ബോളിവുഡിലെ എഴുപതുകളില്‍ നിരവധി വേഷങ്ങളിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ അതിസുന്ദരിയും പ്രശസ്തയുമായ ബോളിവുഡ് നടി ബിന്ദു (ബിന്ദു നാനുഭായ് ദേശായി) ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ബിന്ദുവിന് ഇന്ന് 80 വയസ്സ് തികഞ്ഞെന്നാണ് റിപ്പോർട്ടുകൾ. തന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിൽ അവര്‍ തന്റെ സിനിമാ ജീവിതത്തിലെ പല സ്വകാര്യ നിമിഷങ്ങളെക്കുറിച്ചും വിവരിച്ചു. കട്ടി പതംഗിലെ ഷബ്‌നത്തിൽ നിന്ന് സഞ്ജീറിലെ മോണ ഡാർലിംഗിലേക്കുള്ള യാത്രയും ഈ സമയത്തെ രസകരമായ നിരവധി അനുഭവങ്ങളും ബിന്ദു ഓർമ്മിപ്പിച്ചു. അന്ന് ഞാൻ സ്‌ക്രീനിൽ വന്നയുടൻ തിയറ്ററിലുള്ളവർ പറയുമായിരുന്നു, “ഞാൻ വന്നിരിക്കുന്നു, തീർച്ചയായും എന്തെങ്കിലും കുഴപ്പം സംഭവിക്കും” എന്ന് ബിന്ദു പറയുന്നു. അന്ന് എനിക്കുണ്ടായ അധിക്ഷേപങ്ങൾ എനിക്ക് അഭിനന്ദനങ്ങൾ ആയിരുന്നു. ആളുകളുടെ അധിക്ഷേപങ്ങൾ എന്നെ തളർത്തി. “ദിലീപ് കുമാറിനൊപ്പം ‘ദസ്താൻ’ എന്ന സിനിമിയില്‍ അഭിനയിക്കുകയായിരുന്നു ഞാൻ. ഷർമിള ടാഗോറായിരുന്നു നായിക. ഞാനും ദിലീപ് കുമാറും ശർമിളയും…
Author: .
ഖാർഗോൺ അക്രമം: ശിവരാജ് സർക്കാരിന്റെ അട്ടിമറി പ്രചാരണത്തിനെതിരെ മുസ്ലീം സമുദായം ഹൈക്കോടതിയെ സമീപിക്കും
ഭോപ്പാൽ: ഏപ്രിൽ 10-ന് മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലും മറ്റ് ചില സ്ഥലങ്ങളിലും നടന്ന രാമനവമി അക്രമത്തിൽ ഉൾപ്പെട്ട പ്രതികളുടെ ഒളിത്താവളങ്ങൾ നശിപ്പിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രചാരണത്തിനെതിരെ മുസ്ലിം സമുദായം കോടതിയെ സമീപിക്കുന്നു. മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ അട്ടിമറി പ്രചാരണത്തിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കാൻ മുസ്ലീം സമുദായത്തിലെ ചില അംഗങ്ങൾ തീരുമാനിച്ചത്. സർക്കാരിന്റെ പ്രചാരണം നിരവധി ആളുകളെ ഭവനരഹിതരാക്കിയെന്ന് മധ്യപ്രദേശിൽ നിന്നുള്ള ഒരു പുരോഹിതൻ പറഞ്ഞു. കലാപത്തിൽ ഉൾപ്പെട്ടവരെന്ന് ആരോപിക്കപ്പെടുന്നവരുടെ കുടുംബാംഗങ്ങളെ എന്തിനാണ് ശിക്ഷിക്കുന്നതെന്ന് അദ്ദേഹം സംസ്ഥാന സർക്കാരിനോട് ചോദിച്ചു. രാമനവമി ഘോഷയാത്രയ്ക്കിടെ കല്ലേറിലും മറ്റ് അക്രമങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ ‘നിയമവിരുദ്ധ’ സ്വത്ത് നശിപ്പിക്കാൻ സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചു. അക്രമത്തെത്തുടർന്ന് അധികാരികൾ സമുദായാംഗങ്ങളെ അന്യായമായി ടാർഗെറ്റു ചെയ്യുന്നുവെന്നും, ചില കേസുകളിൽ നടപടിക്രമങ്ങൾ കൂടാതെ വീടുകൾ നശിപ്പിക്കപ്പെടുന്നുവെന്നും സംസ്ഥാനത്തെ നിരവധി മുസ്ലീം മത നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. “സംസ്ഥാനത്ത്…
ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലേറ്; സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ശനിയാഴ്ച ഹനുമാൻ ജയന്തി ദിനത്തിൽ നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. വൈകിട്ട് 6 മണിയോടെയുണ്ടായ അക്രമത്തിനിടെ കല്ലേറുണ്ടായെന്നും ചില വാഹനങ്ങൾ കത്തിച്ചുവെന്നും പോലീസ് പറഞ്ഞു. ജഹാംഗീർപുരിയിലും മറ്റ് സെൻസിറ്റീവ് ഏരിയകളിലും അധിക സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) അയേഷ് റോയ് പറഞ്ഞു. എല്ലാ വർഷവും ഹനുമാൻ ജയന്തി ദിനത്തിൽ നടത്തുന്ന പരമ്പരാഗത ഘോഷയാത്രയായിരുന്നു ഇത്. ജാഥ കുശാൽ സിനിമയിലെത്തിയപ്പോൾ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായെന്നും കല്ലേറും ഉണ്ടായെന്നും റോയ് പറഞ്ഞു. ജാഥയ്‌ക്കൊപ്പം വിന്യസിച്ച പോലീസുകാർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെങ്കിലും കല്ലേറിൽ ചില പോലീസുകാർക്ക് പരിക്കേറ്റുവെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം…
ഈസ്റ്റർ, സഹനത്തെ അർത്ഥവത്താക്കുന്ന ഉത്ഥാനം; തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത
ഡാളസ്: യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിരിക്കുന്നുവെന്നതാണ് ഈസ്റ്ററിന്റെ എക്കാലത്തെയും സന്ദേശം. ഉയിര്‍പ്പ് മരണത്തിന്റെ ശക്തിയിന്മേലുള്ള വിജയമാണ്. ജീവന്റെ സാധ്യതയെ ഹനിക്കുവാൻ ഒരു ശക്തിക്കും സാധിക്കുകയില്ല. കല്ലറയുടെ മൂടിയും, വലിയ കല്ലും, മുദ്രയും താത്കാലികമായി ക്രിസ്തു ശരീരത്തെ മറെച്ചുവെങ്കിലും എന്നേക്കുമായി ഇല്ലാതാക്കുവാൻ അതിനായില്ല. എത്ര തമസ്കരിച്ചാലും സത്യം ഒരിക്കലും പരാജയപ്പെടില്ല അത് വിജയിക്കുകതന്നെ ചെയ്യും എന്ന് ഉത്ഥാനം വെളിവാക്കുന്നു. നന്മയെ ആദ്യന്തികമായി പരാജയപ്പെടുത്തുവാൻ ആർക്കും കഴിയില്ല. ഈസ്റ്റർ ലില്ലി ഈ നാളുകളിൽ പുഷ്പിച്ചു നില്‍ക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. എത്ര പട്ടുപോയി എന്ന് കരുതിയാലും വെള്ളവും വളവും ഉൾപ്പെടെയുള്ള അനുകൂല സാഹചര്യങ്ങൾ ലഭ്യമായില്ലെങ്കിലും ഈസ്റ്റർ സീസണിൽ അത് പൂവണിയും. ഒരു തരത്തിൽ ഇത് പ്രകൃതിയുടെ നിയമമാണ്. ബാഹ്യ ഇടപെടലുകളല്ല അതിനെ ജീവിപ്പിക്കുന്നത്. മറിച്ച് ആന്തരികമായ ഒരു ശക്തി അതിനു നൽകപ്പെട്ടിരിക്കുന്നു. ഉത്ഥാരണത്തിന്റെ ശക്തി ആന്തരികമാണ്. പുറത്തുനിന്നും ആർക്കും അതിനെ പരാജയപ്പെടുത്താൻ ആവില്ല.…
മീന്‍ കറി കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; പച്ചമീന്‍ കഴിച്ച പൂച്ചകള്‍ ചത്തു
തിരുവനന്തപുരം: ഇടുക്കിയിലെ നെടുങ്കണ്ടത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പച്ച മീനിന്റെ അവശിഷ്ടം കഴിച്ച് പൂച്ചകള്‍ ചത്തതോടെ സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കുട്ടികളടക്കം നിരവധി പേർക്ക് വയറുവേദന അനുഭവപ്പെട്ടു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കുന്നതാണ്. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മനുഷ്യത്വരഹിതമായ ജപ്തി നടപടിയില്‍ ജനവികാരം ആളിക്കത്തി; മൂവാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് രാജി വെച്ചു
മൂവാറ്റുപുഴ: മനുഷ്യത്വരഹിതമായ ജപ്തി നടപടിയുമായി മുന്നോട്ടു പോയ മൂവാറ്റുപുഴ സഹകരണ ബാങ്കിനെതിരെ ജനവികാരം ആളിക്കത്തിയതോടെ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്ക് തല്‍സ്ഥാനം രാജിവെക്കേണ്ടി വന്നു. ആദ്യഘട്ടത്തിൽ ബാങ്ക് നടപടിയെ ന്യായീകരിച്ച ഗോപി കോട്ടമുറിയ്ക്കൽ ജനവികാരം എതിരായപ്പോൾ മലക്കം മറിയുകയായിരുന്നു. മൂവാറ്റുപുഴ വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും വീടാണ് ബാങ്ക് ഉദ്യോഗസ്ഥർ എത്തി ജപ്തി ചെയ്തത്. അച്ഛനും അമ്മയും ആശുപത്രിയിൽ കഴിയുന്നതിനിടെ അവരുടെ 3 പെൺകുട്ടികൾ ഉൾപ്പെടെ 4 മക്കളെ വീട്ടിൽ നിന്നിറക്കി വിട്ട് മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ ജപ്തി നടപടി. മാതാപിതാക്കൾ എത്തിയ ശേഷം വീടു വിട്ടിറങ്ങാം എന്നു പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥർ ഇവരെ ഇറക്കി വിട്ട് വീട് മുദ്ര വച്ചതായി പറയുന്നു. ഏപ്രില്‍ രണ്ടിനായിരുന്നു വിവാദമായ ജപ്തി നടപടി അരങ്ങേറിയത്. ബാങ്ക് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ അജേഷ് ഹൃദ്രോഗത്തേത്തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ്…
VishuThaineettam ‘22 -‘Tharuvum Thanalum – a sapling for shade’
As part of Vishuthaineetam ’22 AYUDH, Amrita Vishwa Vidyapeetham Amritapuri Campus, Kollam came up with a green initiative. More than 2500 seed balls and saplings were distributed among the students of the Amritapuri campus. The Event was inaugurated by Indian music composer, songwriter, and playback singer Gowry Lekshmi on April 12, 2022. The event began with lamp lighting and was followed by a melodious singing of “Oru Thai nadam namukku ammaykku vendi”. To rejuvenate and replenish mother nature, AYUDH Amritapuri also relaunched AmritaVanam on the occasion of the aforementioned VishuThaineettam…
പാലക്കാട്ടെ ഇരട്ടക്കൊലപാതകം: പോലീസിന്റെ വീഴ്ചയാണെന്ന് കോൺഗ്രസും ബിജെപിയും
പാലക്കാട്: കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളില്‍ പോലീസിനെ വിമര്‍ശിച്ച് കോൺഗ്രസ്, ബിജെപി നേതാക്കൾ രംഗത്ത്. ആഭ്യന്തര മന്ത്രാലയം സമ്പൂർണ പരാജയമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമര്‍ശനം. 24 മണിക്കൂറിനിടെ നടന്ന രണ്ടു കൊലപാതകങ്ങളുടെ പേരില്‍ ആഭ്യന്തര വകുപ്പിനെതിരെയും പോലീസിനെതിരെയുമാണ് കോൺഗ്രസ് നേതാക്കൾ ആഞ്ഞടിക്കുന്നത്. അക്രമങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമുണ്ടായില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. പോലീസിന്റെ പരാജയമാണ് ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ തുടർക്കഥയാവുന്നത്. ഇന്നലത്തെ സംഭവത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. എന്നിട്ടും എസ്ഡിപിഐ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രകോപനം സൃഷ്ടിച്ചു. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. അതിനിടെ, ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്റെ മരണാന്തര ക്രിയകൾ തീരും മുമ്പേയാണ് ആർഎസ്എസ് പ്രവർത്തകൻ…
ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം തലമുടി മുറിച്ചു നല്‍കി ഗായത്രിയും ആദ്യയും മാതൃകയായി
മാള: സുഹൃത്തുക്കളും സഹപാഠികളുമായ ആദ്യ കൃഷ്ണകുമാറും ഗായത്രിയും ക്യാന്‍സര്‍ രോഗികൾക്ക് സ്വന്തം തലമുടി മുറിച്ചു നല്‍കി മാതൃകയായി. മാള ഫൊറോന പള്ളിയുടെ കീഴിലുള്ള സെന്റ് ആന്റണീസ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. തൃശ്ശൂരിലെ അമല ക്യാന്‍സര്‍ സെന്ററിലേക്കാണ് ഇവർ മുടി മുറിച്ച് ദാനം നല്‍കിയത്. മാള കൂനംപറമ്പ് പഴായി കളരിക്കൽ കൃഷ്ണകുമാറിന്റെയും ജിഷയുടെയും മകളാണ് ആദ്യ കൃഷ്ണകുമാർ. പുത്തൻചിറ പിണ്ടാണി തുളക്കാട്ടുപിള്ളി രമേശിന്റെയും നീതുവിന്റെയും മകളാണ് ഗായത്രി. ആദ്യയുടെ അച്ഛന്‍ കൃഷ്ണകുമാറാണ് തന്റെ മകളുടെ നീളമുള്ള മുടി കാന്‍സര്‍ രോഗികള്‍ക്ക് മുറിച്ച് നല്‍കാന്‍ ആദ്യം തീരുമാനിച്ചത്. തന്റെ കൂട്ടുകാരി ചെയ്ത ഈ സല്‍പ്രവൃത്തി തനിക്കും ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗായത്രി തന്റെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മകളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചതോടെ ഈയൊരു നല്ല കാര്യത്തിന് ഇരുവർക്കും മുടി മുറിച്ചു നല്‍കാന്‍ സാധിച്ചു. ഗായത്രിയും ആദ്യയും…
ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കാർ ഇടിച്ചുകയറി ആറു പേര്‍ക്ക് പരിക്ക്
തൃശൂർ: പാലക്കാട് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കാർ പാഞ്ഞുകയറി. തൃശൂർ പൂച്ചെട്ടി സെന്ററിലാണ് സംഭവം. അപകടത്തിൽ ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതിനിടെ, പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തി. സിബിഐ അന്വേഷണം കേസിൽ വേണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. പൊലീസ് കൊലപാതകത്തിന് സഹായം ചെയ്തുവെന്നും, ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവു൦ കൊലപാതകത്തിന് പിന്നിൽ ഉണ്ട്നെനും അദ്ദേഹം ആരോപിച്ചു. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളെ കൊലപ്പെടുത്തി ക്രമസമാധാനം തകർത്തതിനെ തുടർന്ന് വിഭാഗീയത ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏപ്രിൽ 20 ന് വൈകിട്ട് 6 മണി വരെ പാലക്കാട് ജില്ലാ പരിധിയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠൻ നിരോധനാജ്ഞ…
