ഇ ജോൺ ഫിലിപ്പോസ് സത്യസന്ധതയുടെ പര്യായം: പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ

നിരണം: പുതിയ തലമുറയുടെ മുന്നിൽ സത്യസന്ധതയുടെ പര്യായമാണ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഇ ജോൺ ഫിലിപ്പോസ് എന്ന് ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പട്ടം താണുപിള്ളയുടെ തിരു കൊച്ചി മന്ത്രിസഭയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന ഇ ജോൺ ഫിലിപ്പോസിന്റെ അനുസ്മരണ സമ്മേളനം നിരണത്ത് ഉദ്ഘാടനം ചെയ്യ്ത് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യോഗത്തിൽ അനുസ്മരണ സമിതി ചെയർമാൻ ജിജു വൈക്കത്തുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ വർഗീസ് മാമ്മൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ, നിരണം വലിയ പള്ളി ട്രസ്റ്റി മോഹൻ ജോർജ് മയ്ക്കൽ, സെക്രട്ടറി തോമസ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോൺ വാലയിൽ, പി തോമസ്…

തലവടി തിരു പനയനൂർകാവ് ഭഗവതി ക്ഷേത്രത്തില്‍ കുംഭ ഭരണി പൊങ്കാല മഹോത്സവം ഭക്തി പൂർവ്വം നടന്നു

എടത്വാ: തലവടി തിരു പനയനൂർകാവ് ഭഗവതി ക്ഷേത്രത്തില്‍ കുംഭ ഭരണി പൊങ്കാല മഹോത്സവം ഭക്തി പൂർവ്വം നടന്നു. ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന, ഉപതന്ത്രി ഭരദ്വാജ് ആനന്ദ് പട്ടമന എന്നിവർ പണ്ടാര അടുപ്പില്‍ അഗ്നി പകർന്നു.101 നിറകലം വഴിപാട് നടന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം ക്യാൻസൺ മാൻപവർ കൺസൾട്ടന്റ്സ് ഡയറക്ടർ ടി. സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന അദ്ധ്യക്ഷത വഹിച്ചു. യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തി. മേൽശാന്തി ഗോവിന്ദന്‍ നമ്പൂതിരി, സഹതന്ത്രി ഗോവിന്ദന്‍ നമ്പൂതിരി മരങ്ങാട്ടില്ലം, സഹകർമ്മി രാമൻ കൃഷ്ണൻ, മാനേജർ അജികുമാർ കലവറശ്ശേരിൽ, ഉത്സവക്കമ്മിറ്റി രക്ഷാധികാരി ബിനു സുരേഷ്, പ്രസിഡന്റ് വി.ആർ മനോഹരൻ, ട്രഷറർ ആര്‍ രഘുനാഥ്, സെക്രട്ടറി…

സുഹൃത്ത് കള്ളക്കേസില്‍ കുടുക്കിയ യുവതി ആത്മഹത്യ ചെയ്ത സംഭവം; സുഹൃത്തിനേയും മതാപിതാക്കളേയും പോലീസ് ചോദ്യം ചെയ്യും

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അഫ്രീദിയെയും മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസ് നീക്കം നടത്തുന്നു. ആത്മഹത്യ ചെയ്ത യുവതി ജസീലയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ജസീലയുടെ കുടുംബാംഗങ്ങളിൽ നിന്ന് ആദ്യം മൊഴിയെടുത്തിരുന്നു. സംഭവം വിവാദമായതോടെ കഴിയുന്നത്ര പേരെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. അഫ്രീദിയുടെ വീട്ടിൽ നിന്ന് ഒമ്പതര പവന്‍ സ്വർണം മോഷണം പോയതാണ് സംഭവത്തിന്റെ തുടക്കം. ഇതേത്തുടർന്ന് അഫ്രീദിയുടെ മാതാവ് ജസീലയുടെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പോയി ബഹളം വച്ചു. ഇതില്‍ മനം നൊന്താണ് ജസീല ആത്മഹത്യ ചെയ്തത്. മരിക്കുന്നതിനു മുമ്പ് താൻ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ജസീല എലിവിഷം കഴിച്ചത്. ഉടൻ തന്നെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.…

കേരളീയനാണെന്ന് തെളിയിക്കാന്‍ കേരളത്തിന്റെ ‘നേറ്റിവിറ്റി കാര്‍ഡ്’; ബിൽ നിയമ സഭയിൽ അവതരിപ്പിച്ചു

നേറ്റീവ് സ്റ്റാറ്റസ് ഔപചാരികമാക്കുന്നതിനും, ഒരു സ്ഥിരം രജിസ്ട്രി സൃഷ്ടിക്കുന്നതിനും, സർക്കാർ സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമുള്ള ഒരു ഫോട്ടോ-എംബെഡഡ് കാർഡാണിത്. തിരുവനന്തപുരം: “ചരിത്രപരവും അപൂർവങ്ങളിൽ അപൂർവവുമായ നിയമനിർമ്മാണമാണ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് കേരള സർക്കാർ തിങ്കളാഴ്ച (ഫെബ്രുവരി 23) സംസ്ഥാന നിയമസഭയിൽ നേറ്റിവിറ്റി കാർഡ് ബിൽ അവതരിപ്പിച്ചു. കേരളത്തിൽ നിന്നുള്ളവർക്ക് നേറ്റിവിറ്റി കാർഡ് നൽകുന്നതിലൂടെ സ്വയം കേരളീയരാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാൻ ഈ നിയമം സഹായിക്കുമെന്ന് ബിൽ സഭയിൽ അവതരിപ്പിച്ചുകൊണ്ട് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കായി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സംസ്ഥാനത്ത് ഒരു വ്യക്തിക്കും അവരുടെ ഐഡന്റിറ്റിയോ താമസസ്ഥലമോ തെളിയിക്കാൻ ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാനത്ത് സ്ഥിരമായി ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് അവതരിപ്പിക്കുന്നതിന് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. കേന്ദ്രം ഏകപക്ഷീയമായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ്…

കുത്തക ആശുപത്രികൾ ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ ഗൂഢ നീക്കം നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മന്ത്രി വീണ ജോർജ്. കേരളത്തിന്റെ ആരോഗ്യ സംവിധാനം രാജ്യത്തിന് മാതൃകയാണെന്നും നിപ, അമീബിക് എൻസെഫലൈറ്റിസ് പോലുള്ള ഗുരുതരമായ രോഗങ്ങളെ വിജയകരമായി പ്രതിരോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ മേഖലയെക്കുറിച്ച് ചില സ്വകാര്യ ആശുപത്രി കുത്തകകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ നിന്ന് രോഗികളെ വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇത് സ്വകാര്യ കുത്തകകളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ മേഖല സ്വകാര്യ കുത്തകകൾക്ക് അടിയറവ് പറയാന്‍ സർക്കാർ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ആരോഗ്യമേഖല തകര്‍ന്നെന്ന പ്രചാരണം ആരാണ് നടത്തുന്നതെന്ന് ചോദിച്ച മന്ത്രി, സ്വകാര്യ മേഖലയുടെ താൽപ്പര്യങ്ങൾക്കുവേണ്ടിയുള്ള നീക്കമാണിതെന്ന് ആരോപിച്ചു. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം സ്വകാര്യ ആശുപത്രി കുത്തകകൾക്ക് വേണ്ടിയാണെന്നും മന്ത്രി വിമർശിച്ചു. എല്ലാ ജില്ലകളിലും മികച്ച സർക്കാർ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും,…

ചികിത്സാപിഴവുകൾ മറയ്ക്കാൻ അന്വേഷണ കമ്മിറ്റികൾ; കേരള ആരോഗ്യ മേഖല അനാസ്ഥയുടെ പിടിയിൽ: കെ.സി. വേണുഗോപാൽ

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ നിലയിൽ കണ്ടെത്തി എറണാകുളം അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ ഉഷാ ജോസഫിനെ സന്ദർശിച്ച ശേഷം കെ.സി. വേണുഗോപാൽ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. ചികിത്സാപിഴവ് സംഭവിക്കുമ്പോൾ പ്രഖ്യാപിക്കുന്ന അന്വേഷണ കമ്മിറ്റികൾ ഇത്തരം സംഭവങ്ങളെ വെള്ളപൂശാനുള്ള നടപടികൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ രൂപീകരിച്ച അന്വേഷണ കമ്മിറ്റികളുടെ റിപ്പോർട്ടുകൾക്ക് അടിസ്ഥാനമാക്കി കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സാപിഴവ് വരുത്തിയവർക്ക് ഉത്തരവാദിത്തമില്ലെങ്കിൽ ബാധിക്കപ്പെട്ടവരാണോ കുറ്റക്കാരെന്ന് ചോദിച്ച വേണുഗോപാൽ, അന്വേഷണ റിപ്പോർട്ടുകൾ വിചിത്രമാണെന്നും പറഞ്ഞു. കെടുകാര്യസ്ഥതയും അനാസ്ഥയും ഉണ്ടായാൽ അത് സമ്മതിച്ച് പരിഹാര നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതിയും ജെൻഡർ കാർഡും ഉയർത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നും പറഞ്ഞു. സർക്കാർ ആശുപത്രികളെ മോശമായി ചിത്രീകരിക്കാൻ ആരും ശ്രമിക്കുന്നില്ല; എന്നാൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ…

ശബരിമലയിൽ സ്വര്‍ണ്ണം പൂശിയ കൊടിമരം സ്ഥാപിച്ച കേസ്: വിഎസിബി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: 2017-ൽ ശബരിമല അയ്യപ്പ ക്ഷേത്രത്തിന് മുന്നിൽ സ്വർണ്ണം പൂശിയ പുതിയ കൊടിമരം സ്ഥാപിക്കുന്നതിനായി സംഭാവന ചെയ്ത സ്വർണ്ണത്തിന്റെ അളവ് കണക്കാക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വിഎസിബി) കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയതായി റിപ്പോർട്ട് . കൊടിമരം സ്ഥാപിക്കുന്നതിനായി സ്വർണ്ണവും പണവും സംഭാവന ചെയ്ത 27 പേരിൽ സുരേഷ് ഗോപിയും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നടന്മാരായ മോഹൻലാൽ, രഞ്ജി പണിക്കർ, ചലച്ചിത്ര നിർമ്മാതാവ് എം. രഞ്ജിത്ത് എന്നിവരും ദാതാക്കളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, വിജിലൻസ് അന്വേഷണം നടത്തി അവരുടെ മൊഴി രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൊടിമര നിർമ്മാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഹൈക്കോടതി വിജിലൻസിന് ഉത്തരവിട്ടിരുന്നു. 27 സമ്പന്നരായ ദാതാക്കളിൽ നിന്നും ചില സെലിബ്രിറ്റികളിൽ നിന്നും ഫ്ലാഗ്മാസ്റ്റിൽ സ്വർണം പൂശുന്നതിനായി ശേഖരിച്ച സ്വർണ്ണത്തിന്റെയും പണത്തിന്റെയും കണക്കിൽ ഹൈക്കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷണർമാർ നേരത്തെ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. മാത്രമല്ല,…

ഗുരുവായൂർ ദേവസ്വം നിയമന അധികാരം ചോദ്യം ചെയ്തുള്ള അപ്പീല്‍ മാർച്ച് 10 ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഗുരുവായൂർ ദേവസ്വത്തിലെയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കാൻ അധികാരപ്പെടുത്തിയ വ്യവസ്ഥകൾ റദ്ദാക്കിയ സംസ്ഥാന ഹൈക്കോടതി വിധിക്കെതിരെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (കെഡിആർബി) സമർപ്പിച്ച അപ്പീൽ മാർച്ച് 10 ന് അന്തിമ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി മാറ്റിവച്ചു. ജസ്റ്റിസ് വിക്രം നാഥ് അദ്ധ്യക്ഷനായ ബെഞ്ച്, മുതിർന്ന അഭിഭാഷകൻ വി. ഗിരി പ്രതിനിധീകരിച്ച കെ.ഡി.ആർ.ബി നൽകിയ ഉറപ്പ് രേഖപ്പെടുത്തി. അഭിഭാഷകൻ ജി. പ്രകാശിന്റെ നിർദ്ദേശപ്രകാരം, ഇടവേളയിൽ ഒരു തിരഞ്ഞെടുപ്പും നടത്തരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ആയിരക്കണക്കിന് സ്ഥാനാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ടെന്നും ഇപ്പോൾ “കുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണെന്നും” സ്ഥാനാർത്ഥികൾക്കുവേണ്ടി അഭിഭാഷകൻ മുകുന്ദ് പി. ഉണ്ണി പറഞ്ഞു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് കെഡിആർബി ആവശ്യപ്പെട്ടു. നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമാണ് തങ്ങളുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നതെന്നും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മതപരമായ കടമകളിൽ അവർ ഇടപെടുന്നില്ലെന്നും അവർ വാദിച്ചു.…

തൃശ്ശൂർ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ട് ഡോ. പി. കെ. രമണി അന്തരിച്ചു

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ചികിത്സകയുമായ ഡോ. പി. കെ. രമണി (72) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം തൃശ്ശൂരിലെ ആരോഗ്യരംഗത്ത് സജീവസാന്നിധ്യമായിരുന്ന ഡോക്ടർ, കരുണാർദ്രമായ പെരുമാറ്റത്തിലൂടെയും പുഞ്ചിരിയോടെയുള്ള ചികിത്സയിലൂടെയും ജനമനസ്സുകളിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു. തൃശ്ശൂർ പൊന്നാരശ്ശേരി കാപ്പന്റെയും കാർത്യായനിയുടെയും മകളായി 1953 ഡിസംബർ 12-നാണ് ജനനം. തൃശ്ശൂരിലെ സ്കൂൾ വിദ്യാഭ്യാസത്തിനും ബി.എസ്.സി പഠനത്തിനും ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെ 18-ാം ബാച്ചിൽ നിന്ന് മെഡിക്കൽ ബിരുദം നേടി. തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ARMO ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. രമണി, നീണ്ട 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം മെഡിക്കൽ സൂപ്രണ്ട് ആയിട്ടാണ് വിരമിച്ചത്. ആശുപത്രിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അവർ രോഗികൾക്കും സഹപ്രവർത്തകർക്കും ഒരുപോലെ…

നിർമ്മാണം പൂര്‍ത്തിയാകാത്ത റോഡ്; പ്രദേശവാസികൾ പ്രതിഷേധ യോഗം ചേർന്നു

തലവടി: നിർമ്മാണം പൂര്‍ത്തിയാകാത്ത റോഡിന്റെ തടസ്സങ്ങൾ നീക്കി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധ യോഗം ചേർന്നു. തലവടി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിൽ റീ ബിൽഡ് കേരള പദ്ധതി പ്രകാരം നാലാങ്കൽ – കുന്നത്ത് പറമ്പ് റോഡ് ആണ് ചെളിക്കുളമായി കിടക്കുന്നത്. റോഡിന്റെ നിർമ്മാണം ആരംഭിച്ചത് മൂന്ന് വർഷം മുമ്പ് ആണ്. പ്രതിഷേധ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം അഞ്ജു സന്തോഷ്, ജില്ലാ പഞ്ചായത്ത് മുൻ അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, മുൻ അംഗം പ്രിയ അരുൺ, പൊതു പ്രവർത്തകരായ വി. അരുൺകുമാർ, സജി ജോസഫ്, എം. കെ സജി, ഡോ. ജോൺസൺ വി ഇടിക്കുള, പ്രദേശവാസികളായ വിശാൽ…