അലബാമ:കാമുകിയുടെ 5 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ അലബാമയിൽ നടപ്പാക്കി അർദ്ധരാത്രിയിൽ തൻ്റെ കാമുകിയുടെ അഞ്ച് കുടുംബാംഗങ്ങളെ കോടാലിയും തോക്കും ഉപയോഗിച്ച് കൂട്ടക്കൊല ചെയ്ത എട്ട് വർഷത്തിന് ശേഷം വ്യാഴാഴ്ചയാണ് അലബാമ ഡെറിക്ക് ഡിയർമാന്റെ (36) വധ ശിക്ഷ നടപ്പാക്കിയത് 2016 ഓഗസ്റ്റ് 20-ന് രാത്രി മൊബൈൽ പ്രാന്തപ്രദേശമായ സിട്രോനെല്ലിൽ നടന്ന ആക്രമണത്തിൽ.കാമുകിയുടെ സഹോദരൻ ജോസഫ് ടർണറെ കൊലപ്പെടുത്തിയ കേസിൽ ഡിയർമാൻ (36) ശിക്ഷിക്കപ്പെട്ടു; ടർണറുടെ ഭാര്യ ഷാനൻ റാൻഡൽ; റാൻഡലിൻ്റെ സഹോദരൻ റോബർട്ട് ബ്രൗൺ; കൂടാതെ റാൻഡലിൻ്റെ അനന്തരവൾ ചെൽസി റീഡ്, റീഡിൻ്റെ ഭർത്താവ് ജസ്റ്റിൻ, ദമ്പതികളുടെ ഗർഭസ്ഥ ശിശു എന്നിവരാന് കൊല്ലപ്പെട്ടത് വൈകുന്നേരം 6 മണിക്ക് മുമ്പാണ് വധശിക്ഷ ആരംഭിച്ചത് .മാരകമായ കോക്ടെയ്ൽ രണ്ടു ഐ വി ലൈനുകളിലൂടെ സിരകളിലേക്ക് പ്രവേശിപ്പിച്ചു .ഡിയർമാൻ്റെ മരണം വൈകുന്നേരം 6:14 സ്ഥിരീകരിച്ചു . ഈ വർഷം…
Category: AMERICA
ചിക്കാഗോ ഗീതാമണ്ഡലത്തിൽ വിദ്യാരംഭം
ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി, വിദ്യയാകുന്ന വെളിച്ചത്തിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. സ്ത്രീയെ പെറ്റമ്മയായും ജഗദംബയായും ആരാധിക്കുവാൻ നമ്മെ പഠിപ്പിച്ച ഹൈന്ദവ സംസ്കാരം അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ചിക്കാഗോ ഗീതാ മണ്ഡലം, വീണാപാണിനിയും രാഗവിലോലിനിയുമായ സരസ്വതീ ദേവിയുടെ കടാക്ഷത്തിനായി പ്രാര്‍ഥിച്ച് കൊണ്ട് മുൻ കാലങ്ങളെക്കാൾ പ്രൌഡമായി വിജയദശമി നാളിൽ വിദ്യാരംഭം ആഘോഷിച്ചു. അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസ്സിൽ തെളിയുന്ന വിജയ ദിവസമായ വിജയദശമി നാളിൽ മഹാദുര്ഗ്ഗയുടെയും മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നിൽ വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാൽ പൂജക്ക് മുഖ്യപുരോഹിതൻ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വേദമന്ത്ര ധ്വനി മുഖരിതമായ അന്തരിഷത്തിൽ ലോകശാന്തിക്കും സർവ ഐ ശ്വേര്യങ്ങൾക്കും വേണ്ടി വിഘ്ന നിവാരകനായ മഹാഗണപതിക്കും ആദി പരാശക്തിക്കും പ്രത്യേക പൂജകൾ നടന്നു. തുടർന്ന് നടന്ന ഭജനക്ക്…
സിഖ് വിഘടനവാദിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന മുൻ ഇന്ത്യൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി
ന്യൂയോർക് : കഴിഞ്ഞ വർഷം ന്യൂയോർക്ക് സിറ്റിയിൽ ഒരു സിഖ് വിഘടനവാദിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടുവെന്നാരോപിച്ച് മുൻ ഇന്ത്യൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി. പരാജയപ്പെട്ട കൊലപാതക ഗൂഢാലോചനയുമായി മുൻ ഇന്ത്യൻ ചാരനു ബന്ധമുണ്ടെന്ന് യുഎസ് ആരോപിച്ചു.ന്യൂയോർക്കിൽ സിഖ് വിഘടനവാദിയെ കൊലപ്പെടുത്താൻ വികാഷ് യാദവ് പദ്ധതിയിട്ടിരുന്നതായി നീതിന്യായ വകുപ്പ് പറയുന്നു വികാഷ് യാദവിൻ്റെ കുറ്റപത്രം വ്യാഴാഴ്ച പുറത്തുവിടാൻ ഉത്തരവിട്ടതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. യാദവ് ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് സ്പൈ സർവീസിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. പ്രതി ഒളിവിൽ തുടരുകയാണ് “ഭരണഘടനാപരമായി സംരക്ഷിത അവകാശങ്ങൾ വിനിയോഗിച്ചതിന് യുഎസിൽ താമസിക്കുന്നവരോട് പ്രതികാരം ചെയ്യാനുള്ള അക്രമ പ്രവർത്തനങ്ങളോ മറ്റ് ശ്രമങ്ങളോ എഫ്ബിഐ വെച്ചുപൊറുപ്പിക്കില്ല,” എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പ്രസ്താവനയിൽ പറഞ്ഞു. പരാജയപ്പെട്ട കൊലപാതക ഗൂഢാലോചനയിൽ ഇന്ത്യയുടെ പങ്കാളിത്തം അന്വേഷിക്കുന്ന ഇന്ത്യൻ സർക്കാർ സമിതി ചൊവ്വാഴ്ച വാഷിംഗ്ടണിൽ…
ബിനോയ് തോമസ് (48) ആല്‍ബനിയില്‍ നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകന് ബിനോയ് സി തോമസ് (48) ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ ഒക്ടോബര്‍ 14-ന് നിര്യാതനായി. പിതാവ് ചാക്കോ തോമസ് 2024 ജൂലൈ 15-നാണ് ആല്‍ബനിയില്‍ നിര്യാതനായത്. ഭാര്യ: ആന്‍ തോമസ് മകന്: എയ്ഡന്‍. സഹോദരി: പരേതയായ ലിന്‍ഡ തോമസ് പൊതുദര്‍ശനം: ഒക്ടോബര്‍ 20 ഞായറാഴ്ച 3:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ ന്യൂ കോമര് ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര് ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍ റോഡ്, ആല്‍ബനി, ന്യൂയോര്‍ക്ക് 12205). സംസ്ക്കാര ശുശ്രൂഷ: ഒക്ടോബര്‍ 21 തിങ്കളാഴ്ച രാവിലെ 10:00 മണി മുതല്‍ 11:30 വരെ ന്യൂ കോമര് ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര് ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍ റോഡ്,…
25-ാമത് ഇൻറർനാഷണൽ 56 കാർഡ് ഗെയിം വൻ വിജയം
ഡിട്രോയിറ്റ്: ഒക്ടോബർ 4, 5, 6 തീയതികളിൽ സൗത്ത്ഫീൽഡിലുള്ള അപ്പച്ചൻ നഗറിൽ വെച്ച് നടന്ന ഇൻറർനാഷണൽ 56 കാർഡ് ഗെയിമും സിൽവർ ജൂബിലി ആഘോഷവും വൻ വിജയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ ഇൻറർനാഷണൽ കാർഡ് ഗെയിമിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 90 ടീമുകളാണ് മാറ്റുരച്ചത്. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള മാത്യു ജോസഫ് ,ബിജോയ് കുരിയന്നൂർ, തോമസ് വടക്കേ കുന്നേൽ എന്നിവരുടെ ടീം ആണ് ഈ വർഷത്തെ ചാമ്പ്യന്മാരായത്. ഷിക്കാഗോയിൽ നിന്നുള്ള കുര്യൻ നെല്ലാമറ്റം, ജോമോൻ തൊടുകയിൽ, ജോസഫ് ആലപ്പാട്ട് എന്നിവർ രണ്ടാം സ്ഥാനവും, ഡാലസിൽ നിന്നുള്ള സണ്ണി വർഗീസ് , തോമസ് വർഗീസ് , ബിനോ കല്ലുങ്കൽ എന്നിവർ മൂന്നാം സ്ഥാനവും, ഷിക്കാഗോയിൽ നിന്നുള്ള ജോയ് നെല്ലാമറ്റം, തോമസ് കടിയൻപള്ളി, കുരിയൻ തോട്ടിച്ചിറ എന്നിവർ നാലാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിനോടനുബന്ധിച്ച് നടന്ന റേസ്…
കാനഡയിലെ ഇന്ത്യൻ അന്വേഷണത്തെക്കുറിച്ച് സിഖ് സമൂഹം സംസാരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥൻ
ഒട്ടാവ: കനേഡിയൻ മണ്ണിൽ നടക്കുന്ന അക്രമ പ്രചാരണങ്ങളുമായി ഇന്ത്യൻ സർക്കാരിനെ ബന്ധിപ്പിക്കുന്ന ആരോപണങ്ങൾ അന്വേഷിക്കുന്നത് തുടരുന്നതിനാൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) തലവൻ ഇവിടെയുള്ള സിഖ് സമൂഹത്തോട് സംസാരിക്കണമെന്ന് അഭ്യർത്ഥിച്ചു. റേഡിയോ-കാനഡയ്ക്ക് നൽകിയ അഭിമുഖത്തിൽ, ആർസിഎംപി കമ്മീഷണർ മൈക്ക് ഡ്യൂഹെം, തങ്ങൾ ചെയ്യുന്ന അന്വേഷണവുമായി ബന്ധപ്പെട്ട അറിവുള്ള ആളുകൾ മുന്നോട്ട് വരാൻ അഭ്യർത്ഥിച്ചതായി കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (സിബിസി) റിപ്പോർട്ട് ചെയ്തു. അതിനിടെ, കാനഡയിൽ ഇന്ത്യൻ ഗവൺമെൻ്റിൻ്റെ രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പൊതു സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കുമുള്ള ഫെഡറൽ സ്റ്റാൻഡിംഗ് കമ്മിറ്റി ഏകകണ്ഠമായി അടിയന്തര യോഗം വിളിച്ചതായി എംപി അലിസ്റ്റർ മക്ഗ്രെഗർ ഉദ്ധരിച്ച് സിബിസി റിപ്പോർട്ട് ചെയ്തു. യോഗം വെള്ളിയാഴ്ച രാവിലെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മിറ്റി വക്താവ് ബുധനാഴ്ച അയച്ച ഇമെയിലിൽ പറഞ്ഞു. ആർസിഎംപി വെളിപ്പെടുത്തലുകൾ “വളരെ ഭയാനകമാണ്” എന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ചൊവ്വാഴ്ചത്തെ…
അമേരിക്കയുടേത് ഇരട്ടത്താപ്പ് നയമോ? ആദ്യം ഇസ്രായേലിനെ ഭീഷണിപ്പെടുത്തി, പിന്നീട് ടാങ്കുകളും സൈനികരെയും അയച്ചു
ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന നാശനഷ്ടങ്ങളെക്കുറിച്ച് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അടുത്ത മാസത്തോടെ ഗാസയിലെ മാനുഷിക സ്ഥിതി മെച്ചപ്പെടുത്താൻ നടപടിയെടുക്കാൻ ഇസ്രായേലിനോട് അമേരിക്ക ആവശ്യപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അത് ചെയ്തില്ലെങ്കിൽ, അത് സംഭവിച്ചില്ലെങ്കിൽ, അമേരിക്ക നൽകുന്ന സൈനിക സഹായം നിര്‍ത്തലാക്കുമെന്നാണ് ബൈഡന് ഭരണകൂടം പറഞ്ഞത്. ഹമാസ് ഇസ്രയേലുമായി യുദ്ധം തുടങ്ങിയതിന് ശേഷം ഒരു വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മുന്നറിയിപ്പാണിത്. എന്നാല്‍ ഇത് എത്രത്തോളം വിശ്വാസയോഗ്യമാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം. ഫലസ്തീനിലെ രൂക്ഷമായ സാഹചര്യം നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലാങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഞായറാഴ്ച ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് കത്തെഴുതിയെന്നു പറയുന്നു. അങ്ങനെ ചെയ്യുന്നത് അമേരിക്കൻ നയത്തെ സ്വാധീനിക്കുമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. 30 ദിവസത്തിനകം ഇസ്രായേൽ സ്വീകരിക്കേണ്ട പ്രത്യേക നടപടികൾ കത്തിൽ പറയുന്നുണ്ട്. പ്രതിദിനം 350…
ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടതായി അധികൃതർ
ഹൊനോലുലു:1994-ൽ ജാപ്പനീസ് മാനസികരോഗിയെയും അവരു ടെ മകനെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഹൊണോലുലുവിന് പുറത്തുള്ള ഐയയിലെ ഹലാവ കറക്ഷണൽ ഫെസിലിറ്റിയിലെ ജീവനക്കാർ, തിങ്കളാഴ്ച പുലർച്ചെ തലയ്ക്കും കഴുത്തിനും പരിക്കുകളോടെ സെല്ലിൻ്റെ തറയിൽ കിടക്കുന്നതായി റൈത ഫുകുസാക്കുവിനെ (59) കണ്ടെത്തി, സംസ്ഥാന കറക്ഷൻ ആൻഡ് റീഹാബിലിറ്റേഷൻ വകുപ്പ് അറിയിച്ചു. അമേരിക്കയിലേക്ക് കൈമാറുകയും കൊലപാതക കുറ്റത്തിന് ശിക്ഷിക്കുകയും ചെയ്ത ആദ്യത്തെ ജാപ്പനീസ് പൗരനാണ് ഫുകുസാകു, ഹവായ് ന്യൂസ് നൗ റിപ്പോർട്ട് ചെയ്തു.രണ്ടാം ഡിഗ്രി കൊലപാതകത്തിന് രണ്ട് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയും അധികൃതർ അന്വേഷണം നടത്തിവരികയായിരുന്നു. ഹോണോലുലു മെഡിക്കൽ എക്സാമിനറുടെ ഓഫീസ് മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1995-ൽ കൊട്ടോടോം ഫുജിതയെയും അവളുടെ മകൻ ഗോറോ ഫുജിതയെയും കൊലപ്പെടുത്തിയതിന് അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി, റിപ്പോർട്ട് ചെയ്തതനുസരിച്ച്, കോട്ടോം ഫുജിതയെ അവളുടെ…
രണ്ടാം ലോക മഹായുദ്ധത്തിൽ 64 സൈനികരുമായി മുങ്ങിയ ബ്രിട്ടീഷ് അന്തർവാഹിനി കടലിൽ കണ്ടെത്തി
രണ്ടാം ലോക മഹായുദ്ധത്തിൽ മുങ്ങിയ ബ്രിട്ടീഷ് അന്തർവാഹിനി 81 വർഷത്തിന് ശേഷം സമുദ്രനിരപ്പിൽ നിന്ന് 770 അടി താഴെയായി കണ്ടെത്തി. ഈ അന്തർവാഹിനിക്കൊപ്പം മൂന്ന് ചാരന്മാരും 64 സൈനികരും മുങ്ങിമരിച്ചു. ഈ ചാരന്മാരെ കലാമോസ് ദ്വീപിലേക്ക് വിടാൻ പോയ അന്തർവാഹിനിയാണ് ജർമ്മനി സ്ഥാപിച്ച കുഴിബോംബുകൾക്ക് ഇരയായത്. കടലിനടിയിൽ പഴയ കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും തിരയുന്നവരാണ് 1943 ലെ രണ്ടാം ലോക മഹായുദ്ധത്തിൽ ദുരൂഹമായി അപ്രത്യക്ഷമായ ബ്രിട്ടീഷ് അന്തർവാഹിനി HMS ട്രൂപ്പർ ഗ്രീസിലെ കലാമോസ് ദ്വീപിനടുത്തുള്ള ഈജിയൻ കടലിൽ 770 അടി താഴ്ചയിൽ കണ്ടെത്തിയത്. N91 എന്നറിയപ്പെടുന്ന HMS ട്രൂപ്പർ 1943 ഒക്ടോബറിൽ ഒരു രഹസ്യ ദൗത്യത്തിനായാണ് പുറപ്പെട്ടത്. മൂന്ന് ഗ്രീക്ക് പ്രതിരോധ ഏജൻ്റുമാരെ കലാമോസ് ദ്വീപിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഈജിയൻ കടലിൽ പട്രോളിംഗ് നടത്താൻ അന്തർവാഹിനിക്ക് നിർദ്ദേശം നൽകി. പക്ഷേ, ജർമ്മൻ സൈന്യം കടലിൽ കുഴിബോംബുകൾ…
നൂറാം വയസ്സിൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് വോട്ടുചെയണമെന്ന ആഗ്രഹം സഫലീകരിച്ചു ജിമ്മി കാർട്ടർ
പ്ലെയിൻസ് (ജോർജിയ ):മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ തൻ്റെ സ്വന്തം സംസ്ഥാനമായ ജോർജിയയിൽ ഏർലി വോട്ടെടുപ്പിൻ്റെ രണ്ടാം ദിവസമായ ബുധനാഴ്ച പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ കമലാ ഹാരിസിന് വോട്ട് ചെയ്തു. ഒക്ടോബർ 16 ന് കാർട്ടർ മെയിൽ വഴി വോട്ട് ചെയ്തതായി കാർട്ടർ സെൻ്റർ ബുധനാഴ്ച സ്ഥിരീകരിച്ചു. ഈ മാസം ആദ്യം 100 വയസ്സ് തികഞ്ഞ മുൻ പ്രസിഡൻ്റ്, ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് വോട്ടുചെയണമെന്ന ആഗ്രഹം സഫലീകരിച്ചു ബുധനാഴ്ച, തൻ്റെ ജന്മനാടായ പ്ലെയിൻസിനടുത്തുള്ള സമ്മർ കൗണ്ടി കോർട്ട്ഹൗസിലെ ഡ്രോപ്പ് ബോക്സിൽ തൻ്റെ സഹ ഡെമോക്രാറ്റിനായി ഒരു ബാലറ്റ് പൂരിപ്പിച്ചാണ് അദ്ദേഹം തൻ്റെ ആഗ്രഹം നിറവേറ്റിയത് . ഉപാധ്യക്ഷ കമലാ ഹാരിസിന് വോട്ട് ചെയ്യാൻ കഴിയുന്നത്ര കാലം ജീവിക്കണമെന്ന തൻ്റെ ആഗ്രഹം നിറവേറ്റിക്കൊണ്ടാണ് അദ്ദേഹം മെയിൽ വഴി വോട്ട് ചെയ്തതെന്ന് കാർട്ടർ സെൻ്റർ അറിയിച്ചു. ഈ…
