കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി

എറണാകുളം: ഒക്ടോബർ 29 ന് കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കണ്‍‌വന്‍ഷനിലുണ്ടായ ഒന്നിലധികം സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച ആറായി ഉയർന്നു. പ്രവീൺ പ്രദീപൻ (24) ആണ് മരിച്ചത്. 60 ശതമാനത്തിലധികം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ പിന്തുണയിലായിരുന്നു. രാത്രി 10.40ഓടെയാണ് മരണം സ്ഥിരീകരിച്ചത് സ്‌ഫോടനത്തിൽ പരിക്കേറ്റ അദ്ദേഹത്തിന്റെ അമ്മ സാലി (45), ഇളയ സഹോദരി ലിബ്ന (12) എന്നിവർ ഇതിനകം മരണത്തിന് കീഴടങ്ങിയിരുന്നു, ഇതോടെ കുടുംബത്തിലെ ആകെ ഇരകളുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ ഇളയ സഹോദരൻ രാഹുൽ (21) സുഖം പ്രാപിക്കുകയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോളിൽ ലിയോണ പൗലോസ് (55), തൊടുപുഴ കാളിയാറിൽ കുമാരി (52), കളമശേരി സ്വദേശി മോളി ജോയ് (61) എന്നിവരാണ് നേരത്തെ മരിച്ചത്.

ശബരിമലയിൽ തീർഥാടനകാലം തുടങ്ങി; മണ്ഡല പൂജയ്ക്ക് നട തുറന്നു

ശബരിമല: രണ്ട് മാസം നീണ്ടുനിൽക്കുന്ന വാർഷിക തീർഥാടന കാലത്തിന് തുടക്കം കുറിച്ചുകൊണ്ട്, വാർഷിക മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിന്റെ വാതിൽ വ്യാഴാഴ്ച തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പുതിയ മേശാന്തിമാരായ പിഎൻ മഹേഷിനെയും പിജി മുരളിയെയും തന്ത്രി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശ്രീകോവില്‍ നടതുറന്നതിനുശേഷം ഗണപതി, നാഗം ഉപദേവതാ ക്ഷേത്രങ്ങളില്‍ തന്ത്രി വിളക്കു തെളിയിച്ചു. ആഴിയിൽ ദീപം തെളിയിച്ചു. പുതിയ മേശാന്തിമാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ നാളെ പുതിയ മേൽശാന്തിമാർ നട തുറക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എം.മനോജ്, പത്തനംതിട്ട ജില്ലാ കളക്ടർ എ.ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം, തീർഥാടകരുടെ കനത്ത തിരക്കിന് സാക്ഷ്യം വഹിച്ച മലയോര ക്ഷേത്രത്തിൽ…

കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് ലഭിച്ച ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന പേരിൽ കോഴിക്കോട് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗിന് ബോംബ് സ്‌ഫോടന ഭീഷണി അടങ്ങിയ അജ്ഞാത കത്തിന്റെ ഉറവിടം കണ്ടെത്താൻ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. മാവോയിസ്റ്റുകളെ അന്യായമായി ലക്ഷ്യമിടുന്നതും കള്ളക്കേസുകൾ ചുമത്തുന്നതും സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ, കൊച്ചിയിൽ നടന്ന യഹോവ സാക്ഷികളുടെ കൺവെൻഷനിൽ സംഭവിച്ചത് ജില്ലയിലെ “വ്യാജ സഖാക്കളുടെ ഹമാസ് റാലി” യിൽ പ്രതീക്ഷിക്കാമെന്നാണ് മാവോയിസ്റ്റുകൾ കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിദേശ ഭീകരർക്കുവേണ്ടിയാണ് സർക്കാർ റാലികൾ നടത്തുന്നതെന്ന് മാവോയിസ്റ്റുകൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഭീഷണിക്കത്ത് പോലീസിന് കൈമാറിയതിനെത്തുടര്‍ന്നാണ് കത്തിന്റെ ഉറവിടം പോലീസ് തേടുന്നത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ചെങ്കൊടിയുടെ പേരും ഉറവിടത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാൻ കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ഭീഷണിക്കത്ത് ലഭിച്ചതിനെ…

പാർലമെന്റ് ഇലക്ഷന് തുടക്കം കുറിച്ച് വെൽഫെയർ പാർട്ടി പൊന്നാനി പാർലമെന്റ് മണ്ഡലം കൺവെൻഷൻ

പൊന്നാനി : പാർലമെന്റ് ഇലക്ഷൻ മുന്നോടിയായി ഇന്ന് (നവംബർ 17 ന്) ആലത്തിയൂർ പൂഴിക്കൂന്ന് ഹാജത്ത് ഓഡിറ്റോറിയത്തിൽ വെൽഫെയർ പാർട്ടി പൊന്നാനി പാർലമെന്റ് മണ്ഡലം കൺവെൻഷൻ നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, ജില്ലാ വൈസ് പ്രസിഡണ്ട് വഹാബ് വെട്ടം, ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം തുടങ്ങി നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.

മർകസ് കോളേജ് ലൈബ്രറിയുടെ പ്രഥമ പുസ്തകം ‘ഇല’ പ്രകാശനം ചെയ്തു

കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ജനറൽ ലൈബ്രറി പുറത്തിറക്കിയ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു. ഡിപ്പാർട്ടമെന്റ് ഓഫ് കൊമേഴ്‌സ് വിഭാഗം അസി. പ്രൊഫസറായ ജാബിർ കാപ്പാടിന്റെ കവിതാ സമാഹാരമായ ‘ഇല’ യാണ് പ്രമുഖ എഴുത്തുകാരി ഗിരിജ പാതേക്കരയിൽ നിന്ന് യുവ എഴുത്തുകാരി നന്ദിത ബിജു ഏറ്റുവാങ്ങി പ്രകാശനം ചെയ്തത്. യുവ കവി ജാബിർ കാപ്പാടിന്റെ കവിതകൾ തീക്ഷണമായ ജീവിത പ്രശ്‌നങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന തികഞ്ഞ സാഹിത്യ രചനകളാണെന്ന് പ്രകാശന ചടങ്ങിൽ ഗിരിജ പാതേക്കര പറഞ്ഞു. പുസ്തകവായന കേന്ദ്രം എന്നതിലുപരി അറിവുൽപാദന കേന്ദ്രമായി ലൈബ്രറിയെ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് മർകസ് ലൈബ്രറിക്ക് കീഴിൽ പുസ്തക പ്രകാശന സംവിധാനം ആരംഭിച്ചത്. ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക് നമ്പറോട് കൂടിയാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. കോളേജ് ലൈബ്രറിക്ക് കീഴിൽ പുസ്തകം പ്രസിദ്ധീകരിക്കുക എന്ന അപൂർവ്വ നേട്ടം കൂടിയാണ് ഇതുവഴി മർകസ്…

സ്വകാര്യ ബസ്സില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്; ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് പരാതി

പാലക്കാട് : പാലക്കാട് ചങ്ങിലേരി സ്വദേശിനി മർജാന എന്ന വിദ്യാർഥിനിക്ക് സ്വകാര്യ ബസിൽ നിന്ന് വീണ് പരിക്കേറ്റു. ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവർ ബസ് മുന്നോട്ടെടുത്തതാണ് വിദ്യാർത്ഥിയെ റോഡിലേക്ക് വീഴാൻ ഇടയാക്കിയതെന്ന് പരിക്കേറ്റ വിദ്യാർത്ഥിനി പറഞ്ഞു. റോഡിലേക്ക് തെറിച്ചു വീണ വിദ്യാര്‍ത്ഥിനിയുടെ കൈകാലുകള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഉടൻ മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ ബസിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവർ ബസ് മുന്നോട്ടെടുക്കുന്ന സംഭവം ഇതാദ്യമല്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.  

ക്ഷേത്രങ്ങള്‍ രാഷ്ട്രീയ പ്രചാരണ വേദിയാക്കി മാറ്റിയ സിപി‌എമ്മിനെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: പൂജപ്പുരയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രങ്ങളായ സരസ്വതി മണ്ഡപവും നവരാത്രി മണ്ഡപവും തങ്ങളുടെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി സിപിഐഎം മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധം. ഭക്തരുടെയും നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ചാണ് സരസ്വതി മണ്ഡപത്തെ നവകേരള സദസ് പരിപാടിയുടെ സംഘാടക സമിതി ഓഫീസാക്കി മാറ്റിയത്. ഭക്തരുടെ എതിർപ്പിനെ തുടർന്ന് സിപിഐഎം പ്രവർത്തകർ ഭീഷണി മുഴക്കി. ഈ ഓഫീസ് ക്രമീകരണത്തിൽ ഒരു മുതിർന്ന സിപിഐ(എം) നേതാവും സംഘവും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ക്ഷേത്രങ്ങൾക്ക് സമീപം കൊടി ഉയർത്തുന്നതും രാഷ്ട്രീയ യോഗങ്ങൾ സംഘടിപ്പിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ദേവസ്വം ബോർഡിന്റെ ഉത്തരവ് അവഗണിച്ചുകൊണ്ടാണ് സിപിഐ എമ്മിന്റെ ഈ നടപടി. ഈ കടന്നുകയറ്റത്തിന് കേരള സർക്കാരിന്റെ പിന്തുണയുണ്ടെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. സരസ്വതി പൂജാ വേളയിൽ, മണ്ഡപം ഭക്തർ ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നു, അവിടെ ആരാധനയും ഭക്തിഗാന പ്രകടനങ്ങളും നടക്കുന്നു. പരമ്പരാഗതമായി, മണ്ഡലം-മകരവിളക്ക് തീർത്ഥാടന…

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കും

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 18ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ന്യൂനപക്ഷ അവകാശാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളിലെ ലെയ്റ്റി കമ്മീഷനുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും, ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 1992 ഡിസംബര്‍ 18നാണ് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ദിനാചരണത്തെക്കുറിച്ചുമുള്ള ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വിവിധ ന്യൂനപക്ഷജനവിഭാഗങ്ങളെ ഭരണഘടന വിഭാവനം ചെയ്യുന്ന തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള സെമിനാറുകളും ബോധവല്‍ക്കരണ ക്ലാസുകളുമാണ് അന്നേദിവസം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി   കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡിസംബര്‍ 18ന് ലെയ്റ്റി കൗണ്‍സില്‍ നിവേദനം നല്‍കുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ…

കടക്കെണിയില്‍ മുങ്ങിത്താഴ്ന്നാലും ആഡംബരത്തിന് കുറവില്ല്; മുഖ്യമന്ത്രിയുടെ നവകേരള സദസിനായി 1.05 കോടി രൂപ മുടക്കി വാങ്ങിയ ആഡംബര ബസ് കണ്ണൂരിലെത്തി

തിരുവനന്തപുരം: നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാന്‍ കേരള സർക്കാർ 1.05 കോടിയോളം രൂപ മുടക്കി വാങ്ങിയ ആഡംബര ബസ് കണ്ണൂരിലെത്തി. അത്യാധുനിക സജ്ജീകരണമുള്ള ഈ വാഹനം കേരളത്തിന്റെ വികസന യാത്രയിൽ നിർണായകമായ മുന്നേറ്റം കുറിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ട്രഷറി നിയന്ത്രണം മറികടന്ന് സംസ്ഥാന ധനവകുപ്പാണ് ഫണ്ട് അനുവദിച്ചത്. കേരളത്തിൽ പിണറായി സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ പൊതുജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദർശിക്കാനാണ് കേരള സർക്കാരിന്റെ ‘നവകേരളം സദസ്സ്’ ലക്ഷ്യമിടുന്നത്. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പര്യടനം. ഇന്നലെ രാത്രി വൈകിയോടെ ബസ് കണ്ണൂരിലെ പോലീസ് ഗ്രൗണ്ടിൽ എത്തിച്ചു. ഈ മാസം 18 ന് ബസ് മഞ്ചേശ്വരത്ത് എത്തിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കണമെന്നാണ് കെഎസ്ആർടിസി അധികൃതർക്ക് ലഭിക്കുന്ന നിർദ്ദേശം. കർണാടകയിലെ…

ബസ്സുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ

എറണാകുളം: സംസ്ഥാനത്തുടനീളം ബസ്സുകളിൽ ക്യാമറകള്‍ സ്ഥാപിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. സർക്കാർ ഉത്തരവിനെതിരെ കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് തീരുമാനം. ക്യാമറകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടിയും ഉയർന്ന നിലവാരമുള്ള ക്യാമറകൾ സ്ഥാപിക്കാൻ നൽകിയിരിക്കുന്ന സമയം നീട്ടണമെന്നും ആവശ്യപ്പെട്ട് സർക്കാർ നിർദ്ദേശത്തിനെതിരെ ബസുടമകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബസ്സുകൾക്കകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവ് സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് നിർദ്ദേശിച്ചത്, പ്രത്യേകിച്ചും നിരവധി ബസ് അപകടങ്ങളുടെ വെളിച്ചത്തിൽ.