ഫ്രറ്റേണിറ്റി ഹയർ സെക്കൻഡറി ലീഡേഴ്സ് മീറ്റിന് തുടക്കം എറണാകുളം: ഹയർ സെക്കൻഡറി മേഖലയിൽ നിലനിൽക്കുന്ന മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ മന്ത്രിമാരെ വഴിയിൽ തടയുമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു. ശാശ്വതമായ പരിഹാരം കാണാൻ സർക്കാറിന് ഒരു താല്പര്യവുമില്ല. അതുകൊണ്ടാണ് വർഷങ്ങളായി കണ്ണിൽപൊടിയിടുന്ന പൊടിക്കൈകൾ മാത്രം ചെയ്യുന്നത്. ‘വിധേയപ്പെടാത്ത നീതിബോധം, ചെറുത്ത് നിൽപ്പിൻ്റെ സാഹോദര്യം’ എന്ന തലക്കെട്ടിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ എടത്തല ശാന്തിഗിരി ആശ്രമത്തിൽ വെച്ച് നടക്കുന്ന ഫ്രറ്റേണിറ്റി സംസ്ഥാന ഹയർ സെക്കൻഡറി ലീഡേഴ്സ് മീറ്റ് ‘ഉയരെ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ ഉപരിപഠന സ്ട്രീമുകൾ പരിഗണിച്ചിട്ടും മലബാർ ജില്ലകളിൽ അപേക്ഷകരായ 79,380 കുട്ടികൾ പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കേണ്ടിവരികയാണ്. അതേസമയം, തെക്കൻ ജില്ലകളിൽ മുഴുവൻ വിദ്യാർത്ഥികൾ പ്രവേശനമെടുത്താലും 8929 സീറ്റുകൾ കാലിയാകും. മലബാറിലെ പ്രതിസന്ധി പരിഹരിക്കാൻ 1588 സ്ഥിരം പ്ലസ്…
Category: KERALA
ജീവിതം ചിട്ടപ്പെടുത്താൻ വിദ്യാർഥികാലം ഉപയോഗപ്പെടുത്തണം :കാന്തപുരം
കോഴിക്കോട്: ജീവിതം ചിട്ടപ്പെടുത്താനും ക്രമീകരിക്കാനുമുള്ള അവസരമായി വിദ്യാർഥി കാലം ഉപയോഗപ്പെടുത്തണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്ന വാർഷിക പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ വിഷയങ്ങളെ മനസ്സിലാക്കൽ മാത്രമായി വിദ്യാർഥി കാലം ചുരുങ്ങരുത്. ജീവിതം ക്രമീകരിക്കാൻ ആവശ്യമായ നൈപുണികളും കഴിവുകളും അഭ്യസിക്കേണ്ടതും ഈ കാലത്ത് തന്നെയാണ്. കൂട്ടായ്മ, സംഘാടനം, സാന്ത്വനം, സേവനം, നേതൃഗുണം, പ്രതിസന്ധികളെ തരണംചെയ്യൽ എന്നിവയൊക്കെ ആർജിക്കാൻ ശ്രമിക്കണം. അറിവിനൊപ്പം ഭാവി ജീവിതത്തിൽ ഇവയെല്ലാം പ്രയോജനപ്പെടുമെന്നും ഉസ്താദ് പറഞ്ഞു. ജാമിഅ സീനിയർ മുദരിസ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ചാൻസിലർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പിസി അബ്ദുല്ല മുസ്‌ലിയാർ, ബശീർ സഖാഫി കൈപ്പുറം, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിർ സഖാഫി സന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ് സയ്യിദ്…
വി ഡി സതീശനെ മനഃപ്പൂര്‍വ്വം ലക്ഷ്യം വെച്ച് ആക്രമിക്കുന്ന അന്‍വറിന്റെ മുന്നില്‍ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: മുൻ എംഎൽഎ പി.വി. അൻവറിന്റെ നിരന്തരമായ പരസ്യ വിമർശനത്തിൽ കോൺഗ്രസ് പാർട്ടി അതൃപ്തി പ്രകടിപ്പിച്ചു. അൻവർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മനഃപൂർവ്വം ലക്ഷ്യം വയ്ക്കുന്നത് ഒരു തന്ത്രത്തിന്റെ ഭാഗമാണെന്ന് പാർട്ടി വിശ്വസിക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥിയെ പി.വി. അൻവർ ആവർത്തിച്ച് ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. കോൺഗ്രസ് സമ്മർദ്ദത്തിന് വഴങ്ങിയെന്ന് സൂചിപ്പിക്കുന്ന ഒരു വിട്ടുവീഴ്ചയും അംഗീകരിക്കില്ലെന്ന് നേതാക്കൾ തീരുമാനിച്ചു. അൻവർ മുന്നണിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹത്തിന് അസോസിയേറ്റ് അംഗത്വം നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. “അൻവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല. സ്വതന്ത്രനായി മത്സരിക്കുമെന്ന് അവസാന നിമിഷം മുന്നറിയിപ്പുകൾ നൽകി അദ്ദേഹം യുഡിഎഫിൽ ചേരാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ സതീശനെയും ലക്ഷ്യം വച്ചുള്ളതാണ്,” അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. അതേസമയം, കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച…
യു എസ് ടി സൈറ്റ് 2.0 മത്സരങ്ങളിൽ രാജ്യമെമ്പാടുമുള്ള കോളേജുകളിൽ നിന്നുള്ള 1000 ടീമുകൾ പങ്കെടുത്തു
വിജയികൾക്ക് കാഷ് പ്രൈസ്, സർട്ടിഫിക്കറ്റുകൾ, മെമെന്റോകൾ എന്നിവ സമ്മാനിച്ചു തിരുവനന്തപുരം: രാജ്യമാകമാനമുള്ള പ്രഫഷണൽ കോളേജുകളിലെ അവസാന വർഷ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി സംഘടിപ്പിച്ച സസ്‌റ്റൈനബിൾ ഇന്നോവേഷൻസ് ഫോർ ഗ്രോത്ത് ആൻഡ് ഹ്യൂമൻ ട്രാസ്ഫർമേഷൻ (സൈറ്റ് ) മത്സരങ്ങളുടെ രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. നൂതനാശയങ്ങളും പുത്തൻ ചിന്താധാരകളും പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന യു എസ് ടി യുടെ സൈറ്റ് സാങ്കേതിക പ്രദർശനവും വാർഷിക മത്സരങ്ങളും അടങ്ങുന്നതാണ്. സുസ്ഥിര പരിഹാരങ്ങൾക്കും പരിവർത്തന ആശയങ്ങൾക്കും വഴികാട്ടിയായി മാറിയ മത്സരങ്ങൾ അവസാനിച്ചപ്പോൾ കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റിൽ (ഐഇഎം) നിന്നുള്ള ടീം ഒയ്ലോവേറ്റേഴ്‌സ് ഒന്നാം സമ്മാനർഹരായി. 50,000 രൂപയും സർട്ടിഫിക്കറ്റുകളും മെമന്റോകളും വിജയികൾക്ക് സമ്മാനമായി നൽകി. 25,000 രൂപയും സർട്ടിഫിക്കറ്റുകളും മെമന്റോകളും അടങ്ങുന്ന രണ്ടാം സമ്മാനം ബെംഗളൂരുവിലെ ഡോ.…
ദുബായില്‍ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ ഹീര ഗ്രൂപ്പ് സ്ഥാപക ഇന്ത്യയില്‍ അറസ്റ്റിലായി; മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികളിൽ നിന്ന് പണം തട്ടിയതായി പരാതി
ദുബായ്: ദുബായില്‍ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളികളുള്‍പ്പടെ ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഹീര ഗ്രൂപ്പിന്റെ സ്ഥാപക നൗഹീറ ഷെയ്ഖിനെ ഫരീദാബാദില്‍ നിന്ന് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 5,600 കോടി രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയതെന്നാണ് പ്രാഥമിക കണക്ക്. ഇരകളിൽ ഭൂരിഭാഗവും പ്രവാസികളാണ്, പ്രത്യേകിച്ച് യുഎഇയിൽ താമസിക്കുന്നവർ. 2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നൗഹീറ ഷെയ്ഖിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്തുകൂടി സഞ്ചരിക്കുന്നതിനിടെയാണ് ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇന്നലെ വൈകുന്നേരം നൗഹീറയെ കസ്റ്റഡിയിലെടുത്തത്. അവരെ ഹൈദരാബാദിലേക്ക് കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സെൻട്രൽ ക്രൈം സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണർ ശ്വേത പറഞ്ഞു. 2024 ൽ സുപ്രീം കോടതി അവരുടെ ജാമ്യം റദ്ദാക്കുകയും കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കോടതിയുടെ നിർദ്ദേശം ലംഘിച്ചതിനാണ് അറസ്റ്റിലേക്ക് നയിച്ചത്. ഹീര ടെക്സ്റ്റൈൽസ്, ഹീര…
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ; കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കണ്ണൂർ: സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്. മെയ് 29, 30 തീയതികളിൽ കാസർകോട് ജില്ലയിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അംഗന്‍വാടികൾ, മദ്രസകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ കെ ഇൻബേസേക്കർ നാളെ (മെയ് 29 വ്യാഴം) അവധി പ്രഖ്യാപിച്ചു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഈ തീരുമാനം. എന്നാല്‍, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമൊന്നുമുണ്ടാകുകയില്ല. കൂടാതെ, റെഡ് അലേർട്ട് കാരണം, മെയ് 29, 30 തീയതികളിൽ ജില്ലയിലെ ക്വാറികൾക്ക് പ്രവർത്തിക്കാൻ അനുവാദമില്ല. റെഡ് അലേർട്ട് ദിവസങ്ങളിൽ റാണിപുരം ഉൾപ്പെടെയുള്ള…
ആദിവാസി യുവാവിനെ ആക്രമിച്ച കേസിൽ ഒളിവില്‍ പോയ അക്രമികളെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആക്രമിച്ച കേസിലെ അക്രമികളെ കസ്റ്റഡിയിലെടുത്തു. യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട ശേഷം ക്രൂരമായി മർദ്ദിച്ച ഷോളയൂർ സ്വദേശി റെജിൻ മാത്യുവിനെയും ആലപ്പുഴ സ്വദേശി വിഷ്ണുദാസിനെയും കോയമ്പത്തൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അഗളിയിലെ ചിറ്റൂർ ആദിവാസി കോളനിയിലെ ഷിജുവിനെയാണ് ഇവര്‍ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. പരിക്കേറ്റ ഷിജു കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടി. മെയ് 24 ന് ചിറ്റൂരിലെ കട്ടേക്കാട് നടന്ന സംഭവം ഇന്നലെ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. പ്രാദേശിക ക്ഷീര സഹകരണ സംഘങ്ങളിൽ നിന്ന് പാൽ ശേഖരിച്ച് മിൽമ ഡയറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് വാനിന് മുന്നിൽ ഷിജു ഒരു പാറയിൽ തട്ടി വീണു. ഷിജു മനഃപൂർവ്വം വാഹനത്തിന് മുന്നിലേക്ക് ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്ന് ഷിജുവിനെ ആക്രമിച്ചു. പ്രതികാരമായി, ഷിജു വാഹനത്തിനു നേരെ കല്ലെറിഞ്ഞത് വാഹനത്തിന്റെ ഒരു ചില്ല് തകരാന്‍ കാരണമായി. തുടര്‍ന്ന്…
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, ഒമ്പത് ജില്ലകളിൽ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല. റെഡ് അലർട്ട് 29/05/2025: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് 30/05/2025: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഐഎംഡി റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കും. ഓറഞ്ച് അലേർട്ട് 29/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,…
ജയ് ഭീം, ഫ്രീ ഫലസ്തീൻ: ചുമരെഴുത്ത് ആരോപിച്ച് മലയാളി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത ആർ.ജി.എൻ.ഐ.വൈ.ഡി നടപടി ജനാധിപത്യ വിരുദ്ധം – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
തിരുവനന്തപുരം: കേന്ദ്ര യൂത്ത് ആൻഡ് സ്പോർട്സ് മിനിസ്ട്രിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന തമിഴ്നാട്ടിലെ രാജീവ് ഗന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെൻ്റ് (ആർ.ജി.എൻ.ഐ.വൈ.ഡി) കാമ്പസ് ഹോസ്റ്റൽ ചുമരിൽ ജയ് ഭീം, ഫ്രീ ഫലസ്തീൻ എന്നീ മുദ്രാവാക്യങ്ങൾ എഴുതി എന്ന് ആരോപിച്ച് മൂന്ന് മലയാളി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടി കടുത്ത ജനാധിപത്യ വിരുദ്ധവും വിദ്യാർത്ഥി അവകാശങ്ങളുടെ മേലുള്ള കൈകടത്തലുമാണേന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. കാമ്പസ് വാളിൽ പെയിൻ്റ് ചെയ്യുന്നത് ഒരു കുറ്റകൃത്യമാക്കി അവതരിപ്പിച്ചു എന്നത് മാത്രമല്ല, അത് ചെയ്തു എന്ന് ഒരു നിലക്കും തെളിവ് ലഭ്യമാകാതെയാണ് മൂന്ന് മലയാളി വിദ്യാർത്ഥികൾക്ക് നേരെ നടപടി ഉണ്ടായിരിക്കുന്നത്. രണ്ടാം വർഷ എം.എസ്.ഡബ്ലു വിദ്യാർത്ഥികളായ അസ്ലം, സഈദ്, നഹാൽ എന്നിവർക്കെതിരായ നടപടി ആസൂത്രിതവും മുൻവൈര്യാഗത്തെ മുൻനിർത്തിയുമാണ്. നിലവിലെ നടപടികൾക്ക് നേതൃത്വം നൽകിയ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റൻസ് രജിസ്ട്രാർ ചണ്ഡീഗഡ്…
ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി ജനകീയ വിചാരണ ജാഥ
മലപ്പുറം : ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയേറ്റംഗം പി നസീഹയുടെ നേതൃത്വത്തിൽ മലപ്പുറം മണ്ഡലത്തിൽ ജനകീയ വിചാരണ ജാഥ സംഘടിപ്പിച്ചു. കോഡൂർ പഞ്ചായത്തിൽ നിന്ന് ആംരഭിച്ച ജാഥ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഹയർ സെക്കൻഡറി മേഖലയിലെ സീറ്റ് അപര്യാപ്ത പരിഹരിക്കാൻ പ്രഫ. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്കു ശേഷം ജാഥ മലപ്പുറം കുന്നുമ്മലിൽ സമാപിച്ചു. സമാപന സമ്മേളനം വെൽഫയർപാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ ജാഥാ ക്യാപ്റ്റൻ പി. നസീഹ, ജില്ല ജനറൽ സെക്രട്ടറി അഡ്വ അമീൻ യാസിർ, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് അജ്മൽ ഷഹീൻ,സെക്രട്ടറി സി.എച്ച് ഹംന, ജില്ല കമ്മിറ്റിയംഗങ്ങളായ ഷജറീന,…
