കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിലടക്കം കോടികളുടെ അഴിമതി നടത്തിയെന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പയ്യന്നൂർ സംഘർഷ മേഖലയായി. നഗരത്തിൽ സിപിഎം, കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പയ്യന്നൂർ സെൻട്രൽ ബസാറിലാണ് ആക്രമണം ഉണ്ടായത്. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം സെൻട്രൽ ബസാറിലെത്തിയപ്പോൾ ആയുധങ്ങളുമായെത്തിയ 25 ഓളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നിലത്തുവീണ പലരെയും മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതായി…
Category: KERALA
അധികാര രാഷ്ട്രീയത്തിലെ സാമുദായിക പ്രാതിനിധ്യം ഭരണഘടനാവകാശം: ഫ്രറ്റേണിറ്റി സാഹോദര്യ സംഗമം
രോഹിത് വെമുലയുടെ പത്താം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത് എറണാകുളം: അധികാര രാഷ്ട്രീയത്തിൽ വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്നും അത്തരം അവകാശ ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ മേൽ വർഗീയ ചാപ്പ ആരോപിക്കുന്നത് വലതുപക്ഷ രാഷ്ട്രീയ അജണ്ടയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ സംഗമം അഭിപ്രായപ്പെട്ടു. രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് പത്ത് വർഷം തികഞ്ഞ സന്ദർഭത്തിലാണ് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും സാഹോദര്യ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിച്ചത്. സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന സമുദായങ്ങളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഐക്യം രൂപപ്പെടുത്തണമെന്ന രാഷ്ട്രീയ സന്ദേശമാണ് രോഹിത് വെമുല ജീവിതത്തിലൂടെ കൈമാറിയതെന്നും പ്രസ്തുത രാഷ്ട്രീയ മുന്നേറ്റം നടത്താൻ ശ്രമിക്കുന്നവരെ സ്വത്വവാദം – വർഗീയത എന്നീ ലേബലുകളിലൂടെ അടിച്ചമർത്താനാണ് ഇടത് – വലത് കക്ഷികൾ ശ്രമിക്കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി സംസ്ഥാന…
ഉജ്ജ്വലമായി കുരുന്നുകളുടെ കലാമേള; മർകസ് ‘കിഡ്‌സ്‌പയർ’ സമാപിച്ചു
കോഴിക്കോട്: കുട്ടികൾക്കായി മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസിന്റെആഭിമുഖ്യത്തിൽ കലാമേള ‘കിഡ്‌സ്‌പയർ’ണ് ഉജ്ജ്വല സമാപ്തി. കുരുന്നുകളിലെ സർഗ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ പതിനഞ്ച് സ്കൂളുകളിൽ നിന്നായി 960 വിദ്യാർഥികൾ മാറ്റുരച്ചു. എട്ട് വേദികളിലായി 50-ഓളം വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക മത്സരങ്ങളാണ് അരങ്ങേറിയത്. എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്‌കൂൾ കാമ്പസിൽ നടന്ന മേള മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായിരുന്നു. മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് സി എ ഒ റഷീദ് സഖാഫി വിഎം, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ, എം ജി എസ് ഡെപ്യൂട്ടി ഡയറക്ടർ മഹ്‌മൂദ്, അകാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി പി തുടങ്ങിയവർ സംബന്ധിച്ചു. പ്രീ-പ്രൈമറി തലം മുതൽ കുട്ടികളുടെ കലാപരമായ കഴിവുകളെ ശാസ്ത്രീയമായി…
മലർവാടി മഴവില്ല് ബാല ചിത്രരചന മൽസരം സംഘടിപ്പിച്ചു
മക്കരപ്പറമ്പ് : മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ചിത്രരചന മൽസരം ‘മഴവില്ല്’ മക്കരപ്പറമ്പ് ഏരിയതലം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടന്നു. നഴ്സറി തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നാല് കാറ്റഗറികളിലായാണ് മൽസരം നടന്നത്. മികച്ച വിജയം നേടിയവർക്ക് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, എട്ടാം വാർഡ് നിയുക്ത മെമ്പർ സമീറ തങ്കയത്തിൽ, സ്വാഗതസംഘം മുഖ്യ രക്ഷാധികാരി അനസ് കരുവാട്ടിൽ, മലർവാടി ഏരിയ വനിത കൺവീനർ റിസ് വാന ടീച്ചർ എന്നിവർ ഉപഹാരം നൽകി. പാരന്റിങ് സെഷനിൽ മലർവാടി മലപ്പുറം ജില്ല മുൻ കൺവീനർ കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ രക്ഷിതാക്കളോട് സംവദിച്ചു. മലർവാടി മക്കരപ്പറമ്പ് ഏരിയ രക്ഷാധികാരി പി.പി ഹൈദരലി, ജില്ല കൺവീനർ ശഹീർ വടക്കാങ്ങര, ഹുസൈൻ കാളാവ്, കെ ജാബിർ എന്നിവർ സംസാരിച്ചു.
ബസിനകത്ത് അപമാനിക്കപ്പെട്ട ദീപക് ആത്മഹത്യ ചെയ്ത സംഭവം; ദീപക്കിന്റെ വീഡിയോ ചിത്രീകരിച്ച വ്ലോഗര്‍ ഷിംജിതയുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, വിധി ചൊവ്വാഴ്ച
കോഴിക്കോട്: ബസിനുള്ളിൽ ദീപക് എന്ന യുവാവ് ലൈംഗികാതിക്രമം കാണിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ വീഡിയോ ചിത്രീകരിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. ജാമ്യാപേക്ഷയിൽ ഇന്ന് വാദം പൂർത്തിയായതിനെ തുടർന്ന് ജനുവരി 27 ന് വിധി പറയുമെന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും, സാക്ഷികളുടെ മൊഴികളും തെളിവുകളും ശേഖരിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതേസമയം, ദീപക്കിനെക്കുറിച്ച് ഷിംജിതയ്ക്ക് മുൻകൂർ അറിവില്ലെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ നിലപാടിലെ വാദങ്ങൾ കേട്ട ശേഷം, ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഷിംജിത മുസ്തഫ നിലവിൽ…
റാസിഖ് നാരങ്ങോളി പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്
പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി റാസിഖ് നാരങ്ങോളിയെയും ജനറല്‍ സെക്രട്ടറിയായി ബാസിം കൊടപ്പനയെയും തെരഞ്ഞെടുത്തു. സക്കീന അബ്ദുല്ല, ആരിഫ് വടകര, നജ്മല്‍ തുണ്ടിയില്‍ എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡണ്ടുമാര്‍. ആദില്‍ ഓമശ്ശേരിയെ ട്രഷററായും അംജദ് കൊടുവള്ളി, യാസര്‍ ടി.കെ, നാസര്‍ വേളം, മുഹ്സിന്‍ ഓമശ്ശേരി എന്നിവരെ സെക്രട്ടറിമാരായും തെരഞെടുത്തു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി മജീദ് ആപ്പറ്റ, ആസിഫ് വള്ളില്‍, ഉമര്‍ മാസ്റ്റര്‍, സമീറ റഹീം, ഹബീബ് റഹ്മാന്‍, മുജീബ് എം.കെ എന്നിവരെയും തെരഞ്ഞെടുത്തു. ഡോ നവാലത്ത്, അസ്‌ലം പി.വി, ഫൗസിയ ജൗഹര്‍, ഖയറുന്നിസ സൈനുദ്ദീന്‍, റസാഖ് കാരാട്ട്, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ഷാഹിദ് ഓമശ്ശേരി, എന്നിവരെ പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള ജില്ലാക്കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ കൗന്‍സിലില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍…
തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൊണ്ടിമുതല്‍ തിരിമറി കേസിലെ പ്രതി ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് പരിഗണനയ്ക്കെടുക്കും
തിരുവനന്തപുരം: കോടതിയില്‍ നിന്ന് തൊണ്ടിമുതലില്‍ തിരിമറി നടത്തിയ കേസില്‍ പ്രതിയായ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണനയ്ക്കെടുക്കും. ഈ കേസില്‍ നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് വര്‍ഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ആന്റണി രാജുവിന് എം.എല്‍.എ പദവി നഷ്ടപ്പെട്ടിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിന്റെ വിധി പ്രസ്താവിച്ചതെന്ന പ്രത്യേകതയുമുണ്ട്. 1990 ഏപ്രിൽ 4 ന് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേരളത്തിലെത്തിയ ഓസ്‌ട്രേലിയൻ പൗരനായ സാൽവഡോർ സാർലിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. സാൽവഡോറിനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് ആന്റണി രാജുവിനെയും അന്നത്തെ കോടതി ക്ലാർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്. 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വിദേശ പൗരനെ രക്ഷിക്കാൻ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍…
തനിക്കെതിരെ ലൈംഗികാതിക്രമം നടന്നെന്ന വാദത്തിലുറച്ച് ഷിംജിത; അതിക്രമം നടന്നെന്ന് സഹോദരന്റെ പരാതി; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന വീഡിയോ വൈറലായതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യാ കേസിൽ ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ബസിൽ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുന്നു. കോടതിയിലും ഇത് ആവർത്തിക്കുമെന്ന് ഷിംജിത വ്യക്തമാക്കി. അതേസമയം, സംഭവം നടന്ന ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഈ കാര്യങ്ങൾ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ വാദം ഉന്നയിക്കുമെന്നാണ് സൂചന. ഷിംജിത ബസിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഷിംജിതയുടെ സഹോദരൻ കഴിഞ്ഞ ദിവസം പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അവരിപ്പോള്‍ മഞ്ചേരി വനിതാ ജയിലിലാണ്. ഇപ്പോള്‍ റിമാൻഡിൽ കഴിയുന്ന ഷിംജിത നൽകിയ പരാതിയിൽ കേസെടുക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും…
കെ.യു.ടി.എ ഫുട്‌ബോൾ; മർകസ് സ്കൂളിന് ഇരട്ട വിജയം
കുന്ദമംഗലം: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല കമ്മിറ്റി ഉറുദു ഡമാക്കാ എന്ന പേരിൽ നടത്തിയ ഫുട്‌ബോൾ മത്സരത്തിൽ വിജയികളായി മർകസ് ബോയ്സ് സ്കൂൾ ടീം. തലപെരുമണ്ണയിൽ നടന്ന മത്സരത്തിൽ യുപി തലത്തിലും ഹൈസ്കൂൾ തലത്തിലും ഒന്നാമതെത്തിയാണ് മർകസ് ടീം ഇരട്ട വിജയം നേടിയത്. വിജയികൾക്ക് കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല പ്രസിഡന്റ് ഫാത്തിമത്ത് സുഹറ ട്രോഫി നൽകി. ടീം അംഗങ്ങളെ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പിയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎയും അഭിനന്ദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് സംസ്ഥാന നേതൃത്വം
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്ന നിലപാടിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഇന്ന് ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യം അറിയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘം രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ കേന്ദ്ര നേതാക്കളുമായി കൂടിയാലോചിക്കുകയും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അവലോകനം ചെയ്യുകയും ചെയ്യും. സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നേക്കാമെന്നും സൂചനയുണ്ട്. എറണാകുളം മഹാപഞ്ചായത്തില്‍ പരമ്പരാഗത വിഷയങ്ങൾ രാഹുൽ ഗാന്ധി അവഗണിച്ചതിൽ പ്രതിഷേധിച്ച് ശശി തരൂർ എംപി സ്ഥാനാർത്ഥിത്വം പിൻവലിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശശി തരൂർ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍, അദ്ദേഹത്തെ അനുനയിപ്പിക്കാനോ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറപ്പാക്കാനോ സംസ്ഥാന നേതാക്കൾ ശ്രമിക്കുമെന്ന് തോന്നുന്നില്ല. എംപിമാർ മത്സരിക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡാണ് എടുക്കേണ്ടത്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും സിറ്റിംഗ് എംഎൽഎമാരെ…
