തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ എസ് വി വേണുഗോപൻ നായർ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 76 വയസ്സായിരുന്നു. 1945 ഏപ്രിൽ 18 ന് നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പി സദാശിവൻ തമ്പിയുടെയും ജെ വി വിശാലാക്ഷി അമ്മയുടെയും മകനായി ജനിച്ച വേണുഗോപൻ കുളത്തൂർ ഹൈസ്കൂളിലും യൂണിവേഴ്സിറ്റി കോളേജിലുമായി പഠനം പൂർത്തിയാക്കി. മലയാളത്തിൽ എംഎ, എംഫിൽ, പിഎച്ച്ഡി ബിരുദങ്ങൾ നേടി. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ ഫാക്കൽറ്റിയായിരുന്ന അദ്ദേഹം നായർ സർവീസ് സൊസൈറ്റിയുടെ (എൻഎസ്എസ്) മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എന്നിവിടങ്ങളിലെ വിവിധ കോളേജുകളിൽ മലയാളം പഠിപ്പിച്ചു. ‘ഗർഭശ്രീമാൻ’, ‘ആദിശേഷൻ’, ‘മൃതിതാളം’, ‘രേഖയില്ലാത്ത ഒരാൾ’, ‘തിക്തം തീക്ഷ്ണം തിമിരം’, ‘ഭൂമിപുത്രന്റെ വഴി’, ‘കഥകളതിസാദരം’, ‘എന്റെ പരദൈവങ്ങൾ’ തുടങ്ങിയ ചെറുകഥാ സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, ഇടശ്ശേരി അവാർഡ്,…
Category: KERALA
ആസാദ് കാശ്മീർ പരാമർശം: മുൻ മന്ത്രി കെ ടി ജലീലിനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവല്ല: ജമ്മു കശ്മീരിനെയും പാക് അധീന കശ്മീരിനെയും (പിഒകെ) സംബന്ധിച്ച് അടുത്തിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ മന്ത്രിയും എൽഡിഎഫ് എംഎൽഎയുമായ കെ ടി ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പൊലീസിന് നിർദേശം നൽകി. ദേശവിരുദ്ധ പരാമർശം നടത്തിയ ജലീലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് പത്തനംതിട്ട ജില്ലാ നേതാവ് അരുൺ മോഹൻ നൽകിയ ഹർജിയിലാണ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. ജലീലിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ എസ്എച്ച്ഒ കീഴ്‌വായ്പൂര്‍ പോലീസ് സ്റ്റേഷനോട് കോടതി നിർദ്ദേശിച്ചതായി ഹർജിക്കാരന്റെ അഭിഭാഷകൻ വി ജിനചന്ദ്രൻ പറഞ്ഞു. ഓഗസ്റ്റ് 12 ന് മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നടത്തിയ കശ്മീര്‍ യാത്രയ്ക്ക് പിന്നാലെ ജലീല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച കെ.ടി. ജലീലിന്റെ…
തൊണ്ടയില്‍ പൊറോട്ട കുടുങ്ങി ഇടുക്കി പൂപ്പാറ സ്വദേശിയായ യുവാവ് മരിച്ചു
ഇടുക്കി: പൊറോട്ട കഴിക്കുന്നതിനിടെ അന്നനാളത്തില്‍ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ ചൂണ്ടൽ സ്വദേശി ബാലാജിയാണ് മരിച്ചത്. കട്ടപ്പനയിലെ ഒരു ഹോട്ടലിൽ നിന്ന് പൊറോട്ട വാങ്ങി ലോറിയിലിരുന്ന് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ പൊറോട്ട കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്. വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള വളം ഇറക്കിയ ശേഷം ലോഡ്ജിലേയ്ക്ക് മടങ്ങുന്നതിന് മുമ്പ് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി. തുടര്‍ന്ന് ലോറിയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപ്പെടുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍കോളജിലേയ്ക്ക് മാറ്റി. കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി. അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിലെ കട്ടപ്പനയിൽ പാഴ്സൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും കണ്ടെത്തിയതിനെട തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടൽ…
കടലോര ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിബിസിഐ; സര്‍ക്കാരിന്റെ ഉറപ്പുകളല്ല നടപടികളാണ് വേണ്ടത്: ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ പാലിക്കപ്പെടാത്ത ഉറപ്പുകളില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന കടലിന്റെ മക്കള്‍ക്ക് വേണ്ടത് നടപടികളാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവരെ വിലപറഞ്ഞു വില്‍ക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിഴിഞ്ഞത്തെ പ്രക്ഷോഭ പന്തലില്‍ സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ പിന്തുണയറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉറപ്പുകള്‍ മാത്രമല്ല ഉത്തരവുകളുമിറക്കിയിരുന്നു. ഒരു നടപടിയുമുണ്ടാകാതെ വഞ്ചിച്ചു. ജീവനും ജീവിതത്തിനും വെല്ലുവിളിയുയരുമ്പോള്‍ അടങ്ങിയിരിക്കാനാവില്ല. വോട്ടുചെയ്യാനുള്ള രാഷ്ട്രീയ അടിമകളും ഉപകരണങ്ങളും മാത്രമായി മലയോര തീരദേശജനതയെ വിട്ടുകൊടുക്കില്ല. മുന്‍കാലങ്ങളിലേതുപോലെ പുനരധിവാസ വാഗ്ദാനങ്ങളില്‍ കടലോരജനത മയങ്ങിവീഴില്ല. മൂലമ്പിള്ളി നമ്മുടെ മുമ്പില്‍ ചരിത്രസാക്ഷ്യമായിട്ടുണ്ട്. അതിനാല്‍ പ്രഖ്യാപനങ്ങളല്ല നടപടികളാണ് വേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. വെള്ളയമ്പലം ലത്തീന്‍ സഭ അതിരൂപതാ ആസ്ഥാനത്തെത്തി ഷെവലിയാര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍ ആര്‍ച്ച് ബിഷപ്…
രേഖകളില്ലാതെ 45 ലക്ഷം രൂപ കൈവശം വെച്ച രാജസ്ഥാന്‍ സ്വദേശിയെ അറസ്റ്റു ചെയ്തു
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ 45 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്വകാര്യ വോൾവോ ബസിൽ യാത്ര ചെയ്ത രാജസ്ഥാൻ സ്വദേശി രാമാനന്ദ പാണ്ഡ്യ (31)യെ ആണ് രേഖകളില്ലാത്ത പണം കൈവശം വച്ചതിന് കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഒരു തവണ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് പണം എത്തിച്ചാല്‍ 4000 രൂപയാണ് പ്രതിഫലം നല്‍കുക എന്ന് ചോദ്യം ചെയ്യലിൽ ഇയാള്‍ എക്സൈസ് സംഘത്തോട് പറഞ്ഞു.
ഐഎഎസി വിക്രാന്ത് സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി മോദി ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറും
കൊച്ചി: 20,000 കോടി രൂപ ചെലവിൽ തദ്ദേശീയമായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സിഎസ്‌എൽ) നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ വിമാനവാഹിനിക്കപ്പൽ ഐഎഎസി വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ രണ്ടിന് നാവികസേനയിൽ ഉൾപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നാലാമത്തെയും അവസാനത്തെയും സമുദ്ര പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ജൂലൈ 28 ന് ഇന്ത്യൻ നാവികസേന സിഎസ്എല്ലിൽ നിന്ന് വിമാനവാഹിനിക്കപ്പൽ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബർ 2 ന് സിഎസ്‌എൽ ജെട്ടിയിലായിരിക്കും ഔദ്യോഗിക ചടങ്ങ് നടക്കുക. ഇന്ത്യയിലെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലെ വിരമിച്ച ജീവനക്കാർ, പ്രതിരോധ, ഷിപ്പിംഗ്, സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പരിപാടിയിൽ 1500-2000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കപ്പല്‍ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (ഐഒആർ) ഇന്ത്യയുടെ സ്ഥാനം ഐഎസി ശക്തിപ്പെടുത്തും. വിമാനവാഹിനിക്കപ്പലിനായി ഫൈറ്റര്‍ ജെറ്റുകള്‍ എത്തിച്ചിട്ടുണ്ട്. MiG-29K യുദ്ധവിമാനം, Kamov-31 ഹെലികോപ്റ്റർ, MH-60R മൾട്ടി-റോൾ…
എട്ട് വർഷത്തെ അദ്ധ്യാപന പരിചയം ആവശ്യമുള്ളിടത്ത് പ്രിയ വർഗീസിന് ഇരുപത് ദിവസത്തെ അദ്ധ്യാപന പരിചയം മാത്രം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയില്‍ നിയമിച്ചത് വെറും 20 ദിവസത്തെ അദ്ധ്യാപന പരിചയം വെച്ച്. വിദ്യാഭ്യാസ യോഗ്യതയ്‌ക്കൊപ്പം നിശ്ചിത പ്രവൃത്തി പരിചയം ആവശ്യമുള്ള തസ്തികകളിൽ യോഗ്യതാ പരീക്ഷ പാസായ ശേഷമുള്ള പ്രവൃത്തിപരിചയം മാത്രമേ പരിഗണിക്കാവൂ എന്ന കേരള ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ 2014ലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ വിധി ശരി വെച്ചിട്ടുമുണ്ട്. പ്രിയ വർഗീസ് 2019-ലാണ് കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് രണ്ട് വർഷത്തേക്ക് കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിതയായി (7-8-2019 മുതൽ 15-6-2021 വരെ). 2021 ജൂൺ 16-ന് തൃശ്ശൂരിലെ കേരള വർമ്മ കോളേജിൽ വീണ്ടും പ്രവേശനം ലഭിച്ചു. 7-7-2021 മുതൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്…
അൽ-രിഹ്‌ല’22 ഫുട്ബോൾ ടൂർണമെന്റ്: കൊണ്ടോട്ടി യൂണിറ്റ് ജേതാക്കൾ
കൊണ്ടോട്ടി: എസ്.ഐ.ഒ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 11ന് നടക്കുന്ന എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഏരിയയിലെ വിവിധ യൂണിറ്റുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിച്ച അൽ-രിഹ്‌ല’22 ഇന്റർ-യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റിൽ കൊണ്ടോട്ടി യൂണിറ്റ് ജേതാക്കളായി. ഫൈനലിൽ മേലങ്ങാടി യൂണിറ്റിനെ 3-1ന് പരാജയപ്പെടുത്തിയാണ് കൊണ്ടോട്ടി യൂണിറ്റ് കപ്പുയർത്തിയത്. മേലങ്ങാടി റിക്സ് അറീനയിൽ വെച്ച് നടന്ന ടൂർണമെന്റ് കരിപ്പൂർ എസ്.ഐ അഷ്‌റഫ് ചുക്കാൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി അനീസ്.ടി, ഏരിയ പ്രസിഡന്റ് അജ്‌വദ് സബാഹ്, ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ സെക്രട്ടേറിയറ്റ് അംഗം നൗഷാദ് ചുള്ളിയൻ, സോളിഡാരിറ്റി ഏരിയ സെക്രട്ടറി ശമീം കുന്നംപള്ളി, ജമാഅത്തെ ഇസ്ലാമി മേലങ്ങാടി ഹൽഖ നാസിം അഷ്‌റഫ് ചെമ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
ഓണത്തിന് ഇക്കുറി ആജിയോ തൈക്കൂടം ബ്രിഡ്ജുമായി കൈകോർക്കുന്നു
• മലയാളികള്‍ക്ക് ഇക്കുറി ഓണം ആഘോഷിക്കാന്‍, ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ സ്ഥാപനമായ ആജിയോ നൂതനമായൊരു ആശയവുമായി എത്തുന്നു. • ‘കേരളം മാറിയോ’ എന്ന അടിക്കുറിപ്പോടെ പ്രമുഖ മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ്, ചലച്ചിത്രതാരം കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ സഹകരണത്തോടെ കേരളത്തിന്റെ പുരോഗമന യാത്രയെ ആസ്പദമാക്കിയുള്ള ഒരു ഉഗ്രന്‍ സംഗീത വിരുന്ന്. • കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവ സീസണില്‍ നാടിന്റെ തനിമയാര്‍ന്ന ഒരു അതുല്യ ശേഖരം ആജിയോ മലയാളികള്‍ക്കായി കാഴ്ച വെയ്ക്കുന്നു. കൊല്ലം: എല്ലാ വര്‍ഷവും കേരളം ആഘോഷത്തോടെയുമാണ് ഓണക്കാലത്തെ വരവേല്‍ക്കുന്നത്. ഇത്തവണത്തെ ഓണത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷന്‍ ബ്രാന്‍ഡായ ആജിയോയും കേരളത്തിലെ ഏറ്റവും മികച്ച റോക്ക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജും ചേര്‍ന്ന് നിര്‍മ്മിച്ച സംഗീതശില്‍പ്പമായ ‘കേരളം മാറിയോ’ യ്ക്കൊപ്പം ദക്ഷിണേന്ത്യന്‍ സിനിമാലോകത്തിലെ പുതിയ മുഖമായ കല്യാണി പ്രിയദര്‍ശനും കൈകോര്‍ക്കുകയാണ്. പുതുമയും ഫാഷനും…
പുതിയ വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ലോകായുക്ത നിയമ ഭേദഗതി ബിൽ നാളെ നിയമസഭയില്‍ അവതരിപ്പിക്കും
തിരുവനന്തപുരം: പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ലോകായുക്ത നിയമ ഭേദഗതി ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. ബുധനാഴ്ച അവതരിപ്പിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പു മൂലമാണ് നാളത്തേക്ക് മാറ്റിയത്. രണ്ട് സുപ്രധാന ബില്ലുകൾ ഒരു ദിവസം കൊണ്ട് കൊണ്ടുവരണമെന്ന നിർദേശത്തെയാണ് പ്രതിപക്ഷം എതിർത്തത്. അഴിമതി തെളിയിക്കപ്പെട്ടാൽ പൊതുപ്രവർത്തകന് പദവി വഹിക്കാൻ അർഹതയില്ലെന്ന ലോകായുക്ത വിധി സർക്കാരിന് തള്ളിക്കളയാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം മന്ത്രിക്കെതിരായ ലോകായുക്ത വിധിക്കെതിരായ അപ്പീൽ അധികാരി മുഖ്യമന്ത്രിയാകും. അതേസമയം, നിലവില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിലെ നിര്‍ദ്ദേശങ്ങളോട് സിപിഐയ്ക്ക് എതിര്‍പ്പുണ്ട്. ബില്ലില്‍ സമവായം ഉണ്ടാക്കുന്നതിനായി സിപിഎമ്മും സിപിഐയും ചര്‍ച്ചകള്‍ തുടരുകയാണ്. പുതിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലാണ്. മന്ത്രിമാര്‍ക്കെതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് പരിശോധിക്കാം, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭ പരിശോധിക്കുക, എം.എല്‍.എമാര്‍ക്കെതിരായ വിധിയില്‍ പുനഃപരിശോധനാ ചുമതല തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളതെന്നാണ് സൂചനകള്‍.
