തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഡോ ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

കൊച്ചി: മെയ് 31ന് നടക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ഡോ. ജോ ജോസഫ്. യുവനേതാവ് കെ.എസ്. അരുൺകുമാറിനെയോ കോൺഗ്രസിന്റെ മുതിർന്ന നേതാവായ കെ.വി.തോമസിനെയോ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ എൽ.ഡി.എഫ് ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇന്ന് (മെയ് 5 വ്യാഴാഴ്ച) എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷമായ യു.ഡി.എഫ് മെയ് മൂന്നിന് ഉമാ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസിന്റെ ഭാര്യയാണ് ഉമ. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്ന് വിജയിച്ച തോമസ് കഴിഞ്ഞ വർഷം ഡിസംബറിലാണ് അന്തരിച്ചത്. 140 അംഗ നിയമസഭയിൽ 99 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം…

സമൂഹ മാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തി; സം‌വിധായകന്‍ സനല്‍കുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നടി മഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സനല്‍ കുമാറില്‍ നിന്ന് നിരന്തരമായ ശല്യം സഹിക്കവയ്യാതെ വന്നപ്പോഴാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയതെന്നാണ് വിവരം. സനല്‍ കുമാറിന് മഞ്ജു വാര്യരോട് ‘കടുത്ത’ പ്രണയമായിരുന്നെന്നും, എന്നാല്‍ അയാളുടെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് സനൽകുമാർ അപവാദവുമായി രംഗത്തെത്തിയതെന്നാണ് വിവരം. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന ചിത്രത്തിനു വേണ്ടി ഇരുവരും പ്രവര്‍ത്തിച്ചിരുന്നു. അന്ന് ലൊക്കേഷനിൽ വെച്ച് മഞ്ജുവിനോട് തന്റെ പ്രണയത്തെക്കുറിച്ച് സനൽകുമാർ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍, താര പരിവേഷമുള്ള ഒരു നടിയോട് തോന്നുന്ന ഇഷ്ടം മാത്രമാണ് ഇത് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സനല്‍ കുമാര്‍ പല തവണ ഇത് മഞ്ജുവിനോട് പറഞ്ഞു. മാത്രമല്ല ടീനേജ് പ്രായത്തിലെ കാമുകന്‍മാര്‍ കാമുകിമാര്‍ക്ക് അയക്കുന്നത് പോലത്തെ സന്ദേശങ്ങളാണ് സനല്‍ കുമാര്‍ മഞ്ജു…

ഹോട്ടലിലെത്തിയ അതിഥിയെ മര്‍ദ്ദിച്ചു; റോയി വയലാട്ടിനെ വീണ്ടും അറസ്റ്റു ചെയ്തു

കൊച്ചി: ഹോട്ടലിൽ അതിഥിയെ ആക്രമിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. റോയിയും രണ്ട് ഹോട്ടൽ ജീവനക്കാരുമടക്കം എട്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചേര്‍ത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. തന്നെയുമല്ല, ഫയാസിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഫയാസിനോട് ഡിജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്യരുതെന്ന് റോയ് വയലാട്ടും മറ്റുള്ളവരും ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന് ഫയാസ് ആവശ്യപ്പെട്ടതോടെ തര്‍ക്കം ആരംഭിക്കുകയും ഫയാസിനെ മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫയാസ് ആശുപത്രിയില്‍ ചികിത്സ തേടി. പോക്‌സോ കേസ് കൂടാതെ റോയ് വയലാട്ടിനെതിരെ മോഡലുകളുടെ അപകടമരണത്തിലും കേസ് നിലവിലുണ്ട്.

തൃക്കാക്കരയിൽ എൽഡിഎഫിനായി കെവി തോമസ് പ്രചാരണത്തിനിറങ്ങും: പിസി ചാക്കോ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് എൻസിപി അദ്ധ്യക്ഷൻ പിസി ചാക്കോ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൽഡിഎഫിന് വേണ്ടി സജീവമാകുമെന്ന് കെവി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസ് പ്രചാരണത്തിനിറങ്ങും. രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിലേതെന്ന് പി സി ചാക്കോ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം’, പിസി ചാക്കോ ഫേസ്ബുക്കില്‍ കുറിച്ചു.’ കെ വി തോമസിന്റെ പിന്തുണ കേരളത്തിന്റെ വികസനത്തിനാണ്. വികസന കാഴ്ചപാടുകളോടെയായിരിക്കണം ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. അത് കെറെയിലാണെങ്കിലും മറ്റെന്തിന്റെ കാര്യത്തിലാണെങ്കിലും. കെറെയിലില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍…

പെരിന്തല്‍മണ്ണയില്‍ ഭാര്യയേയും മകളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

മലപ്പുറം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പെരിന്തല്‍മണ്ണയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരണപ്പെട്ടത്. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഗുഡ്‌സ് ഓട്ടോയിലെ സ്ഫോടനത്തിലാണ് മൂവരും കൊല്ലപ്പെട്ടത്. അഞ്ചു വയസ്സുള്ള മറ്റൊരു മകളെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയിലെ സ്‌ഫോടനം ആസൂത്രിതമാണെന്ന് പറയുന്നു. ഭാര്യയെയും മകളേയും ഓട്ടോയിലേക്ക് വിളിച്ചുവരുത്തി മുഹമ്മദ് തന്നെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വാഹനം പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് മുഹമ്മദ് കൃത്യം നടത്തിയത്. പൊള്ളലേറ്റ മുഹമ്മദ് കഴുത്തിൽ കയറു മുറുക്കി കിണറ്റിലേക്ക് ചാടി. പാണ്ടിക്കാട് – പെരിന്തൽമണ്ണ റോഡിൽ കൊണ്ടിപറമ്പിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വാഹനത്തില്‍ സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നുവെന്നാണ് വിവരം. 40 മിനിറ്റിലേറെ സമയമെടുത്താണ് ആളിപ്പടര്‍ന്ന തീ അണയ്ക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്. അപ്പോഴേക്കും മുഹമ്മദിന്റെ ഭാര്യ…

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നാളെ കോഴിക്കോട്ടെത്തും

കോഴിക്കോട്: നാളെ വൈകീട്ട് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും റാലിയിലും പങ്കെടുക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എത്തുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാലു മണിക്ക് നടക്കുന്ന പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അദ്ധ്യക്ഷനായ ശേഷം ഇതാദ്യമായാണ് ജെപി നദ്ദ കോഴിക്കോട്ടെത്തുന്നത്. മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന കേന്ദ്രവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ ദേശീയ അദ്ധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തും. കോഴിക്കോട് കേന്ദ്രീകരിച്ച്‌ നടന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തില്‍ ഈ വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തും. ആഗോള ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും ഈ കേസില്‍ കൃത്യമായി അന്വേഷണം നടത്തിവന്ന ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാര്‍ മാറ്റുകയാണുണ്ടായത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ വഴി കേന്ദ്ര സര്‍ക്കാരിനെ ഈ കേസിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുമെന്നും…

ഉമ തോമസ് തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു

കൊച്ചി: ഇടതുമുന്നണി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചപ്പോൾ പ്രതിപക്ഷമായ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് ബുധനാഴ്ച ഇടുക്കിയിലെ പരേതനായ പി.ടി.തോമസിന്റെ തറവാട്ടു വീടും സഭാ മേലദ്ധ്യക്ഷന്മാരെയും മുതിർന്ന നേതാക്കളേയും സന്ദർശിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഇടുക്കി ജില്ലയിലെ ഉപ്പുതോടില്‍ തോമസിന്റെ തറവാട്ടുവീട് സന്ദർശിച്ചു. ബുധനാഴ്ച രാവിലെ ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളിയിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ച കുർബാനയിലും തോമസിന്റെ കബറിടത്തിൽ പുഷ്പാർച്ചനയും നടത്തി. ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സിപി മാത്യു എന്നിവരും അവർക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് ഇടുക്കി ബിഷപ്പ് ജോൺ നെല്ലിക്കുന്നേലിന്റെ അനുഗ്രഹം തേടി. തോമസിനെ സ്നേഹിക്കുന്നവരുടെയും കുടുംബത്തിന്റെയും പിന്തുണ തനിക്കുണ്ടെന്ന് ഇടുക്കി ബിഷപ്പിനെ സന്ദർശിച്ച ശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു. സിൽവർലൈൻ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ തന്റെ പ്രചാരണത്തിൽ ഉന്നയിക്കുമെന്നും, പാർട്ടിയുടെയും നേതാക്കളുടെയും തീരുമാനങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. തുടർന്ന് പാർട്ടിയുടെ…

കെവി തോമസിന്റെ ആരോപണങ്ങള്‍ അവഗണിക്കാൻ കോൺഗ്രസ് തീരുമാനം

തിരുവനന്തപുരം: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ മുതിർന്ന നേതാവ് കെ വി തോമസ് ഉന്നയിച്ച ആരോപണങ്ങളിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം അസ്വസ്ഥരായി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ പ്രകോപിതരാകുകയോ പ്രതികരിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം. കണ്ണൂരിൽ സിപി‌എം സംഘടിപ്പിച്ച പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുത്തതിന് ശേഷം കഴിഞ്ഞ ഏതാനും ആഴ്ചകളായി തോമസ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഉത്തരവുകൾ ലംഘിച്ച് സെമിനാറിൽ പങ്കെടുത്തതിന് തോമസിനെ ശിക്ഷിക്കണമെന്ന് ദേശീയ അച്ചടക്ക സമിതി അദ്ധ്യക്ഷൻ എകെ ആന്റണി നൽകിയ ശുപാർശയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇതുവരെ നടപടിയെടുത്തിട്ടില്ല. മാധ്യമങ്ങൾക്ക് മുന്നിൽ തോമസിന്റെ പൊട്ടിത്തെറികളോട് പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ചതായി ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. “അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിക്കട്ടെ; ഞങ്ങൾ പ്രതികരിക്കാൻ പോകുന്നില്ല. ഞങ്ങളെ (കോൺഗ്രസ് നേതൃത്വത്തെ) പ്രകോപിപ്പിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ ചരിത്ര നിരൂപണങ്ങളെ നാം അവഗണിച്ചുകൊണ്ടേയിരിക്കും.” ചാലക്കുടി…

കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും, കാറ്റും ഇടിമിന്നലിനും ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യത. അന്തരീക്ഷ ഊഷ്മാവ് വർധിച്ച് അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം കൂടുതൽ ഈർപ്പമുള്ള മേഘങ്ങൾ കരയിലെത്തുന്നതാണ് മഴ ശക്തി പ്രാപിക്കാന്‍ കാരണം. ഇടുക്കി മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുക. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമായി. ചക്രവാതചുഴി ഏഴാം തിയതിയോടെ ന്യൂന മര്‍ദ്ദമായി മാറിയേക്കും. എന്നാൽ, കേരള തീരത്ത് നിലവിൽ മത്സ്യബന്ധനം നിരോധിച്ചിട്ടില്ല. മഴയോടൊപ്പം 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.

വ്ലോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആര്‍ഡി‌ഒ അനുമതി നല്‍കി

കോഴിക്കോട്: വ്ലോഗർ റിഫ മേനുവിന്റെ ദുരൂഹ മരണത്തിലെ ദുരൂഹത അകറ്റാന്‍ മൃതദേഹം പുറത്തെടുക്കാനും പോസ്റ്റ്‌മോർട്ടം നടത്താനും ആർഡിഒ അനുമതി നൽകി. റിഫയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് അനുമതി തേടിയത്. മാർച്ച് ഒന്നിന് ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ മൃതദേഹം അവിടെ പോസ്റ്റ്‌മോർട്ടം നടത്താതെ നാട്ടില്‍ കൊണ്ടുവന്ന് മറവു ചെയ്യുകയായിരുന്നു. മരണത്തില്‍ 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. കഴിഞ്ഞ മാർച്ചിലാണ് ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ…