ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്നം അവാര്‍ഡ് 2022 സംഘടിപ്പിക്കുന്നു

ഫിലഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാ ഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയയിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു. ഫിലഡല്‍ഫിയയിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുവാനും, കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ മത്സരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്ത് ഉല്പാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമായിരിക്കും വിധി നിര്‍ണ്ണയം നടത്തുന്നത്. ജേതാവിന് ഇമ്മാനുവല്‍ റിയാലിറ്റി എവര്‍ റോളിംഗ് ട്രോഫിയും, ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. കൂടാതെ, മത്സരാര്‍ത്ഥികളെ സ്റ്റേജില്‍ ആദരിക്കുകയും ചെയ്യും. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ അയച്ചു തരണം. തെരഞ്ഞെടുക്കപ്പെടുന്ന അടുക്കള തോട്ടങ്ങള്‍ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ജഡ്ജിംഗ് പാനല്‍ പരിശോധിച്ച് വിജയികളെ തീരുമാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 14ാം…

ന്യൂയോര്‍ക്ക് നഗരത്തില്‍ കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 839 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ് ഇപ്പോള്‍ ആയിരത്തിലധികം കേസുകളില്‍ എത്തി നില്‍ക്കുന്നത്. അടുത്തിടെ ലോകാരോഗ്യ സംഘടന മങ്കിപോക്സ് ആരോഗ്യ എമര്‍ജന്‍സിയായി മങ്കിപോക്‌സിനെ പ്രഖ്യാപിച്ചിരുന്നു. മങ്കി പോക്‌സിനോടൊപ്പം കോവിഡും, പോളിയോയും വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യു എച്ച് ഒ പുതിയ പ്രഖ്യാപനം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്വാഗതം ചെയ്തു. ന്യൂയോര്‍ക്കില്‍ മങ്കിപോക്‌സ് വ്യാപിക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സി നിലനില്‍ക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. മങ്കി പോക്‌സിനെതിരായ വാക്‌സിന്‍ ന്യൂയോര്‍ക്ക് നഗരത്തിലേക്ക് കൂടുതലായി അയക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിനോട് മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പള്ളിയിലെ ആരാധനയ്ക്കിടെ തോക്കുചൂണ്ടി കവര്‍ച്ച

ന്യൂയോര്‍ക്ക് : പള്ളിയില്‍ ആരാധനയ്ക്കിടെ തോക്കുധാരികളായ മൂന്നുപേര്‍ കടന്നുവന്നു ബിഷപ്പിന്റെയും ഭാര്യയുടെയും ഒരു മില്യന്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു. സൗത്ത് ഈസ്റ്റേണ്‍ ബ്രൂക്ക്ലിനിലുള്ള ഇന്റര്‍നാഷനല്‍ മിനിസ്ട്രീസിലെ ബിഷപ്പ് ലാമര്‍ എം വൈറ്റ് ഹെഡിനും ഭാര്യയ്ക്കുമാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് ബ്രൂക്ക്ലിന്‍ പൊലീസ് പറഞ്ഞു. കവര്‍ച്ചയ്ക്കു മുന്‍പ്, പള്ളിയില്‍ നടക്കുന്ന ആരാധനയും പ്രസംഗവും യുട്യൂബിലൂടെ മറ്റുള്ളവരും കണ്ടിരുന്നു. കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ചവരാണ് കവര്‍ച്ച നടത്തിയത്. ആരാധനയ്ക്ക് എത്തിയവര്‍ക്കു നേരെ നിറയൊഴിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ എന്റെ ആഭരണങ്ങളും സ്വര്‍ണ്ണ കുരിശും വാച്ചും ബലമായി ഊരിയെടുത്തു, 38 വയസ്സുള്ള ഭാര്യയുടെ നേരെ തോക്കുചൂണ്ടി അവരുടെ ആഭരണങ്ങളും തട്ടിയെടുത്തു, വൈറ്റ് ഹെഡ് പറഞ്ഞു. മോഷണത്തിനുശേഷം തോക്കു ധാരികള്‍ കാറില്‍ കടന്നു കളഞ്ഞു. കുട്ടികളുടെ നേര്‍ക്കും ഇവര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം…

ഹൂസ്റ്റണിലും മങ്കിപോക്‌സ് വ്യാപിക്കുന്നു; പബ്ലിക്ക് ഹെല്‍ത്ത് ഏമര്‍ജന്‍സി പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണിന്റെ വിവിധഭാഗങ്ങളില്‍ മങ്കിപോക്‌സിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹൂസ്റ്റണ്‍ ഏവയായില്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിക്കുന്നതായി ജൂലായ് 25 തിങ്കളാഴ്ച ഹാരിസ്‌കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ, മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും, ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്, ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ഇവര്‍ അറിയിച്ചു. ഇതുവരെ 47 മങ്കിപോക്‌സ് കേസ്സുകള്‍ സ്ഥിരീകരിച്ചതായി മേയര്‍ സില്‍വസ്റ്റര്‍ അറിയിച്ചു. ഇത് വളരെ ഗൗരവമായി എടുത്തതാണ് പബ്ലിക് ഹെല്‍ത്ത് ഏമര്‍ജന്‍സി പ്രഖ്യാപിക്കുവാന്‍ നിര്‍ബന്ധിതമായതെന്നും മേയര്‍ പറഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഹൂസ്റ്റണില്‍ എത്തിചേര്‍ന്ന വാക്‌സിന്‍ ഇതുവരെ 135 പേര്‍ക്ക് മാത്രമാണ് നല്‍കിയത്. കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് വൈറ്റ് ഹൗസിനോടും, സി.ഡി.സി.യേയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും…

കത്തോലിക്കാ സ്‌കൂളുകളില്‍ മിഷനറിമാര്‍ നടത്തിയ ക്രൂരതകള്‍ക്ക് തദ്ദേശീയ വിഭാഗങ്ങളോട് മാപ്പ് പറയാൻ മാർപാപ്പ കാനഡയിലെത്തി

കാനഡ: റസിഡൻഷ്യൽ സ്‌കൂളുകളിൽ മിഷനറിമാർ നടത്തിയ അധിക്ഷേപങ്ങൾക്ക് തദ്ദേശീയ ജനങ്ങളോട് ക്ഷമാപണം നടത്താൻ ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച കാനഡയിലെത്തി. തദ്ദേശീയ സമൂഹങ്ങളുമായി സമാധാനം സ്ഥാപിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള കത്തോലിക്കാ സഭയുടെ ശ്രമങ്ങളിലെ നിർണായക ചുവടുവയ്പ്പാണിത്. റോമിൽ നിന്ന് യാത്ര തിരിച്ച മാര്‍പാപ്പയെ കാനഡ ആൽബെർട്ടയിലെ എഡ്മണ്ടന്‍ വിമാനത്താവളത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇനുക്കും രാജ്യത്തിന്റെ ആദ്യത്തെ തദ്ദേശീയ ഗവർണർ ജനറലുമായ മേരി മേ സൈമണും സ്വീകരിച്ചു. വീൽചെയറിൽ ഇരുന്നാണ് പാപ്പ വിമാനത്തിൽ നിന്ന് ഇറങ്ങിയത്. കത്തോലിക്കാ സഭ നടത്തിയിരുന്ന റസിഡൻഷ്യൽ സ്‌കൂളുകളിൽ തദ്ദേശവാസികളോടു വിവേചനം കാണിച്ചതിൽ മാപ്പു പറയുകയാണു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. തദ്ദേശ സംസ്‌കാരം ഒഴിവാക്കുന്നതിനുള്ള സർക്കാർ പരിപാടിയുടെ ഭാഗമായി 1881-1996 കാലയളവിൽ ഒന്നര ലക്ഷത്തിലേറെ തദ്ദേശീയരായ കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്നകറ്റി റസിഡൻഷ്യൽ സ്‌കൂളുകളിൽ താമസിപ്പിച്ചതുമായി ബന്ധപ്പെട്ടു വലിയ വിവാദമുണ്ടായിരുന്നു. ഞായറാഴ്ച മാര്‍പാപ്പയ്ക്ക്…

വാൻകൂവറിന് സമീപം വെടിവെപ്പിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു

മോൺട്രിയൽ: കാനഡയിലെ വാൻകൂവറിന് സമീപം തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവെപ്പില്‍ ഒന്നിലധികം പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്തതായി കനേഡിയൻ പോലീസ് പറഞ്ഞു. അക്രമി ഭവനരഹിതരായ ആളുകളെ ബോധപൂർവം ലക്ഷ്യമിട്ട് വെടിവെയ്ക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു . ബ്രിട്ടീഷ് കൊളംബിയയിലെ ലാംഗ്ലി നഗരത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് വക്താവ് സർജന്റ് റെബേക്ക പാർസ്ലോ മാധ്യമങ്ങളോട് പറഞ്ഞു. വെടിവെപ്പില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ഒരാൾ കസ്റ്റഡിയിലുണ്ട്, മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. നഗരത്തിലെ ഭവനരഹിതരായ ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 6:15 ന് (1315 GMT) പോലീസിൽ നിന്ന് ലഭിച്ച എമർജൻസി അലേർട്ടുകളുടെ ചിത്രങ്ങൾ നിരവധി ലാംഗ്‌ലി നിവാസികൾ ട്വീറ്റ് ചെയ്തു.

ഡാളസ് ലൗ ഫീൽഡ് വിമാനത്താവളത്തില്‍ വെടിവെപ്പ് നടത്തിയ യുവതിയെ വെടിവെച്ചു വീഴ്ത്തി

ഡാളസ്: ഡാളസ് ലൗ ഫീൽഡ് വിമാനത്താവളത്തില്‍ നിരവധി റൗണ്ട് മുകളിലേക്കു വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു വീഴ്ത്തി. ടിക്കറ്റ് കൗണ്ടറിനു മുന്പിലായിരുന്നു സംഭവം .37 വയസുകാരിയായ പോര്‍ട്ടിയ ഒഡുഫുവയാണ് വിമാനത്താവളത്തില്‍ വെടിവെപ്പ് നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയുടെ കാലിന് വെടിവെച്ച് വീഴ്ത്തി. തുടർന്ന് ഇവരെ പാര്‍ക്ക് ലാന്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമന്നു ഡാളസ് ചീഫ് ഓഫ് പോലീസ് എഡി ഗാർസിയ പറഞ്ഞു . മണിക്കൂറുകളോളം തടസപ്പെട്ട വ്യോമഗതാഗതം പിന്നീട് പുനസ്ഥാപിച്ചു.ഡാളസ് സമയം രാവിലെ 11 മണിയോടെയാണ് യുവതി വിമാനത്താവളത്തിലെത്തിയത്. റെസ്റ്റ് റൂമില്‍ കയറി വസ്ത്രങ്ങള്‍ മാറിയശേഷം പുറത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നു എന്നു വിളിച്ചു പറഞ്ഞ ശേഷമാണ് യുവതി വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുവതിയുടെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് ആര്‍ക്കും പരിക്കില്ല.. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു..വിമാനത്താവളത്തിലെ…

പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് ലക്ഷണങ്ങൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതായതായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് -19 ലക്ഷണങ്ങള്‍ “ഏതാണ്ട് പൂർണ്ണമായും” ഇല്ലാതായതായി അദ്ദേഹത്തിന്റെ ഔദ്യോഗിക വൈറ്റ് ഹൗസ് ഡോക്ടർ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 79 കാരനായ പ്രസിഡന്റ് വൈറസിന് ചികിത്സ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച കോവിഡ് പോസിറ്റീവ് ആയ ശേഷം വൈറ്റ് ഹൗസിൽ ക്വാറന്റൈനില്‍ കഴിഞ്ഞ ബൈഡൻ, മൈക്രോചിപ്പുകളുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. “അദ്ദേഹത്തിന്റെ കോവിഡ് ലക്ഷണങ്ങൾ ഇപ്പോൾ പൂർണ്ണമായും പരിഹരിച്ചിരിക്കുന്നു,” ബൈഡന്റെ ഫിസിഷ്യൻ കെവിൻ ഒ’കോണർ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ പറഞ്ഞു. ബൈഡന്റെ ശ്വാസകോശം ശരിയായതായും നാഡിമിടിപ്പ്, രക്തസമ്മർദ്ദം, ശ്വസന നിരക്ക് എന്നിവയെല്ലാം സാധാരണ നിലയിലാണെന്നും ഡോക്ടർ പറഞ്ഞു. “പ്രസിഡന്റ് ആൻറിവൈറൽ തെറാപ്പിറ്റിക് പാക്‌സ്‌ലോവിഡ് കഴിക്കുന്നത് തുടരുന്നുണ്ട്, ശ്വാസതടസ്സം അനുഭവപ്പെടുന്നില്ല,” മെമ്മോറാണ്ടത്തിൽ പറയുന്നു. യുഎസ് പ്രസിഡൻസിയിലെ ഏറ്റവും…

കാനഡയിലെ ക്ലോവർഡെയ്‌ലിൽ ഗുരുനാനാക്ക് വില്ലേജ് വേ സ്ട്രീറ്റ് അനാച്ഛാദനം ചെയ്തു

കാനഡ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേ സിറ്റി കൗൺസിൽ, ആദ്യത്തെ സിഖ് ആചാര്യൻ ഗുരു നാനാക്ക് ദേവിന്റെ 550-ാമത് പ്രകാശ് പുർബ് (ജന്മവാർഷികം) സ്മരണയ്ക്കായി ക്ലോവർഡെയ്‌ലിൽ ഗുരുനാനാക്ക് വില്ലേജ് വേസ്ട്രീറ്റ് എന്ന ചിഹ്നം അനാച്ഛാദനം ചെയ്തു. ഈ നഗരം ഒരു വലിയ സിഖ് സമൂഹത്തിന്റെ ആസ്ഥാനമാണ്. പ്രോഗ്രസീവ് ഇന്റർ കൾച്ചറൽ കമ്മ്യൂണിറ്റി സർവീസസ് (PICS) സൊസൈറ്റിയിൽ നിന്നുള്ള നിർദ്ദേശത്തിന് സറേ സിറ്റി കൗൺസിൽ അംഗീകാരം നൽകി, വെള്ളിയാഴ്ച 64 അവന്യൂവിന്റെയും 175 സ്ട്രീറ്റിന്റെയും കോണില്‍ പേര് അടയാളപ്പെടുത്തിയ ചിഹ്നം സ്ഥാപിച്ചു. ഭാവിയിലെ ഗുരുനാനാക്ക് വൈവിധ്യ ഗ്രാമത്തിന്റെ ദീർഘകാല പരിചരണ കേന്ദ്രത്തിലേക്കാണ് റോഡ് നയിക്കുന്നത്. തെരുവിന് ഇംഗ്ലീഷിലും പഞ്ചാബിയിലും “സ്മരണിക നാമത്തിന്റെ രൂപത്തിൽ ഒരു ദ്വിതീയ തെരുവ് നാമം” ലഭിച്ചതായി PICS-ന്റെ പ്രസിഡന്റും സിഇഒയുമായ സത്ബീർ സിംഗ് ചീമ പറഞ്ഞു. PICS മുതിർന്ന പൗരന്മാരുടെ പരിചരണം, ഭവന പദ്ധതികൾ…

മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തി അക്രമി ആത്മഹത്യ ചെയ്തു

അയോവ: അയോവ സ്‌റ്റേറ്റ് പാര്‍ക്കില്‍ നാലംഗ കുടുംബത്തിലെ മാതാപിതാക്കളും 6 വയസ്സുള്ള പെണ്‍കുട്ടിയുമടക്കം മൂന്നു പേരെ കൊലപ്പെടുത്തി അക്രമി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി അയോവ പോലീസ് അറിയിച്ചു. കുടുംബത്തിലെ 9 വയസ്സുള്ള ആണ്‍കുട്ടി രക്ഷപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു സംഭവം. മക്വിറ്റ കേവ്‌സ് സ്റ്റേറ്റ് പാര്‍ക്ക് കോംപൗണ്ടിലാണ് ടെയ്‌ലര്‍ സ്‌കിമിഡിറ്റ് (42), ഭാര്യ സാസ്‌ക്കെമിഡിറ്റ് (42), ആറ് വയസ്സുള്ള പെണ്‍കുട്ടി എന്നിവരുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഇവരെ വെടിവെച്ചു കൊലപ്പെടുത്തി എന്ന് കരുതുന്ന ഗണ്‍മാന്‍ ആന്റണി ഷെര്‍വിന്റെ (25) മൃതദ്ദേഹം വൃക്ഷനിബിഡമായ പാര്‍ക്കില്‍ നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വെടിവെപ്പിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പബ്ലിക്ക് സേഫ്റ്റി ഡിവിഷന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മിച്ച് മോര്‍ട്ടവഡിറ്റ പറഞ്ഞു. ഷെര്‍വിനുമായി തന്റെ സഹോദരിക്കോ കുടുംബത്തിനോ യാതൊരു മുന്‍ പരിചയവുമില്ലെന്ന് കൊല്ലപ്പെട്ട സാനയുടെ സഹോദര്‍ ആഡം പറഞ്ഞു. വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട 9…