ന്യൂയോര്‍ക്ക് നഗരത്തില്‍ കോവിഡും ഫ്ലൂവും പടരുന്നു; മാസ്‌ക് ധരിക്കണമെന്ന് സിറ്റി അധികൃതര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡും, ഫ്ലൂവും, ആര്‍.എസ്.വിയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്‍ഡോറിലും പുറത്തും ആളുകള്‍ കൂടി വരുന്ന മറ്റിടങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള മാസ്‌കുകള്‍ ധരിക്കണമെന്ന് ഡിസംബര്‍ ഒമ്പതിന് വെള്ളിയാഴ്ച സിറ്റി അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ പുറത്തുനിന്നു വരുന്നവര്‍, കടകളില്‍ പോകുന്നവര്‍, ഓഫീസിലേക്ക് പോകുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. അശ്വിന്‍ വാസന്‍ ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും മാസ്‌ക് ധരിക്കണമെന്നും, ഹെല്‍ത്ത് കെയര്‍ ജീവനക്കാക്കും, നഴ്‌സിംഗ് ഹോം ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണെന്നുമുള്ള വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ആഴ്ചകളായി സിറ്റിയില്‍ 65 ശതമാനമാണ് കോവിഡ് കേസുകളുടെ വര്‍ധനയെന്നും, 20 ശതമാനം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഈയിടെ പുറത്തിറക്കിയ ഡേറ്റയില്‍ പറയുന്നു. ഫ്‌ളൂ കേസുകള്‍ ഡിസംബര്‍ മൂന്നിന് അവസാനിക്കുന്ന ആഴ്ചയില്‍ 64 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ഭൂരിപക്ഷം ന്യൂയോര്‍ക്ക് നിവാസികളും വാക്‌സിന്‍…

ആപ്പിൾ ഉപയോക്താക്കൾക്ക് ഉയർന്ന വിലയ്ക്ക് ട്വിറ്റർ ബ്ലൂ വീണ്ടും സമാരംഭിക്കുന്നു

ആപ്പിൾ ഉപയോക്താക്കൾക്ക് ഉയർന്ന വിലയ്ക്ക് ട്വിറ്റർ അതിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ട്വിറ്റർ ബ്ലൂവിന്റെ നവീകരിച്ച പതിപ്പ് തിങ്കളാഴ്ച വീണ്ടും അവതരിപ്പിക്കുമെന്ന് കമ്പനി ശനിയാഴ്ച ഒരു ട്വീറ്റിൽ അറിയിച്ചു. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും 1080p വീഡിയോകൾ അപ്‌ലോഡ് ചെയ്യാനും ബ്ലൂ ചെക്ക്മാർക്ക് പോസ്റ്റ് അക്കൗണ്ട് വെരിഫിക്കേഷൻ നേടാനും ഉപയോക്താക്കളെ അനുവദിക്കുന്ന നവീകരിച്ച സേവനം ഉപയോക്താക്കൾക്ക് സബ്‌സ്‌ക്രൈബുചെയ്യാമെന്ന് കമ്പനി അറിയിച്ചു, വെബ് വഴി പ്രതിമാസം 8 ഡോളറിനും Apple iOS വഴി പ്രതിമാസം 11 ഡോളറിനും. എന്തുകൊണ്ടാണ് ആപ്പിൾ ഉപയോക്താക്കളിൽ നിന്ന് വെബിലെ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ നിരക്ക് ഈടാക്കുന്നതെന്ന് ട്വിറ്റർ വിശദീകരിച്ചിട്ടില്ല. എന്നാൽ, ആപ്പ് സ്റ്റോറിൽ ഈടാക്കുന്ന ഫീസ് ഓഫ്സെറ്റ് ചെയ്യുന്നതിനുള്ള വഴികൾ കമ്പനി അന്വേഷിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ട്. നവംബറിൽ ട്വിറ്റർ ബ്ലൂ ആരംഭിച്ചിരുന്നു. അതിനുമുമ്പ് വ്യാജ അക്കൗണ്ടുകൾ കൂണുപോലെ മുളച്ചുപൊന്തുന്നതിനാൽ താൽക്കാലികമായി നിർത്തി. തുടർന്ന് നവംബർ…

ഹിരോഷിമ യോഗത്തിൽ ആണവായുധങ്ങൾ നിർത്തലാക്കണമെന്ന് ഒബാമയും കിഷിദയും ആഹ്വാനം ചെയ്തു

ജപ്പാനിലെ ഹിരോഷിമയിൽ ശനിയാഴ്ച നടന്ന ആണവ നിരായുധീകരണ സമ്മേളനത്തിൽ മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയും ആണവായുധങ്ങളില്ലാത്ത ലോകത്തിന് ആഹ്വാനം ചെയ്തു. ആണവായുധങ്ങളില്ലാത്ത ലോകത്തിനായുള്ള ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് എമിനന്റ് പേഴ്‌സൺസിന്റെ ദ്വിദിന യോഗം ജപ്പാനിൽ നിന്നും യുഎസും റഷ്യയും ഉൾപ്പെടെ 11 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവന്നു. 2016-ല്‍ ഹിരോഷിമയിലെ തന്റെ ചരിത്രപരമായ സന്ദർശനം അനുസ്മരിച്ചുകൊണ്ട് ഒബാമ വീഡിയോ സന്ദേശം നല്‍കി. ഒരു സിറ്റിംഗ് യുഎസ് പ്രസിഡന്റിന്റെ ആദ്യ സന്ദർശനമായിരുന്നു അത്. “ലോകമെമ്പാടുമുള്ള ആണവായുധങ്ങളുടെ ഭീഷണി കുറയ്ക്കാനുള്ള എന്റെ സ്വന്തം ദൃഢനിശ്ചയത്തെ ഇത് ശക്തിപ്പെടുത്തി,” അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. എന്നാൽ, പുതിയ വെല്ലുവിളികൾക്കിടയിലും പുരോഗതി കൈവരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപ വർഷങ്ങളിൽ നിരാശാജനകമായ ചില തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്നും ഒബാമ പറഞ്ഞു. “മിതമായ പുരോഗതിക്ക് പോലും അസാധാരണമായ പ്രയത്നം…

ജേഴ്‌സി ദ്വീപിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്കേറ്റു

ഇംഗ്ലീഷ് ചാനൽ ദ്വീപായ ജേഴ്‌സിയിലെ ഫ്‌ളാറ്റുകളിൽ ശക്തമായ സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ച ഒരാൾ മരിക്കുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആൻഡിയം ഹോംസിന്റെ ഹൗട്ട് ഡു മോണ്ട് ഫ്ലാറ്റിൽ പുലർച്ചെ 4 മണിയോടെയാണ് സ്‌ഫോടനമുണ്ടായതെന്നും അവശിഷ്ടങ്ങൾ പ്രദേശത്തിന് ചുറ്റും ചിതറിക്കിടക്കുന്നതായും പോലീസ് പറഞ്ഞു . ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയുടെ ഭൂകമ്പ നിരീക്ഷണത്തിൽ സ്ഫോടനം വളരെ ശക്തമായിരുന്നു. തിരച്ചിൽ, രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് പോലീസ് മേധാവി റോബിൻ സ്മിത്ത് പറഞ്ഞു. സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് വെള്ളിയാഴ്ച രാത്രി അഗ്നിശമന സേനാംഗങ്ങളെ വിളിച്ചുവരുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജേഴ്‌സി മുഖ്യമന്ത്രി ക്രിസ്റ്റീന മൂർ അടിയന്തര സേവന ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞു. സ്‌ഫോടനത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവര്‍ക്കും താമസസൗകര്യം ഉറപ്പാക്കാൻ ഫ്ലാറ്റ് ബ്ലോക്കിന്റെ ഉടമകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞു.

അമേരിക്കന്‍ പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന

ന്യൂയോര്‍ക്ക് : 2022 ല്‍ അമേരിക്കന്‍ പൗരത്വം ലഭിച്ച വിദേശികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. 2022 ല്‍ ഒരു മില്യന്‍ കുടിയേറ്റക്കാര്‍ക്കാണ് അമേരിക്കന്‍ പൗരത്വം ലഭിച്ചത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളഇല്‍ ആദ്യമായാണ് ഇത്രയും പേര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് പൗരത്വം ലഭിച്ച രാഷ്ട്രങ്ങളുടെ പാര്‍ട്ടികളില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. ഒന്നാമത് മെക്സിക്കൊ, ഫിലിപ്പിന്‍സ്, ക്യൂബ ഡൊമിനിക് റിപ്പബ്ലിക്കന്‍ എന്നിവയാണ് മറ്റു രാഷ്ട്രങ്ങള്‍. 1075 700 അപേക്ഷകരില്‍ 967400 പേര്‍ക്ക് പൗരത്വം നല്‍കിയതെന്ന് യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു മുതല്‍ 5 വര്‍ഷം വരെ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്കും, വിവിധ മിലിട്ടറികളില്‍ സേവനം അനുഷ്ഠിച്ചവര്‍ക്കുമാണ് പൗരത്വത്തിനുള്ള അവകാശം ലഭിക്കുന്നത്. ഒന്നര വര്‍ഷം മുതല്‍ 2 വര്‍ഷം വരെയാണ് അപേക്ഷ സമര്‍പ്പിച്ചാല്‍ പരിശോധിച്ചു തീരുമാനം ഏടുക്കുന്നതിനുള്ള സമയ പരിധി. 750 ഡോളറാണ് പൗരത്വ…

സെനറ്റര്‍ ക്രിസ്റ്റിന്‍ സിനെമാ ഡമോക്രാറ്റിക് പാര്‍ട്ടി വിടുന്നു

ഒഹായൊ: അരിസോണയില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ക്രിസ്റ്റീന്‍ സിനെമ ഡമോക്രാറ്റിക് പാര്‍ട്ടി വിടുന്നു. തുടര്‍ന്ന് സ്വതന്ത്രയായി റജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനമെന്ന് ഡിസംബര്‍ 9 വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്രിസ്റ്റിന്‍ പ്രഖ്യാപിച്ചു. ഇങ്ങനെ ഒരു തീരുമാനത്തിന് താല്‍ല്‍പര്യമില്ലായിരുന്നുവെന്നും എന്നാല്‍ നിര്‍ബന്ധിതയായെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ജോര്‍ജിയ സെനറ്റ് റണ്‍ ഓഫ് മത്സരത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിലവിലുള്ള സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ സെനറ്റില്‍ 51 സീറ്റുമായി പാര്‍ട്ടി ഭൂരിപക്ഷം നേടിയിരുന്നു. 51-49 എന്ന നിലയില്‍ നിന്നും ക്രിസ്റ്റീന്‍ പാര്‍ട്ടിവിടുന്നതോടെ വീണ്ടും ഇരുപാര്‍ട്ടികള്‍ക്കും 50 സെനറ്റര്‍മാര്‍ മാത്രമാണ് ഉണ്ടാകുക. സ്വതന്ത്രയായി രജിസ്റ്റര്‍ ചെയ്യുന്നുവെങ്കിലും ഗവണ്‍മെന്റിന്റെ ശരിയായ തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ വാഷിംഗ്ടണ്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും ഏക പക്ഷീയ പിന്തുണ നല്‍കിയില്ലെന്നു മാത്രമല്ല പല തീരുമാനങ്ങളിലും വിയോജിപ്പുണ്ട് എന്നും ഇവര്‍ ചൂണ്ടികാട്ടി. 2024 ല്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ട…

പ്രമുഖ അമേരിക്കന്‍ സോക്കര്‍ ജേര്‍ണലിസ്റ്റ് ഖത്തറില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്നും വേള്‍ഡ് കപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഖത്തറില്‍ എത്തിയ പ്രമുഖ സോക്കര്‍ ജേര്‍ണലിസ്റ്റ് ഗ്രാന്റ് ഖഹല്‍(48) ഹൃദ്രോഗത്തെ തുടര്‍ന്ന് ഡിസംബര്‍ 9 വെള്ളിയാഴ്ച ഖത്തറില്‍ അന്തരിച്ചു. കളി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹോദരന്‍ എറിക് പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെയല്‍സ്-യു.എസ്.എ. മത്സരത്തിനിടെ എല്‍.ജി.ബി.ററി.ക്യൂവിനെ പിന്തുണച്ചു റെയ്ന്‍ബൊ ഷര്‍ട്ട് ധരിച്ചെത്തിയ ഗ്രാന്റിനെ ഡിറ്റെയ്ന്‍ ചെയ്തിരുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഖത്തറില്‍ സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ നിയമവിരുദ്ധമാണ്. അര്‍ജന്റീനായും, നെതര്‍ലാന്റും തമ്മില്‍ നടന്ന വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഗ്രാന്റ് ലൈവായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കളിയെ കുറിച്ചു ട്വീറ്റ് ചെയ്തതിന് 5 മണിക്കൂറിന് ശേഷമാണ് മരണം സംഭവിച്ചത്. ഗ്രാന്റിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു സഹോദരന്‍ എറിക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതില്‍ തന്റെ സഹോദരന്റെ മരണം കൊലപാതകമാണെന്ന് എഴുതിയിരുന്നു. സ്‌പോര്‍ട് ഇല്ലസ്‌ട്രേറ്റില്‍ കഴിഞ്ഞ…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 23): ജോണ്‍ ഇളമത

പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ ശവകുടീരനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മാര്‍ബിള്‍ക്കല്ലുകളില്‍ മൂന്നു നിലയിലൂയര്‍ന്നു. ഇനി ഇസ്രായേലിന്റെ രക്ഷകനായ മോശയുടെ വലിയ പ്രതിമ കൊത്തണം. കല്ല്‌ തയ്യാറായി മൈക്കിള്‍ആന്‍ജലോയുടെ മുന്നില്‍ നിര്‍ജ്ജീവമായി കിടന്നു. പെട്ടെന്ന്‌ ശില്പിയുടെ കണ്ണുകളില്‍ ഒരു വലിയ പുകമറ ഉയര്‍ന്നു. അത്‌ സാവധാനം അപ്രത്യക്ഷമായപ്പോള്‍ ആജാനുബാഹുവായ ഒരു വൃദ്ധ ബലിഷ്ഠന്‍ ഉയര്‍ത്തെഴുന്നേറ്റു. ഇടിമുഴക്കം പോലെ ഘനഗംഭീരമായ ഒരു മുഴക്കം മൈക്കിള്‍ആന്‍ജലോ കേട്ടു! ഞാനാണ്‌ ഇസ്രായേലിന്റെ രക്ഷകന്‍ മോശ! യഹോവയെ ഞാന്‍ കണ്ടു, സീനായ്‌ മലമണ്ടയില്‍ എരിയുന്ന പച്ചിലക്കാടുകള്‍ക്കുള്ളില്‍. അഗ്നിനാളങ്ങളായി. അവന്‍ എന്നോട്‌ കല്പിച്ചു, എന്റെ ജനത്തെ, ഇസ്രയേല്‍ മക്കളെ ഫോറവോന്റെ അടിമത്വത്തില്‍നിന്ന്‌ രക്ഷിക്കുക. ഞാനോ, വിക്കനായ ഞാനോ? ആട്ടിടയനായ ഞാനോ? ഞാനാ ഫറവോന്റെ പട്ടാള മേധാവിയെ കൊന്നു, അവന്‍ എന്റെ സഹോദരിയുടെ മാനം പിച്ചിച്ചീന്താനാരംഭിച്ചപ്പോള്‍. ഫറവോന്റെ പട്ടാളക്കാര്‍ക്ക്‌ ഞാന്‍ പിടികൊടുക്കാതെ ഓടി. മരുഭൂമിയിലൂടെ, ചുട്ടുപഴുത്ത മണലാരണ്യത്തിലൂടെ, കഴുകന്മാര്‍ വട്ടമിടുന്ന…

തമിഴ്നാട്ടിൽ നിന്ന് മോഷണം പോയ ശ്രീകൃഷ്ണന്റെ പുരാതന വിഗ്രഹം അമേരിക്കയില്‍ കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ നിന്ന് 1966ൽ മോഷണം പോയ ശ്രീകൃഷ്ണ വിഗ്രഹം അമേരിക്കയിലെ ഇൻഡ്യാനപൊളിസ് മ്യൂസിയം ഓഫ് ആർട്ടിൽ കണ്ടെത്തി. നൃത്തം ചെയ്യുന്ന ശ്രീകൃഷ്ണന്റെ ഈ പുരാതന വിഗ്രഹം ചോള സാമ്രാജ്യത്തിന്റെ കാലത്തേതാണ്. തമിഴ്‌നാട് വിഗ്രഹ വകുപ്പ് സിഐഡി നടത്തിയ അന്വേഷണത്തിലാണ് രാമേശ്വരത്തെ ശ്രീ ഏകാന്ത രാമസ്വാമി ക്ഷേത്രത്തിൽ നിന്ന് 6 വിഗ്രഹങ്ങൾ മോഷണം പോയതായി കണ്ടെത്തിയത്. പ്രതിമ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 1966ൽ ക്ഷേത്രത്തിൽ നിന്ന് മൂന്നിലധികം പുരാതന വിഗ്രഹങ്ങൾ മോഷണം പോയെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ജി നാരായണി നവംബർ 23ന് നൽകിയ പരാതിയിൽ വിഗ്രഹ വകുപ്പ് സിഐഡിക്ക് ലഭിച്ച അന്വേഷണത്തിലാണ് വിജയം കണ്ടത്. മോഷണം പോയ വിഗ്രഹങ്ങളുടെ ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പുതുച്ചേരിയിലെ ഫോട്ടോ ആർക്കൈവിൽ നിന്നാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ പോലീസ് വേർതിരിച്ചെടുത്തത്.…

ഇന്ത്യൻ വംശജ സുസ്മിത ശുക്ലയെ ന്യൂയോർക്കിലെ ഫെഡറല്‍ റിസർവ് ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ സുസ്മിത ശുക്ലയെ ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്ക് ഫസ്റ്റ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ആയി നിയമിച്ചു. ഫസ്റ്റ് വൈസ് പ്രസിഡന്റായി, 54 വയസ്സുകാരിയായ സുസ്മിത ശുക്ല സ്ഥാപനത്തിന്റെ രണ്ടാം റാങ്കിംഗ് ഓഫീസറായിരിക്കും. ശുക്ലയുടെ നിയമനത്തിന് ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണർമാരുടെ അംഗീകാരം ലഭിച്ചതായി ന്യൂയോർക്ക് ഫെഡറൽ വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. തന്റെ കരിയറിൽ പഠിച്ചതെല്ലാം – സാങ്കേതികവിദ്യ, പ്രവർത്തനങ്ങൾ, അപകടസാധ്യത-കേന്ദ്രീകൃത അനുഭവങ്ങൾ എന്നിവ ഉൾപ്പെടെ പ്രാഥമിക സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ നിർണായക സ്ഥാപനത്തിന്റെ പ്രതിബദ്ധതയുള്ള നേതൃത്വത്തെ സഹായിക്കുന്നതിന് കഴിവിന്റെ പരാമവധി ശ്രമിക്കുമെന്ന് കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു. ബാങ്കിന്റെ പ്രസിഡന്റുമായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും ചേർന്ന് ശുക്ല സംഘടനയുടെ തന്ത്രപരമായ ദിശ നിർവചിക്കുകയും ആശയവിനിമയം നടത്തുകയും നടപ്പിലാക്കുകയും ചെയ്യും. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിൽ ഇതര…