‘2026 ൽ ഇന്ത്യക്കാരെ തിരഞ്ഞെടുത്ത് ലക്ഷ്യം വയ്ക്കും…’; വംശീയവാദിയായ അമേരിക്കൻ പത്രപ്രവർത്തകന്റെ പ്രകോപനപരമായ പ്രസ്താവന

ഇന്ത്യക്കാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് മാറ്റ് ഫോർണി മുമ്പ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യക്കാർക്കും കുടിയേറ്റക്കാർക്കുമെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ ജോലി പോലും നഷ്ടപ്പെട്ടു. ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജർക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും ഭീഷണികളും അമേരിക്കയിൽ വർദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കൻ പത്രപ്രവർത്തകനും വലതുപക്ഷ പ്രവർത്തകനുമായ മാറ്റ് ഫോർണി വളരെ വിവാദപരവും വംശീയവുമായ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണിപ്പോള്‍. 2026 ൽ അമേരിക്കയിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അക്രമാസക്തമായ ആക്രമണങ്ങൾക്ക് വിധേയരാക്കുമെന്നാണ് മാറ്റ് ഫോര്‍ണി അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ, ഇന്ത്യൻ വംശജരായ ആളുകൾ, അവരുടെ വീടുകൾ, ബിസിനസുകൾ, ഹിന്ദു ക്ഷേത്രങ്ങൾ പോലും ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് മാറ്റ് ഫോർണി പ്രസ്താവിച്ചു. ഇന്ത്യക്കാരുടെ “ജീവൻ രക്ഷിക്കാൻ” എല്ലാ ഇന്ത്യൻ-അമേരിക്കക്കാരെയും ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് പോലും അദ്ദേഹം പറഞ്ഞു. എന്നാല്‍, വ്യാപകമായ വിമർശനം നേരിട്ടതിനെത്തുടർന്ന് അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇന്ത്യക്കാർക്കെതിരെ…

‘സ്റ്റാര്‍ ഓഫ് ബെത്ലഹം’: ഫിലഡല്‍ഫിയ സീറോ മലബാര്‍ മതബോധന സ്കൂളിന്‍റെ ക്രിസ്മസ് ഷോ അവിസ്മരണീയമായി

ഫിലഡല്‍ഫിയ: അപ്പത്തിന്‍റെ ഭവനം എന്നര്‍ത്ഥം വരുന്ന ദാവീദിന്‍റെ പട്ടണമായ ബെത്ലഹമില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച ഉണ്ണിയേശുവിന്‍റെ തിരുജനനം ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്കൂള്‍ ഡിസംബര്‍ 21 ഞായറാഴ്ച്ച ദൃശ്യവല്‍ക്കരണത്തിലൂടെ പുനരാവിഷ്കരിച്ചു. ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്‍റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണു സാന്തോം പാരീഷ്ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നത്. ലൈവ് നേറ്റിവിറ്റി ഷോ, സാന്താക്ലോസിന്‍റെ ആഗമനം, ക്രിസ്മസ് സന്ദേശം, കരോള്‍ഗാനമല്‍സരം, ജീസസ് ബര്‍ത്ത്ഡേ കേക്ക് പങ്കുവക്കല്‍ എന്നിവയായിരുന്നു ചടങ്ങുകള്‍. മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേസ്കൂള്‍ കുട്ടികള്‍ കാഴ്ച്ചവച്ച ലൈവ് നേറ്റിവിറ്റി ഷോ കാണികളുടെ പ്രശംസക്കര്‍ഹമായി. ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതുമുതല്‍, കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു മടങ്ങുന്നതുവരെയുള്ള പിറവിത്തിരുനാളിന്‍റെ എല്ലാസീനുകളും കുട്ടികള്‍ നന്നായി അവതരിപ്പിച്ചു. മാലാഖയില്‍ നിന്നും മേരിക്കു ലഭിച്ച…

വിവേക് രാമസ്വാമിക്കും ഉഷ വാൻസിനും നേരെയുള്ള വംശീയ അധിക്ഷേപം: റോ ഖന്ന ശക്തമായി അപലപിച്ചു

വാഷിംഗ്‌ടൺ ഡി സി ::ഇന്ത്യൻ വംശജരായ നേതാക്കൾക്കെതിരെ തീവ്ര വലതുപക്ഷ നിരീക്ഷകൻ നിക്ക് ഫ്യൂന്റസ് (Nick Fuentes) നടത്തുന്ന വംശീയ അധിക്ഷേപങ്ങളെ ശക്തമായി അപലപിച്ച് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റോ ഖന്ന. വിവേക് രാമസ്വാമിയുടെ ഹിന്ദു വിശ്വാസത്തെയും രണ്ടാം പ്രഥമ വനിത ഉഷ വാൻസിന്റെ ഇന്ത്യൻ പാരമ്പര്യത്തെയും ലക്ഷ്യം വച്ചുള്ള ഫ്യൂന്റസിന്റെ പരാമർശങ്ങൾ ഭയാനകമാണെന്ന് റോ ഖന്ന പറഞ്ഞു. വിവേക് രാമസ്വാമി ഒഹായോ ഗവർണറായാൽ ഗവർണറുടെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഉണ്ടാകില്ലെന്നും പകരം ദീപാവലിയായിരിക്കും ആഘോഷിക്കുകയെന്നും ഫ്യൂന്റസ് ആക്ഷേപിച്ചിരുന്നു. വിവേക് രാമസ്വാമിയെ ‘ആങ്കർ ബേബി’ (Anchor Baby) എന്ന് വിളിച്ച് അധിക്ഷേപിച്ച ഫ്യൂന്റസ്, അദ്ദേഹം ക്രിസ്ത്യാനി അല്ലാത്തതിനാൽ ഗവർണർ പദവിക്ക് അർഹനല്ലെന്നും വാദിച്ചു. “വിവേക് രാമസ്വാമി ഹിന്ദുവായതിന്റെയും ഇന്ത്യൻ പാരമ്പര്യമുള്ളതിന്റെയും പേരിൽ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത് ഭയാനകമാണ്. നിന്റെ ഈ വിദ്വേഷത്തെ ഞാൻ തള്ളിക്കളയുന്നു,” എന്ന്…

എഡ്മിന്റൻ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദൈവാലയം ‘പ്രോജക്ട് ബഥേൽ’ പ്രഖ്യാപിച്ചു

എഡ്മിന്റൻ : നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന് കീഴിലുള്ള പടിഞ്ഞാറൻ കാനഡയിലെ എഡ്മിന്റൻ  സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദൈവാലയത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം. ദേവാലയത്തിന്റെ ഭാവി ആവശ്യങ്ങൾ മുൻനിർത്തി 17.8 ഏക്കർ ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ ഇടവക വിജയകരമായി പൂർത്തിയാക്കി. 2025-ലെ ക്രിസ്മസ് ദിനത്തിൽ, അതിഭദ്രാസന മെത്രാപ്പോലീത്ത മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത പുതുതായി വാങ്ങിയ സ്ഥലത്തെ സന്ദർശിച്ച് അനുഗ്രഹ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. തുടർന്ന് ദൈവാലയത്തിന്റെ നാമഫലകം സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. ക്രിസ്മസ് ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പ്രത്യേക ചടങ്ങിൽ, ഈ ബൃഹത്ത് പദ്ധതിയിൽ സഹകരിച്ച എല്ലാ ഇടവക അംഗങ്ങളെയും മെത്രാപ്പോലീത്ത അഭിനന്ദിച്ചു, കൂടാതെ പുതിയ വികസന പദ്ധതിയുടെ ഔദ്യോഗിക നാമം ‘പ്രോജക്ട് ബഥേൽ’ എന്നതായി മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു. സൺഡേ സ്കൂൾ വിദ്യാർത്ഥികായി സംഘടിപ്പിച്ച നാമനിർദ്ദേശ…

അമേരിക്കൻ വിസ തീരുമാനിക്കാൻ ബ്യൂട്ടി സലൂൺ ഉടമയെ നിയമിച്ചു; ട്രംപിന്റെ നീക്കത്തിൽ ചർച്ചകൾ കൊഴുക്കുന്നു

അമേരിക്കയിലേക്ക് ആരെ പ്രവേശിപ്പിക്കണം, ആരുടെ വിസ റദ്ദാക്കണം എന്ന് തീരുമാനിക്കുന്ന നിർണ്ണായക പദവിയിലേക്ക് ഒരു അഭിഭാഷകയും ബ്യൂട്ടി സലൂൺ ഉടമയുമായ മോള നംദാറിനെ നിയമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ കൺസുലർ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായാണ് ഇവർ നിയമിതയായത്. പാസ്‌പോർട്ട് വിതരണം, വിസ അനുവദിക്കൽ, റദ്ദാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇനിയുള്ള തീരുമാനങ്ങൾ മോള നംദാറിന്റെ കീഴിലായിരിക്കും. ടെക്സസിൽ ‘Bam’ എന്ന പേരിൽ പ്രശസ്തമായ ബ്യൂട്ടി സലൂൺ ശൃംഖല നടത്തുന്നയാളാണ് മോള. ഒപ്പം സ്വന്തമായി ഒരു നിയമസ്ഥാപനവും ഇവർക്കുണ്ട്. ഇറാാനി കുടിയേറ്റക്കാരുടെ മകളായ ഇവർ ട്രംപിന്റെ ആദ്യ ഭരണകാലത്തും താൽക്കാലികമായി ഈ പദവി വഹിച്ചിട്ടുണ്ട്. ട്രംപിന്റെ രണ്ടാം ഊഴത്തിലെ വിവാദ നയരേഖയായ ‘പ്രോജക്റ്റ് 2025’-ൽ പങ്കാളിയായ വ്യക്തി കൂടിയാണ് മോള നംദാർ. ഒരു സലൂൺ ഉടമയെ ഇത്തരം ഗൗരവകരമായ പദവിയിൽ നിയമിച്ചതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, അവർ മികച്ച…

ശാന്തിയുടെ ദൂതുമായി ബോൾട്ടൻ മലയാളി അസോസിയേഷൻ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു; ക്രിസ്തുമസ് – പുതുവത്സര ആഘോഷ പരിപാടികൾ ഡിസംബർ 27ന്

ബോൾട്ടൻ: ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. കാൽനടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട കരോളിൽ അസോസിയേഷനിലെ കൊച്ചു കുട്ടികളടക്കം അംഗങ്ങൾ. യു കെയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മിതമായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സംഘടിപ്പിച്ചതെങ്കിലും കരോൾ സർവീസ് പ്രൗഡഗംഭീര വിരുന്നായിരുന്നു അംഗങ്ങൾക്ക് സമ്മാനിച്ചത്. വാദ്യ – ഗാന സംഘത്തിന്റെ അകമ്പടിയോടെ സാന്റ ക്ലോസിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച കരോൾ സംഘം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും മധുരവും ക്രിസ്തുമസ് സന്ദേശവും, ക്രിസ്തുമസ് കാർഡുകളും നൽകി. കരോൾ സംഘത്തെ ഭവനങ്ങളിലേക്ക് ക്ഷണിച്ച എല്ലാ അസോസിയേഷൻ അംഗങ്ങൾക്കും, മൂന്ന് ദിവസങ്ങളിലായി കരോൾ സമാപനത്തോടനുബന്ധിച്ചു കരോൾ സംഘത്തിന് സ്നേഹവിരുന്നൊരുക്കി നൽകിയ ജോമി സേവ്യർ, അനിൽ നായർ, ജോസഫ് കുഞ്ഞ് എന്നിവർക്കും കുടുംബാംഗങ്ങൾക്കുമുള്ള പ്രത്യേകമായ നന്ദി ഭാരവാഹികൾ രേഖപ്പെടുത്തി. ബി…

കാനഡയിൽ ചികിത്സ ലഭിക്കാതെ ഇന്ത്യൻ വംശജന്‍ മരിച്ച സംഭവം; ആശുപത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കാനഡയിൽ മെഡിക്കൽ അശ്രദ്ധ മൂലം ഇന്ത്യൻ വംശജനായ യുവാവ് മരിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. മരണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നതിനൊപ്പം, കനേഡിയൻ സർക്കാരിനോട് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കാനഡയിൽ മെഡിക്കൽ അശ്രദ്ധ മൂലം ഇന്ത്യൻ വംശജനായ ഒരാൾ മരിച്ച സംഭവത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും കനേഡിയൻ സർക്കാരിനാണെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമായി പ്രസ്താവിച്ചു. പ്രതിവാര പത്രസമ്മേളനത്തിൽ, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മരിച്ചയാൾ ഇന്ത്യൻ വംശജനാണെങ്കിലും അദ്ദേഹം ഒരു കനേഡിയൻ പൗരനാണെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതിനാൽ, ഉത്തരവാദിത്തം കനേഡിയൻ ആരോഗ്യ സംവിധാനത്തിനും ഭരണകൂടത്തിനുമാണ്. കനേഡിയൻ സർക്കാർ ഈ വിഷയം ഗൗരവമായി കാണണമെന്നും ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യമായ…

ഇരുപത് കിലോമീറ്റർ വ്യാസവും സൂര്യനെക്കാൾ ഭാരവുമുള്ള ഈ പ്രപഞ്ചത്തിലെ നിഗൂഢ നക്ഷത്രം ശാസ്ത്രത്തിന്റെ ധാരണയെ വെല്ലുവിളിക്കുന്നു

പ്രപഞ്ചം എപ്പോഴും മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്തതാണ്. ഓരോ ചുവടുവയ്പ്പിലും ഒരു പുതിയ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ട്. ചിലപ്പോൾ തമോദ്വാരങ്ങൾ നമ്മെ ഭയപ്പെടുത്തുന്നു, ചിലപ്പോൾ വിചിത്ര നക്ഷത്രങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. ശാസ്ത്രജ്ഞർ വർഷങ്ങളായി അവയെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഓരോ ഉത്തരവും പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. അതുകൊണ്ടാണ് പ്രപഞ്ചം ഒരു നിഗൂഢതയായി തുടരുന്നത്. മനുഷ്യർക്ക് അറിയാവുന്നതിലും വളരെയേറെ അജ്ഞാതമായ കാര്യങ്ങളുണ്ട്. ഒരു ന്യൂട്രോൺ നക്ഷത്രം ഒരു നിർജ്ജീവ നക്ഷത്രമാണ്. ഒരു ഭീമൻ നക്ഷത്രം പൊട്ടിത്തെറിക്കുമ്പോൾ, അതിന്റെ പുറം കാമ്പ് പറന്നുപോകുന്നു. അകത്തെ കാമ്പ് ചുരുങ്ങി അത്യധികം സാന്ദ്രമാകുന്നു. ഇതിനെ ന്യൂട്രോൺ നക്ഷത്രം എന്ന് വിളിക്കുന്നു. ആറ്റങ്ങൾ പോലും വിഘടിച്ച് എല്ലാം ന്യൂട്രോണുകളാക്കി മാറ്റുന്നു. അതിനാൽ, അതിന്റെ സാന്ദ്രത സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. ഇത് അതിനെ അതുല്യവും അപകടകരവുമാക്കുന്നു. ഒരു ന്യൂട്രോൺ നക്ഷത്രം വളരെ ചെറുതാണ്, ഏകദേശം ഇരുപത് കിലോമീറ്റർ വ്യാസമുണ്ട്, പക്ഷേ…

നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇന്ത്യന്‍ വംശജന് ചികിത്സ ലഭിച്ചില്ല; എട്ടു മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങി

എഡ്മണ്ടന്‍: കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യൻ വംശജനായ 44 കാരന്‍ പ്രശാന്ത് ശ്രീകുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്ത് ആശുപത്രിയിൽ എത്തിയെങ്കിലും കൃത്യസമയത്ത് ഉചിതമായ ചികിത്സ ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെത്തിയ പ്രശാന്ത് എട്ട് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നുവെന്നും, അവസാനം ഡോക്ടര്‍ എത്തിയപ്പോഴേക്കും വളരെ വൈകിപ്പോയതായി പ്രശാന്തിന്റെ പിതാവ് പറഞ്ഞു. ഡിസംബർ 22 നാണ് സംഭവം നടന്നത്. ജോലിസ്ഥലത്തു വെച്ച് പ്രശാന്തിന് പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് കണ്ട ഒരു ഉപഭോക്താവ് അദ്ദേഹത്തെ തെക്കുകിഴക്കൻ എഡ്മണ്ടണിലുള്ള ഗ്രേ നൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിയ ഉടനെ അദ്ദേഹത്തെ പ്രാഥമിക പരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോയി, തുടർന്ന് കാത്തിരിപ്പ് മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. താമസിയാതെ, അദ്ദേഹത്തിന്റെ പിതാവ് കുമാർ ശ്രീകുമാറും എത്തി. കാത്തിരിക്കുന്നതിനിടയിൽ പ്രശാന്ത് വേദന കൊണ്ട് പുലമ്പിക്കൊണ്ടിരുന്നുവെന്ന് കുമാർ പറഞ്ഞു. വേദന സഹിക്കാൻ…

പഴയ കേസുകൾ വില്ലനായി; അമേരിക്കയിൽ ഗ്രീൻ കാർഡ് ഉടമയെ വിമാനത്താവളത്തിൽ വെച്ച് തടങ്കലിലാക്കി

ഹൂസ്റ്റൺ: കുട്ടിക്കാലം മുതൽ അമേരിക്കയിൽ താമസിക്കുന്ന കനേഡിയൻ പൗരനും ഗ്രീൻ കാർഡ് ഉടമയുമായ കർട്ടിസ് ജെ. റൈറ്റിനെ (39) വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടങ്കലിലാക്കി. മെക്സിക്കോയിൽ നിന്ന് ബിസിനസ്സ് യാത്ര കഴിഞ്ഞ് മടങ്ങവേ ഹൂസ്റ്റണിലെ ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ വെച്ചാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഇദ്ദേഹത്തെ പിടികൂടിയത്. 22 വർഷം മുമ്പ്, അതായത് 17-ാം വയസ്സിൽ നടന്ന ചെറിയൊരു മയക്കുമരുന്ന് കൈവശം വെക്കൽ കേസും (Xanax ഗുളിക) പിന്നീട് ഉണ്ടായ ചില ട്രാഫിക്, ആയുധ നിയമ ലംഘനങ്ങളുമാണ് (മിസ്ഡെമിനർ) നടപടിക്ക് ആധാരമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. കുറ്റകൃത്യങ്ങൾ ഒന്നും തന്നെ ഗൗരവകരമായതോ (Felony) അക്രമാസക്തമായതോ അല്ലെങ്കിലും, പഴയ റെക്കോർഡുകൾ മുൻനിർത്തി ഇദ്ദേഹത്തിന്റെ ഗ്രീൻ കാർഡ് റദ്ദാക്കാനാണ് അധികൃതരുടെ നീക്കം. കഴിഞ്ഞ 24 വർഷമായി അമേരിക്കയിൽ സ്ഥിരതാമസക്കാരനാണ് റൈറ്റ്. മൂന്ന് കുട്ടികളും അമേരിക്കൻ പൗരയായ…