ഓണം ക്യാമ്പയിനുമായി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ലിനന്‍ ക്ലബ്; പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ ലിനന്‍ ഡെസ്റ്റിനേഷനുകളിലൊന്നുമായ ലിനന്‍ ക്ലബ് ഓണം ക്യാമ്പയിനായ ‘ ഓണ വാഗ്ദാനം’ പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി. ഗൃഹാതുരത്വം ഉണര്‍ത്താനും മലയാളിയുടെ സ്വാഭിമാനം പ്രകടിപ്പിക്കാനുമായി ഒരു സാധാരണ വീട്ടുമുറ്റത്ത് ചിത്രീകരിച്ച ‘പൊന്നോണംകതിരടി’ എന്ന ഓണപ്പാട്ട് ഗായിക സിത്താര കൃഷ്ണകുമാറിന്റെ മാന്ത്രിക സ്വരത്തില്‍ റോക്ക് ബാന്‍ഡായ ദി മ്യൂസിക് എസ്‌കേപ്പിന്റെ യുവത്വം തുളുമ്പുന്ന പശ്ചാത്തലത്തിലാണ് ദൃശ്യമാകുക. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളിലും അഭിമാനമുണര്‍ത്തുന്ന കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും മനം കവരുന്ന പ്രകൃതിഭംഗിക്കും അനുയോജ്യമാണ് ഗാനവും ചിത്രീകരണവും. എല്ലാവര്‍ഷവും തന്റെ പ്രജകളെ കാണുവാനായി എത്തുമെന്ന മഹാബലിയുടെ വാഗ്ദാനമാണ് ഓരോ ഓണവും. ഈ ആശയത്തില്‍ നിന്നാണ് ഓണ വാഗ്ദാനം എന്ന പരസ്യചിത്രം ഉടലെടുത്തത്. എല്‍ ആന്‍ഡ് കെ സാച്ചി ആന്‍ഡ് സാച്ചി മുംബൈ എന്ന ഏജന്‍സി നിര്‍മ്മിച്ച…

സുജിത് ദാസിന്റെ നടപടികൾ; സർക്കാർ സമഗ്ര ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണം: വെൽഫെയർ പാർട്ടി

· മുഴുവൻ കേസുകളും പുനരന്വേഷിക്കുക. · സംഘ്പരിവാറിന് വേണ്ടി നടത്തിയ ഇടപെടലുകളുടെ വിശദാംശങ്ങൾ പുറത്ത് വിടുക. · മാഫിയ ബന്ധവും അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കുക. ആർഎസ്എസ്‌കേരള പോലീസ്-മുഖ്യമന്ത്രിയുടെ ഓഫീസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നാം കേട്ട് കൊണ്ടിരിക്കുന്നത്. വെൽഫെയർ പാർട്ടി അടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവർ നേരത്തെ ഉന്നയിച്ച വാദങ്ങൾ ശരിവെച്ചുകൊണ്ട് മുൻ എസ്പി സുജിത് ദാസിന്റെ, കൊലപാതകമടക്കമുള്ള ക്രിമിനൽ കേസുകളിലെ പങ്കാളിത്തം, സ്വർണ്ണക്കടത്തു മാഫിയ സംഘങ്ങളുമായുള്ള ബന്ധം, സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്ന നടപടികൾ എന്നിവ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. ഈ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദുരൂഹവും നിഗൂഢവുമായ വ്യക്തിത്വത്തെകുറിച്ചും ആസൂത്രിതമായ നടപടികളെകുറിച്ചും സമഗ്ര ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. മലപ്പുറം ജില്ലയിലെ ഇദ്ദേഹത്തിന്റെ പ്രവർത്തന കാലയളവിനെകുറിച്ച് സവിശേഷ അന്വേഷണം നടത്തണം. മലപ്പുറം ജില്ലയിൽ പോലീസ് മേധാവിയായിരുന്ന കാലത്ത് സുജിത് ദാസ് ചാർജ് ചെയ്ത മുഴുവൻ…

വന്ദേ ഭാരത് ട്രെയിനിനെ വിശ്വസിച്ച യാത്രക്കാര്‍ വെട്ടിലായി; എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് നിർത്തലാക്കി

കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് നിർത്തലാക്കി. ഇതോടെ ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളികൾ പ്രതിസന്ധിയിലായി. വന്ദേ ഭാരത് പിൻവലിച്ചതോടെ ഈ റൂട്ടിൽ സ്വകാര്യ ബസ്സുകൾ നിരക്ക് വീണ്ടും വർധിപ്പിച്ചു. ജൂലൈ 31നാണ് എറണാകുളം ബംഗളൂരു റൂട്ടിൽ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഒരുമാസം തികയുന്നതിന് മുൻപ് ആഗസ്ത് 26 ന് സർവീസ് നിർത്തലാക്കി. വരുമാനം ഉണ്ടെങ്കിൽ സർവീസ് നീട്ടാം എന്നായിരുന്നു റെയിൽവേ പറഞ്ഞിരുന്നത്. എന്നാൽ 15 ശതമാനം ബുക്കിങ് ഉണ്ടായിരുന്ന സർവീസ് ആണ് പൊടുന്നനെ റെയിൽവേ നിർത്തിയത്. ഇതോടെ ഓണം ആഘോഷിക്കാൻ നാട്ടിലെത്തി മടങ്ങാമെന്ന മലയാളികളുടെ മോഹമാണ് ഇല്ലാതായത്. വന്ദേഭാരത് സർവീസ് നിർത്തലാക്കിയതോടെ ഈ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകളുടെ ചാർജ് ഇരട്ടിയായി. വരുംദിവസങ്ങളിലും നിരക്ക് വർധിക്കും എന്നാണ് സൂചന. മുൻപ് 2000 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4000 രൂപയിൽ…

എസ്.സി, എസ്.ടി വിദ്യാർത്ഥികളുടെ ഇ-ഗ്രാൻ്റ്, സ്കോളർഷിപ്പ് അട്ടിമറിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും: ആദിൽ അബ്ദു റഹീം

മലപ്പുറം: പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകളും ഗ്രാന്റുകളും കാര്യക്ഷമമായി വിതരണം ചെയ്യാത്ത സർക്കാർ നിലപാട് തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്ന് ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീം. ഇ ഗ്രാന്റ് വിതരണം ഉടൻ പൂർത്തിയാക്കുക, ഫണ്ട് വകമാറ്റി ചിലവഴിച്ചവർക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, ഇ ഗ്രാന്റ് തുക വർധിപ്പിക്കുക, തുടങ്ങിയ ആവശ്യമുയർത്തി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. ഒരു വർഷത്തിലധികമായി ഇ ഗ്രാന്റ് ലഭ്യമല്ലാത്തതിനാൽ വിദ്യാർത്ഥികൾ ദുരിതത്തിലാണ്. ജില്ലയിലെ ആദിവാസി മേഖലയിൽ ഫ്രറ്റേണിറ്റി നടത്തിയ പഠനത്തിൽ അതിൻ്റെ ഗൗരവം ബോധ്യപ്പെടുന്നതാണ്. ഗോത്രസാരഥി പദ്ധതിയുടെ ഫണ്ട് ലഭിക്കാത്തത് കാരണം പഠനമുപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികൾ വരെ നമുക്കിടയിലുണ്ട്. കടുത്ത വിവേചനമാണ് സർക്കാർ ഈ മേഖലയിൽ തുടരുന്നത്. വിദ്യാർഥികളുടെ പഠനവും ഹോസ്റ്റൽ, ഭക്ഷണം തുടങ്ങിയവയെല്ലാം പ്രതിസന്ധിയിൽ ആയിട്ടും സര്‍ക്കാര്‍ തിരിഞ്ഞു…

കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബിഐഎം ഫെസ്റ്റിവല്‍-24 സംഘടിപ്പിച്ചു

കൊച്ചി: എഞ്ചിനീയറിംഗ് ഡിസൈന്‍ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘ബിഐഎം (ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്) ഫെസ്റ്റിവല്‍-24’ കാമ്പസ് കണക്ട് പ്രോഗ്രാമിന്റെ കേരള പതിപ്പ് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കോളജുകളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. ബിഐഎം പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിപരിചയം പകര്‍ന്ന പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള സെഷന്‍ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. പ്രോട്ടോടൈപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നതിനും പാലങ്ങളുടെ ബലം പരിശോധിക്കുന്നതിനും വിദ്യാര്‍ഥികള്‍ സംഘമായി പ്രവര്‍ത്തിച്ചു. മികച്ച പങ്കാളിത്തവും നൂതനമായ ഡിസൈനുകളും, സര്‍ഗാത്മകതയും സാങ്കേതിക പരിജ്ഞാനവും വളര്‍ത്തുന്നതില്‍ ശില്‍പശാലയുടെ വിജയം ഉയര്‍ത്തിക്കാട്ടി. പത്തനംതിട്ട മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്‍ ഐഇഎസ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് കെഎംസിടി വിമന്‍സ് എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലും പ്രോഗ്രാം നടന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 70120 72413.

നടൻ ജയസൂര്യക്കെതിരെ പരാതി നല്‍കിയ നടി തൊടുപുഴ സ്റ്റേഷനിലെത്തി രഹസ്യ മൊഴി നൽകി

തൊടുപുഴ: നടൻ ജയസൂര്യയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരിയായ നടി പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകി. ‘പിഗ്മാൻ’ എന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്തുവെച്ചാണ് ജയസൂര്യ തന്നെ അപമാനിച്ചതെന്ന പരാതി നല്‍കിയ നടിയാണ് തൊടുപുഴ പോലീസ് സ്‌റ്റേഷനിൽ എത്തി മൊഴി നൽകിയത്. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിന് കൈമാറുകയും, നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. 2013ൽ തൊടുപുഴയിൽ ചിത്രീകരിച്ച ‘പിഗ്മാൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് നടൻ ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. സിനിമയുടെ ലൊക്കേഷനിൽ വച്ച് ജയസൂര്യ തന്നെ കടന്നുപിടിച്ചെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള ഐജി പൂങ്കുഴലിക്ക് നടി മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കരമന പോലീസ് സംഭവത്തിൽ കേസെടുക്കുകയും ഇതിന്റെ എഫ്ഐആർ തൊടുപുഴ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. നേരത്തെ ആലുവ സ്വദേശിനിയായ നടിയും നടൻ ജയസൂര്യക്കെതിരെ ആരോപണവുമായി എത്തിയിരുന്നു.…

ഡോ. ജോൺസൺ വി. ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം

സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം ലഭിച്ചു. മദർ തെരേസയുടെ 27-ാം ചരമ വാർഷിക ദിനത്തിൽ കൊൽക്കത്ത മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് ചെയർപേഴ്സൺ വിൽഡാനി കുപ്പിഡോൺ കാനഡ പുരസ്കാരം സമ്മാനിച്ചു. മദർ തെരേസയുടെ കബറിടത്തിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ നേതൃത്വം നല്‍കി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജേതാവായ ഡോ. ജോൺസൺ വി ഇടിക്കുള വേൾഡ് വിഷനിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്. പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ഇദ്ദേഹത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ് ഉൾപ്പെടെ നിരവധി…

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി കാലാവധി പൂർത്തിയാക്കി; വീണ്ടും തല്‍സ്ഥാനത്ത് തുടര്‍ന്നേക്കും

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗവർണറായി കാലാവധി പൂർത്തിയാക്കിയത്. കേന്ദ്ര സർക്കാർ പുതിയ ഗവർണറെ പ്രഖ്യാപിക്കാത്തതിനാൽ പുതിയ ഗവർണർ വരുന്നത് വരെ ആരിഫ് മുഹമ്മദ് ഖാൻ നിലവിലെ സ്ഥാനത്ത് തുടരാനാണ് സാധ്യത. സാധാരണയായി മുൻകാലങ്ങളിൽ ഗവർണറുടെ കാലാവധി തീരും മുൻപേ പുതിയ ഗവർണറെ കേന്ദ്രസർക്കാർ നിയമിക്കാറുണ്ട്. ഇതിനു മുൻപ് ഗവർണർ ആയിരുന്ന പി സദാശിവം കാലാവധി പൂർത്തിയായ ദിവസം തന്നെ ഗവർണർ സ്ഥാനത്ത് നിന്നും മാറിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ ഗവർണർ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വരെ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ തന്നെ നിലനിർത്തണമെന്ന് ബിജെപിയും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണർ സ്ഥാനത്ത് തുടരാനുള്ള കാലാവധി അഞ്ചുവർഷമാണ് എങ്കിലും പുതിയ ഗവർണർ ആസ്ഥാനത്തേക്ക് വരുന്നതുവരെ…

നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണം പൊളിച്ചടുക്കി വിനീത് ശ്രീനിവാസന്‍

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനാരോപണം കളവാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നതായി ആരോപിക്കുന്ന ദിവസം നിവിൻ തന്റെയൊപ്പമുണ്ടായിരുന്നുവെന്നും, അന്ന് എടുത്ത ചിത്രങ്ങൾ തന്റെ കൈയ്യിലുണ്ടെന്നും, അതു തന്നെ പരാതി വ്യാജമാണെന്ന് തെളിയിക്കാമെന്നും വിനീത് പറഞ്ഞു. 2023 ഡിസംബർ 14ന് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിൽ നിവിൻ ഉണ്ടായിരുന്നുവെന്നും 15ന് പുലർച്ചെ മൂന്ന് മണി വരെ നിവിൻ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. സത്യാവസ്ഥ ഉടന്‍ പുറത്തുവരണമെന്നും വിനീത് പറഞ്ഞു. “എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത്…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബംഗാളി നടിയുടെ മാന്യതയെ ധിക്കരിച്ചു എന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ചലച്ചിത്ര നിർമ്മാതാവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർപേഴ്സനുമായ രഞ്ജിത്ത് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി ബുധനാഴ്ച (ആഗസ്റ്റ് 4, 2024) അവസാനിപ്പിച്ചു. അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം ജാമ്യം ലഭിക്കാവുന്നതാണെന്ന് പ്രോസിക്യൂട്ടറുടെ വാദത്തിലാണ് കേസ് അവസാനിപ്പിച്ചത്. പ്രോസിക്യൂട്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ജസ്റ്റിസ് സിഎസ് ഡയസ് ഉത്തരവിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 (സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഒരു സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുക) പ്രകാരമുള്ള കുറ്റമാണ് രഞ്ജിത്തിനെതിരേ ചുമത്തിയിരിക്കുന്നത്. 2009ലാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നതിനാൽ ഐപിസി 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിനാണ് രഞ്ജിത്തിനെതിരെ കേസെടുത്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. അന്ന് ജാമ്യം…