ആഘോഷിക്കൂ… ഓരോ നിമിഷവും (ലേഖനം): രാജു മൈലപ്ര

“സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍” …… ഇത് കവിവചനം. തൊഴിലാളികളെക്കാള്‍ ഏറെ മുതലാളിമാരാണെങ്കിലും അമേരിക്കയില്‍ ഇന്നു മലയാളി സംഘടനകളുടെ പെരുമഴക്കാലം. അമേരിക്കന്‍ മലയാളി സംഘടനകളുടെ ആരംഭം ക്രിസ്ത്യന്‍ ആരാധനാ ഗ്രൂപ്പുകളില്‍ നിന്നുമാണ് ഉണ്ടായതെന്ന് അനുമാനിക്കാം. ‘രണ്ടോ മൂന്നോ പേരു മാത്രം എന്‍റെ നാമത്തില്‍ കൂടിയാലും അവരുടെ മധ്യേ ഞാനുണ്ട്’ എന്ന ദൈവവചനം അനുസരിച്ചായിരുന്നു അന്നത്തെ കൂടിവരവ്. കാലം കഴിഞ്ഞതോടു കൂടി വിശ്വാസികളുടെ എണ്ണം കൂടി. ഉള്ളില്‍ കുടിയിരുന്ന വിഭാഗീയത പതിയെ തലപൊക്കി. കത്തോലിക്കരും യാക്കോബക്കാരും ഓര്‍ത്തഡോക്സുകാരും മാര്‍ത്തോമ്മാക്കാരും പെന്തെക്കോസ്തുകാരുമെല്ലാം ക്രിസ്തുവിനെ കീറിമുറിച്ച് അവരവരുടെ പള്ളികളില്‍ കൊണ്ടുചെന്നു പ്രതിഷ്ഠിച്ചു. ഇന്ന് എത്രയെത്ര സഭാ വിഭാഗങ്ങള്‍? എത്രയെത്ര ആരാധനാലയങ്ങള്‍? അതിനു പിന്നാലെ ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരക്കുവാനുള്ള വേദിയായി ഓരോ മുക്കിലും മൂലയിലും പുതിയ സാംസ്കാരിക സംഘടനകള്‍ രൂപംകൊണ്ടു. ആദ്യകാലങ്ങളില്‍ വെറും കേരള സമാജം, മലയാളി…

ഈ നാല് പ്രകൃതിദത്ത മാർഗങ്ങളിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാം

രക്തത്തിൽ കാണപ്പെടുന്ന ഒരു കൊഴുപ്പ് പദാർത്ഥമായ കൊളസ്ട്രോൾ ശരീരത്തിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ അളവ് കൂടിയാല്‍, പ്രത്യേകിച്ച് “മോശം” കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) പ്രശ്‌നമാകും. മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, ജനിതക മുൻകരുതൽ തുടങ്ങിയ ഘടകങ്ങളാൽ പലപ്പോഴും സ്വാധീനിക്കപ്പെടുന്ന ഉയർന്ന കൊളസ്ട്രോളിൻ്റെ അളവ് ഹൃദയാരോഗ്യത്തിന് കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. ഇതിനെ ചെറുക്കുന്നതിന്, 130 mg/dL-ൽ താഴെയുള്ള LDL കൊളസ്ട്രോൾ നിലനിറുത്തേണ്ടതിൻ്റെയും HDL (ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) അളവ് 100 mg/dL-ന് മുകളിലേക്ക് വർദ്ധിപ്പിക്കേണ്ടതിൻ്റെയും പ്രാധാന്യം മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ ഊന്നിപ്പറയുന്നു. സമീപ വർഷങ്ങളിൽ, വൈദ്യചികിത്സയ്‌ക്കൊപ്പം കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള പ്രകൃതിദത്ത രീതികൾക്ക് ഊന്നൽ വർധിച്ചുവരികയാണ്. ഈ രീതികൾ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും സഹായിക്കുന്നു. 1. സ്ഥിരമായി വ്യായാമം ചെയ്യുക LDL കൊളസ്ട്രോൾ കുറയ്ക്കുന്നതിനും HDL കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് ശാരീരിക…

ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 ഹിന്ദു ക്ഷേത്രങ്ങൾ

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങൾ: NSSO പ്രകാരം, രാജ്യത്തെ ‘ക്ഷേത്ര സമ്പദ്‌വ്യവസ്ഥ’ 3.02 ലക്ഷം കോടി രൂപയാണ് (40 ബില്യൺ ഡോളർ). ഇന്ത്യയിലെ ക്ഷേത്രങ്ങൾ ജനങ്ങളുടെ വിശ്വാസത്തിൻ്റെ കേന്ദ്രം മാത്രമല്ല. മറിച്ച്, രാജ്യത്തിൻ്റെ രാഷ്ട്രീയത്തെയും സമ്പദ്‌വ്യവസ്ഥയെയും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും അവ സഹായിക്കുന്നു. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ്റെ (എൻഎസ്എസ്ഒ) കണക്കനുസരിച്ച് രാജ്യത്തെ ‘ക്ഷേത്ര സമ്പദ് വ്യവസ്ഥ’ 3.02 ലക്ഷം കോടി രൂപയാണ് (40 ബില്യൺ ഡോളർ). എല്ലാ വർഷവും മികച്ച വളർച്ചയോടെ ഈ ക്ഷേത്രങ്ങള്‍ മുന്നേറുകയാണ്. എന്നാൽ, ലക്ഷങ്ങളും കോടികളും അല്ല കോടിക്കണക്കിന് വരുമാനമുള്ള ചില ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. മാത്രമല്ല, ലക്ഷക്കണക്കിന് ആളുകൾക്ക് ഈ ക്ഷേത്രങ്ങൾ തൊഴിൽ നൽകുകയും ചെയ്യുന്നു. ഇന്ത്യയിലെ പല ചെറിയ രാജ്യങ്ങളുടെയും പല സംസ്ഥാനങ്ങളുടെയും ജിഡിപിയേക്കാൾ കൂടുതൽ സമ്പത്തുള്ള രാജ്യത്തെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങളെക്കുറിച്ച് നമുക്ക് പരിചയപ്പെടാം.…

ചൂടും ഈർപ്പവും മൂലം മുടികൊഴിച്ചിൽ പ്രശ്നം തടയാൻ ഈ രീതികൾ പരീക്ഷിക്കുക

വേനൽക്കാലത്ത് ചൂട് കൂടുകയും മഴക്കാലത്ത് അമിതമായ വിയർപ്പ് ഉണ്ടാകുകയും ചെയ്യാറുണ്ട്. അത്തരം കാലാവസ്ഥ എണ്ണമയമുള്ള ചർമ്മത്തിനും മുടിക്കും ഒരുപോലെ പ്രശ്നമാകും. ഈ സീസണിൽ മുടിയുമായി ബന്ധപ്പെട്ട പല വിധത്തിലുള്ള പ്രശ്‌നങ്ങളും വർദ്ധിക്കുകയും കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ അവ ഗുരുതരമാകുകയും ചെയ്യും. പെട്ടെന്നുള്ള മുടി കൊഴിച്ചിൽ, വരൾച്ച, താരൻ തുടങ്ങിയ പ്രശ്നങ്ങൾ മഴക്കാലത്ത് സാധാരണമാണ്. വേനൽക്കാലത്തും മഴക്കാലത്തും തലയിലെ സെബാസിയസ് ഗ്രന്ഥികൾ കൂടുതൽ സെബം ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു (മുടി ഈർപ്പമുള്ളതാക്കുന്ന പ്രകൃതിദത്ത എണ്ണ). ഇതുമൂലം മുടി വളരെ വേഗത്തിൽ ഒട്ടിപ്പിടിക്കുകയും അമിതമായി വീഴുകയും ചെയ്യുന്നു. ഇതുമൂലം, മുടിയുടെ അളവ് കുറയാൻ തുടങ്ങുന്നു, ഇത് സ്റ്റൈലിംഗിനെ ബുദ്ധിമുട്ടാക്കുന്നു. അധിക എണ്ണയും വിയർപ്പും മലസീസിയയുടെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം നൽകുന്നു. താരന് കാരണമാകുന്ന ഒരു തരം ഫംഗസാണിത്. ഇത് തലയിൽ ചൊറിച്ചിൽ, പൊള്ളൽ തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകും. വേനൽക്കാലത്തും മഴക്കാലത്തും എണ്ണമയമുള്ള…

നിങ്ങൾ ഈ ജോലി ഗർഭകാലത്ത് ചെയ്താൽ അത് ഗർഭം അലസുന്നതിലേക്ക് നയിച്ചേക്കാം: ഡോ. ചഞ്ചൽ ശർമ്മ

ഒരു അമ്മയാകുന്നതിന്റെ സന്തോഷം ഏതൊരു സ്ത്രീക്കും വളരെ സവിശേഷമാണ്, ഗർഭാവസ്ഥയുടെ 9 മാസം അവരുടെ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ നിറഞ്ഞതാണ്. ഗർഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. ഗർഭകാലത്ത് ഏതൊരു സ്ത്രീയും മുമ്പത്തേതിനേക്കാൾ കൂടുതൽ സെൻസിറ്റീവ് ആകുന്നു. അവരുടെ ഗർഭപാത്രത്തിൽ ഒരു പുതിയ ജീവൻ വളരുകയാണ്, അതിനെക്കുറിച്ച് അവരുടെ ഉത്കണ്ഠ 24 മണിക്കൂറും നിലനിൽക്കുന്നു. ഇതുമൂലം അവരുടെ പെരുമാറ്റത്തിൽ മാറ്റം വരുന്നു. ചില സ്ത്രീകൾക്ക് ഗർഭാവസ്ഥയിൽ വളരെ അസ്വസ്ഥത അനുഭവപ്പെടുന്നു, മുമ്പത്തേതിനേക്കാൾ വിശപ്പ് കുറയുന്നു, വയറുവേദനയും വായുവും ഉണ്ടാകാൻ തുടങ്ങുന്നു, അതോടൊപ്പം വർദ്ധിച്ചുവരുന്ന ഭാരവും അവരെ ബാധിക്കുന്നു. ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നത് ഒരു സ്ത്രീക്കും അവളുടെ കുഞ്ഞിനും ഗർഭപാത്രത്തിൽ 9 മാസം ഗർഭം വളരെ പ്രധാനമാണ് എന്നാണ്. ഈ സമയത്ത് അവർക്ക് ശരിയായ പരിചരണം ആവശ്യമാണ്.…

കേരള രാഷ്ട്രീയത്തിലെ ഒരു ഒരു ലീഡര്‍: ജെയിംസ് കൂടല്‍

കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവ്. നേതാക്കന്മാരുടെ നേതാവെന്നോ ഒരേയൊരു ലീഡറെന്നോ പറഞ്ഞാല്‍ ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. എല്ലാം ഓര്‍മകളാകുന്ന കാലത്ത് ദീപനാളമായി കേരളരാഷ്ട്രീയത്തില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന കെ. കരുണാകരന് ഇന്ന് ജന്മവാര്‍ഷിക ദിനം. രാഷ്ട്രീയത്തിലെന്നപോലെ വ്യക്തിജീവിതത്തിലും സംശുദ്ധി പടര്‍ത്തിയ ആചാര്യന്‍. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ എക്കാലത്തേയും മാതൃകാപുരുഷനാണ് കെ. കരുണാകരനെന്ന് നിസംശയം പറയാം. കേരളത്തിലെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളും അദ്ദേഹം തന്നെയായിരുന്നു. ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം നടത്തി വന്ന പദ്ധതികള്‍ കേരളത്തെ പ്രകാശിതമാക്കിയത് കുറച്ചൊന്നുമല്ല. നവകേരളമെന്ന ആശയത്തെ ആദ്യമായി ഉയര്‍ത്തിപിടിച്ച നേതാവും അദ്ദേഹമായിരുന്നു. താഴേക്കിടയിലേക്ക് വികസനമെത്തണമെന്ന കാഴ്ച്ചപ്പാടോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചു വന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ കീര്‍ത്തി ഇന്നും കേരളത്തില്‍ ആഞ്ഞടിക്കുന്നതും. ഏതു വിഷയത്തിലും നര്‍മം കണ്ടെത്തി അദ്ദേഹം സംസാരിക്കുമ്പോഴും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അതീവഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും കെ. കരുണാകരന്റെ ഈ സമീപനം ഗുണം…

രാഹുലിന്റെ ഇന്ത്യ (ജെയിംസ് കൂടല്‍)

പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ള ചുമതല ഏൽക്കുമ്പോൾ അദ്ദേഹത്തെ ഇരിപ്പടത്തിലേക്ക് ആനയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായിരുന്നു. ഈ കാഴ്ച നൽകുന്ന വലിയൊരു സന്ദേശമുണ്ട്. ഇന്ത്യ മരിച്ചിട്ടില്ല, രാജ്യത്ത് മതനിരപേക്ഷത തകർന്നിട്ടില്ല എന്നതിന്റെ സൂചകമാണിത്. പത്തു വർഷത്തിനു ശേഷമാണ് കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവിനെ ലോക്‌സഭയിൽ രാജ്യം കാണുന്നത്. പത്തു വർഷമായി ശൂന്യമായിക്കിടന്ന പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്കാണ് രാഹുലിന്റെ വരവ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ഉന്നത മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്ത് കാവലാൾ ഉണ്ടെന്നുള്ള ബോധം ജനത്തിന് ഉണ്ടായിരിക്കുന്നു. നിശബ്ദമായിരുന്ന പ്രതിപക്ഷനിരയിൽ ഇനി വാക്കുകൾ ഉയരും, വിയോജിപ്പുകൾ പ്രകടമാകും. സംഘപരിവാറിന് അത്ര പെട്ടന്ന് രാജ്യത്തെ അവരുടെ മത രാജ്യമാക്കി മാറ്റാൻ കഴിയില്ലെന്ന് കാലം തെളിയിക്കും. വലിയൊരു മാറ്റമാണ് രാഹുലിന്റെ വരവോടെ രാജ്യത്താകെമാനം സംഭവിക്കാൻ പോകുന്നത്. ജനവിരുദ്ധവും ഏകാധിപത്യപരവുമായ നിയമങ്ങൾ ഇനി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. ഈ വഴിക്ക്…

“യു ആര്‍ എ സക്കര്‍” (ലേഖനം): രാജു മൈലപ്ര

അങ്ങിനെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ ജനത ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന പ്രഥമ ബൈഡന്‍-ട്രംപ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌ കഴിഞ്ഞു. തികച്ചും പരിഹാസ്യവും പരിതാപകരവുമായിരുന്ന ഒരു സംവാദമായിരുന്നു അത്‌ എന്നാണ്‌ പൊതുവേയുള്ള അഭിപ്രായം. നിരാശാജനകവും എന്നുകൂടി വേണമെങ്കില്‍ കൂട്ടിചേര്‍ക്കാം. പിഞ്ചുകുഞ്ഞുങ്ങളേപ്പോലെ പിച്ച വെച്ചു മന്ദം മന്ദം സ്റ്റേജിലേക്കു നടന്നു വന്ന ബൈഡന്‍ അങ്കിളും, ഒരു പുച്ഛഭാവത്തോടെ കടന്നുവന്ന ട്രം‌പ് മച്ചമ്പിയും തുടക്കത്തിലെ അപശകുനങ്ങളായിരുന്നു എന്നു പറയാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല. സാമാന്യ മര്യാദയനുസരിച്ച്‌ പരസ്പരം അഭിവാദ്യം ചെയ്യുവാനോ, ‘ഷെയ്ക്ക്‌ ഹാന്‍ഡ്‌’ നല്‍കുവാനോ രണ്ടു പേരും തയ്യാറായില്ല (ഒരു ഗവര്‍ണ്ണര്‍ – മുഖ്യമന്ത്രി ലൈന്‍). ഇതിലൊരു മഹാനെയാണ്‌ അടുത്ത അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടേണ്ടതെന്ന്‌ ഓര്‍ത്തപ്പോള്‍, അമേരിക്കന്‍ ജനതയോട്‌ സഹതാപം തോന്നി. നിലാവത്ത്‌ അഴിച്ചുവിട്ട കോഴിയെപ്പോലെയായിരുന്നു ബൈഡന്റെ അവസ്ഥ. എവിടെയാണ്‌ താന്‍ നില്‍ക്കുന്നതെന്ന്‌ യാതൊരു പരിസരബോധവുമില്ലാത്ത അവസ്ഥ. കണ്ണുകള്‍ക്ക്‌ ഒരു ചലനവുമില്ല. എന്നാല്‍, ട്രം‌പാകട്ടേ പച്ചാളം ഭാസിയെപ്പോലും കടത്തി…

സിറോ മലബാർ സഭയുടെ നിർണ്ണായകമായ ജൂലൈ മൂന്ന് (ലേഖനം): ബ്ലെസ്സണ്‍ ഹ്യൂസ്റ്റന്‍

ജൂലൈ മൂന്നിനു ശേഷം സിറോ മലബാര്‍ സഭയില്‍ എന്ത്‌ സംഭവിക്കുമെന്നാണ്‌ എല്ലാവരും ചിന്തിക്കുന്നത്‌. സഭയില്‍ പൊട്ടിത്തെറി ഉണ്ടാകുമോ അതോ സിനഡിന്റെ കല്പന നടപ്പാക്കികൊണ്ട്‌ എറണാകുളം അങ്കമാലി അതിരൂപത കീഴടങ്ങുമോ. ഒരു പ്രവചനത്തിനതീതമെന്നു തന്നെ പറയാം. കാരണം, അത്രമേല്‍ ഗുരുതരവും സങ്കീര്‍ണ്ണവുമാണ്‌ ഈ വിഷയം. സിറോ മലബാര്‍ സഭയില്‍ എന്നല്ല ആഗോള കത്തോലിക്കാ സഭയില്‍ പോലും ഈയടുത്ത കാലത്ത്‌ ഇത്രയധികം സങ്കീര്‍ണ്ണമായ ഒരു പ്രശ്നമുണ്ടായിട്ടുണ്ടോയെന്ന്‌ സംശയമാണ്‌. പരിഹരിക്കപ്പെടാത്തത്ര സങ്കിര്‍ണ്ണമായ ഒരു പ്രശ്‌നമായി ഇന്നത്‌ മാറിക്കഴിഞ്ഞു. അതിനു കാരണം ആരാണ്‌? സഭാ നേതൃത്വമാണെന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പറയുന്നതെങ്കില്‍, സഭയെ തകര്‍ക്കാന്‍ വേണ്ടി ചിലര്‍ വിശ്വാസികളെ എതിര്‍പ്പിന്റെ വഴിയില്‍ തിരിച്ചുവിടുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക് കരണമെന്നതാണ്‌ സിനഡ്‌ വ്യക്തമാക്കുന്നത്‌. ചുരുക്കത്തില്‍ ആര്‍ക്കുമറിയില്ല എവിടെയാണ്‌ പ്രശ്നത്തിന്റെ തുടക്കമെന്ന്. പ്രശ്നം തുടങ്ങിയത്‌ ആരാണെന്ന്‌ അറിയില്ലെങ്കിലും പ്രശ്നമെന്തെന്ന് സഭയില്‍ മാത്രമല്ല സഭക്കു പുറത്തുള്ളവര്‍ക്കുമിപ്പോള്‍ കാണാപ്പാഠമാണ്‌. എന്തായാലും ഇന്നത്‌…

വെറും വെറുതെ (നര്‍മ്മ ലേഖനം): രാജു മൈലപ്ര

പണ്ടൊക്കെ ചില ഡോഗ്സ്‌ മാര്‍ക്കറ്റില്‍ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. കാര്യമൊന്നുമില്ല, വെറുതെ ഒന്ന്‌ കറങ്ങി അടിച്ചു പോരാന്‍. ഇടയ്ക്ക്‌ മീന്‍ ചന്തയിലും, ഇറച്ചികടയിലും ഒന്ന്‌ തല കാണിക്കും. ഒരു മീന്തലയോ, എല്ലിന്‍കഷണമോ കിട്ടിയാല്‍ കിട്ടി, അത്ര തന്നെ ! ‘പട്ടിക്ക്‌ ഒരു ജോലിയും ഇല്ല, നില്‍ക്കാന്‍ ഒട്ടും നേരവും ഇല്ല’ എന്ന്‌ പറഞ്ഞതുപോലെയാണ്‌ ചില സ്വയം പ്രഖ്യാപിത ‘അമേരിക്കന്‍ മലയാളി നേതാക്കന്മാര്‍, ഇടയ്ക്കിടെ കേരളത്തില്‍ പോയി മന്ത്രിമാരോടൊപ്പമുള്ള ഫോട്ടോയെടുത്ത്‌, അമേരിക്കന്‍ മലയാളികളുടെ ചില അടിയന്തര പ്രശ്നങ്ങള്‍ വനം വകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി, ഈ പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടും എന്ന്‌ അദ്ദേഹം ഉറപ്പു നല്‍കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച്‌ സായൂജ്യമടയുന്നത്‌. ലോക കേരള സഭ്യില്‍ പങ്കെടുക്കുവാന്‍ പോകുമ്പോള്‍ ഫോട്ടോയോടൊപ്പം തങ്ങളുടെ എന്തെല്ലാം ക്വാളിഫിക്കേഷന്‍സിന്റെ വിവരങ്ങളാണ്‌ ചേര്‍ക്കുന്നത്‌. തിരിച്ചുവരുമ്പോള്‍ എല്ലാത്തിന്റെയും അണ്ണാക്കില്‍ പഴം തിരുകി വെച്ചിരിക്കുകയാണ്‌. ഒന്നിനും മിണ്ടാട്ടമില്ല.…