ആലപ്പുഴയിൽ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ; ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം

ആലപ്പുഴ: ആലപ്പുഴയിൽ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലുണ്ടായ അഗ്നിബാധ വന്‍ നാശനഷ്ടം വരുത്തിവെച്ചു. തലവടി പനയന്നാർകാവ് ജംക്‌ഷനു സമീപമുള്ള മാർജിൻ ഫ്രീ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പറയുന്നത്. കടയിലെ ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂരിഭാഗം സാധനസാമഗ്രികളും കത്തി നശിച്ചു. പുലര്‍ച്ചെ ആറു മണിക്ക് നടക്കാനിറങ്ങിയ ആളുകളാണ് മാര്‍ക്കറ്റിന് തീപിടിച്ച വിവരം ഉടമയെ അറിയിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്.  

സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ 25 മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം

പാലക്കാട്: 2013ൽ എപി സുന്നി വിഭാഗത്തിലെ രണ്ട് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ കല്ലങ്കുഴിയിലെ 25 മുസ്ലീം ലീഗുകാർക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ വീതം പിഴയടക്കാനും ജഡ്ജി ടിഎച്ച് രജിത നിർദേശിച്ചു. കേസിൽ 27 പ്രതികളാണുള്ളത്. നാലാം പ്രതി ചീനൻ ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത പ്രതികളിലൊരാൾക്കെതിരെ ജുവനൈൽ കോടതിയിൽ കേസ് നിലവിലുണ്ട്. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് മെയ് 11ന് കോടതി പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സഹോദരങ്ങളായ സിപിഎം പ്രവര്‍ത്തകര്‍ പള്ളത്ത് നൂറുദ്ദീന്‍ (40), ഹംസ (കുഞ്ഞുഹംസ, 45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദ് (66) സംഭവത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് കേസിലെ പ്രധാന സാക്ഷികളിലൊരാളാവുകയും ചെയ്തു. മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ…

ഷഹാന ആത്മഹത്യ ചെയ്തതാണെന്ന് ഫോറൻസിക് സംഘം

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച വീടിന്റെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മോഡലും നടിയുമായ ഷഹാനയുടെ (21) വീട്ടിൽ ഫോറൻസിക് സംഘം തിങ്കളാഴ്ച പരിശോധന നടത്തി. എന്നാൽ, പോലീസിന്റെ പ്രാഥമിക കണ്ടെത്തലുകൾ ശരിവച്ചുകൊണ്ട് കേസിലെ കൊലപാതകത്തിന്റെ സാഹചര്യം ഫോറൻസിക് സംഘം തള്ളിക്കളഞ്ഞു. ഫോറൻസിക് സംഘം തൂങ്ങിമരിച്ച കയറാണ് പ്രധാനമായും പരിശോധിച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ചേവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി സുദേശൻ കെ പറഞ്ഞു. “ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും, ഒരു വ്യക്തിക്ക് ഇത്രയും നേർത്ത കയർ ഉപയോഗിച്ച് ജനലിൽ തൂങ്ങി ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ കൊലപാതകമാണെന്ന് ആരോപിച്ചത്,” അദ്ദേഹം പറഞ്ഞു. അതിനാൽ, ഫോറൻസിക് സംഘം പ്രധാനമായും കയർ പരിശോധിച്ചു. അവരുടെയത്ര ഭാരമുള്ള ഒരാള്‍ക്ക് തൂങ്ങാനുള്ള ഉറപ്പ് കയറിന് ഉണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “പുതിയ…

ഫോറസ്റ്റ് വാച്ചറെ കാണാതായ കേസിൽ പ്രത്യേക സംഘം രൂപീകരിച്ചു

പാലക്കാട്: സൈലന്റ് വാലി ദേശീയ വനമേഖലയിലെ സൈരിന്ധ്രിയിൽ നിന്ന് വനപാലകനായ രാജനെ കാണാതായ സംഭവത്തിൽ അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക പോലീസ് സംഘം തിങ്കളാഴ്ച അന്വേഷണം ആരംഭിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞയാഴ്ച അട്ടപ്പാടിയിൽ നടന്ന സിറ്റിങ്ങിൽ രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ഉയർത്തി രാജന്റെ കുടുംബം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നതിനാൽ പോലീസ് നടത്തിയ അന്വേഷണത്തിന് പ്രാധാന്യമുണ്ട്. നേരത്തെ സൈരിന്ധ്രിക്ക് സമീപമുള്ള കെട്ടിടത്തിൽ നിന്ന് രാജന്റെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിരുന്നു. മെയ് 3 ന് രാത്രി കാണാതാവുന്നതിന് അഞ്ച് ദിവസം മുമ്പ് ഏപ്രിൽ 28 വരെ അദ്ദേഹം മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തി. സൈരിന്ധ്രിയിൽ നിന്ന് ഇയാളുടെ ടോർച്ചും സ്ലിപ്പറുകളും കണ്ടെടുത്തു, അടുത്ത ദിവസം സംഭവസ്ഥലത്ത് നിന്ന് മുണ്ടും കണ്ടെടുത്തു. നൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥർ രാജനുവേണ്ടി തിരച്ചിൽ തുടരുകയാണെന്നും…

ആശാന്‍ പിഴച്ചാല്‍ ഏത്തമില്ല (ലേഖനം)

സത്യം പറഞ്ഞാല്‍ സാത്താനും നാണിക്കുന്ന കാലമാണ്. സൂചി കടത്താന്‍ ഇടം കൊടുത്താല്‍ അവിടെ കോടാലി കടത്തുന്നതുപോലെയായി മലപ്പുറത്തെ മദ്രസാ പുരസ്ക്കാര ചടങ്ങില്‍ വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കുണ്ടായ അനുഭവം. സംസ്ഥാനത്തിന്‍റെ ഗവര്‍ണ്ണര്‍ സൂക്ഷ്മ നിരീക്ഷണ ബുദ്ധിയോടെ ഒരു സാംസ്ക്കാരിക വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല ഏറ്റെടുത്തു പറഞ്ഞത്. ‘പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം’. അദ്ദേഹം ആഹ്വാനം ചെയ്താല്‍ എഴുത്തുകാരന്‍റെ ധാര്‍മ്മിക നിലവാരമുയരും. പൗരാണികമായ ആചാരാനുഷ്ടാനങ്ങള്‍ ഇളക്കി മാറ്റി പുതിയ കാലത്തെ പ്രതിഷ്ഠിക്കാനും ശ്രമിക്കും. വടക്കേ ഇന്ത്യയില്‍ നിന്നുള്ള മതത്തിന്‍റെ ഭ്രാന്തന്‍ കോശങ്ങള്‍ മലയാളിയുടെ മനസ്സിലും നുഴഞ്ഞു കയറിക്കൊണ്ടിരിക്കുന്നു. സൂര്യന് കിഴില്‍ മെഴുകുതിരി കത്തിച്ചു വെക്കുന്നയാളെ കണ്ടാല്‍ ഉള്ളില്‍ ആനന്ദം നിറഞ്ഞു തുളുമ്പാറില്ല. അതിലുപരി മനസ്സില്‍ തോന്നുക തെല്ലുപോലും വിവരമില്ലാത്ത വ്യക്തിയെന്നാണ്. കരിവണ്ടുപോലുള്ള കണ്ണുകളോടെ ഗുരുതുല്യനായ മതമേധാവിയുടെ ആജ്ഞയെ ശിരസ്സാ വഹിച്ച പാവം പെണ്‍കുട്ടി അസഹ്യമായ മനോവേദനയില്‍ മുഖം ചുവന്നുതുടുത്തത് ആരും…

അധികാര രാഷ്ട്രീയവും സ്ത്രീ ശാക്തീകരണവും, ഫോമയുടെ പങ്കാളിത്തവും: ജയ്മോൾ ശ്രീധർ

ഫോമയുടെ 2022-2024 കാലത്തേക്കുള്ള ഭരണ സമിതിയിലേക്ക് ഞാൻ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞു കാണുമല്ലോ? താങ്കളുടെ എല്ലാ അനുഗ്രഹവും, സഹകരണവും ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഫോമയുടെ ഔദ്യോഗിക പദവിയിലേക്ക് മത്സരിക്കുന്ന ഒരു വനിതാ സ്ഥാനാർത്ഥിയെന്ന എന്ന നിലയിൽ വനിതാ ശാക്തീകരണത്തിനു കരുത്തു പകരുന്നുവെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അധികാര സ്ഥാനങ്ങളിലെ വനിതകളുടെ, പ്രത്യേകിച്ച് കേരള സ്ത്രീയുടെ അഭാവം ഏറ്റവും പ്രകടമാണ്. വിവിധ പ്രവാസി സംഘടനകൾ പരിശോധിച്ചാൽ നമുക്കിത് വ്യക്തമായി കാണാൻ കഴിയും. എന്നാൽ ഫോമയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാധാന്യവും, പരിഗണനയും നല്കിയിരുന്നുവെന്ന് നമുക്ക് കാണാൻ കഴിയും. മത്സര രംഗത്തേക്ക് വരുന്ന സ്ത്രീകളെ പൊതുയിടങ്ങളിൽ ഉൾപ്പടെ ഭീഷണിപ്പെടുത്തി പിൻമാറ്റുന്ന ചരിത്രം നമുക്ക് മുൻപിലുണ്ട് എന്നത് ഞാൻ മറക്കുന്നില്ല. നമുക്ക് വേണ്ടത് സ്ത്രീയും പുരുഷനും തുല്യമായി ബഹുമാനിക്കപ്പെടുന്ന, ഭീഷണികൊണ്ടും, മോശം വാക്കുകളുടെ ഉപയോഗം കൊണ്ടും ഒരു പ്രവർത്തകനെയോ,…

ഹൂസ്റ്റൺ റാന്നി അസോസിയേഷന് നവ നേതൃത്വം

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) വാർഷിക പൊതു യോഗം കൂടി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 14 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ പ്രസിഡന്റും മാധ്യമപ്രവർത്തകനുമായ ജീമോൻ റാന്നി അദ്ധ്യക്ഷത വഹിച്ചു അസോസിയേഷന്റെ കഴിഞ്ഞ ഒരുവർഷത്തെ ചാരിറ്റിയുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് പ്രസിഡന്റ് അവതരിപ്പിച്ചു. അസോസിയേഷനുമായി വിവിധ തലങ്ങളിൽ സഹകരിച്ച എല്ലവരോടുമുള്ള നന്ദിയും പ്രസിഡന്റ് രേഖപ്പെടുത്തി സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു യോഗം ഉത്‌ഘാടനം ചെയ്തു. 2009 മുതൽ ഹൂസ്റ്റണിൽ സജീവ സാന്നിധ്യമായ അസോസിയേഷന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പ്രത്യേകിച്ച് 2018 ൽ കേരളത്തിലുണ്ടായ പ്രളയദുരന്ത സമയത്ത് അസ്സോസിയേഷൻ മുൻകൈയെടുത്തു നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്ലാഘ നീയമാണെന്നും മറ്റു സാമൂഹ്യ സാംസ്കാരിക സംഘടനകൾക്ക് അസ്സോസിയേഷൻ ഒരു മാതൃകയാണെന്നും കെൻ മാത്യു പറഞ്ഞു.…

ടീൻ ഇന്ത്യ ‘പിങ്ക് പവർ 2022’ ജില്ലാതല ഉദ്ഘാടനം

വടക്കാങ്ങര: ടീൻ ഇന്ത്യ 8 മുതൽ +2 വരെ പഠിക്കുന്ന പെൺകുട്ടികൾക്കായി നടത്തുന്ന ‘പിങ്ക് പവർ 2022’ ന്റെ ഭാഗമായി ലീപ് (ലൈഫ് സ്കിൽസ് എജ്യുക്കേഷൻ ഫോർ അഡോളസന്റ് ഫേസ്) സംഘടിപ്പിച്ചു. മലപ്പുറം ജില്ലാതല ഉദ്ഘാടനം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ അദ്ധ്യക്ഷത വഹിച്ചു. ടീൻ ഇന്ത്യ ജില്ലാ കോഓർഡിനേറ്റർ എൻ.കെ സദ്റുദ്ധീൻ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി മുഫീദ ജഹാൻ, ഇ.സി സൗദ, നസ്റിൻ എന്നിവർ സംസാരിച്ചു. എത്തിക്കൽ മെഡിക്കൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എ.കെ സജീല പെൺകുട്ടികൾക്ക് പഠന ക്ലാസ് നടത്തി. ടീൻ ഇന്ത്യ മക്കരപ്പറമ്പ് ഏരിയ കോഓർഡിനേറ്റർ സി.പി കുഞ്ഞാലൻകുട്ടി സ്വാഗതം പറഞ്ഞു. ടി മിൻഹ…

സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി; തൃക്കാക്കരയിൽ എട്ട് സ്ഥാനാർത്ഥികൾ മത്സരിക്കും

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് ഉറപ്പായി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം വ്യക്തമായത്. യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസാണ് ബാലറ്റില്‍ മുന്നിലുള്ളത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് രണ്ടാമതും, ബിജെപി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനാണ് മൂന്നാമത്. ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ അപരന്‍ ജോമോൻ ജോസഫ് അഞ്ചാം സ്ഥാനത്താണ്. അദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്പ് കർഷകന്റേതാണ്. അനിൽ നായർ, ബോസ്കോ കളമശ്ശേരി, മന്മഥൻ, സി.പി.ദിലീപ് നായർ തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഡോ. കെ. പദ്മരാജന്‍, ടോം കെ. ജോര്‍ജ്, ജോണ്‍ പെരുവന്താനം, ആര്‍. വേണുകുമാര്‍, ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അജിത് പൊന്നേംകാട്ടില്‍, സിപിഎം ഡമ്മി സ്ഥാനാര്‍ഥി എന്‍. സതീഷ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥി ടി.പി. സിന്ധുമോള്‍, സോനു അഗസ്റ്റിന്‍, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അപര ഉഷ അശോക്, കെ.കെ. അജിത്…

ജ്ഞാനവാപി പള്ളിയുടെ കിണറ്റില്‍ ശിവലിംഗം കണ്ടെത്തി; ഒരു ഭാഗം അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു

മഥുര: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ജ്ഞാനവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയതിനെ തുടർന്ന് അടച്ചിടാൻ കോടതി ഉത്തരവിട്ടു. പള്ളിയുടെ വീഡിയോ സർവേ പൂർത്തിയാക്കിയതിനെ തുടർന്നാണ് വാരാണസി ജില്ലാ സിവിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പള്ളിക്ക് സുരക്ഷയൊരുക്കാനും കോടതി സിആർപിഎഫിനോട് നിർദേശിച്ചു. ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് 20 പേരിൽ കൂടുതൽ പ്രാർഥിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. പള്ളിക്കുള്ളിലെ കിണറ്റിൽ ശിവലിംഗം കണ്ടെത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ്. വീഡിയോ സർവേ നടത്തിയ കമ്മീഷൻ പള്ളിയിൽ ദേഹശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. ഈ സമയത്ത് അവിടെ ഒരു ശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് വിഷ്ണു ജെയിൻ അവകാശപ്പെടുന്നു. ശിവലിംഗം സംരക്ഷിക്കാനാണ് കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗ്യാന്‍വാപി മസ്ജിദ് സമുച്ഛയത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് തകര്‍ത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാമെന്നും ഇതിന്റെ ചിത്രങ്ങള്‍ വലിയ തെളിവാണെന്നും വിഷ്ണു…