കൊച്ചി: നടി ഹണി റോസിനെതിരെ അശ്ലീല പരാമര്‍ശം നടത്തി എന്ന പരാതിയിൽ ബോചെ (ബോബി ചെമ്മണ്ണൂര്‍) ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 75-ാം വകുപ്പ് പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഹണി റോസിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഒരാൾ തന്നെ നിരന്തരം ദ്വയാർത്ഥ വാക്കുകൾ ഉപയോഗിച്ച് വിമർശിക്കുന്നു എന്ന് സൂചിപ്പിച്ചിരുന്നു. ആരാണ് ആ വ്യക്തിയെന്ന ചോദ്യത്തിന് വ്യവസായി ബോബി ചെമ്മണ്ണൂർ എന്നായിരുന്നു നടി തന്നെ ഇന്ന് മറുപടി നൽകിയത്. നിരന്തരം അസഭ്യം പറഞ്ഞു പീഡിപ്പിക്കുന്നുവെന്നാണ് ഹണി റോസിൻ്റെ പരാതി. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് പരാതി നൽകിയതെന്ന് നടി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ തനിക്ക് ബുദ്ധിമുട്ട് നേരിട്ടെന്നും, ബോചെക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് പറഞ്ഞു. നടിക്കെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് സൂചന നൽകി. ഹണി റോസ് എറണാകുളം…
Category: KERALA
കലൂര്‍ സ്റ്റേഡിയത്തില്‍ ഗാലറിയില്‍ നിന്ന് ഉമാ തോമസ് എം എല്‍ എ വീണ സംഭവം: ഓസ്കർ ഇവൻ്റ്സ് ഉടമ പിഎസ് ജനീഷ് അറസ്റ്റിൽ
കൊച്ചി: കലൂര്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടി ദിവ്യാ ഉണ്ണിയുടെ നൃത്തപരിപാടിക്കിടെ ഗാലറിയില്‍ നിന്ന് വീണ് എംഎൽഎ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഓസ്കർ ഇവൻ്റ്സ് ഉടമ പി.എസ്. ജനീഷിനെ അറസ്റ്റു ചെയ്തു, തൃശ്ശൂരിൽ നിന്നാണ് പാലാരിവട്ടം പോലീസ് ജനീഷിനെ അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു. പോലിസിന് കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കീഴടങ്ങാൻ ജനീഷ് തയ്യാറായില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലെന്നാണ് വിശദീകരണം നല്‍കിയത്. ഉമാ തോമസിന് പരിക്കേറ്റതിനെ തുടർന്ന് സംഭവത്തിൻ്റെ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് സംഘാടകരായ മൃദംഗ വിഷൻ എംഡി നിഗോഷും ഓസ്കാർ ഇവൻ്റ്സ് ഉടമ ജനീഷും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഇവരോട് കീഴടങ്ങാൻ കോടതി ഉത്തരവിട്ടു. നിഗോഷ് കീഴടങ്ങിയെങ്കിലും ജനീഷ് കീഴടങ്ങാതെ ആശുപത്രിയിൽ പ്രവേശിച്ചു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാനൊരുങ്ങുമ്പോഴാണ് ജനീഷിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. ഉമാ തോമസിന് പരിക്കേൽക്കാനിടയായ കൊച്ചിയിലെ…
കേരള കലാകേന്ദ്രം അവാര്‍ഡുകള്‍ ജനുവരി 15 ന് സമ്മാനിക്കും
തിരുവനന്തപുരം: കേരള കലാകേന്ദ്രം നവാഗത എഴുത്തുകാരികള്‍ക്കായി സംഘടിപ്പിച്ച പന്ത്രണ്ടാമത് മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ പുരസ്ക്കാരങ്ങളും, ഷോര്‍ട്ട് ഫിലിം- ഡോക്യുമെന്ററി പുരസ്ക്കാരങ്ങളും ജനുവരി 15 ന് വൈകിട്ട് 4ന് പ്രസ്സ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും. മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അദ്ധ്യക്ഷത വഹിക്കും. ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവര്‍ സംസാരിക്കും. 2024 ലെ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. വാവ ഭാഗ്യലക്ഷ്മിക്കും (കഥ: ഉര്‍വര), സ്പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ ഡോ. സി.കെ. ശാലിനി (മലഞ്ചെരുവുകളില്‍ രാക്കാറ്റ് വീശുമ്പോള്‍), ആര്. സരിതാരാജ് (വിചിത്രയാനം),…
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതിഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ആശംസകൾ നേർന്നു
തിരുവനന്തപുരം : കേരളത്തിൻ്റെ 23-മത് ഗവർണറായി 2024 ജനുവരി 2 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ രാജ് ഭവനിൽ സന്ദർശിച്ചു ആശംസകൾ നേർന്നു. 1954 ഏപ്രിൽ 23 ന് ഗോവയിലെ പനാജിയിൽ ജനിച്ച അദ്ദേഹം പരേതരായ വിശ്വനാഥ് അർലേക്കറിൻ്റെയും തിലോമത്തമ അർലേക്കറിന്റെയും മകനാണ്. കൊമേഴ്സ് ബിരുദധാരിയായ അർലേക്കർ (70) ബീഹാർ ഗവർണറായി നിയമിതനാവുന്നതിനു മുമ്പ് ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു. ചെറുപ്പം മുതലേ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അംഗവും പിന്നീട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗവുമായ അർലേക്കർ മുൻ മന്ത്രിയും ഗോവ നിയമസഭാ സ്പീക്കറുമാണ്. രണ്ട് തവണ സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2012 മുതൽ 2015 വരെ സ്പീക്കറും 2015 മുതൽ 2017 വരെ ഗോവയിലെ…
പ്രാർഥന വിശ്വാസിയുടെ കരുത്ത്: കാന്തപുരം
കോഴിക്കോട്: പ്രശ്നങ്ങളിലും പ്രയാസങ്ങളിലും അകപ്പെടുന്ന മനുഷ്യന് പ്രാർഥന നൽകുന്ന കരുത്ത് ഏറെ വലുതാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയമായി നവീകരിക്കാനും സ്രഷ്ടാവിലേക്ക് അടുക്കാനുമുള്ള വഴിയാണ് പ്രാർഥനകളെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസിന്റെയും സുന്നി സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ച പി പി മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ പാറന്നൂർ, ഇമ്പിച്ചാലി മുസ്ലിയാർ, ഖാരിഅ് ഹസൻ മുസ്ലിയാർ, റെയിൻബോ അബ്ദുൽ ഹമീദ് ഹാജി എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുത്ത…
നടി ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശംനടത്തിയ 60-കാരന് അറസ്റ്റില്‍
കൊച്ചി: നടി ഹണി റോസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അപകീർത്തികരമായ പരാമർശം നടത്തിയതിന് രജിസ്റ്റർ ചെയ്ത കേസിൽ കുമ്പളം സ്വദേശി ഷാജി (60) യെ എറണാകുളം സെൻട്രൽ പോലീസ് തിങ്കളാഴ്ച (ജനുവരി 6) അറസ്റ്റ് ചെയ്തു . ചൊവ്വാഴ്ച (ജനുവരി 7) വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ച് കോടതി ഇടക്കാല ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു. ഞായറാഴ്ച (ജനുവരി 5) സമാനമായ അധിക്ഷേപകരമായ പരാമർശം നടത്തിയ 30 പേർക്കെതിരെ നടി പരാതി നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 75 (ലൈംഗിക പീഡനം), ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 67 (ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുന്നതിനോ കൈമാറുന്നതിനോ ഉള്ള ശിക്ഷ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാക്കിയുള്ള കുറ്റാരോപിതരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും, എന്നാൽ എല്ലാവരും എറണാകുളം ജില്ലയിൽ നിന്നുള്ളവരായിരിക്കണമെന്നില്ല…
പിവി അൻവറിൻ്റെ അറസ്റ്റ് എൽഡിഎഫിൻ്റെ രാഷ്ട്രീയ പകപോക്കല്‍: കോൺഗ്രസ്
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) ഏറ്റവും പുതിയ പ്രകടനമാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ വീട്ടിൽ നിന്ന് സ്വതന്ത്ര നിയമസഭാംഗമായ പി വി അൻവറിനെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) അപലപിച്ചു. പോലീസിനെ ഉപയോഗിക്കാനും നിയമം വളച്ചൊടിച്ച് എതിരാളികളെ നിശ്ശബ്ദരാക്കാനും തകർക്കാനും ഗവൺമെൻ്റിൻ്റെ “ജനാധിപത്യ വിരുദ്ധ” അഭിനിവേശമാണ് ഈ രാഷ്ട്രീയ പകപോക്കൽ. എന്നിരുന്നാലും, മുൻ എൽഡിഎഫ് സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരളയ്ക്ക് രാഷ്ട്രീയ സുരക്ഷിതത്വം നൽകുന്നതിൽ പ്രതിപക്ഷ സഖ്യം പ്രതിജ്ഞാബദ്ധത കാണിച്ചു. കാട്ടാനകളുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന നിസ്സംഗതയ്ക്കെതിരെ പ്രതിപക്ഷത്തിൻ്റെ ആസന്നമായ ബഹുജനപ്രചാരണമായ മലയോര ജാഥയിൽ അൻവറിനെ ഉൾപ്പെടുത്തി യു.ഡി.എഫ്. അൻവറുമായി ധാരണയുണ്ടാക്കുമോയെന്ന് കണ്ടറിയണം. അൻവറുമായുള്ള രാഷ്ട്രീയ ഒത്തുതീർപ്പ് ഉടനടി ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി…
നിമിഷ പ്രിയ കേസ് കൈകാര്യം ചെയ്തത് ഹൂതി മിലീഷ്യകൾ; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല: യെമൻ എംബസി
കൊലപാതക്കുറ്റം ചുമത്തപ്പെട്ട് യമനിലെ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ-അലിമി അംഗീകരിച്ചിട്ടില്ലെന്ന് ന്യൂഡല്‍ഹിയിലെ യെമൻ എംബസി പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ ഹൂതി മിലിഷിയയാണ് നിമിഷ പ്രിയയുടെ “മുഴുവൻ കേസും” കൈകാര്യം ചെയ്തതെന്നും പ്രസ്താവനയില്‍ പറഞ്ഞു. നിമിഷ പ്രിയയുടെ വധശിക്ഷ അലിമി അംഗീകരിച്ചതായി പരക്കെ റിപ്പോർട്ട് ചെയ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് എംബസിയുടെ പ്രസ്താവന. മുഴുവൻ കേസും കൈകാര്യം ചെയ്തത് ഹൂതി മിലിഷ്യകളാണെന്നും അതിനാൽ യെമൻ റിപ്പബ്ലിക്കിലെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഹിസ് എക്സലൻസി ഡോ. റഷാദ് അൽ-അലിമി വിധി അംഗീകരിച്ചിട്ടില്ലെന്നും യെമൻ സർക്കാർ ഊന്നിപ്പറയുന്നു. തിങ്കളാഴ്ച കേരളത്തിലെ ഒരു മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളോട് പ്രതികരിക്കവെയാണ് യെമൻ എംബസി ഇക്കാര്യം അറിയിച്ചത്. ഹൂത്തി മിലിഷ്യയുടെ അധികാരത്തിന് കീഴിലാണ്…
ഹൈദറലി ശാന്തപുരം നിര്യാതനായി
ശാന്തപുരം (മലപ്പുറം) : പണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പ്രബോധകൻ, സംഘാടകൻ, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ പ്രസിഡൻ്റ്, ശാന്തപുരം മഹല്ല് അസി. ഖാദി തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച ഹൈദറലി ശാന്തപുരം നിര്യാതനായി. 1943 ജൂലൈ 15 ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്ത് ജനനം. പിതാവ് മൊയ്തീന്, മാതാവ് ആമിന. മുള്ള്യാകുര്‍ശി അല്‍മദ്റസതുല്‍ ഇസ്ലാമിയയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1955- 1965-ല്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ നിന്ന് എഫ്.ഡി, ബി.എസ്. എസ്.സി ബിരുദങ്ങൾ നേടി.1965-1968-ൽ അന്തമാനില്‍ പ്രബോധകനും ബോര്‍ഡ് ഓഫ് ഇസ്ലാമിക് എഡ്യുക്കേഷന്‍ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1968-72-ൽ മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം. പ്രബോധനം വാരിക സബ് എഡിറ്റര്‍ (1972-1973), ജമാഅത്തെ ഇസ്ലാമി കേരള ഓഫീസ് സെക്രട്ടറി (1974-75), സൗദി മത കാര്യാലയത്തിനു കീഴില്‍ യു.എ.ഇയില്‍ പ്രബോധകന് (1976-2006), യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ്…
ജനകീയ സമിതി 30-ാം വാർഷിക സമ്മേളനം 7ന്; കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് നൽകും
കോട്ടയം: സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ സ്ഥാപകൻ കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് നൽകും. ജനകീയ സമിതി മാദ്ധ്യമ പുരസ്കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണനും പ്രവാസി പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ.ഉമ്മൻ പി.ഏബ്രഹാമിനും നൽകും. ജനകീയ സമിതിയുടെ മുപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ഡി സി ബുക്സ് ആഡിറ്റോറിയത്തിൽ 7നു ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമ്മേളനത്തിൽ 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡുകൾ ഗോവ ഗവർണർ ഡോ. പി. എസ്.ശ്രീധരൻ പിള്ള സമർപ്പിക്കും. ജനകീയ സമിതി സംസ്ഥാന ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ദർശന രേഖാ സമർപ്പണവും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ബ്രഹ്മശ്രീ പ്രജ്ഞാനന്ദ…
