ഗുജറാത്തില്‍ പാലം തകര്‍ന്ന സംഭവം: പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചനം രേഖപ്പെടുത്തി

വാഷിംഗ്ടണ്‍: ഗുജറാത്തില്‍ മോര്‍ബി പാലം തകര്‍ന്നു വീണ് 141 പേര്‍ മരിച്ച സംഭവത്തില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ന് ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പമാണ്. ഞാനും, പ്രഥമ വനിത ജില്‍ബൈഡനും, അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നവംബര്‍ 1ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയും അമേരിക്കയും വിഭജിക്കാനാവാത്ത വിധം വലിയ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇതുരാജ്യങ്ങളുടെ പൗരന്മാരും പരസ്പരം സാധ്യതയുള്ളവരാണ്. പ്രയാസ ഘട്ടത്തില്‍ പരസ്പരം ആശ്വസിപ്പിക്കുന്നതിനും, സഹായിക്കുന്നതിനും തയ്യാറാണെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു. ബ്രിട്ടീഷ് ഭരണകാലത്തു പണിതുയര്‍ത്തിയ മച്ചുച്ചു നദിക്കു കുറുകെയുള്ള തൂക്കു പാലത്തിന്റെ അറ്റകുററ പണികള്‍ പൂര്‍ത്തീകരിച്ചു ഒരാഴ്ച മുമ്പാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഒക്ടോബര്‍ 31ന് രാ്ജ്യത്തെ നടുക്കി തൂക്കു പാലം തകര്‍ന്നു വീഴുകയായിരുന്നു. 141 പേര്‍ക്കാണ് ഈ ദുരന്തത്തില്‍ ജീവന്‍…

500,000 പുതിയ കുടിയേറ്റക്കാരെ വരവേൽക്കാൻ കാനഡ

ടൊറന്റോ: രൂക്ഷമായ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി, 2025 വരെ 500,000 പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്യാൻ കാനഡ പദ്ധതിയിടുന്നതായി ചൊവ്വാഴ്ച 2023-2025 ലെ ഇമിഗ്രേഷൻ ലെവൽ പ്ലാൻ പ്രഖ്യാപിച്ചു. വടക്കേ അമേരിക്കൻ രാജ്യം 2023-ലെ കുടിയേറ്റ ലക്ഷ്യം 465,000 ആയും 2024-ലെ ലക്ഷ്യം യഥാക്രമം 4 ശതമാനവും 7.5 ശതമാനവും വർധിച്ച് 485,000 ആയും ഉയർത്തി. കാനഡയുടെ ഇമിഗ്രേഷൻ ലക്ഷ്യങ്ങളിൽ സമ്പദ്‌വ്യവസ്ഥ വളർത്തുക, കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുക, വിദേശത്തേക്ക് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് അഭയം നൽകുക എന്നിവ ഉൾപ്പെടുന്നു. 2021-ൽ, 405,000-ത്തിലധികം കുടിയേറ്റക്കാരെ സ്വാഗതം ചെയ്തുകൊണ്ട് കാനഡ അതിന്റെ എക്കാലത്തെയും ഇമിഗ്രേഷൻ റെക്കോർഡ് തകർത്തു. പുതിയ സ്ഥിരതാമസക്കാരിൽ ഭൂരിഭാഗവും എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിലോ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകളിലൂടെയോ (പിഎൻപി) സാമ്പത്തിക ക്ലാസ് പ്രോഗ്രാമുകളിലൂടെ കുടിയേറുന്നു. പുതിയ പ്ലാൻ അനുസരിച്ച്, 2023-ൽ 82,880, 2024-ൽ 109,020, 2025-ൽ…

ലൈംഗിക ഉള്ളടക്കവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്ന 54K അക്കൗണ്ടുകൾ ഇന്ത്യയിൽ ട്വിറ്റർ നിരോധിച്ചു

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പരസ്പര സമ്മതമില്ലാത്ത നഗ്നതയും അനുബന്ധ ഉള്ളടക്കവും പ്രോത്സാഹിപ്പിച്ചതിന് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 25 വരെ ഇന്ത്യയിൽ 52,141 അക്കൗണ്ടുകൾ ട്വിറ്റർ നിരോധിച്ചു. ഇപ്പോൾ എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം, രാജ്യത്ത് അതിന്റെ പ്ലാറ്റ്‌ഫോമിൽ തീവ്രവാദം പ്രോത്സാഹിപ്പിച്ചതിന് 1,982 അക്കൗണ്ടുകൾ എടുത്തുകളഞ്ഞു. ട്വിറ്റർ, 2021 ലെ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്ന പ്രതിമാസ റിപ്പോർട്ടിൽ, പരാതി പരിഹാര സംവിധാനങ്ങളിലൂടെ ഒരേ സമയപരിധിക്കുള്ളിൽ ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് 157 പരാതികൾ ലഭിച്ചതായും ആ URL കളിൽ 129-ൽ നടപടി സ്വീകരിച്ചതായും പറയുന്നു. “കൂടാതെ, ട്വിറ്റർ അക്കൗണ്ട് സസ്പെൻഷനെതിരെ അപ്പീൽ ചെയ്ത 43 പരാതികൾ ഞങ്ങൾ പ്രോസസ്സ് ചെയ്തു. ഇവയെല്ലാം പരിഹരിച്ച് ഉചിതമായ പ്രതികരണങ്ങൾ അയച്ചു,” ട്വിറ്റർ പറഞ്ഞു. “സാഹചര്യത്തിന്റെ പ്രത്യേകതകൾ അവലോകനം ചെയ്തതിന് ശേഷം ഈ അക്കൗണ്ട് സസ്പെൻഷനുകളൊന്നും ഞങ്ങൾ അസാധുവാക്കിയില്ല.…

കാനഡയില്‍ ഇന്ത്യൻ വിദ്യാർത്ഥികളെ വിലകുറഞ്ഞ തൊഴിലാളികളായി ചൂഷണം ചെയ്യുന്നുവെന്ന് റിപ്പോർട്ട്

ടൊറോന്റോ: കാനഡയിലെ ചില ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളെ വിലകുറഞ്ഞ തൊഴിൽ സ്രോതസ്സായി ഉപയോഗിക്കുന്നുവെന്നും ആവശ്യമില്ലാത്തപ്പോൾ തങ്ങളെ ഉപേക്ഷിക്കുന്നുവെന്നും ആരോപിക്കുന്നതായി ചൊവ്വാഴ്ച മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 5.2 ശതമാനമായി കുറഞ്ഞ തൊഴിൽ ക്ഷാമത്തിനും ഉയർന്ന തൊഴിലില്ലായ്മാ നിരക്കിനുമിടയിൽ, ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ കാനഡയിലെ കടുത്ത തൊഴിലാളി ക്ഷാമം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ താൽക്കാലിക നടപടി പ്രഖ്യാപിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാർ കാനഡയിലുള്ള 5,00,000-ത്തിലധികം അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് കൂടുതൽ മണിക്കൂർ ജോലി ചെയ്യാനും ബിരുദാനന്തരം 18 മാസത്തേക്ക് ജോലി തേടാനും പെർമിറ്റ് വിപുലീകരണ നീക്കം അവതരിപ്പിച്ചു. എന്നാല്‍, ഒരു വർഷത്തിലേറെയായി, സ്ഥിരതാമസക്കാരായ ഈ പ്രതീക്ഷക്കാരിൽ ചിലർക്ക് ജോലി ചെയ്യാനോ രാജ്യത്ത് തുടരാനോ പദവിയില്ല. “ഞാൻ അടിസ്ഥാനപരമായി വീട്ടിലിരുന്ന് എന്റെ സമ്പാദ്യത്തിൽ നിന്നാണ് ജീവിക്കുന്നത്… കാനഡ വിദേശ വിദ്യാർത്ഥികളെ…

രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ കൂടി ആപ്പിൾ വിടുന്നു: റിപ്പോർട്ട്

സാൻഫ്രാൻസിസ്‌കോ: കമ്പനിയിൽ നിന്ന് ഈയടുത്ത കാലത്ത് ഉയർന്ന ചില ഒഴിവുകൾക്കിടയിൽ രണ്ട് മുതിർന്ന ആപ്പിൾ എക്‌സിക്യൂട്ടീവുകൾ കൂടി കമ്പനി വിടുന്നതായി റിപ്പോർട്ട്. ഓൺലൈൻ റീട്ടെയിൽ വൈസ് പ്രസിഡന്റ് അന്ന മത്തിയാസണും ചീഫ് ഇൻഫർമേഷൻ ഓഫീസർ മേരി ഡെംബിയും കമ്പനി വിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ട് വനിതാ എക്സിക്യൂട്ടീവുകളും ആപ്പിളിൽ പ്രധാന പങ്ക് വഹിച്ചവരാണ്. മത്തിയാസണ്‍ ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിന്റെ ചുമതല വഹിച്ചിരുന്നപ്പോൾ, ആ സ്റ്റോർ നടത്തുന്ന സാങ്കേതിക വിദ്യയും ആപ്പിളിന്റെ സേവനങ്ങളും നിർമ്മാണവും ഡെംബി കൈകാര്യം ചെയ്തു. ഓൺലൈൻ റീട്ടെയിലിന്റെ ചുമതല ഇനി കാരെൻ റാസ്മുസൻ വഹിക്കുമെന്നും എന്നാൽ ഡെംബിക്ക് പകരക്കാരൻ ആരായിരിക്കുമെന്നും ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനെക്കുറിച്ച് ആപ്പിൾ പ്രതികരിച്ചിട്ടില്ല. കമ്പനിയിലെ ഐക്കണിക് ഡിസൈനർ ജോണി ഐവിന് പകരക്കാരനായ ആപ്പിളിന്റെ ഇൻഡസ്ട്രിയൽ ഡിസൈൻ വൈസ് പ്രസിഡന്റ് ഇവാൻസ് ഹാൻകി മുന്നോട്ട് വന്നതായി കഴിഞ്ഞ…

ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനു കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയുടെ ഊഷ്‌മള സ്വീകരണം

കൊപ്പേൽ : ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ പുതിയ ബിഷപ്പായി സ്‌ഥാനാരോഹിതനായ മാർ ജോയ് ആലപ്പാട്ടിനു കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയുടെ ഊഷ്‌മള സ്വീകരണം. ബിഷപ്പായി ചുമതലയേറ്റ ശേഷം സെന്റ് അൽഫോൻസായിൽ നടത്തിയ പ്രഥമ സന്ദർശനമായിരുന്നു. ഇടവക ജനത്തോടൊപ്പം വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, കൈക്കാരന്മാരായ ടോം ഫ്രാൻസീസ്, എബ്രഹാം പി മാത്യൂ , പീറ്റർ തോമസ് , സാബു സെബാസ്റ്റ്യൻ, സെക്രട്ടറി ജോർജ് തോമസ് എന്നിവർ ചേർന്ന് പൂച്ചെണ്ട് നൽകി മാർ ആലപ്പാട്ടിനെ സ്വീകരിച്ചു. ഇടവകയിലെ തിയോളജി ഗ്രാജുവേഷൻ സെറിമണിയോടനുബന്ധിച്ചായിരുന്നു മാർ. ആലപ്പാട്ടിന്റെ സന്ദർശനം. ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാർ രൂപതയായ അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ് മാർ. ജോയ് ആലപ്പാട്ട്.

ഡാളസിൽ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് നവംബറ്റ് 12 ശനിയാഴ്ച 10ന്

ഡാളസ് : ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹൂസ്റ്റണ്‍ നവംബര് 12 നു ഡാളസ്സിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ ഇന്ത്യൻ അസ്സോസിയേഷനുകളുടെ സഹകരണത്തോടെ അലനിലുള്ള രാധാകൃഷ്ണ ടെമ്പിളിലാണ് (1450 North Watters Rd ,Allen tx 75013) ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 2022 നവംബര്‍ 12 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ പൂരിപ്പിച്ച അപേക്ഷകള്‍ വി എഫ് എസ് .(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്നും,ക്യാമ്പിൽ വെച്ച് പുതിയ പാസ്പോർട്ടോ , വിസായോ വിതരണം ചെയുന്നതല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടാവുന്നതാണ്.  

പ്രാർത്ഥനക്കു മറുപടി വൈകുന്നത് വിശ്വാസം വർധിപ്പിക്കേണ്ടതിന്: പാസ്റ്റർ മാത്യൂസ് ജോർജ്

ഡാളസ്: പ്രാർത്ഥനക്കു മറുപടി വൈകുന്നത് നമ്മിലുള്ള വിശ്വാസം വർധിപ്പിക്കേണ്ടതിനാണെന്നു ഡാളസ് ഐ പി സി ,കാർമേൽ സീനിയർ പാസ്റ്റർ മാത്യൂസ് ജോർജ് മായാലിൽ -അഭിപ്രായപ്പെട്ടു. നവം 1 ചൊവ്വാഴ്ച വൈകീട്ട് നടന്ന 442 -മത് ഇൻറർനാഷണൽ പ്രയർ ലൈൻ മീറ്റിംഗിൽ വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു മാത്യൂസ് ജോർജ് . സംഘീർത്തനം ഇരുപത്തിരണ്ടാം അദ്ധ്യായം ഒന്ന് മുതൽ എട്ടു വരെയുള്ള വാക്യങ്ങളെ അധികരിച്ചു പാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി .ദാവീദിന്റെ ജീവിതത്തിൽ പലസന്ദര്ഭങ്ങളിലും പ്രാർത്ഥനക്കു ഉടൻ മറുപടി ലഭിക്കാതിരുന്ന നിരവധി സന്ദര്ഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ അതിലൊന്നും നിരാശ പെട്ടുപോകാതെ,മടുത്തുപോകാതെ പ്രാർത്ഥിക്കുവാൻ ദാവീദ് സന്നദ്ധനായി .അതുകൊണ്ടുതന്നെ ധാരാളം അനുഗ്രഹങ്ങൾ ദാവീദിന്റെ ജീവിതത്തിൽ പ്രാപിക്കുവാൻ ഇടയായതായി പാസ്റ്റർ ചൂണ്ടിക്കാട്ടി .ഇതു നമ്മുടെ പ്രാർത്ഥനാ ജീവിതത്തിൽ ഒരു മാതൃകയായി സ്വീകരിക്കണമെന്നും പാസ്റ്റർ ഉദ് ബോധിപ്പിച്ചു. ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിലെ ആരംഭകാലം മുതൽ സജീവ…

ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാളിന് കൊടിയേറി

ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് കുടികൊള്ളുന്നതുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റി ഇരുപതാമത് ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബർ 30 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദർ. ഷിബു വേണാട് മത്തായി പെരുന്നാൾ കൊടിയേറ്റ് നടത്തി. ഒക്ടോബർ 31 തിങ്കളാഴ്ച വൈകിട്ട് 6 :30 ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം 9 മണിക്ക് നടന്ന സെമിനാറിനും അതേത്തുടർന്നുള്ള ചർച്ചകൾക്കും റവ. ഫാദർ ബിജേഷ് ഫിലിപ്പ് നേതൃത്വം നൽകി. നവംബർ 1 ചൊവ്വാഴ്ച വൈകിട്ട് 6 :30 ന് സന്ധ്യാപ്രാർത്ഥനയെത്തുടർന്ന് 9 മണിക്ക് നടക്കുന്ന സെമിനാറിനും ചർച്ചകൾക്കും റവ. ഡോ. റെജി മാത്യു നേതൃത്വം നൽകും. നവംബർ രണ്ടിന് ബുധനാഴ്ച…

ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്: ഡമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലീ സെല്‍ഡിനെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഉറച്ച സംസ്ഥാനമായ ന്യൂയോര്‍ക്കില്‍ ഇത്തവണ പാര്‍ട്ടിക്ക് അടിപതറുമോ? സാധ്യതകള്‍ തള്ളികളയാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് അടുത്തു വരുംതോറും തെളിഞ്ഞുവരുന്ന ചിത്രം. ഡമോക്രാറ്റിക് പാര്‍ട്ടി വോട്ടര്‍മാരു പോലും ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്താല്‍ അത്ഭുതപ്പെടാനില്ല. ഒരാഴ്ച മുമ്പു ക്യൂനി പിക്ക് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സര്‍വ്വേയില്‍ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോര്‍ക്ക് സര്‍വ്വേയില്‍ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കാത്തി ഹോച്ചൂളിന് ലഭിച്ചുവെങ്കിലും പിന്നെ സ്ഥിതിമാറിവരുന്നതായിട്ടാണ് പുതിയതായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ന്യൂയോര്‍ക്ക് പ്രധാന സിറ്റികളില്‍ കാത്തിക്ക് ഭൂരിപക്ഷം ലഭിക്കുന്നുണ്ടെങ്കിലും, ഉള്‍പ്രദേശങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലീ സെല്‍ഡിന് ലഭിക്കുന്നതു വമ്പിച്ച പിന്തുണയാണ്. സബര്‍ബ് വോട്ടര്‍മാരില്‍ 52 ശതമാനം സെല്‍ഡിനെ പിന്തുണക്കുമ്പോള്‍ 44 ശതമാനം മാത്രമാണ് കാത്തിയെ പിന്തുണക്കുന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 43 ശതമാനം കാത്തിയെ അനുകൂലിക്കുമ്പോള്‍, 45 ശതമാനം വോട്ടര്‍മാര്‍…