കല്പറ്റ: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം. വയനാട്ടിൽ രഞ്ജിത്തിന്റെ സ്വകാര്യ വസതിക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്. ഗുരുതരമായ ആരോപണം ഉയർന്നിട്ടും സമരം നടത്തിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ണൂർ ജയിലിലേക്ക് അയക്കുന്ന സംസ്ഥാന സർക്കാർ രഞ്ജിത്തിനെതിരെ ഒന്നും ചെയ്യുന്നില്ല എന്ന് പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുന്ന കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജഷീർ പള്ളിവയൽ പറഞ്ഞു. ഔദ്യോഗിക കാർ കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് വയനാട്ടിലെ സ്വകാര്യ വസതിയിൽ എത്തിയത്. ബംഗാളി നടിയായ ശ്രീലേഖ മിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണം തെറ്റാണ് എന്ന് രഞ്ജിത്ത് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. നടിആരോപണത്തിൽ ഉറച്ചുനിന്നെങ്കിലും ഇന്ന് ഇക്കാര്യത്തോട് പ്രതികരിക്കാൻ രഞ്ജിത്ത് തയ്യാറായില്ല. ശ്രീലേഖയെ വിളിച്ചത് സിനിമയുടെ ഓഡിഷന് വേണ്ടിയാണെന്നും…
Category: KERALA
സംവിധായകന് രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ ആരോപണം: ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് മുറവിളി
തിരുവനന്തപുരം: സംവിധായകന് രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ഔപചാരികമായി പരാതി നൽകിയാൽ മാത്രമേ നടപടിയെടുക്കാൻ കഴിയൂ എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിലപാടെടുത്തിരിക്കെ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ രഞ്ജിത്ത് രാജിവെക്കണമെന്ന മുറവിളി ശനിയാഴ്ച ശക്തമായി. രഞ്ജിത്തിൻ്റെ രാജിക്ക് നിർബന്ധിതരാകാൻ സിനിമാ മേഖലയിലെ പ്രമുഖരിൽ നിന്നും പ്രതിപക്ഷങ്ങളിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളിൽ നിന്നുപോലും (എൽഡിഎഫ്) സംസ്ഥാന സർക്കാരിന് മേൽ കടുത്ത സമ്മർദം നേരിടേണ്ടി വന്നിരുന്നു. എന്നാൽ, മന്ത്രി ചെറിയാൻ അതിനോട് താൽപ്പര്യം കാണിച്ചില്ല. രാജ്യമെമ്പാടും പ്രശംസ നേടിയ ചലച്ചിത്രകാരനാണ് രഞ്ജിത്ത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം അദ്ദേഹത്തെ ശിക്ഷിക്കാനാവില്ല. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. ഔദ്യോഗികമായി പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. ഇരകൾക്കൊപ്പമാണ് ഞങ്ങളെന്നും ചെറിയാൻ പറഞ്ഞു. 2009-ലെ മലയാളം ചിത്രമായ പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിൻ്റെ കഥയുടെ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ
കൊച്ചി: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യൂട്യൂബറെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വിജെ മച്ചാൻ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ആലപ്പുഴ സ്വദേശി ഗോവിന്ദ് (30) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ റിസോർട്ടിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പീഡനത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ അസാധാരണമായ പെരുമാറ്റം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്. ഇവരുടെ പരാതിയെ തുടർന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയൽ നിയമപ്രകാരം കളമശേരി പൊലീസ് കേസെടുത്തു. മാന്നാറിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ അമ്മ ജനറൽ സെക്രട്ടറിക്കെതിരെ വിയോജിപ്പുമായി നടൻ ജഗദീഷ്
കൊച്ചി: വെള്ളിയാഴ്ച കൊച്ചിയിൽ സമാപിച്ച മലയാളം മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (അമ്മ) ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റെ വാർത്താസമ്മേളനം കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം , സംഘടനയുടെ വൈസ് പ്രസിഡൻ്റ് നടൻ ജഗദീഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു . ഈ വിഷയത്തിൽ അമ്മയുമായി ഒരേ പേജിലാണെന്ന് ജഗദീഷ് പറഞ്ഞെങ്കിലും, അദ്ദേഹത്തിൻ്റെ പല അഭിപ്രായങ്ങളും സിദ്ദിഖിൻ്റെ അഭിപ്രായത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അമ്മയെ കുറിച്ചോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ കുറിച്ചോ ഫിലിം ചേമ്പറിനെക്കുറിച്ചോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോ ഇല്ലയോ എന്നു പറഞ്ഞ് ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു. സിനിമയില്‍ വിജയിച്ച നടീനടന്മാര് വഴിവിട്ട രീതിയിലാണ് അത് നേടിയെടുത്തതെന്ന് ഹേമ കമ്മിറ്റി ഒരിടത്തും പറഞ്ഞിട്ടില്ല. രാത്രികാലങ്ങളില്‍ നടിമാരുടെ വാതിലില്‍ മുട്ടിയെന്ന് ഹേമ കമ്മിറ്റി പറയുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും ജഗദീഷ് വ്യക്തമാക്കി.…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നടിമാരുടെ ആരോപണ പ്രവാഹം; സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര
2009- ൽ പുറത്തിറങ്ങിയ പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ എന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷൻ കാലയളവിൽ ചലച്ചിത്ര നിർമ്മാതാവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സനുമായ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചു . നേരത്തെ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ അകലെ എന്ന ചിത്രം താൻ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചത്. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് കരുതിയത്. എന്നാൽ റൂമിലെത്തിയതും രഞ്ജിത്ത് കൈയിലെ വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടായി തോന്നി. പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ…
ചൂരമലയിലെ വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനം യാഥാർത്ഥ്യമാകുന്നു; ധാരണാ പത്രം നാളെ കൈമാറും
എടത്വ: വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തിന് കൈത്താങ്ങായി സുമനസ്സുകൾ ഒന്നിക്കുന്നു. ചൂരമലയിൽ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാർത്ഥിയുടെ സ്വപ്നമായിരുന്നു നഴ്സിംഗ് പഠനം. ഈ വിദ്യാർത്ഥിക്ക് കോളജിൽ അഡ്മിഷൻ എടുക്കാൻ വെച്ചിരുന്ന തുകയും സർട്ടിഫിക്കറ്റും പാർപ്പിടവും ഭൂമിയും എല്ലാം പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ടു. എന്നാല്‍, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ ഉൾപ്പെടെയുള്ള അപേക്ഷ വയനാട് ദുരന്തത്തിന് മുമ്പ് ബാഗ്ളൂരിൽ ഉള്ള സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നഴ്സിംഗ് പഠനത്തിന് നല്‍കിയിരുന്നു. ഈ വിദ്യാർത്ഥിയുടെ പഠന ഫീസ് സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഒഴിവാക്കും. എന്നാൽ, പ്രതിമാസം താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ഉള്ള തുകയാണ് എടത്വ ടൗൺ ലയൺസ് ക്ലബും എച്ച്.ആർ.സിയും നല്‍കുന്നത്. ലയൺസ് ക്ലബ് എടത്വ ടൗണിന്റെ സേവ് വയനാട് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഈ വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തെ സഹായിക്കാൻ…
അങ്ങാടിപ്പുറത്ത് റെയിൽവേ അണ്ടർ പാസ്സ് നിർമ്മിക്കുക; വെൽഫെയർ പാർട്ടി നിവേദനം നൽകി
മലപ്പുറം : അങ്ങാടിപ്പുറത്ത് റെയിൽവേ അണ്ടർ പാസ്സ് നിർമ്മാണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി റെയിൽവേക്ക് നിവേദനം നൽകി. വെൽഫെർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട്, സെയ്താലി വലമ്പൂർ എന്നിവർ ചേർന്നാണ് അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിവേദനം സമർപ്പിച്ചത്. കേരളത്തിലെ സുപ്രധാനപാതകളിൽ ഒന്നാണ് പാലക്കാട് കോഴിക്കോട് ദേശീയപാത 213ൽ അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. നാലു വരിയായി വരുന്ന റോഡ്, റെയിൽവേ മേൽപ്പാലത്തിന് സമീപം, രണ്ടു വരിയായി കുറയുന്നതിനാൽ, അങ്ങാടിപ്പുറം – പെരിന്തൽമണ്ണ പാതയിൽ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇത് ദൈനംദിന യാത്രയ്ക്കും, വാഹന ഗതാഗതത്തിനും വലിയ അസൗകര്യങ്ങൾ ഉണ്ടാക്കുന്നു. ചെറിയ തോതിലെങ്കിലും പരിഹാരമാകാൻ അണ്ടർപാസ്സിനാകും. ഈ പ്രദേശത്തുള്ള കാൽനടയാത്രക്കാർ, റെയിൽവേ ക്രോസിംഗ് കടക്കുന്നതിൽ വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഒറ്റപ്പെട്ട സംഭവമായി ഇതിനെ തള്ളിക്കളയാനാവില്ല; ‘അമ്മ’ യുടെ നിലപാടിനെ എതിര്‍ത്ത് നടന് ജഗദീഷ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരസംഘടനയായ അമ്മയിൽ ഭിന്നത. സംഘടനയുടെ നിലപാട് ഔദ്യോഗികമായി വിശദീകരിക്കാൻ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും അംഗങ്ങളും രംഗത്തെത്തിയതിന് പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി സംഘടനാ വൈസ് പ്രസിഡൻ്റ് ജഗദീഷ് രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മയുടെ പ്രതികരണം വൈകിയതിൽ ക്ഷമാപണം നടത്തിയാണ് ജഗദീഷ് വിഷയത്തിൽ പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ സംഘടനയ്ക്ക് കഴിയില്ല. ആരോപണങ്ങൾ പഴയതാണെങ്കിലും അന്വേഷണം വേണം. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള പരാമർശങ്ങളിൽ പരാതിയില്ലെങ്കിലും കേസെടുത്ത് അന്വേഷിക്കണം. വേട്ടക്കാരുടെ പേരുവിവരങ്ങൾ പുറത്തുവരണമെന്നും ജഗദീഷ് പറഞ്ഞു. പവർ ഗ്രൂപ്പ് എന്നത് ഒരു ആലങ്കാരിക പദമാണ്, ഈ പദം കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന വ്യവസായത്തിൽ സ്വാധീനശക്തികളായി ഉയർന്നു വന്നവരായിരിക്കാം. ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവിടേണ്ടതായിരുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നെങ്കിൽ പരാതികൾ കുറയുമായിരുന്നെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.…
സർക്കാർ ആശുപത്രികളിൽ ഡിജിറ്റല്‍ പണമിടപാട് സംവിധാനം വരുന്നു: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ വിവിധ സേവനങ്ങൾ ഡിജിറ്റൽ പണമിടപാട് നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പി.ഒ.എസ്. മെഷീന് വഴിയാണ് ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പേയ്മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുന്‍കൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി…
മർകസ് സോഷ്യൽ കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു
കൊടുവള്ളി: എസ് വൈ എസ് കൊടുവള്ളി സോൺ സാന്ത്വനം കമ്മിറ്റിയുമായി സഹകരിച്ച് മർകസ് സാമൂഹ്യക്ഷേമ വിഭാഗം ആർ സി എഫ് ഐ യുമായി നടപ്പിലാക്കുന്ന സോഷ്യൽ കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് റശീദ് അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന പദ്ധതി സമർപ്പണം അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സാന്ത്വന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വാക്കറുകൾ, എയർ ബെഡ് തുടങ്ങിയവയും കാഴ്ച പരിമിതിയുള്ളവർക്കായി കണ്ണടകളും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറോളം മികച്ച തെങ്ങിൻ തൈകളുമാണ് പദ്ധതിയിൽ ഉൾപ്പെടുക. മർകസ് ആർ സി എഫ് ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഉബൈദുല്ല സഖാഫി പദ്ധതി വിശദീകരിച്ചു. സോൺ നേതാക്കളായ ഒ എം ബശീർ സഖാഫി, ശരീഫ് മാസ്റ്റർ, ബശീർ സഖാഫി കളരാന്തിരി, ബിശ്ർ…
