https://www.malayalamdailynews.com/744380/പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനൽവഴിക ളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സർഗ്ഗപ്രതിഭയുള്ള എഴുത്തുകാരൻ. സൗന്ദര്യത്തിന്റെ കതിർമണികളായിരിക്കണം സാഹിത്യമെങ്കിൽ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങൾ ശക്തമായി കത്തിജ്വലിക്കുമ്പോൾ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരൻ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ ‘കഥാകാരന്റെ കനൽവഴികൾ’ ഇരുളടഞ്ഞ താഴ്വാരങ്ങൾ താണ്ടി നവ്യനഭസ്സിലേക്ക് കുതിച്ചുയർന്ന കനൽപക്ഷി തന്നെയാണ്. തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയിൽ ആവിഷ്കരിക്കുന്നതിൽ എഴുത്തുകാരൻ ഇവിടെ വിജയിച്ചിരിക്കുന്നു. അനായാസമായി പദ ങ്ങളെ വിന്യസിക്കുവാനും അനുഭവത്തിനുതകുന്ന വാക്കുകൾ കൊണ്ട് എഴുത്തിനെ വർണ്ണാഭ മാക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗസിദ്ധി ആർക്കാണ് കാണാതെ പോകുവാനാകുക? ലക്ഷ്യബോധത്തോടെ നോല്മ്പ് നോൽക്കുന്ന ഒരു വെളിച്ചപ്പാടിനേ കനൽച്ചാട്ടത്തിൽ വിജയമുള്ളു. വെളിച്ചപ്പാടിന് വസൂരി വിതയ്ക്കാനും സൂക്കേടുകൾ മാറ്റാനും കഴിയുമത്രെ! അതാവും വെളിച്ചപ്പാട്…
Category: LITERATURE & ART
സാഹിത്യവേദി ഡിസംബർ 5-ന്; “പ്രകൃതിദർശനം സിനിമാഗാനങ്ങളിൽ” ചർച്ചാവിഷയം
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഡിസംബർ 5 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) സാഹിത്യവേദി അംഗം മലയാള ശാസ്ത്രസാഹിത്യകാരനും അദ്ധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) ആണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ‘പാട്ടും നൃത്തവും’ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ‘എതിരൻ കതിരവൻ’ എന്ന പേരിലുള്ള ബ്ലോഗെഴുത്തുകൾ കൂടാതെ സമകാലിക മലയാള പ്രസിദ്ധീകരണങ്ങളിൽ നിരവധി ശാസ്ത്ര സാഹിത്യ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ-അകവും പൊരുളും, ‘പാട്ടും നൃത്തവും-ഉൾക്കാഴ്ച്ചകൾ, വിചാരണകൾ’, സിനിമയുടെ സാമൂഹിക വെളിപാടുകൾ, ‘ബിഗ് ഫിഷ്, സ്മാൾ ഫിഷ്’, എതിരൻ ചിന്തകൾ, മലയാളസിനിമ-ആശയവും ആഖ്യാനവും, ‘മസ്തിഷ്ക്കം-വികാരം, വേദന, വിശ്വാസം’, ‘മനുഷ്യൻ-പരിണാമം, രോഗം,…
ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു
ഷാര്‍ജ. പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു . പ്രമുഖ വ്യവസായിയും ചലചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. അധ്യാപികയും കവയത്രിയുമായ ജാസ്മിന് സമീര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ പത്താം ഭാഗമാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം. മലയാളം, ഇംഗ്ളീഷ്, അറബി ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ പ്രവാസിയെന്ന അപൂര്‍വ ബഹുമതിയും ഇതോടെ അമാനുല്ലക്ക് സ്വന്തമായി . 44 വര്‍ഷത്തെ ഷാര്‍ജ പുസ്തകമേളയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു ഗ്രന്ഥകാരന്റെ നൂറാമത് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഖത്തറിലെ പ്രമുഖ കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന യശരീരനായ കെ.മുഹമ്മദ് ഈസയെക്കയെ കുറിച്ച് ഡോ. അമാനുല്ല എഡിറ്റ് ചെയ്ത…
അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ പ്രകാശനം ചെയ്തു
ഡാളസ്: മലയാളത്തിലും ഇoഗ്ളീഷിലും എഴുതുന്ന അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന നോവൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ 14th ദ്വൈവാർഷികത്തിൽ വച്ചു സംഘാടകനും വാഗ്മിയും എഴുത്തുകാരനുമായ ജെ. മാത്യൂസ്, സംഘാടകനും കവിയുമായ ജോസഫ് നമ്പിമഠത്തിനു പുസ്തകത്തിന്റെ ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു. തദവസരത്തിൽ നിർമ്മല ജോസഫ്, ഷിബു പിള്ള, സജി എബ്രഹാം, ഷാജു ജോൺ, ശങ്കർ മന, സാമുവൽ യോഹന്നാൻ എന്നിവർ സന്നിഹിതരായിരുന്നു. ഈ നോവൽ ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും, കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമർശിക്കുന്നു. ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന ശീർഷകം അർത്ഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്. സാഹിത്യകാരൻ സാംസി കൊടുമൺ പുസ്തകo പരിചയപ്പെടുത്തി. അബ്ദുൾ പുന്നയൂർക്കുളo നന്ദിയും പറഞ്ഞു. എച്&സി പബ്ലിക്കേഷൻ ആണ് ഈ പുസ്തകം…
ലാന സമ്മേളനത്തില്‍ ജോണ്‍ ഇളമതയുടെ ‘STORIED STONES’ കവര്‍ പ്രകാശനം ചെയ്തു
ഡാളസ്: പ്രശസ്ത കവിയും, കഥാകൃത്തും, നോവലിസ്റ്റുമായ ജോണ്‍ ഇളമതയുടെ ‘കഥ പറയുന്ന കല്ലുകള്‍’ എന്ന ചരിത്ര നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘STORIED STONES’എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ഡാളസ്സില്‍ നടന്ന ലിറ്റററി അസ്സോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ 14-ാം ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ സജി ഏബ്രഹാം, അമേരിക്കന്‍ സാഹിത്യകാരന് രാജു മൈലപ്രയ്ക്ക് കൈമാറിയാണ് കവര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. നോവലിന്റെ ഔദ്യോഗിക പ്രകാശനം നവംബര്‍ 11-ന് ഷാര്‍ജ പുസ്തകമേളയില്‍ വെച്ച് നടത്തപ്പെടും. ബുദ്ധന്, മോശ, നെന്മാണിക്യം, സോക്രട്ടറീസ് ഒരു നോവല്‍, മാര്‍ക്കോപോളോ, മരണമില്ലാത്തവരുടെ താഴ്വര എന്നിവയാണ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ചരിത്ര നോവലുകള്‍. LANA യുടെ 2002-2005 കാലഘട്ടത്തിലെ പ്രസിഡന്റായി ജോണ്‍ ഇളമത സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം, ടൊറന്റോ, ജര്‍മ്മനി എന്നിവിടങ്ങളിലായി ലാനയുടെ മൂന്നു സമ്മേളനങ്ങള്‍ ആ കാലയളവില്‍ വിജയകരമായി…
സാഹിത്യവേദി നവംബർ 7-ന്; വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജീവിതവീക്ഷണം ചർച്ച ചെയ്യുന്നു
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം നവംബർ 7 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ മകൾ ഡോ. അദിതി എന്‍ ആണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്. തലമുറകൾക്ക് അദ്ധ്യാപകനായിരുന്ന കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഗദ്യവും പദ്യവുമായ രചനകളെ ആസ്പദമാക്കി, ജീവിതാനുഭവങ്ങൾ ഇഴ ചേർത്ത്, ഒരു പ്രഭാഷണം. കാവ്യാസ്വാദനത്തേക്കാൾ, കവിയുടെ ജീവിതവീക്ഷണത്തിനും സന്ദേശങ്ങൾക്കും ഊന്നൽ നൽകുന്നതിലാണ് മകൾ എന്ന നിലയിൽ ശ്രദ്ധിച്ചിരിക്കുന്നത്. മതവും മാനവികതയും മുതൽ ആത്മീയതയും പ്രണയവും പരിസ്ഥിതിയും വരെ വിഷയമാകുന്ന രചനകളിൽ നിന്ന് പകർന്നു കിട്ടിയ അപൂർവ്വവും വ്യത്യസ്തവും ആയ ജീവിത പാഠങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു. ഡോ. അദിതി എന്‍ 1983 മുതൽ 2016…
സാംസി കൊടുമണ്ണിന്റെ ‘ക്രൈം ഇന്‍ 1619’ ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു
ഡാളസ്: പ്രശസ്ത സാഹിത്യകാരന് സാംസി കൊടുമണ്ണിന്റെ ‘ക്രൈം ഇന്‍ 1619’ (അടിമക്കണ്ണിന്റെ നാള്‍വഴികള്‍) ഡാളസില്‍ നടന്ന ‘ലാന’യുടെ പതിനാലാം ദ്വൈ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും, വാഗ്മിയുമായ സജി ഏബ്രഹാം, അമേരിക്കന്‍ സാഹിത്യകാരന് രാജു മൈലപ്രയ്ക്ക് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങില്‍ രാജു തോമസ്, ബാബു പാറയ്ക്കല്‍, ഉമാ സജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലോക രാഷ്ട്രങ്ങളില്‍ അടിമ ജീവിതം എങ്ങനെയൊക്കായിരുന്നുവെന്ന അന്വേഷണം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന അപൂര്‍വ്വമായ ഒരു പുസ്തകമാണിത്. ലോകത്തെമ്പാടുമുണ്ടായിരുന്ന, ഇപ്പോഴും തുടരുന്ന അടിമത്തവും അധിനിവേശവും സമഗ്രമായി അവതരിപ്പിക്കുന്നതില്‍ ചരിത്രാന്വേഷികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രന്ഥം ഉപകാരപ്രദമായിരിക്കും. സാംസി കൊടുമണ്‍ നന്ദി പ്രകാശിപ്പിച്ചു. കൈരളി ബുക്സാണ് പുസ്തകം വിതരണം ചെയ്യുന്നത്.
കലാമണ്ഡലത്തിലെ അരാജകത്വം: സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് മല്ലിക സാരാഭായ്
തൃശൂർ: കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ അതിക്രമവും “കഴിവില്ലാത്ത” ജീവനക്കാരുടെ പട്ടികയും സ്ഥാപനത്തെ തളർത്തുന്നുവെന്ന് ആരോപിച്ച് കേരള സർക്കാരിനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഎമ്മിനും) എതിരെ ചാൻസലർ മല്ലിക സാരാഭായ് രൂക്ഷമായ ആക്രമണം നടത്തി. കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിലെ പല ഉദ്യോഗസ്ഥരും വൈദഗ്ധ്യമില്ലാത്തവരാണെന്നും അവർക്ക് “ശരിയായ ഇമെയിൽ അയക്കാന്‍ പോലും അറിയില്ല” എന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ അവര്‍ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ സംഘടനകൾ അമിതമായ രാഷ്ട്രീയ ഇടപെടലിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുന്നുവെന്ന് വാദിക്കുന്ന വിദ്യാഭ്യാസ വിദഗ്ധരുടെ വർദ്ധിച്ചുവരുന്ന ആശങ്കകൾക്ക് സാരാഭായിയുടെ പ്രസ്താവന പ്രചോദനമായി. പ്രശസ്ത ക്ലാസിക്കൽ നർത്തകിയും സംഘപരിവാറിന്റെ അറിയപ്പെടുന്ന വിമർശകയുമായ സാരാഭായി, സർവകലാശാലകളുടെ സ്വയംഭരണത്തെച്ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള വലിയ തർക്കത്തിനിടയിലാണ് 2022 ഡിസംബറിൽ ചാൻസലറായി നിയമിതയായത്. അവരുടെ അന്താരാഷ്ട്ര നിലവാരം…
ഡാലസിൽ ലാന കൺവെൻഷനിൽ ശനിയാഴ്ച കേരളപ്പിറവി ആഘോഷം; സുനിൽ പി. ഇളയിടം മുഖ്യാതിഥി
ഡാലസ്: നോർത്ത് അമേരിക്കയിലെ സാഹിത്യപ്രേമികൾ കാത്തിരിക്കുന്ന ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) യുടെ 14-ാമത് ദ്വൈവാർഷിക കൺവെൻഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു. ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആതിഥേയത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ഇർവിങ്ങിലെ ആട്രിയം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് (എംഎസ്ടി – തെക്കേമുറി നഗർ) കൺവെൻഷൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 1 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കും. പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ എഴുത്തുകാരനുമായ സുനിൽ പി. ഇളയിടമാണ് കൺവെൻഷനിലെ മുഖ്യാതിഥി. അതോടൊപ്പം പ്രശസ്ത ഡോക്ടറും സാമൂഹികപ്രവർത്തകനും വാഗ്മിയുമായ ഡോ. എം. വി. പിള്ള (ഡാലസ്), നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം (പൂനെ) എന്നിവരും പ്രധാന അതിഥികളായി പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ എല്ലാ…
പുന്നയൂർക്കുളം പുരാവൃത്തം-ഷബീർ അണ്ടത്തോട്: അബ്ദുൾ പുന്നയൂർക്കുളം
ഷബീർ അണ്ടത്തോട് എഴുതിയ ‘പുന്നയൂർക്കുളം പുരാവൃത്തം (ചരിത്രം – ദർശനം – ഓർമ്മ)’ എന്ന കൃതി അമേരിക്കയിൽ നിന്ന് വായിച്ചപ്പോൾ, വള്ളത്തോൾ ‘കേരളമെന്നു കേട്ടാൽ തിളക്കണം ചോര ഞെരമ്പുകളിൽ’ എന്ന് പറഞ്ഞതുപോലെ, പുന്നയൂർക്കുളം കാരനായ എൻ്റെ ഹൃത്തടവും അഭിമാനപൂരിതമായി; ഒപ്പം ഷബീറിനോട് തോന്നിയ ആദരവും. കവിയും എഴുത്തുകാരനുമായ ഷബീർ ഒന്നിനൊന്ന് മികച്ച 13 കൃതികൾ രചിച്ചിട്ടുണ്ട്: നൽക്കവലയോളം ഭൂമി, ഒഴുകാതൊരു പുഴ, പിന്നീടുള്ള ദിനങ്ങൾ, ചിലയിനം മൺകോലങ്ങൾ, ഇരുട്ടു തിന്നുന്ന ഭൂമി, പകലുങ്ങുറന്ന പക്ഷി, നൂലുകോർത്ത രാത്രി, ഹൃദയം തൊട്ട് എന്നീ എട്ട് കാവ്യസമാഹാരങ്ങൾ. ശുജായി മൊയ്തു മുസ്ലിയാരും അനന്തര തലമുറകളും (പഠനം), സഫലമാലയും ജ്ഞാനപ്പാനയും (താദാത്മ്യ പഠനം), പുന്നയൂർക്കുളം പുരാവൃത്തം (ചരിത്രം – ദർശനം – ഓർമ്മ), ഹാജിയുടെ കഥ, ചങ്ങമ്പുഴ കൃഷ്ണ പിള്ളയും വയലാർ രാമവർമ്മയും (സ്മൃതികൾ നിഴലുകൾ). അതിൽ സഫലമാലയും ജ്ഞാനപ്പാനയും, ചങ്ങമ്പുഴ…
