സമൂഹത്തിൽ മാറാതെ തുടരുന്ന ജാതിമതാന്ധതയുടെ കഥ പറയുന്ന ‘മോപ്പാള’ ഇപ്പോൾ പ്രൈം വീഡിയോയിലും

വനശ്രീ ക്രീയേഷൻസിന്റെ ബാനറിൽ കെ. എൻ. ബേത്തൂർ നിർമ്മിച്ച്, സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത് സന്തോഷ് കീഴാറ്റൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘മോപ്പാള’ ആമസോൺ പ്രൈം വീഡിയോ ഇന്ത്യയിലും റിലീസ് ചെയ്തു. മുൻപ് പ്രൈം വിഡിയോയിൽ ഇന്ത്യയ്‌ക്ക് പുറമെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. സമൂഹത്തിൽ മാറാതെ തുടരുന്ന ജാതിമതാന്ധതയുടെ കഥ പറയുന്ന ചിത്രത്തിൽ ഋതേഷ് അരമന, സോണിയ മല്‍ഹാര്‍, പ്രജ്ഞ ആര്‍ കൃഷ്ണ, ദേവ നന്ദന്‍, കൂക്കൽ രാഘവൻ, രഞ്ജിരാജ് കരിന്തളം, സുധാകരൻ തെക്കുമ്പാടൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത ജാതികളിൽ പെട്ട ദമ്പതികൾക്ക് ജനിച്ച ദേവനന്ദു എന്ന പന്ത്രണ്ട് വയസ്സുകാരൻ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരവസ്ഥയാണ് ചിത്രം പറയുന്നത്. ദേവുനന്ദുവിന്റെ വല്യച്ഛനും തെയ്യം കലാകാരനുമായാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തിൽ എത്തുന്നത്. കാസര്‍കോട് സ്വദേശി കെ എന്‍ ബേത്തൂരാണ് ചിത്രത്തിന്റെ നിർമ്മാതാവ്.…

കണ്ണൂര്‍ മുന്‍ എഡിഎം നവീൻ ബാബു മരണക്കേസ് അന്വേഷിച്ച എസിപി കണ്ണൂരിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണക്കേസ് അന്വേഷിച്ച മുൻ കണ്ണൂർ എസിപി ടി കെ രത്നകുമാർ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കോട്ടൂർ വാർഡിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തപ്പോൾ രത്നകുമാറാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. അന്വേഷണം പക്ഷപാതപരമാണെന്നും അന്വേഷണത്തിൽ ക്രമക്കേടുകൾ ഉണ്ടെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ച ഉടൻ രത്നകുമാർ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. രത്‌നകുമാർ എൽഡിഎഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായിരിക്കുമെന്നും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താനൊരു സിപിഎം കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും, ഉടൻ തന്നെ പ്രചാരണം ആരംഭിക്കുമെന്നും രത്‌നകുമാർ പറഞ്ഞു. അദ്ദേഹം മത്സരിക്കുന്ന കോട്ടൂർ വാർഡ് ശക്തമായ സിപിഎം ശക്തികേന്ദ്രമാണ്.

ശബരിമല സ്വര്‍ണ്ണ മോഷണ കേസ്: ദേവസ്വം മന്ത്രിയെ ഒഴിവാക്കി അന്വേഷണം നടത്തണമെന്ന് വി‌എച്ച്‌പി അദ്ധ്യക്ഷന്‍

കൊച്ചി: ശബരിമലയിലെ സ്വർണ്ണ മോഷണത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും, ദേവസ്വം മന്ത്രിയെ ഒഴിവാക്കി കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും നിലവിലെ മന്ത്രി വി.എൻ. വാസവന്റെയും അടുത്ത സുഹൃത്തും സഹകാരിയുമാണ് ഉണ്ണികൃഷ്ണൻ പോറ്റി. മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസുവിന്റെ മാത്രം ഗൂഢാലോചനയല്ല സ്വർണ്ണ മോഷണം ആസൂത്രണം ചെയ്തതെന്ന് വിജി തമ്പി പറഞ്ഞു. അതിനു പിന്നില്‍ പല ഉന്നത രാഷ്രീയനേതാക്കളുടെയും ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യം മൂലമാണ് വാസു ദേവസ്വം ബോർഡ് കമ്മീഷണറായത്. കമ്മീഷണർ സാധാരണ സിവിൽ സർവീസിൽ നിന്നാണ് ദേവസ്വം ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി, സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറും ഒരിക്കൽ ദേവസ്വം പ്രസിഡന്റുമായി. സുപ്രീം…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാളെ മുതല്‍ (നവംബർ 14 വെള്ളിയാഴ്ച) രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയില്‍ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ 2,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിലേക്കും മുനിസിപ്പാലിറ്റിയിലേക്കും മത്സരിക്കുന്നവർ 4,000 രൂപയും, ജില്ലാ പഞ്ചായത്ത്-കോർപ്പറേഷനുകളിലേക്ക് മത്സരിക്കുന്നവർ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവർഗക്കാർക്ക്, നിശ്ചിത തുകയുടെ പകുതി മതിയാകും. നാമനിർദ്ദേശം സമർപ്പിക്കുന്ന തീയതിയിൽ സ്ഥാനാർത്ഥിക്ക് 21 വയസ്സ് തികഞ്ഞിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. അവർ റിട്ടേണിംഗ് ഓഫീസറുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്റെയോ മുമ്പാകെ നിശ്ചിത ഫോമിൽ…

ശിവന്‍ കുട്ടി എന്തിനാണ് ഇത്ര പ്രകോപിതനാകുന്നതെന്ന് തനിക്കറിയില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐക്കെതിരെ മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകി. സിപിഐ ഒരു പ്രകോപനത്തിനും വഴങ്ങില്ല. വി ശിവൻകുട്ടി എന്തിനാണ് ഇത്ര ദേഷ്യപ്പെടുന്നതെന്ന് തനിക്കറിയില്ലെന്നും ശിവൻകുട്ടിയെ പഠിപ്പിക്കാൻ താൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്ക് രാഷ്ട്രീയ ബോധമുണ്ടെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. പ്രകോപിപ്പിക്കാനും പ്രകോപിതനാകാനും താൻ ആഗ്രഹിക്കുന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരും പ്രകോപിപ്പിക്കേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളത്. വി ശിവൻകുട്ടിയാണെങ്കിൽ പോലും പ്രകോപിപ്പിക്കരുത്. വി ശിവൻകുട്ടിയും അതിനെക്കുറിച്ച് ബോധവാനായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പിഎം ശ്രീ ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ്. ഫണ്ട് ലഭിക്കാത്തതിന് താൻ ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവൻകുട്ടിയോട് എന്താണ് പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. എസ്എസ്കെയും പിഎംശ്രീയും ഒന്നല്ലെന്നും ആർഎസ്എസ് രാഷ്ട്രീയം രണ്ടും ബന്ധിപ്പിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എസ്കെ ഫണ്ട് തട്ടിയെടുക്കാൻ കേന്ദ്രം ശ്രമിച്ചാൽ അതിനെ നിയമപരമായും…

ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും അവഗണിക്കപ്പെട്ടു; മനുഷ്യജീവന് വില കല്പിക്കുന്നില്ല; മേൽപ്പാലം പൂർത്തിയാക്കുക എന്നത് മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം: കെ.സി. വേണുഗോപാൽ എം‌പി

ആലപ്പുഴ: അരൂർ-തുറവൂർ മേൽപ്പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്ന എരമല്ലൂരിന്റെ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ജാക്കിൽ നിന്ന് വഴുതി നിലത്തുവീണ് ഒരാൾ മരിച്ച സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കെ.സി. വേണുഗോപാൽ എംപി രൂക്ഷ വിമർശനം ഉന്നയിച്ചു. അപകട സാധ്യതയുണ്ടെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിച്ചില്ല. മനുഷ്യജീവന് വില കൽപ്പിക്കാത്ത സമീപനമാണ് സർക്കാരിന്റെത്. സൈൻ ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. മേൽപ്പാലം പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ ഏക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. “അരൂർ-തുറവൂർ സെക്ഷനിൽ സർവീസ് റോഡുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 40-ലധികം പേർ മരിച്ചിട്ടുണ്ട്. മനുഷ്യജീവന് വില കൽപ്പിക്കാത്ത ഈ സമീപനം മാറ്റണം. ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും എംപി എന്ന നിലയിൽ ഞാൻ ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ട്. സർവീസ് റോഡിന്റെ കാര്യത്തിലും സംസ്ഥാന സർക്കാരും കുറ്റക്കാരാണ്. ദേശീയപാത അതോറിറ്റിയിൽ നിന്ന് എട്ട് കോടി രൂപ…

പിഎം ശ്രീ പദ്ധതി: സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ടായിരുന്നു വി ശിവൻകുട്ടിയുടെ വിമർശനം. കത്ത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. എന്നാൽ, കത്ത് ആരുടെയും വിജയമോ പരാജയമോ സംബന്ധിച്ച വിഷയമല്ലെന്നും അത് കേരളത്തിന്റെ അവകാശവാദമാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. എസ്‌എസ്‌കെ ഫണ്ട് സംസ്ഥാനത്തിന്റെ അവകാശമാണ്. അത് ആരുടെയും ഔദാര്യമല്ല,” വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. “കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി 45 മിനിറ്റ് ചർച്ച നടന്നു. കേന്ദ്ര ഫണ്ട് ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. ആർ‌എസ്‌എസ് അജണ്ടയെക്കുറിച്ചുള്ള സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ച പി‌എം ശ്രീ പദ്ധതിയെക്കുറിച്ചല്ല, മറിച്ച് എസ്‌എസ്‌കെ ഫണ്ട് ഉൾപ്പെടെയുള്ള മറ്റ് ഫണ്ടുകളെക്കുറിച്ചാണെന്നും…

കാത്തിരിപ്പിന് വിരാമം; തകഴിയിൽ മേൽപ്പാലം ഉറപ്പായി

എടത്വ: തകഴി ലെവൽ ക്രോസിലെ മേൽപ്പാലത്തിനായി ഉള്ള കാത്തിരിപ്പിന് വിരാമം. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. 35.94 കോടി രൂപ മുടക്കി നിർമ്മിക്കുന്ന മേൽപ്പാലത്തിനായി ഉള്ള മണ്ണ് പരിശോധന പൂര്‍ത്തിയായി. ദക്ഷിണ റെയിൽവെ ചീഫ് ബ്രിഡ്ജസ് എഞ്ചിനിയറുടെ അംഗികാരം ലഭിച്ചാൽ ടെൻഡർ നടപടികൾ ആരംഭിക്കും. കേരള സർക്കാരിൻ്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (KRDCL) ആണ് നിർമ്മാണ ചുമതല. സംസ്ഥാനത്തെ റെയിൽവേ വികസനത്തിനാണ് ഈ കോർപ്പറേഷൻ രൂപീകരിച്ചിരിക്കുന്നത്. മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതി ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകൾ റെയിൽവേ ഗേറ്റിന് സമീപം പ്രതിഷേധ നിൽപ്പ് സമരം ഉൾപ്പെടെ നടത്തിയിരുന്നു. തകഴി റെയിൽവെ ക്രോസ് മേൽപ്പാലം സമ്പാദക സമിതി രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന, ജനറൽ കൺവീനർ ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം,…

സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡിൽ ജനകീയ ശ്രമദാനത്തിലൂടെ കലുങ്ക് നിർമ്മാണം പൂര്‍ത്തിയാക്കി

തലവടി : തലവടി തെക്ക് സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡിൽ ജനകീയ ശ്രമദാനത്തിലൂടെ കലുങ്ക് നിർമ്മിച്ചു. ഈ റോഡിന്റെ മധ്യ ഭാഗത്തുണ്ടായിരുന്ന കലുങ്ക് ആണ് ജനകീയ ശ്രമദാനത്തിലൂടെ നിർമ്മിച്ചത്. തലവടി പഞ്ചായത്തിലെ 12-ാം വാര്‍ഡിലൂടെ കടന്നുപോകുന്ന, ‘പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന’ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിലേക്ക് എത്തുന്നതിനുള്ള ഏക റോഡാണ് ഇത്. ചൂട്ടുമാലി പാടശേഖരത്തേക്ക് വെള്ളം കയറ്റുവാൻ കഷ്ടിച്ച് നടന്നുപോകാവുന്ന വീതി മാത്രമുള്ള ചെറിയ കലുങ്കാണ് ഈ റോഡിന്റെ മധ്യ ഭാഗത്ത് ഉണ്ടായിരുന്നത്. 700 മീറ്റർ ദൈർഘ്യം വരുന്ന ഈ റോഡിന്റെ ഇരുവശത്തും ഇരൂപതിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ വഴിയിൽ വെച്ച് നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ ഒരാൾ കുഴഞ്ഞ് വീഴുകയും വീതി കുറഞ്ഞ കലുങ്കിലൂടെ ആംബുലൻസ് എത്താൻ സാധിക്കാഞ്ഞതുമൂലം ആശുപത്രിയിലേക്ക് എത്തിക്കാൻ വൈകിയതു നിമിത്തം അദ്ദേഹം മരണപ്പെട്ടിരുന്നു. സ്ഥലം…

സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി ബ്ലാക്ക് മെയില്‍ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ യുവതിയെ അറസ്റ്റു ചെയ്തു

പത്തനംതിട്ട: ഓൺലൈൻ സംവിധാനങ്ങൾ വഴി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശി ഹിരാൽ ബെൻ അനുജ് പട്ടേലിനെ (37) പത്തനംതിട്ട സൈബർ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിൽ നിന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശിയായ ഹാക്കർ ജോയൽ വി ജോസിന്റെ അടുത്ത സുഹൃത്താണ് ബെന്‍ അനുജ് പട്ടേല്‍. ഒക്ടോബർ 31 ന് ജോയലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനുജ് പട്ടേലിനെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റുള്ളവരുടെ മൊബൈൽ നമ്പറുകളുടെയും കോൾ ഡാറ്റ റെക്കോർഡുകളുടെയും തത്സമയ ലൊക്കേഷൻ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ മോഷ്ടിച്ച് പ്രതികള്‍ ബ്ലാക്ക് മെയിലിംഗിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഹൈദരാബാദിലെ ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുമായി ഇവർക്ക് ബന്ധമുണ്ടെന്നും…