രമേഷ് പ്രേംകുമാർ കോപ്പൽ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കോപ്പൽ:മെയ് 4 ശനിയാഴ്ച  കോപ്പൽ സിറ്റി കൗൺസിലിലെ 5-ാം സ്ഥാനത്തേക്ക് നടന്ന  മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ 1,814 വോട്ടുകൾ നേടി വിജയിച്ചു (59.44%).  അദ്ദേഹത്തിൻ്റെ എതിരാളി ഫ്രെഡി ഗ്യൂറ 1,238( 40.56%)  വോട്ടുകളാണ് 40.56% നേടിയത് രമേഷ് പ്രേംകുമാറിനു പുറമെ ബിജു മാത്യുവും  കോപ്പൽ സിറ്റി കൗൺസിലംഗങ്ങളാണ് 15വർഷത്തിലേറെയായി കോപ്പലിൽ താമസിക്കുന്ന  രമേഷ്   11 വർഷത്തെ സംരംഭക പരിചയമുള്ള ഒരു ചെറുകിട ബിസിനസ്സ് ഉടമയാണ്.ഇപ്പോൾ ടെക്നോളജി ആൻഡ് ഡാറ്റ ലീഡർ ,  ഓഗൂർ ഐടി ഇൻകോർപ്പറേഷൻ്റെ സ്ഥാപകൻ  സിഇഒ എന്ന നിലയിലും പ്രവർത്തിക്കുന്നു. ഒക്‌ലഹോമ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ (ഓപ്പറേഷൻ റിസർച്ച്) ബിരുദാനന്തര ബിരുദധാരിയാണ്.  ഭാര്യയും  രണ്ട് കുട്ടികളുമുണ്ട്

ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം നല്‍കി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒഐസിസി സംസ്ഥാനത്ത് നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സ്വീകരണ യോഗത്തിന് അധ്യക്ഷതവഹിച്ച് കെ. സുധാകരന്‍ പറഞ്ഞു. പ്രവാസികളുടെ വോട്ടുകള്‍ നിര്‍ണായകമാണ്. അവരിലേക്ക് നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഒഐസിസിക്ക് കഴിഞ്ഞിട്ടുണ്ട്. ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനും ജെയിംസ് കൂടലിന്റെ നേതൃത്വത്തിന് കഴിയുമെന്ന വിശ്വാസമുണ്ട്. ഒഐസിസി പുനസംഘടന ഉടനുണ്ടാകണം. ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളയേയും പ്രസിഡന്റ് ജെയിംസ് കൂടലിനെയും അതിന് ചുമതലപ്പെടുത്തി കഴിഞ്ഞു. ഒഐസിസി കെപിസിസിയുടെ നിയന്ത്രണത്തിലുള്ള പോഷകസംഘടനയും ഐഒസി എഐസിസിയുടെ നേതൃത്വത്തിലുള്ള പോഷകസംഘടനയുമാണ്. ഈ രണ്ടു സംഘടനകളും ഒന്നിച്ചു പ്രവര്‍ത്തിക്കുവാനുള്ള ചര്‍ച്ചകള്‍ എഐസിസിയുമായി നടത്തുമെന്നും കെ.സുധാകരന്‍ പറഞ്ഞു. ഒഐസിസിയുടെ പ്രഥമ ഗ്ലോബല്‍…

ട്രെയിലറിൽ നിന്ന് അമിതഭാരം തെന്നി മാറി മറ്റൊരു വാഹനത്തിനു മുകളിൽ പതിച്ചു 2 മരണം

ടെംപിൾ (ടെക്‌സാസ്) – ശനിയാഴ്ച രാവിലെ  ടെക്‌സാസിലെ ടെമ്പിളിൽ ട്രെയിലറിൽ നിന്ന് അമിതമായ ലോഡ് മറിഞ്ഞു വീണ്  രണ്ട് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച, വാക്കോയിൽ നിന്ന് ഏകദേശം 30 മൈൽ തെക്ക് ടെമ്പിളിൾ  ഹൈവേ 317 ന് പടിഞ്ഞാറ്, സ്റ്റേറ്റ് ഹൈവേ 36 ലായിരുന്നു അപകടം 350,000 പൗണ്ട് ഭാരം  ട്രാൻസ്‌പോർട്ട് ട്രെയിലറിൽ നിന്ന് തെന്നി മാറുകയും മറ്റൊരു വാഹനം അതിനടിയിൽ കുടുങ്ങുകയും ചെയ്തതായി ടെമ്പിൾ ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ അറിയിച്ചു.ഈ സമയം മൂന്ന് പേരാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ടെമ്പിൾ ഫയർ ആൻഡ് റെസ്‌ക്യൂ പ്രകാരം രണ്ട് പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായും , മൂന്നാമനെ ഗുരുതരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുക്കാൻ ജീവനക്കാർ നാല് മണിക്കൂറിലധികം പരിശ്രമിച്ചു.ഭീമാകാരമായ ഉപകരണം എന്താണെന്ന് അറിയില്ലെന്ന് അധികൃതർ പറഞ്ഞു.…

ബെൻസൻവിൽ ഇടവക മാതൃദിനാഘോഷം മെയ് 12 ന്

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ മാതൃദിനാഘോഷം മെയ് 12 ഞായറാഴ്ച ആചരിക്കും. മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് വിപുലമായ രീതിയിൽ ഒരുക്കങ്ങൾ ക്രമീകരിക്കുന്നത്. ഇടവകയിലെ എല്ലാ അമ്മമാർക്കുമായി ഫോട്ടോ ഷൂട്ട് മത്സരവും നടത്തുന്നുണ്ട്. മാതൃസ്നേഹം പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ ചിത്രം നല്കേണ്ട അവസാന ദിവസം മെയ് പത്ത് വെള്ളിയാഴ്ച ആയിരിക്കും. മാതൃദിനമായ മെയ് 12 ന് അമ്മമാരെ പ്രത്യേകം ആദരിക്കുകയും തുടർന്ന് എല്ലാ അമ്മമാർക്കുമായി പ്രത്യേകം സ്നേഹവിരുന്നും ക്രമീകരിക്കും. അന്നേ ദിവസം ബേബി റൺ മത്സരവും ഉണ്ടായിരിക്കുന്നതാണ്. മെൻസ് മിനിസ്ട്രി കോർഡിനേറ്റർ സജി ഇറപുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മാതൃദിനാഘോഷത്തിന്റെ വിപുലമായ ഒരുക്കങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.

രോഗികൾക്ക് മനഃപൂർവ്വം ഇൻസുലിൻ നൽകിയെന്ന് സമ്മതിച്ച നഴ്സിന് ജീവപര്യന്തം തടവ്

പെൻസിൽവാനിയ:പെൻസിൽവാനിയയിലുടനീളമുള്ള നഴ്സിംഗ് സൗകര്യങ്ങളിൽ മനഃപൂർവ്വം ഇൻസുലിൻ നൽകി കുറഞ്ഞത് മൂന്ന് രോഗികളെ കൊല്ലുകയും ഒരു ഡസനിലധികം പേരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മുൻ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതായി സംസ്ഥാന അറ്റോർണി ജനറൽ പറഞ്ഞു. എന്നാൽ നഴ്സിന് യഥാർത്ഥ നീതി ഇനിയും ലഭിക്കാനുണ്ടെന്ന് ഇരകളിൽ ഒരാളുടെ കുടുംബം പറഞ്ഞു. മൂന്ന് ഫസ്റ്റ് ഡിഗ്രി കൊലപാതകങ്ങളിലും 19 കൊലപാതക ശ്രമങ്ങളിലും ഹെതർ പ്രസ്ഡി കുറ്റസമ്മതം നടത്തിയതായി പെൻസിൽവാനിയ അറ്റോർണി ജനറൽ ഓഫീസ് അറിയിച്ചു. വധശിക്ഷ ഒഴിവാക്കുന്നതിനായി 41 കാരിയായ പ്രസ്‌ഡി കുറ്റസമ്മതം നടത്തിയതായി അഭിഭാഷകൻ ഫിലിപ്പ് ഡിലുസെൻ്റ് വ്യാഴാഴ്ച സിഎൻഎന്നിനോട് പറഞ്ഞു. ഹരജി ഉടമ്പടിയുടെ ഭാഗമായി, ഒരു ബട്ട്‌ലർ കൗണ്ടി ജഡ്ജി പ്രെസ്‌ഡീയെ മൂന്ന് കൊലപാതകങ്ങൾക്ക് തുടർച്ചയായി മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു, “കൂടാതെ 19 കൊലപാതക ശ്രമങ്ങൾക്ക് 380 മുതൽ 760 വർഷം വരെ തുടർച്ചയായി…

മെക്സിക്കോയില്‍ കാണാതായ ഓസ്‌ട്രേലിയൻ, യുഎസ് വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

മെക്‌സിക്കോ സിറ്റി: ഒരു അമേരിക്കക്കാരനെയും രണ്ട് ഓസ്‌ട്രേലിയൻ വിനോദ സഞ്ചാരികളെയും കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കു ശേഷം ബാജ കാലിഫോർണിയ സംസ്ഥാനത്ത് മൂന്ന് മൃതദേഹങ്ങൾ മെക്‌സിക്കൻ അധികൃതർ കണ്ടെത്തിയതായി പ്രാദേശിക പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഓസ്‌ട്രേലിയൻ സഹോദരന്മാരായ കല്ലം, 33, ജേക്ക് റോബിൻസൺ, 30, അമേരിക്കക്കാരനായ കാർട്ടർ റോഡ്, 30 എന്നിവരെ അവസാനമായി കണ്ടത് ഏപ്രിൽ 27 നാണെന്ന് കാലിഫോർണിയ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. അവശിഷ്ടങ്ങളിൽ ഫോറൻസിക് പരിശോധനകൾ സംസ്ഥാന ലബോറട്ടറി നടത്തുമെന്നും, മൃതദേഹങ്ങൾ തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്നും പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ തെളിവുകൾക്കായി മൃതദേഹങ്ങൾ കണ്ടെത്തിയ ദുർഘടമായ പ്രദേശത്ത് അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. യുഎസ്-മെക്സിക്കോ അതിർത്തിയിൽ നിന്ന് 90 മിനിറ്റ് തെക്ക്, പ്രശസ്തമായ വിനോദസഞ്ചാര നഗരമായ എൻസെനാഡയ്ക്ക് സമീപം അവധിക്കാലം സർഫിംഗ് നടത്തുകയായിരുന്നു അവര്‍…

കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ പൊതുദര്‍ശനം മെയ് 5 ഞായറാഴ്ച

സാന്‍ഫ്രാന്‍സിസ്‌കോ: ഏപ്രില്‍ 24 ബുധനാഴ്ച കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട തരുണ്‍ ജോര്‍ജ്, ഭാര്യ റിന്‍സി, മക്കളായ റോവാന്‍, അരോണ്‍ എന്നിവരുടെ പൊതുദര്‍ശനം മെയ് 5 ഞായറാഴ്ച ഫ്രീമോണ്ട് ചാപ്പല്‍ ഓഫ് ദി റോസസില്‍ വച്ച് ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ അഞ്ച് മണിവരെ നടക്കും. തരുണ്‍ ജോര്‍ജിന്റേയും ഭാര്യ റിന്‍സിയുടേയും മാതാപിതാക്കളും സഹോദരങ്ങളും ഇന്ന് അമേരിക്കയില്‍ എത്തിച്ചേരും. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച നടക്കും. സാന്‍ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജി തോമസ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. ഏപ്രില്‍ 24 ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അലമേഡ കൗണ്ടിയിലെ പ്ലസന്റണ്‍ നഗരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട കൊടുമണ്‍ ചെറുകര തരുണ്‍ ജോര്‍ജ് (42), ഭാര്യ റിന്‍സി (41), മക്കളായ റോവാന്‍ (13), അരോണ്‍ (8) എന്നിവര്‍ മരണപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി…

പശ്ചിമേഷ്യയില്‍ ആക്രമണം നടത്താന്‍ യു എ ഇയിലെ ബേസ് ഉപയോഗിക്കുന്നതില്‍ നിന്ന് യു എസിന് വിലക്ക്; യുദ്ധവിമാനങ്ങള്‍ ഖത്തറിലേക്ക് മാറ്റുന്നു

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ ആക്രമണത്തിന് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ വാഷിംഗ്ടണിനെ അനുവദിക്കില്ലെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അധികൃതർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് അമേരിക്ക തങ്ങളുടെ യുദ്ധവിമാനങ്ങളും ആളില്ലാ വിമാനങ്ങളും മറ്റ് സൈനിക വിമാനങ്ങളും ഖത്തറിലേക്ക് മാറ്റുന്നു. മുന്നറിയിപ്പ് നല്‍കാതെ യെമനിലും ഇറാഖിലും ആക്രമണം നടത്താൻ അൽ ദഫ്ര എയർ ബേസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇനി അനുവദിക്കില്ലെന്ന് എമിറാത്തി അധികൃതർ ഫെബ്രുവരിയിൽ യുഎസിനെ അറിയിച്ചിരുന്നു. ഇറാഖിലെയും യെമനിലെയും ലക്ഷ്യങ്ങൾക്കെതിരായ സ്‌ട്രൈക്ക് മിഷനുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ഈ നിയന്ത്രണങ്ങൾ സ്വയം സംരക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും യു എ ഇ അധികൃതര്‍ പറഞ്ഞു. തലസ്ഥാനമായ അബുദാബിയിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ തെക്ക് മാറിയാണ് അൽ ദഫ്ര എയർ ബേസ് സ്ഥിതി ചെയ്യുന്നത്. ഖത്തർ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിനാൽ അൽ ഉദെയ്ദിലേക്ക് വിമാനങ്ങൾ അയക്കാന്‍ യുഎസ് കമാൻഡർമാരെ പ്രേരിപ്പിച്ചതായി യുഎസ്…

ഫൊക്കാന ലയനം പൂർത്തിയായി; അഞ്ച് അസ്സോസിയേനുകൾക്ക് കൂടി ബി.ഒ.ടിയുടെ അംഗീകാരം

വാഷിംഗ്ടൺ ഡിസി: ഫൊക്കാന ലയനം പൂർത്തിയായതായി ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന അറിയിച്ചു. മെയ് 2-ന് നടന്ന ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് യോഗം ബി ഒ ടി ചെയർമാൻ്റെ അഭാവത്തിൽ വൈസ് ചെയർമാൻ്റെ അദ്ധ്യക്ഷതയിലാണ് കൂടിയത്. ട്രസ്റ്റീ ബോർഡ് അംഗങ്ങളായ പോൾ കറുകപ്പിള്ളിയും, മാധവൻ നായരും ട്രസ്റ്റി ബോർഡ് അംഗത്വം രാജി വെയ്ക്കുകയും ഫൊക്കാന സമവായ ചർച്ചയുടെ ഭാഗമായി പുതിയ അംഗങ്ങളായി ജോസഫ് കുരിയപുറം, സുധ കർത്ത എന്നിവരെ ബി. ഒ . ടി നിയമിക്കുകയും ചെയ്തു. അംഗങ്ങളായ കല ഷഹി, ഏബ്രഹാം കെ. ഈപ്പൻ, പുതിയ അംഗങ്ങളായ സുധ കർത്ത, ജോസഫ് കുരിയപ്പുറം എന്നിവർ അടങ്ങുന്ന ബി.ഒ.ടി പുതിയ തീരുമാനങ്ങൾക്ക് ഐക്യദാർഢ്യ പിന്തുണ നൽകി. ഐക്യ ശ്രമത്തിൻ്റെ ഭാഗമായി സ്ഥാനം ഒഴിയാൻ തയ്യാറായ പോൾ കറുകപ്പിള്ളിക്കും, മാധവൻ ബി നായർക്കും യോഗം…

തോമസ് നൈനാൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോർക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡൻ്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാൻ മത്സരിക്കുന്നത്. റോക്ലാൻഡ് കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെൻ്റിൽ സോഷ്യൽ വെൽഫെയർ എക്സാമിനറായി സേവനമനുഷ്ഠിച്ച ഔദ്യോഗിക പാരമ്പര്യവും, സംഘാടന മികവുമുള്ള തോമസ് നൈനാൻ ഫൊക്കാനയുടെ നേതൃത്വ രംഗത്തിന് മുതൽകൂട്ടായിരിക്കും. റോക് ലാൻഡ് കൗണ്ടി ഡിപ്പാർട്ടുമെൻ്റിലെ തന്നെ നിരവധി ഡിവിഷനുകളിൽ പല പദവികളിലും പ്രവർത്തിച്ച അദ്ദേഹം സമൂഹത്തിലും ,ഔദ്യോഗികരംഗത്തും തൻ്റേതായ കഴിവുകൾ പ്രകടിപ്പിച്ച വ്യക്തിയാണ്. 1988 മുതൽ 2001 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി നാഷണൽ ഗാർഡിലും ജോലി ചെയ്തിട്ടുണ്ട്. സ്പ്രിംഗ് വാലി വില്ലേജിൽ യൂത്ത് ബോർഡ് ചെയർപേഴ്സൺ ആയും പ്രവർത്തിച്ച തോമസ് നൈനാൻ ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ…