്ചു. ഏകദേശം 78,000 ആളുകളെ മാറ്റിപ്പാർപ്പിക്കുകയും താൽക്കാലിക അഭയകേന്ദ്രങ്ങളിൽ താമസിപ്പിക്കുകയും ചെയ്തതായി ഡിഎംസി അറിയിച്ചു. രാജ്യം വ്യാപകമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വിമാനങ്ങൾ റദ്ദാക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ സർവീസ് തടസ്സങ്ങൾ എന്നിവ നേരിടുന്നു. സർക്കാർ സ്കൂളുകളും ഓഫീസുകളും അടച്ചുപൂട്ടി, പരീക്ഷകൾ മാറ്റിവച്ചു. മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയാഴ്ച സോഷ്യൽ മീഡിയ പോസ്റ്റുകളിൽ രാത്രിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ബാധിച്ച നിരവധി പ്രദേശങ്ങൾ കാണിച്ചു, എന്നാൽ അധികൃതർക്ക് ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ച മുതൽ ശ്രീലങ്കയിൽ കാലാവസ്ഥ മോശമാകാന്‍ തുടങ്ങിയിരുന്നു. വ്യാഴാഴ്ച സ്ഥിതി കൂടുതൽ വഷളായി.…
അമേരിക്കയിലെ ഫെഡറൽ സ്റ്റുഡന്റ് ലോൺ പുതിയ പരിഷ്കാരങ്ങൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും
അമേരിക്കയിലെ ഫെഡറൽ സ്റ്റുഡന്റ് ലോൺ (Federal Student Loan) സമ്പ്രദായത്തിൽ അമേരിക്കൻ ഭരണകൂടം വലിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ബിരുദാനന്തര ബിരുദ (Graduate) വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്നവർക്കും നിലവിൽ ലഭിക്കുന്ന ലോൺ തുകയിൽ ഗണ്യമായ കുറവുണ്ടാകും. ഏറ്റവും പ്രധാനമായി, നിലവിൽ കോഴ്സിൻ്റെ മുഴുവൻ ചെലവും വായ്പയായി എടുക്കാൻ സഹായിച്ചിരുന്ന Graduate PLUS ലോണുകൾ ഇനി ലഭ്യമായിരിക്കില്ല.ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഇനി പ്രതിവർഷം $20,500 വരെയും, കോഴ്സ് മുഴുവൻ പരമാവധി $1,00,000 വരെയുമാണ് വായ്പ ലഭിക്കുക. എന്നാൽ, മെഡിസിൻ, ലോ പോലുള്ള ഉയർന്ന യോഗ്യത ആവശ്യമുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രതിവർഷം $50,000 വരെയും മൊത്തം $2,00,000 വരെയും ലോൺ പരിധി ലഭിക്കും. ഈ മാറ്റങ്ങൾ വിദ്യാർത്ഥികൾക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ കടബാധ്യത ഉണ്ടാകുന്നത് തടയാനും ട്യൂഷൻ ചെലവുകൾ…
ഫിലഡൽഫിയയിൽ തരംഗമായി സ്നേഹതീരം കൂട്ടായ്മയുടെ ക്രിസ്തുമസ് ഗാനദിനം
ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി സ്നേഹതീരം കൂട്ടായ്മയുടെ ക്രിസ്തുമസ് ഗാനദിനം ഫിലഡൽഫിയയിൽ തരംഗമായി. സ്നേഹതീരം കൂട്ടായ്മയുടെ ക്രിസ്തുമസ് ഗാനദിനം തിരുപ്പിറവിക്ക് മുൻപായുള്ള ഒരു പുതിയ തുടക്കമായി. നവംബർ 22ന് സ്നേഹതീരം കൂട്ടായ്മയുടെ ഒരുദിനം മുഴുവൻ ക്രിസ്തുമസ് ഗാനം എന്ന ആശയം അക്ഷരാർത്ഥത്തിൽ നാടിനെ പുളകമണിയിച്ചു. സ്നേഹതീരം കൂട്ടായ്മ ഒരു വേഷം ഒരു ഗാനം ഒരു ആഘോഷം എന്ന രീതിയിൽ രാവിലെ 9 ന് തുടങ്ങിയ ആഘോഷം രാത്രി 9മണി വരെ തുടർന്നു. രാവിലെ ബ്രേക്ക് ഫാസ്റ്റ് മുതൽ ഡിന്നർ. അതോടൊപ്പം, വിവിധങ്ങളായ സ്നാക്സ്. ഒരു മുഴുദിനം ഗാനലഹരിയിൽ മുഴുകിയ സന്തോഷ തരംഗമായ് തിരുപ്പിറവിസന്ദേശം നാടിന് കൊടുക്കുവാൻ ഈ കൂട്ടായ്മയെ ഒരുക്കി എന്ന നിർവൃതിയിലാണ് എല്ലാ അംഗങ്ങളും. ഒരു മാസക്കാലമായി ഗാനപരിശീലനത്തിന് മുടക്കം വരുത്താതെ ഏവരുടെയും ഒരേ ശ്രമത്തിൻ്റെ വിജയമാണ് ഈ ദിവസം നടന്നത് . കഴിഞ്ഞ ഒരു മാസത്തെ…
എല്ലാ “മൂന്നാം ലോക രാജ്യങ്ങളിൽ” നിന്നുമുള്ള കുടിയേറ്റം ശാശ്വതമായി നിരോധിക്കുമെന്ന ട്രംപിന്റെ നിലപാട് പുനഃപ്പരിശോധിക്കണമെന്ന് യു എന്‍
വാഷിംഗ്ടൺ, ഡിസി: അമേരിക്കയില്‍ അഭയം തേടുന്നവരെ രാജ്യത്തേക്ക് അനുവദിക്കുന്നത് തുടരണമെന്ന് മനുഷ്യാവകാശ ഓഫീസ് ഉൾപ്പെടെയുള്ള നിരവധി ഐക്യരാഷ്ട്രസഭ (യുഎൻ) ഏജൻസികൾ യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, “എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം ശാശ്വതമായി നിർത്തുക” എന്ന തന്റെ നിലപാടിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറച്ചുനിൽക്കുന്നു. ട്രൂത്ത് സോഷ്യൽ മീഡിയയിൽ, കുടിയേറ്റ നിരോധനത്തെ ന്യായീകരിക്കാൻ ട്രംപ് ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിന്റെ (ഐഎൻഎ) സെക്‌ഷന്‍ 212(എഫ്) ഉദ്ധരിച്ചു. ഐഎൻഎയുടെ സെക്‌ഷന്‍ 212(f) “ഏതെങ്കിലും അപേക്ഷകന്റെയോ അപേക്ഷകരുടെയോ വിഭാഗം” “പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ” യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷകരുടെ പ്രവേശനം യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുമെന്ന് തോന്നുന്ന പക്ഷം, “അനിവാര്യമെന്ന് തോന്നുന്ന ഏതെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ” പ്രസിഡന്റിനെ ഇത് അനുവദിക്കുന്നു. “ഏതെങ്കിലും മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ളവരുടേയോ ഏതെങ്കിലും വിഭാഗത്തില്‍ പെട്ടവരുടെയോ അമേരിക്കയിലേക്കുള്ള…
കാലിഫോർണിയയിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ നാല് പേർ മരിച്ചു; പത്ത് പേർക്ക് പരിക്കേറ്റു
കാലിഫോർണിയ: ശനിയാഴ്ച കാലിഫോർണിയയിലെ സ്റ്റോക്ടണിലുള്ള ഒരു ബാങ്ക്വറ്റ് ഹാളിൽ ഒരു കുട്ടിയുടെ ജന്മദിന പാർട്ടിക്കിടെ കുറഞ്ഞത് 14 പേർക്ക് വെടിയേറ്റതായി ഉദ്യോഗസ്ഥർ പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു. അക്രമി ഇപ്പോഴും ഒളിവിലാണ്. ആക്രമണം ആസൂത്രിതമായിരിക്കാമെന്ന് പ്രാഥമിക സൂചനകൾ നൽകുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റോക്‌ടണിലെ ലുസൈൽ അവന്യൂവിലെ 1900 ബ്ലോക്കിൽ നടന്ന വെടിവയ്പ്പിനെക്കുറിച്ച് സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം നടത്തിവരികയാണ്. നിരവധി ഇരകളെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയതായി സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷം നടക്കവേയാണ് വെടിവയ്പ്പ് നടന്നതെന്ന് സ്റ്റോക്ക്ടൺ ഡെപ്യൂട്ടി മേയർ ജേസൺ ലീ പറഞ്ഞു. “ഇന്ന് രാത്രി എന്റെ ഹൃദയം വളരെ ഭാരമുള്ളതായി തോന്നുന്നു, അത് വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. സ്റ്റോക്ക്ടണിന്റെ ഡെപ്യൂട്ടി മേയർ എന്ന നിലയിലും,…
