തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആയിരത്തിലധികം പേരെ അയോഗ്യരാക്കി; കൂടുതലും ബീഹാറില്‍ നിന്ന്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചെലവ് റിപ്പോർട്ട് പോളിംഗ് പാനലിന് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ട 1000 അയോഗ്യരായവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കി. മൊത്തം 1091 അയോഗ്യരായ ആളുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും, 174 പേരുമായി ബീഹാർ ഒന്നാം സ്ഥാനത്താണ്. അതേസമയം, അയോഗ്യരായ 107 പേർ തെലങ്കാനയിൽ നിന്നുള്ളവരാണ്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 10 എ പ്രകാരമാണ് ഈ വ്യക്തികളെ അയോഗ്യരാക്കിയിട്ടുള്ളത്. ഒരാൾ തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടാൽ, ഉത്തരവിന്റെ തിയ്യതി മുതല്‍ സ്ഥാനാർത്ഥിയെ മൂന്ന് വർഷത്തേക്ക് അയോഗ്യനാക്കി പ്രഖ്യാപിക്കാം. അയോഗ്യരാക്കപ്പെട്ടവരുടെ പട്ടിക എല്ലാ റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കും അവരുടെ റഫറൻസിനായി അയച്ചിട്ടുണ്ട്. വരും മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഉദ്യോഗസ്ഥർക്ക് പട്ടിക ലഭ്യമാക്കണമെന്ന് കമ്മീഷൻ അറിയിച്ചു. ചട്ടങ്ങൾ അനുസരിച്ച്, ഓരോ സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പ് പ്രഖ്യാപന തീയതിക്കും ഫലപ്രഖ്യാപന തീയതിക്കും ഇടയിലുള്ള എല്ലാ വോട്ടെടുപ്പുമായി…

ശശി തരൂര്‍ വിജയിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആസന്നമായിരിക്കുന്ന വാശിയേറിയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ചൂടുപിക്കുമ്പോൾ ഇലക്ഷന് മുമ്പുതന്നെ ശശി തരൂർ വിജയിച്ചതായി കണക്കാക്കാം. മത്സരം നടക്കുന്നത് അദ്ധ്യക്ഷ സ്‌ഥാനത്തേക്കാണ്‌. വോട്ടെടുപ്പിലൂടെ തെരഞ്ഞടുക്കപ്പെടുവാനുള്ള മത്സരത്തിൽ അദ്ദേഹം ജയിച്ചാലും ഇല്ലെങ്കിലും മറ്റു പല കാര്യങ്ങളിലും തരൂർ വിജയിച്ചു നിൽക്കുകയാണ്. 22 വർഷത്തിന് ശേഷം നടക്കുന്ന എ.ഐ.സി.സി. തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി ആയതു മൂലം ഈ മത്സരം വാശിയേറിയ ഒന്നാക്കാൻ സാധിച്ചതിൽ തരൂർ വിജയിച്ചു. അധികാരത്തിന്റെ മതിഭ്രമത്തിൽ ദുർമ്മേദസ്സ് ബാധിച്ച കുറേ പുഴുക്കുത്തു നേതാക്കന്മാരുടെ തനിനിറം പൊതുമദ്ധ്യത്തിൽ തുറന്നു കാണിക്കുവാൻ സാധിച്ചതിൽ തരൂർ വിജയിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഓരോ വർഷവും താഴോട്ട് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് പാർട്ടിക്ക് അല്പം ഉണർവേകാൻ സാധിച്ചതിൽ തരൂർ വിജയിച്ചു. കോൺഗ്രസ്സിനെ സ്നേഹിക്കുന്നവരുടെ ഇടയിൽ ഒരു തരംഗമായി മാറുവാൻ സാധിച്ചതിൽ ശശി തരൂർ വിജയിച്ചു. ഇന്ത്യയിലെ കോൺഗ്രസ്സ് പാർട്ടിയിലെ അധ്യക്ഷ തെരഞ്ഞെടുപ്പ്…

കെ. ആനന്ദകുമാര്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ. ആനന്ദകുമാറിനെ തെരഞ്ഞെടുത്തു. കോട്ടയത്ത്‌ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റിയാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌. യൂത്ത്ഫ്രണ്ട്‌ ജില്ലാ ജനറല്‍ സെകട്ടറിയായും സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായും പ്രവര്‍ത്തിച്ചു. അവിഭക്ത കേരളാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന കമ്മിറ്റി അംഗമായി 1979 ല്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം, സാംസ്ക്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സംഗീത നാടക അക്കാദമി സ്രെകട്ടറി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെനറ്റ്‌ അംഗം, സംസ്ഥാന ടാക്സ്‌ മോണിറ്ററിംഗ്‌ സെല്‍ അംഗം, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ്‌ അംഗം, കേരള കലാകേന്ദ്രം സ്ഥാപക ജനറല്‍ സെക്രട്ടറി, മലയാളം വിഷ്വല്‍ മീഡിയ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ചെയര്‍മാന്‍, 1992 ല്‍ തിരുവനന്തപുരത്ത്‌ നടന്ന 10 ദിവസം…

ഡോ. ശശി തരൂരിന് ഒഐസിസി യുഎസ്‌എയുടെ പിന്തുണ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലാനുശ്രുത മാറ്റങ്ങളെ കൃത്യമായി അപഗ്രഥിച്ചു രാഷ്ട്രീയ നഭോമണ്ഡലത്തിൽ ഉജ്ജ്വലമായി പ്രകാശിക്കുന്ന, പുതു തലമുറയുടെ പ്രതീകമായി മാറിയ വിശ്വപൗരൻ ഡോ. ശശി തരൂരിന് ഒഐസിസി യുഎസ്എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പിന്തുണ അറിയിച്ചു. ഒഐസിസി യുഎസ്എ ഒക്ടോബർ 9 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ വിളിച്ചുകൂട്ടിയ പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന “ഭാരത് ജോഡോ യാത്ര” യിൽ സംഘടനയെ പ്രതിനിധീകരിച്ച് രണ്ടു ദിവസം പങ്കെടുത്ത ജെയിംസ് കൂടലിനെ കമ്മിറ്റി നന്ദി അറിയിച്ചു. യാത്രയുടെ തുടക്കത്തിൽ കന്യാകുമാരിയിലും കേരള അതിർത്തിയിലുമാണ് അദ്ദേഹം…

ശിവസേനയുടെ പേരും ചിഹ്നവും സംബന്ധിച്ച ഇസി ഉത്തരവ് താക്കറെ വിഭാഗം ദുർബലമായെന്നോ നിരാശപ്പെടുത്തിയെന്നോ അർത്ഥമാക്കുന്നില്ല: എൻസിപി

മുംബൈ: വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ആശ്ചര്യകരമാണെന്നും എന്നാൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സംഘം ദുർബലമായെന്നോ മനോവീര്യം കുറഞ്ഞെന്നോ അർത്ഥമാക്കുന്നില്ലെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി. അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും നയിക്കുന്ന ശിവസേന വിഭാഗങ്ങളെ പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച വിലക്കി. പാര്‍ട്ടിയുടെ നിയന്ത്രണത്തിനായുള്ള എതിരാളികളുടെ അവകാശവാദങ്ങളെക്കുറിച്ചുള്ള ഒരു ഇടക്കാല ഉത്തരവിൽ, തിങ്കളാഴ്ചയ്ക്കകം മൂന്ന് വ്യത്യസ്ത പേരുകൾ തിരഞ്ഞെടുക്കാനും അതത് ഗ്രൂപ്പുകൾക്ക് അനുവദിക്കുന്നതിന് നിരവധി സൗജന്യ ചിഹ്നങ്ങൾ നിർദ്ദേശിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു. ശിവസേനയുടെ നിലവിലെ എംഎൽഎ രമേഷ് ലട്‌കെയുടെ മരണത്തെ തുടർന്നാണ് നവംബർ 3ന് നടക്കാനിരിക്കുന്ന മുംബൈ സബർബനിലെ അന്ധേരി ഈസ്റ്റ് അസംബ്ലി സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.…

കോണ്‍ഗ്രസ് വളരണമെങ്കില്‍ ശശി തരൂര്‍ അദ്ധ്യക്ഷ സ്ഥാനത്തെത്തണം; അനുകൂല പ്രമേയവുമായി പുതുപ്പള്ളി മണ്ഡലങ്ങള്‍

കോട്ടയം: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് അനുകൂലമായി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 ബൂത്തുകളാണ് തരൂരിന് അനുകൂലമായി പ്രമേയം പാസാക്കിയത്. കോൺഗ്രസിന്റെ വളർച്ചയ്ക്ക് ശശി തരൂരിനെ അദ്ധ്യക്ഷനാക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. പ്രമേയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും അയച്ചു. കഴിഞ്ഞ ദിവസം പാലായിൽ തരൂർ അനുകൂല ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെ തുടർന്നാണ് പുതുപ്പള്ളിയിൽ പ്രമേയം പാസാക്കിയത്. “കോൺഗ്രസിന്റെ രക്ഷയ്‌ക്കും നാടിന്റെ നന്മയ്‌ക്കും ശശി തരൂർ വരട്ടെ” എന്നെഴുതിയ ഫ്‌ളക്‌സ് ബോർഡാണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഫ്‌ളക്‌സ് ബോർഡ് ആരാണ് സ്ഥാപിച്ചത് എന്നതിനെ കുറിച്ചുള്ള വിവരമില്ല. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി തരൂരിനെതിരെ നിലകൊള്ളുന്ന സാഹചര്യമാണ് നിലവിൽ. പല നേതാക്കളും മല്ലികാർജുൻ ഖാർഗെയ്ക്ക് ഇതിനകം പരസ്യ പിന്തുണ അറിയിച്ചുകഴിഞ്ഞു. അതേസമയം യുവ…

സിപിഐ വിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുന്‍ എം‌എല്‍‌എ ബിജിമോള്‍

ഇടുക്കി: സിപിഐ വിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുൻ എംഎൽഎ ഇഎസ് ബിജിമോൾ വ്യക്തമാക്കി. വ്യാജ പ്രചരണങ്ങളിൽ സത്യമില്ല. വിവിധ ആവശ്യങ്ങൾക്കായി മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നവരുണ്ടാകാമെന്നും എന്നാൽ, അവരോടൊപ്പം എന്നെ കൂട്ടേണ്ടതില്ലെന്ന് അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സി.പി.ഐ കോൺഗ്രസ് പാർട്ടി ലിസ്റ്റിൽ നിന്ന് ബിജിമോളെ ഒഴിവാക്കിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് മുന്‍ എം‌എല്‍‌എ ബിജി മോള്‍ക്കെതിരായ പ്രചാരണം ശക്തമായത്. താന്‍ എന്നും അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരിക്കുമെന്നു മാത്രമല്ല, രാഷ്ട്രീയ പ്രവർത്തകയായിരിക്കുന്നിടത്തോളം കാലം സിപിഐ പ്രവർത്തകയുമായിരിക്കും. എന്ത് പ്രതിസന്ധി വന്നാലും അഭിപ്രായങ്ങൾ തുറന്നു പറയണമെന്നാണ് സഖാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാതെ ആയിരക്കണക്കിന് സഖാക്കൾ നൽകിയ പിന്തുണയാണ് തന്റെ ശക്തിയെന്നും അവർ കുറിപ്പിൽ പറയുന്നു. വിജയവാഡയില്‍ നടക്കുന്ന പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്ന് മുൻ പീരുമേട് എംഎൽഎ ഇഎസ് ബിജിമോളെ ഒഴിവാക്കിയിരുന്നു. കാനം രാജേന്ദ്രനെതിരെ നേരത്തെ…

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് താന്‍ പിന്മാറിയെന്ന റിപ്പോർട്ടുകൾ തള്ളി ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് താൻ പിന്മാറുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ. മത്സരത്തിൽ നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും അവസാനം വരെ പോരാടുമെന്നും തരൂർ വ്യക്തമാക്കി. “ഞാൻ നാമനിർദ്ദേശ പത്രിക പിൻവലിച്ചതായി ഡൽഹിയിൽ നിന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതൊരു വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പില്‍ നിന്ന് ഞാൻ പിന്മാറില്ലെന്ന് ഉറപ്പ് തരുന്നു. ഈ തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ സൗഹൃദ മത്സരമാണ്. അവസാനം വരെ ഞാൻ ഇവിടെയുണ്ടാകും, ദയവായി ഒക്‌ടോബർ 17ന് വന്ന് വോട്ട് ചെയ്യുക,” തരൂർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഇന്നും (ഒക്ടോബർ 8) നാളെയും (ഒക്ടോബർ 9) മുംബൈയിലാണ് തരൂരിന്റെ പ്രചാരണം. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ശശി തരൂരിന്റെ എതിരാളി. തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്നു മണിയോടെയാണ് നാമനിര്‍ദേശം പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചത്. ഒക്‌ടോബർ 17നാണ് വോട്ടെടുപ്പ്.…

ഒറിഗണ്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്ന് സര്‍വ്വെ

ഒറിഗണ്‍: 1987 മുതല്‍ തുടര്‍ച്ചയായി ഒറിഗണ്‍ ഗവര്‍ണര്‍ സ്ഥാനം വഹിച്ചിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇത്തവണ സ്ഥാനം നിലനിര്‍ത്താനാവില്ലെന്ന് സര്‍വ്വെ. മാത്രമല്ല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അട്ടിമറി വിജയം നേടുമെന്നും സര്‍വ്വെ ഫലം ചൂണ്ടിക്കാട്ടുന്നു. ഇത്തവണ കടുത്ത മത്സരം കാഴ്ചവെയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ക്രിസ്റ്റില്‍ ഡ്രേസണ്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ സ്ഥാനം നിലനിര്‍ത്തുന്നതിന് നിലവിലുള്ള ഗവര്‍ണര്‍ കേറ്റി ബ്രൗണിനെ തന്നെയാണ് ഡമോക്രാറ്റിക് പാര്‍ട്ടി കളത്തിലിറക്കിയിരിക്കുന്നത്. പ്രധാന രണ്ടു പാര്‍ട്ടികളും തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ അപ്രധാനമല്ലാത്ത ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥികൂടി (ബെറ്റ്‌സ് ജോണ്‍സണ്‍) രംഗത്തുള്ളത് ഇരുവരുടേയും ചങ്കിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സഭയുടെ മുന്‍ ന്യൂനപക്ഷ നേതാവായിരുന്ന ക്രിസ്റ്റില്‍ ഒറിഗണ്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഭവനരഹിതരുടെ പ്രശ്‌നവും, വര്‍ധിച്ചുവരുന്ന അക്രമങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെടുന്നതും തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള ഗവര്‍ണര്‍ പരാജയപ്പെടുന്നു. സംസ്ഥാനത്തെ 64 ശതമാനം സര്‍വ്വെയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍…

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ ഭയക്കുന്നതെന്തിന്?

തിരുവനന്തപുരം: ഒക്‌ടോബർ നാലിന് എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരിച്ചറിയല്‍ ഐഡി കാർഡ് വാങ്ങാൻ ശശി തരൂർ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയപ്പോൾ പ്രവർത്തകരുടെ സാന്നിധ്യം കണ്ട് തരൂർ പോലും ഞെട്ടി. ആയിരത്തിലധികം യൂത്ത് കോൺഗ്രസുകാരും സാധാരണ പ്രവർത്തകരും തരൂരിനെ കാണാനും സ്വീകരിക്കാനും അവിടെ തടിച്ചുകൂടി. എന്നാൽ, തരൂർ വരുന്നുണ്ടെന്നറിഞ്ഞ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ മുങ്ങി. പാർട്ടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യൂ രാധാകൃഷ്ണന് തിരിച്ചറിയൽ കാർഡ് വിതരണ ചുമതലയുള്ളതിനാൽ മുങ്ങാനായില്ല. കേരളത്തിലെ മുതിർന്ന നേതാക്കൾ തരൂരിനെ അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിൽ നിന്നുള്ള രണ്ട് ലോക്‌സഭാ എംപിമാർ തരൂരിന് പരസ്യ പിന്തുണ അറിയിച്ചു കഴിഞ്ഞു. എറണാകുളം എംപി ഹൈബി ഈഡൻ, കോഴിക്കോട് എംപി എം കെ രാഘവൻ, മാത്യു കുഴൽനാഥൻ എംഎൽഎ എന്നിവർ ഒരു ഘട്ടത്തിൽ പിന്തുണയുമായി എത്തിയെങ്കിലും മുതിർന്ന നേതൃത്വം ഇടപെട്ട് മുന്നറിയിപ്പ്…