ന്യൂഡൽഹി: വാരാണസിയിലെ വിവാദമായ ജ്ഞാനവാപി മസ്ജിദ് കേസ് സുപ്രീം കോടതി ജില്ലാ ജഡ്ജിക്ക് കൈമാറി. വുളുവിന് തർക്കസ്ഥലത്ത് സൗകര്യമൊരുക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. അതോടൊപ്പം ശിവലിംഗത്തിന്റെ പ്രദേശം പൂർണമായും സീൽ ചെയ്യണം. ഒരു സ്ഥലത്തിന്റെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിന് വിലക്കില്ലെന്ന് മുസ്ലീം പക്ഷത്തിന്റെ ഹരജി കേട്ട ശേഷം ജസ്റ്റിസ് ചന്ദ്രചൂഡ് സിംഗ് പറഞ്ഞു. യഥാർത്ഥത്തിൽ, ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നതിന് വ്യക്തമായ നിരോധനമുണ്ടെന്ന് മുസ്ലീം പക്ഷത്തിന്റെ അഭിഭാഷകൻ അഹമ്മദി ചോദ്യം ചെയ്തിരുന്നു. എന്തിനാണ് കമ്മീഷൻ രൂപീകരിച്ചത്? അവിടെ എന്താണെന്ന് നോക്കാനായിരുന്നോ? ജസ്റ്റിസ് ചന്ദ്രചൂഡ് സിംഗ് ആണ് ഇത് സംബന്ധിച്ച നിരീക്ഷണം നടത്തിയത്. സർവേയിംഗ് കമ്മീഷൻ റിപ്പോർട്ട് ചോർന്നതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. കമ്മീഷൻ റിപ്പോർട്ട് ചോർത്തരുതെന്നും ജഡ്ജിക്ക് മുമ്പാകെ മാത്രമേ റിപ്പോർട്ട് സമർപ്പിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. മാധ്യമങ്ങളിലെ ചോർച്ച തടയണമെന്ന് വാദത്തിനിടെ…
Author: .
ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധന ബോട്ടിൽ നിന്ന് 1500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
കൊച്ചി: പ്രത്യേക രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി ചേർന്ന് ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം രണ്ട് മത്സ്യബന്ധന ബോട്ടുകൾ പിടികൂടി അന്താരാഷ്ട്ര അനധികൃത വിപണിയിൽ നിന്ന് 1,526 കോടി രൂപ വിലമതിക്കുന്ന 218 കിലോ ഹെറോയിൻ പിടികൂടി. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ ബോട്ടുകൾ ബുധനാഴ്ച പിടികൂടി കൂടുതൽ അന്വേഷണത്തിനായി കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ജില്ലാ ആസ്ഥാനത്ത് എത്തിച്ചു. തമിഴ്‌നാട്, കേരള സ്വദേശികളായ 20 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. മത്സ്യബന്ധന ബോട്ടുകൾ വഴി തമിഴ്‌നാട് തീരത്തേക്ക് വൻതോതിൽ ഹെറോയിൻ കടത്തുന്നത് സംബന്ധിച്ച് ഡിആർഐക്ക് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നതനുസരിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി കർശന നിരീക്ഷണം നടത്തി വരികയായിരുന്നു. മെയ് രണ്ടോ മൂന്നാം വാരമോ അറബിക്കടലിൽ ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾക്ക് വൻതോതിൽ ഹെറോയിൻ ലഭിക്കുമെന്നായിരുന്നു വിവരം.…
ഡൽഹിയിൽ ശക്തമായ ഇടിമിന്നലോട് കൂടിയ ചെറിയ മഴ; ഉഷ്ണ തരംഗത്തിൽ നിന്നും ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും താല്‍ക്കാലിക ആശ്വാസം
ന്യൂഡല്‍ഹി: തലസ്ഥാനമായ ഡൽഹിയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം ചെറിയ മഴ പെയ്തത് ഡൽഹിക്കാർക്ക് ചൂടിൽ നിന്ന് അൽപ്പം ആശ്വാസം ലഭിച്ചു. ഉത്തർപ്രദേശ്, ഹരിയാന എന്നിവയുടെ സമീപ പ്രദേശങ്ങളിലും ഡൽഹി-എൻസിആർ മേഖലയിലും നേരിയതോ മിതമായതോ ആയ തീവ്രതയോടെ ഇടിമിന്നലുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിരുന്നു. തുടർന്ന് ഡൽഹിയിലെ പലയിടത്തും ശക്തമായ ഇടിമിന്നലോട് കൂടിയ ചെറിയ മഴയും പെയ്തു. മഴയ്ക്ക് ശേഷം ഡൽഹിയിലെ കാലാവസ്ഥ അൽപം ആശ്വാസം നൽകി. എന്നാൽ, ചൂടിന് ശമനമായിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലെ താപനില 46 ഡിഗ്രി സെൽഷ്യസാണ്.
ഇന്ത്യയില്‍ ഒമിക്രോണ്‍ ഉപ വേരിയന്റ് BA.4 സ്ഥിരീകരിച്ചു; ഹൈദരാബാദിൽ ആദ്യത്തെ കേസ് കണ്ടെത്തി
ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊറോണ വൈറസ് ഒമിക്‌റോണിന്റെ ഉപ-വേരിയന്റായ BA.4 ന്റെ ആദ്യ കേസ് ഹൈദരാബാദിൽ കണ്ടെത്തി. ഇന്ത്യൻ സോഴ്‌സ് കോവ്-2 ജീനോമിക്‌സ് കൺസോർഷ്യമാണ് (INSACOG) ഇക്കാര്യം സ്ഥിരീകരിച്ചത്. INSACOG പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നതിനായി നിലവിൽ പ്രവർത്തിക്കുന്ന ജനിതക ലബോറട്ടറികളുടെ ഗ്രൂപ്പായ BA.4-നെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. BA.4 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് ശേഷം, ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്ത വ്യക്തിയുടെ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. രോഗലക്ഷണങ്ങളില്ലാത്തതിനാൽ മെയ് 9 ന് സാമ്പിൾ ശേഖരിച്ചു. INSACOG തിങ്കളാഴ്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. ഒമിക്രോണിന്റെ BA.4, BA.5 വകഭേദങ്ങൾ ദക്ഷിണാഫ്രിക്കയിലെ കൊറോണ വൈറസിന്റെ അഞ്ചാമത്തെ തരംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു, അടുത്തിടെ യുഎസും യൂറോപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയും രാജ്യത്ത് പുതിയ കൊറോണ ബാധിതരെ കണ്ടെത്തുന്നത് തുടരുകയാണ്. എന്നാല്‍, ഈ സമയത്ത്, സജീവ കേസുകളിൽ 375…
ലാലുകുടുംബത്തിൽ റെയ്ഡ്: അഞ്ചാമത്തെ മകൾ ഹേമയുടെ പേരും തട്ടിപ്പില്‍ കുടുങ്ങി
പാറ്റ്ന: വെള്ളിയാഴ്ച ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും അദ്ദേഹവുമായി ബന്ധപ്പെട്ട 17 സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തി. നേരത്തെ ലാലു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ 15 പേർക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ലാലു റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ ജോലി നൽകുന്നതിന് പകരമായി ആളുകളുടെ വിലയേറിയ ഭൂമി തന്റെ സമീപവാസികളുടെയും പ്രിയപ്പെട്ടവരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണ് ആരോപണം. പിന്നീട് ഈ ഭൂമികൾ തന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ സമ്മാനമായി നൽകി. ലാലുവിന് പുറമെ റാബ്രി, മക്കളായ മിസ, ഹേമ എന്നിവരുടെ പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്. ആദ്യമായിട്ടാണ് ഹേമയുടെ പേര് ഉയർന്നു വരുന്നത്. ലാലു യാദവിന്റെ അഞ്ചാമത്തെ മകളാണ് ഹേമ. ബിഐടി റാഞ്ചിയിൽ നിന്നാണ് ഹേമ യാദവ് ബിടെക് ബിരുദം പൂർത്തിയാക്കിയത്. ഡൽഹിയിലെ ഒരു രാഷ്ട്രീയ കുടുംബത്തിലാണ് ഹേമ വിവാഹിതയായിരിക്കുന്നത്. ഹേമയുടെ ഭർത്താവ് വിനീത് യാദവും രാഷ്ട്രീയത്തിൽ സജീവമാണ്.…
വേള്‍ഡ് മലയാളി കൗണ്‍സില്‍ 13മത് ബൈനിയൽ റീജിയണല്‍ കോണ്‍ഫറന്‍സ് മെയ് 21ന് എഡിസണിലെ ഷെറാട്ടണ്‍ ഹോട്ടലില്‍
ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ള്യു. എം.സി ) അമേരിക്ക റീജിയന്റെ 13 മത് ബൈനിയൽ (ദൈവാർഷിക) കോണ്‍ഫറന്‍സ് മെയ് 21ന് ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കും. ഡബ്ള്യു. എം.സി അമേരിക്ക റീജിയൻ പ്രസിഡണ്ട് സുധീർ നബ്യാർ അധ്യക്ഷത ചടങ്ങിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലെറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസുലാർ വി. വിജയ കുമാർ മുഖ്യാഥിതിയായിരിക്കും. ന്യൂജേഴ്‌സി സ്റ്റേറ്റ് 18 ത് ലെജിസ്ലേറ്റിവ് അസംബ്ലി മാൻ സ്റ്റെർലി എസ് സ്റ്റാൻലി മുഖ്യാതിഥിയായിരിക്കും. ഗ്ലോബൽ പ്രസിഡണ്ട് ഗോപലപിള്ള, ഗ്ലോബൽ ആക്ടിങ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി, അസ്സോസിയേറ്റ് ജനറൽ സെക്രട്ടറി റോണാ തോമസ്, ഗ്ലോബൽ കോൺഫറൻസ് ബഹ്‌റൈൻ…
IANA-NT-യുടെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരത്തിന് ശാന്ത പിള്ള അർഹയായി
ഡാളസ്: ഇന്ത്യൻ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANA-NT ) സംഘടന ഏർപ്പെടുത്തിരിക്കുന്ന “ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരത്തിന് ഇത്തവണ ശാന്ത പിള്ള അർഹയായി. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും മികച്ച സേവനങ്ങൾ പരിഗണിച്ചാണ് ഐനന്റ്(IANANT )പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സംഘടനയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന ശാന്ത പിള്ള ഐനന്റ് (IANANT ) സംഘടനയുടെ സ്ഥാപക അംഗമാണ്. ഡോ. സൂസമ്മ എബ്രഹാം സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് റിന ജോൺ അദ്ധ്യക്ഷ പ്രസംഗം നടത്തി. ആലീസ് മാത്യു നന്ദി രേഖപ്പെടുത്തി. ശാന്ത പിള്ള സംഘടനക്ക് മറ്റും ചെയ്ത പ്രവർത്തനത്തെക്കുറിച്ച് കവിത നായർ സംസാരിച്ചു. വിജി ജോർജ്, ഹരിദാസ് തങ്കപ്പൻ, മേഴ്‌സി അലക്സാണ്ടർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സംഘടനയുടെ ആദ്യ കാല പ്രസിഡന്റും സ്ഥാപകാംഗവുമായ മേരി എബ്രഹാം ന്ത പിള്ളക്ക് പുരസ്‌കാരം…
കലയുടെ സുവര്‍ണ്ണ ത്രികോണം (യാത്രാവിവരണം)
(കാരൂര്‍ സോമന്‍റെ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ സ്പെയിന്‍ യാത്രാവിവരണത്തില്‍ നിന്ന്) യാത്രകള്‍ ലോകത്തെയറിയാനാണ്. അത് ഭൂതകാലത്തെ ഇളക്കിമാറ്റി വര്‍ത്തമാന കാലത്തേ പ്രതിഷ്ഠിക്കുന്നു. പടിഞ്ഞാറേ ചക്രവാളം പഴുപ്പിച്ച ഇരുമ്പോലെപോലെ തിളങ്ങി നില്‍ക്കുമ്പോഴാണ് യാതൊരു കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ ടാക്സി ഡ്രൈവര്‍ ഞങ്ങളെ ഹോട്ടല്‍ കോണ്‍വെന്‍ഷന്‍ ഡിഒഡോണിലെത്തിച്ചത്. ചെരിപ്പില്ലാതെയും യാത്ര ചെയ്യാവുന്ന തെരുവീഥികള്‍. കേരളത്തെപ്പറ്റി ലോകാപവാദമുള്ളത് യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ പലയിടത്തും യോഗ്യമായ റോഡുകള്‍, ഭക്ഷണ ശാലകള്‍ ഇല്ലെന്നാണ്. സഞ്ചാരികളുടെ പറുദീസയായ യൂറോപ്യന്‍ രാജ്യങ്ങളെപോലെ കേരളവും പുരോഗമിക്കേണ്ടത് പടുത്തുയര്‍ത്തേണ്ടത് വന്യവും സുന്ദരവുമായ തിളക്കമാര്‍ന്ന റോഡുകളാണ്. പകല്‍ വിടവാങ്ങിയപ്പോള്‍ ലജ്ജാവതിയായ സന്ധ്യ നേര്‍ത്ത കറുപ്പും നീലയുമുള്ള നിറങ്ങളുമായിട്ടെത്തി ഇരുളിനെ പുണരാന്‍ കാത്തിരുന്നു. ഇനിയും വരാനിരിക്കുന്നത് ആശത്തു് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്. സുഖനിദ്രയില്‍ നിന്നുണരുമ്പോള്‍ കാണുന്ന കാഴ്ച്ച ഹോട്ടലിന് മുന്നിലെ പൂക്കളില്‍ നിന്ന്ഒലിച്ചിറങ്ങുന്ന തെളിനീരു പോലുള്ള മഞ്ഞിന്‍ കണങ്ങളാണ്. ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നന്നേ യാത്രാക്ലേശം അനുഭവപ്പെട്ടു.…
ഒഐസിസി യുഎസ്എ പ്രവർത്തനോത്ഘാടനം മെയ് 21 നു; ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ :മെയ് 21 ശനിയാഴ്ച സംഘടിപ്പിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും വൻ വിജയമാകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി മെയ് 19 നു വ്യാഴാഴ്ച വൈകുന്നേരം കൂടിയ സൂം അവലോകന യോഗത്തിൽ സംഘാടകർ അറിയിച്ചു . ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിൽ അടുത്തയിടെ രൂപീകരിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ.. പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും മെയ് 21 നു ശനിയാഴ്ച രാവിലെ 11:30 ന് (ന്യൂയോർക്ക് സമയം) ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ് ഫോമിലൂടെയാണ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും കെ പി സിസി പ്രസിഡണ്ട് കെ…
കലാവാസന യു.എസ്.എ ‘മഞ്ഞില്‍ വിരിഞ്ഞ ലാലേട്ടന്‍’ തരംഗമാകുന്നു
ഫ്‌ളോറിഡ: നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കലാവാസന യു.എസ്.എ അണിയിച്ചൊരുക്കിയ ഹ്രസ്വ സിനി ഷോ ‘മഞ്ഞില്‍ വിരിഞ്ഞ ലാലേട്ടന്‍’ തരംഗമാകുന്നു. സിറാജ് പയ്യോളിയാണ് മോഹന്‍ലാല്‍ ആയി വേഷമിടുന്നത്. മോഹന്‍ലാലിന്റെ സിനിമകളിലെ ഗാനങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ദൃശ്യ വിരുന്നാണ് ഈ പ്രോഗ്രാം. എം എസ് വിശ്വനാഥ് നയിക്കുന്ന റിതു രാഗസ് ബാന്‍ഡ് ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.ലാലേട്ടന്റെ സിനിമകളിലെ മൂഡിലേക്കു ഈ ഷോ നമ്മളെ കൂട്ടിക്കൊണ്ടുപോകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജിജോ ചിറയില്‍ സംവിധാനവും ഗിരീഷ് നായര്‍ നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്ന ഈ പ്രോഗ്രാം കലാവാസന ഡടഅ എന്ന യൂട്യൂബ് ചാനലില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത് .
