പി .സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു, ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 24 മുതല്‍

ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ പി. സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് ഡിസ്ട്രിക്റ്റ് 3-ല്‍ നിന്നു മത്സരിക്കുന്നു. ടെക്‌സസ് സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റികളില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള ഗാര്‍ലന്റില്‍ രണ്ടരലക്ഷത്തോളമാണ് ജനസംഖ്യ. മറ്റു സിറ്റികളില്‍ നിന്നും വ്യത്യസ്തമായി അതിവേഗം വളര്‍ച്ചയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റികൂടിയാണ് ഗാര്‍ലന്റ്. കൗണ്‍സിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന പി. സി. കടുത്ത മത്സരമാണ് നേരിടുന്നത്. 2021 ൽ നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ റൺ ഓഫ് മത്സരത്തിൽ നിസ്സാര വോട്ടുകൾക്ക് പി സി പരാജയപ്പെടുകയായിരുന്നു .ഇവിടെ ധാരാളമായി താമസിക്കുന്ന മലയാളി വോട്ടര്‍മാരാണ് സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതും. നല്ലൊരു എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയാണ് പി. സി. നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ തലപ്പത്തുള്ള പ്രവര്‍ത്തന പരിചയം,…

റിപ്പബ്ലിക്കൻ കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസ് വോട്ടെടുപ്പിൽ ട്രംപിനു വൻ ഭൂരിപക്ഷം

മേരിലാൻഡ് :മേരിലാൻഡിലെ ഫോർട്ട് വാഷിംഗ്ടണിലെ ഗെയ്‌ലോർഡിൽ ശനിയാഴ്ച നടന്ന യാഥാസ്ഥിതിക കോൺഫറൻസിൽ 2024-ലെ റിപ്പബ്ലിക്കൻ നാമനിർദ്ദേശത്തിനായുള്ള കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ (സി‌പി‌എ‌സി) സ്‌ട്രോ വോട്ടെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വലിയ ഭൂരിപക്ഷത്തിൽ ഒന്നാമതെത്തി. ഫോർട്ട് വാഷിംഗ്ടണിലെ ഗെയ്‌ലോർഡിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് സംസാരിക്കുന്നതിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച വോട്ടെടുപ്പിലാണ് ട്രംപ് 62% പിന്തുണ നേടിയത് . ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് 20% പിന്തുണയോടെ രണ്ടാമതായി . 5% പിന്തുണയോടെ മൂന്നാം സ്ഥാനത്തെത്തിയത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പെറി ജോൺസണാണ്, മിഷിഗണിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ച വ്യവസായിയെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞു. 2022 ലെ റിപ്പബ്ലിക്കൻ അരിസോണ ഗവർണർ നോമിനിയായ കാരി ലേക്ക്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് 20% പിന്തുണ ലഭിച്ചു. സി‌പി‌എ‌സി വോട്ടെടുപ്പിൽ 2024-ലെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ഡിസാന്റിസിന് 14% പിന്തുണ…

വടക്കുകിഴക്കൻ മേഖലയെ അവഗണിച്ച് രാഹുൽ-പ്രിയങ്ക അവധിക്ക് പോയി; ഫലം – മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് തോറ്റു

ന്യൂഡൽഹി: ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മൂന്ന് സംസ്ഥാനങ്ങളിലും ദയനീയ പരാജയമാണ് കോൺഗ്രസ് നേരിട്ടത്. ബദ്ധവൈരികളായ ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കി ത്രിപുരയിൽ അധികാരത്തിലെത്താമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. ഇപ്പോഴിതാ ഈ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് കോൺഗ്രസ് പ്രസ്താവന ഇറക്കിയിരിക്കുകയാണ്. നോർത്ത് ഈസ്റ്റിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെന്നും അതിനുള്ള കാരണങ്ങൾ പരിഗണിക്കുമെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ത്രിപുരയിൽ ഇടതുപക്ഷവുമായുള്ള സഖ്യം വിജയിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നതായും മേഘാലയയിൽ ഭാവി കണക്കിലെടുത്താണ് ടിക്കറ്റ് വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു, കോൺഗ്രസിലെ ജനങ്ങളെ തകർത്ത് തങ്ങൾ ശക്തരാകുമെന്ന് ചില പാർട്ടികൾ കരുതുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിൽ ഇത് സംഭവിക്കുമെന്ന് തോന്നുന്നില്ല. മേഘാലയയിൽ കോൺഗ്രസും ടിഎംസിയും 5-5 സീറ്റുകൾ നേടി.…

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായത് പിണറായിക്കുള്ള മുന്നറിയിപ്പാണെന്ന് കെ സുധാകരൻ

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സിറ്റിങ് സീറ്റുകൾ നഷ്ടമായത് മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇടതുമുന്നണിയിൽ നിന്ന് 5 സീറ്റ് യുഡിഎഫ് നേടിയെടുത്തത് അതിന് തെളിവാണെന്നും കെ സുധാകരൻ പറഞ്ഞു. ജനവിരുദ്ധ സമീപനങ്ങളുമായി മുന്നോട്ടുപോകാനുള്ള പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും പ്രതിഫലിച്ചത്. യു.ഡി.എഫ് തോറ്റ സ്ഥലങ്ങളിൽ പോലും ഉജ്ജ്വല പോരാട്ടമാണ് സ്ഥാനാർഥികൾ കാഴ്ചവെച്ചതെന്നും സുധാകരൻ പറഞ്ഞു. കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി വിജയമാണ് ലഭിച്ചത്. 632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് പിടിച്ചെടുത്തത്. കടപ്ലാമറ്റം വയലാ ടൗൺ വാർഡ്, തൃത്താല പഞ്ചായത്ത് നാലാംവാർഡ് എന്നിവയും എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. രണ്ട് സീറ്റുകൾ പിടിച്ചെടുത്തത് ഉൾപ്പെടെ വടക്കൻ കേരളത്തിൽ എട്ട് വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. ആറിടത്ത് എൽഡിഎഫ് സീറ്റ് നിലനിർത്തി. ചെറുവണ്ണൂർ കക്കറമുക്ക് വാർഡും വയനാട് നഗരസഭയിലെ…

അഭിപ്രായ സര്‍വേയില്‍ ട്രംപിന് 43 ശതമാനം ഡിസാന്റിസിനു 28 നിക്കി ഹേലിക്ക് 7

വാഷിംഗ്ടണ്‍: ഫോക്‌സ് ന്യൂസ് സർവേയിൽ ട്രംപും ഡിസാന്റിസും മുന്നിൽ നിൽക്കുന്നു റിപ്പബ്ലിക്കന്‍ അഭിപ്രായ സര്‍വേയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണു മുന്‍തൂക്കം. മുഖ്യ എതിരാളിയാവാന്‍ സാധ്യത കല്‍പ്പിക്കുന്ന ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനേക്കാള്‍ 15 ശതമാനം അധികം പിന്തുണയാണ് ട്രംപിന് ലഭിച്ചത്. നവംബറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ട്രംപിന് 43 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ പിന്തുണയാണ് ലഭിച്ചതെന്ന് ഫോക്‌സ് പറയുന്നു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസാന്റിസാണ് രണ്ടാം സ്ഥാനത്ത്, 28 ശതമാനം പിന്തുണ. അടുത്തിടെ പുറത്തു വന്ന സര്‍വേകളെല്ലാം ഡിസാന്റിസിന് ട്രംപിനു മേല്‍ ലീഡ് പ്രവചിച്ചിരുന്നു. മുന്‍ പ്രസിഡന്റിന് ആശ്വാസം പകരുന്ന സര്‍വേയാണ് ഈ വാരം പുറത്തിറങ്ങിയിരിക്കുന്നത്. മല്‍സരിക്കാന്‍ സാധ്യതയുള്ള 15 റിപ്പബ്ലിക്കന്‍ നേതാക്കളുടെ പേരുകളാണ് ഫോക്‌സ് മുന്നോട്ടു വെച്ചത്. ഈ മാസം ആദ്യ പ്രചാരണം ആരംഭിച്ച യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലിക്ക് 7…

നിയമസഭകളിലും പാർലമെന്റിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുമെന്ന് കോൺഗ്രസ്

റായ്പൂർ: നിയമനിർമ്മാണ സഭകളിലും പാർലമെന്റിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് കോൺഗ്രസ്. പിന്നാക്കക്കാരായ യുവതികളെ കാണുന്നതിന് നിയമനിർമ്മാണം നടത്താന്‍ ശ്രമിക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. ദളിത്, ആദിവാസി വിഭാഗങ്ങൾ തിരഞ്ഞെടുക്കപ്പെടണം. 85-ാമത് പ്ലീനറി സമ്മേളനത്തിൽ അംഗീകരിച്ച യുവജന, വിദ്യാഭ്യാസ, തൊഴിൽ പ്രമേയത്തിൽ, ലൈംഗികാതിക്രമങ്ങൾക്ക് വർഗീയവും ജാതീയവുമായ ഷേഡുകൾ കൂടി ഉണ്ടെന്ന് കോൺഗ്രസ് പറഞ്ഞു. ക്രൂരമായ ബലാത്സംഗത്തിനിരയായ ബിൽക്കിസ് ബാനോ ഇപ്പോഴും നീതിക്ക് വേണ്ടി പോരാടുകയാണ്. കത്വ, ഉന്നാവോ, ഹത്രാസ് തുടങ്ങിയ സ്ഥലങ്ങളിൽ ബലാത്സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത ദളിത് യുവതികൾ നീതിക്കുവേണ്ടിയും ലൈംഗികതയിൽ ഏർപ്പെടുന്നവർക്ക് നമ്മുടെ സമൂഹം നൽകുന്ന ശിക്ഷാവിധി നടപ്പിലാക്കുന്നതിന് കഠിനമായ പോരാട്ടത്തിലാണ്. സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ പുരോഗമനപരവും സുരക്ഷിതവുമായ സമൂഹം കെട്ടിപ്പടുക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെങ്കിലും ആർഎസ്എസ് സ്ത്രീകളെ എതിർക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു, പ്രമേയം ആരോപിച്ചു. സ്ത്രീകൾക്ക് തുല്യമായ ഭാവിയിൽ കോൺഗ്രസ് വിശ്വസിക്കുന്നു. വിദ്യാഭ്യാസത്തിലും തൊഴിലിലും…

സണ്ണിവെയ്ല്‍ സിറ്റി മേയർ സജി ജോർജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

സണ്ണിവെയ്ല്‍(ടെക്‌സസ്): സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സ്ഥാനത്തേക്ക് സജി ജോർജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ മേയർ സ്ഥാനത്തേക്ക് സജി ജോർജ് ഉൾപ്പെടെ രണ്ടു പേര് മാത്രമാണ് പത്രിക സമര്പിച്ചതെങ്കിലും ഒരാളുടെ പത്രിക സൂക്ഷ്മ പരിശോധനക്കുശേഷം തള്ളിപ്പോയി .നാമനിർദേശപത്രിക പിൻ വലിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 24 നായിരുന്നു. ഇതോടെയാണ് സജി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് .മെയ് മാസം ആദ്യമാണ് തിരെഞ്ഞെടുപ്പ് . 15 വര്‍ഷം സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലര്‍, പ്രൊ ടെം മേയര്‍ എന്നീ നിലകളില്‍ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച സജി തുടർച്ചയായി ഏഴം വർഷമാണ് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്. ഇതിനു മുന്‍പു ന്യൂജഴ്‌സി ടീനെക്ക്, ന്യു ജേഴ്‌സി മേയറായി ജോണ്‍ അബ്രഹാം വിജയിച്ചിരുന്നു. 2015-ല്‍…

പ്രസിഡന്റ് തിരെഞ്ഞെടുപ്പ്: ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു .സ്വതന്ത്ര മോൺമൗത്ത് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഏറ്റവും പുതിയ സർവെയിൽ ട്രംപിനെക്കാൾ 13 ശതമാനം വോട്ടുകൾ നേടിയാണ് റോൺ ഡിസാന്റിസ് കുതികുന്നത് . 2024 ലെ റിപ്പബ്ലിക്കൻ വോട്ടർമാരുടെ ദേശീയ വോട്ടെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് എന്നിവരായിരിക്കും മുഖ്യ എ തിരാളികൾ.അതിനു മുൻപ് ട്രംപ് രംഗത്തു നിന്നും പുറത്തായാൽ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, നിക്കി ഹേലി, മൈക്ക് പോംപിയോ തുടങ്ങിയ മറ്റ് ജിഒപികളിൽ ആരെങ്കിലുമായിരിക്കും ഡിസാന്റിസിനെ എതിരിടുന്നത് “ഡിസാന്റിസിൻറെ പ്രചാരണം മുന്നേറുമ്പോൾ സംമ്പത്തികമായി ട്രംപിനോട് സമനില നിലനിർത്താൻ കഴിയുമോ എന്നതാണ് മുഖ്യ ഘടകം,” സർവേ നടത്തിയ സ്വതന്ത്ര മോൺമൗത്ത് യൂണിവേഴ്സിറ്റി പോളിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പാട്രിക് മുറെ പറഞ്ഞു.സർവേയിൽ പങ്കെടുത്ത GOP വോട്ടർമാരിൽ 40% പേർ…

ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വോട്ട് ചെയ്തു

വാഷിംഗ്ടൺ: ഇസ്രായേലിനെക്കുറിച്ചുള്ള മുൻ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിനിധി ഇൽഹാൻ ഒമറിനെ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിലെ സീറ്റിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വ്യാഴാഴ്ച വോട്ട് ചെയ്തു. പാനലിൽ നിന്ന് ഒമറിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തിനു അനുകൂലമായി 218 വോട്ട് ലഭിച്ചപ്പോൾ എതിർത്ത് 211 പേര് വോട്ട് ചെയ്തു. ഒമറിനെ നീക്കം ചെയ്യാനുള്ള പ്രമേയം, 2019-ലും 2021-ലും അവർ നടത്തിയ ട്വീറ്റുകളും അഭിപ്രായങ്ങളും ഉദ്ധരിച്ചു, അതിൽ ഇസ്രായേൽ അനുകൂല രാഷ്ട്രീയക്കാരെ “എല്ലാം ബെഞ്ചമിൻമാരെക്കുറിച്ചാണ്” എന്ന വിമർശനം ഉൾപ്പെടെ, യുഎസിനെയും ഇസ്രായേലിനെയും ഹമാസിനോടും താലിബാനോടും താരതമ്യപ്പെടുത്തി. അഭിപ്രായങ്ങൾ സഹ ഡെമോക്രാറ്റുകളിൽ നിന്നും റിപ്പബ്ലിക്കൻമാരിൽ നിന്നും വിമർശനത്തിന് ഇടയാക്കി. അന്താരാഷ്ട്ര പ്രാധാന്യവും ദേശീയ സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ കോൺഗ്രസിന് വേണ്ടി സംസാരിക്കുന്നതായി ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ അംഗങ്ങളായുള്ള വിദേശകാര്യ സമിതിയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് പ്രതിനിധി ഒമർ സ്വയം അയോഗ്യനാക്കി, ഒമറിന്റെ…

അരിസോണ അറ്റോര്‍ണി തിരഞ്ഞെടുപ്പ് : വീണ്ടും വോട്ടെണ്ണലില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസിന് നേരിയ വിജയം

അരിസോണ: അരിസോണ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വീണ്ടും പൂര്‍ത്തീകരിച്ചപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസ് മെയ്‌സിന് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായിരുന്നു ക്രിസ് 2019ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. .5 ശതമാനത്തിന് താഴെയായിരുന്നു നേരത്തെ ക്രിസ്സിന് ലഭിച്ചിരുന്ന വോട്ടിന്റെ ഭൂരിപക്ഷം. .5 ശതമാനത്തില്‍ താഴെയാണെങ്കില്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. നവംബറില്‍ ക്രിസിന് 511 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതു വീണ്ടും എണ്ണിയപ്പോള്‍ 280 വോട്ടുകളുടെ ഭൂരിപക്ഷമായി ചുരുങ്ങി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അബ്രഹാം ഹമദയെയാണ് ക്രിസ് പരാജയപ്പെടുത്തിയത്. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ക്രിസിന് 196 വോട്ടും, അബ്രഹാമിന് 427 വോട്ടും ലഭിച്ചിരുന്നു. പിനല്‍ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകളുടെ വ്യത്യാസം ഉണ്ടായത്. അരിസോണ അറ്റോര്‍ണി ജനറല്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രമ്പ് പിന്തുണച്ച സ്ഥാനാര്‍ത്ഥിയുടെ പരാജയം ട്രമ്പിന് വലിയ തിരിച്ചടിയായിരുന്നു.…