എല്ലാവരുടെയും മനസ്സിനുള്ളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു ചോദ്യമാണ് ദൈവം ഒന്ന് ഉണ്ടോ? “മാതാവ്” എന്ന കരുണാർദ്രമായ മുഖം വെറും സാങ്കല്പികമാണോ, കെട്ടുകഥകൾ ആണോ എന്നൊക്കെ. എങ്കിലും നമ്മുടെയൊക്കെ ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ സാന്ത്വനം നൽകി കടന്നുപോകുന്ന മാതാവിന്റെ ആ മൃദു സ്പർശം, മന്ദസ്മിതം ഉണ്ടായിട്ടുണ്ടാകും. എന്റെ നഴ്സറി വിദ്യാഭ്യാസം മുതൽ ഹൈസ്‌കൂൾ പത്താം ക്ലാസ്സ് പഠനം കഴിയുന്നത് വരെ കൃസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളിൽ ആയിരുന്നു. അതിനു ശേഷം ദേവസ്വം ബോർഡ് ഹിന്ദു കോളേജിലും. ഞങ്ങളുടെ നാട്ടിൽ പുറത്തു വീടിനടുത്തു സെന്റ് ഫ്രാൻസിസ് അസ്സീസ്സി പള്ളിയുടെ മഠത്തിനോടു ചേർന്നുള്ള അസ്സീസ്സി നഴ്സറി സ്‌കൂളും, പള്ളിയോട് ചേർന്നുള്ള സെന്റ് ഫ്രാൻസിസ് യു പി സ്‌കൂളും ഒക്കെ മനസ്സിൽ തങ്ങിനിൽക്കുന്ന നല്ല ഓർമ്മകളുടെ വസന്തകാലമാണ്. നാലാം ക്ലാസ്സിലേക്ക് കയറ്റം കിട്ടിയപ്പോഴാണ് ക്രിസ്പിൻ സിസ്റ്ററിന്റെ ക്‌ളാസിൽ പഠിക്കുവാനുള്ള അവസരം ലഭിക്കുന്നത്. അന്ന് അമ്മുക്കുട്ടിഅമ്മ ടീച്ചർ…
Category: ARTICLES
വീണ്ടും ചില ജന്മദിന ചിന്തകള്‍ (ലേഖനം): രാജു മൈലപ്ര
അങ്ങിനെ എന്റെ ആയുസ്സിന്റെ കലണ്ടറില്‍ – ഏപ്രില്‍ പത്തിന് – ഒരു താളുകൂടി മറിയുന്നു. ആത്മകഥയുടെ അവസാന അദ്ധ്യായം എഴുതേണ്ട സമയം സമാഗതമായിരിക്കുന്നു. വാര്‍ദ്ധക്യത്തിലേക്കടുക്കുമ്പോള്‍, കഴുകന്റെ വേഗത്തിലാണ് സമയം പറക്കുന്നത്. എഴുത്തോലയില്‍ ആരംഭിച്ച അറിവിന്റെ ആദ്യ പാഠങ്ങള്‍, ഇന്നത്തെ ‘Artificial intelligence’ മായി കൂട്ടിമുട്ടിക്കുവാന്‍ ഞാന്‍ പെടാപാടുപെടുന്നു. സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത ഒരു കാലം. ബാല്യം, കൗമാരം, യൗവനം ഈ ഘട്ടങ്ങളൊക്കെ പിന്നിട്ട്, ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുമ്പോഴും, പതിനേഴിന്റെ മോഹങ്ങളില്‍ നിന്നും മനസ് ഇന്നും മോചനം നേടിയിട്ടില്ല. എന്തു ചെയ്യാം? മനസ്സും ശരീരവും രണ്ട് സമാന്തര രേഖകളില്‍ കൂടിയാണ് സഞ്ചരിക്കുന്നത്. ‘Age is just a number’ എന്നു പറയുന്നത് വയോധികരെ സന്തോഷിപ്പിക്കുവാനുള്ള ഒരു ഭംഗിവാക്കു മാത്രമാണ്. എത്ര ചിട്ടയോടുകൂടി ജീവിച്ചാലും, അറുപത് കഴിയുമ്പോള്‍ ശരീരം അതിന്റെ അവശലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങും. ലാലേട്ടനെപ്പോലെ ഒരു വശത്തേക്ക് ചരിഞ്ഞാവും…
ലോകം പ്രാർത്ഥനയിൽ; യുദ്ധമൊഴിയുന്ന ശുഭവാർത്തകളുമായി ഈസ്റ്റർ
യുദ്ധത്തിന്റെ കാർമേഘങ്ങൾക്കിടയിൽ സമാധാനത്തിന്റെ കിരണങ്ങൾ തേടി ലോകം ഈസ്റ്റർ ആഘോഷിച്ചു . വിനാശകരമായ യുദ്ധങ്ങൾക്ക് അറുതി വരുത്താൻ വിവിധ മതപുരോഹിതന്മാരും വിശ്വാസികളും ഒരേ സ്വരത്തിൽ പ്രാർത്ഥിച്ച ഈ ദിനത്തിൽ, ആഗോളതലത്തിൽ പ്രതീക്ഷ നൽകുന്ന ചില വാർത്തകളാണ് പുറത്തുവരുന്നത്. ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് ഫലം കണ്ടുതുടങ്ങുന്നു എന്ന സൂചനയാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് പുറത്തുവിടുന്നത്. നിലവിൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിൽ ചില നിർണ്ണായക ധാരണകളിൽ എത്തിയതായാണ് റിപ്പോർട്ട്. ഇതോടെ വൻതോതിലുള്ള നാശങ്ങൾ ഒഴിവാക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. അധികാരമേറ്റെടുത്താൽ ഉടനടി യുദ്ധം അവസാനിപ്പിക്കുമെന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉറപ്പുകൾ യുദ്ധഭൂമിയിൽ പുതിയ പ്രതീക്ഷ നൽകുന്നു. താരിഫ് യുദ്ധങ്ങളും വ്യാപാര അനിശ്ചിതത്വവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ, സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സഹജീവികളെ തുല്യരായി കാണുന്ന മനോഭാവം വളരണമെന്നും, നിയമവാഴ്ചയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കണമെന്നും ആഗോള സമൂഹം…
ഈസ്റ്റർ – തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും: ബാബു പി. സൈമൺ, ഡാളസ്
ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, “യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും, പ്രത്യാശ പകരുന്ന വചനശുശ്രൂഷയും വിശ്വാസികളിൽ ആനന്ദത്തിന്റെ തിരമാലകൾ സൃഷ്ടിച്ചു. ഉയിർപ്പിന്റെ മഹാസത്യത്തെ ആഘോഷമാക്കാൻ എല്ലാവരും സ്നേഹവിരുന്നിനായി ഒരുമിച്ചുചേർന്നു. എങ്കിലും, ആ മഹാസന്തോഷത്തിനിടയിലും ചില മുഖങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി. ചിരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, അവരുടെ കണ്ണുകളിൽ വേദനയും കണ്ണുനീരിന്റെ നനവും, ചതിക്കപ്പെട്ടതിന്റെ വിങ്ങലും മറഞ്ഞുകിടക്കുകയായിരുന്നു. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലും അവരുടെ നിശബ്ദമായ ഒറ്റപ്പെടൽ മായാതെ നിന്നു. തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ആ മുഖങ്ങൾ ചില ചോദ്യങ്ങൾ ഉയർത്തി മനസ്സിലേക്ക് കടന്നുവന്നു. ഉയിർപ്പിന്റെ സന്ദേശം നാം കേൾക്കുന്നുണ്ടെങ്കിലും അതിന്റെ യഥാർത്ഥ മനോഹാരിത ഉൾക്കൊള്ളാൻ നമുക്ക് സാധിക്കുന്നുണ്ടോ? അതോ ആഘോഷങ്ങൾ വെറും ചടങ്ങുകളായി മാറുന്നുണ്ടോ? ഉയിർത്തെഴുന്നേൽപ്പ് ഒരു ആത്മീയ സങ്കല്പം മാത്രമല്ല, അത് ഭൗതികമായ കെട്ടുപാടുകളെ തകർക്കുന്ന ദൈവത്തിന്റെ അതിശക്തമായ ഇടപെടൽ കൂടിയാണ്. എസെക്കിയേൽ പ്രവാചകൻ…
ദിവസങ്ങൾ അടുക്കുന്തോറും തെരഞ്ഞെടുപ്പിന്റെ പ്രവചനാതീത സ്വഭാവം വര്‍ദ്ധിപ്പിക്കുന്നു; 2026 ലെ മന്ത്രിസഭയിൽ ബി ജെ പിക്ക് പ്രാതിനിധ്യം ഉണ്ടാവാൻ സാധ്യത!!!!
കേരളത്തിലെ വോട്ടറുമാരുടെ ഇടയിൽ യു ഡി എഫ് കാര്യമായ സ്വാധീനം ഉണ്ടാക്കിയെടുത്ത ആവേശം തണുത്തുറഞ്ഞ മട്ടിലായെന്നു പറയാം. വോട്ടിനു ദിവസങ്ങൾ അടുത്തു വരുന്തോറും ബി ജെപി ശക്തമായിക്കൊണ്ടിരിക്കുന്നു. മോദിയുടെ കഴിഞ്ഞ രണ്ടു വരവുകളിലൂടെ കേരളത്തിലെ വോട്ടറുമാരുടെ ഇടയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ ഉടലെടുത്തു എന്നതാണ് സത്യം. സാധാരണക്കാരുടെ ഇടയിൽ ഒരു മാറ്റം അനിവാര്യമെന്ന് തോന്നി തുടങ്ങി.ഇവരൊക്കെ കൊടികളുടെ താഴെ നിൽക്കുമെങ്കിലും വോട്ടുകൾ വ്യക്തികളുടെ സ്വാധീനം അനുസരിച്ചായിരിക്കും ചെയ്യുക. ശക്തമായ ത്രികോണ മത്സരം നടക്കുന്ന അസ്സംബ്ലി മണ്ഡലങ്ങളിൽ അഞ്ചു സീറ്റുകളിൽ കൂടുതൽ ബി ജെ പി നേടിയെടുത്താൽ ഒരു തൂക്കു മന്ത്രി സഭക്കാണ് സാധ്യത.ഇത്തരത്തിൽ ഉണ്ടാവുന്ന മന്ത്രിസഭയിൽ ബി ജെ പി ക്കു പ്രാധിനിത്യം ഉണ്ടാകാം. കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പുകൾ നമുക്ക് ശ്രദ്ധിച്ചു നോക്കാം. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴ് ജില്ലാ പഞ്ചായത്തുകള്‍ വീതം നേടി…
വാർദ്ധക്യത്തിലെ വീട്: ലളിതവും അർത്ഥപൂർണ്ണവുമായ ഒരു വിശ്രമകേന്ദ്രം: സി വി സാമുവേൽ (ഡിട്രോയിറ്റ്)
അടുത്തിടെ എന്റെ മക്കളിലൊരാൾ ചിന്തിപ്പിക്കുന്ന ഒരു ചോദ്യം എന്നോട് ചോദിച്ചു: “ഒരു പുതിയ വീട് തിരഞ്ഞെടുക്കുമ്പോൾ ഡാഡിക്കു ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്?” ആദ്യമത് ഒരു ലളിതമായ ചോദ്യമായി തോന്നിയെങ്കിലും, ആലോചിക്കുന്തോറും അതിന്റെ ഉത്തരം ഞാൻ ഇപ്പോൾ നിൽക്കുന്ന ജീവിതസാഹചര്യവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. വാർദ്ധക്യത്തെ അന്തസ്സോടെ സ്വീകരിക്കുന്നതിനെക്കുറിച്ചും സുഖകരമായി ജീവിക്കുന്നതിനെക്കുറിച്ചുമുള്ള ഒരു അന്വേഷണമായി ഈ ചോദ്യത്തെ കാണാം. 82-ാം വയസ്സിൽ, വീടിനെക്കുറിച്ചുള്ള എന്റെ സങ്കല്പം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്നതിൽ നിന്ന് ഏറെ മാറിയിരിക്കുന്നു. യൗവനകാലത്ത് വീടെന്നാൽ വലിപ്പമുള്ളതും ആകർഷകവും മറ്റുള്ളവരെ ആകർഷിക്കുന്നതുമായ ഒന്നായിരുന്നു. മനോഹാരിതയും ആഡംബരവുമാണ് പലരും അന്ന് നോക്കാറുള്ളത്. പക്ഷേ, പ്രായമേറുന്തോറും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുന്നു. ഇന്ന് ഒരു വീട് തിരഞ്ഞെടുക്കുമ്പോൾ എന്റെ ചിന്തകൾ കൂടുതൽ ലളിതവും എന്നാൽ ആഴമേറിയതുമാണ്. എന്റെ ദൈനംദിന ജീവിതത്തെ പിന്തുണയ്ക്കുന്ന, ആരോഗ്യം സംരക്ഷിക്കുന്ന, വിശ്വാസത്തോടെ സമാധാനമായി ജീവിക്കാൻ കഴിയുന്ന…
കേരളം ഭരിക്കേണ്ടത് ശാസ്ത്ര-സാഹിത്യ-വിദ്യാ പ്രതിഭകൾ: കാരൂർ സോമൻ (ചാരുംമൂടൻ)
നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്ന് വിയർപ്പൊഴുക്കുന്നവർ പറയാറുണ്ട്. കേരളത്തിലെ നിയമനിർമ്മാണസഭ നിലവിൽ വരുന്നത് 1957 മാർച്ച് 16-ന് ആണ്. ജനാധിപത്യത്തിൽ നിയമനിർമ്മാണ സഭകൾക്ക് വലിയ പങ്കുള്ളത് വോട്ട് കൊടുക്കുന്നവർ മറക്കുന്നു. അധികാരത്തെക്കാൾ ആദർശങ്ങളെ നെഞ്ചോട് ചേർത്ത് ജീവിച്ച എഴുത്തുകാരായ മുൻ മുഖ്യ മന്ത്രിമാർ നമുക്കുണ്ട്. (ഇന്ന് ചിലർ അധികാരത്തിലിരുന്ന് എഴുത്തുകാരായി അറിയപ്പെടുന്നു). ഇ.എം.എസ് നമ്പുതിരിപ്പാട് (1957), സി. അച്യുതമേനോൻ (1969), പി.കെ.വാസുദേവൻ നായർ (1978), സി.എച്ച്. മുഹമ്മദ് കോയ (1979), ഇ.കെ.നായനാർ (1980). ഇവരിൽ ആർക്കും തന്നെ ‘നിനക്കുള്ളതെനിക്ക്, എനിക്കുള്ളതുമെനിക്ക്’ എന്ന ചിന്തയോ പൊളി പറഞ്ഞു വാണവരോ, വർഗ്ഗീയ പാർട്ടികളുടെ വോട്ട് വേണ്ടായെന്ന് പറയുകയും ഗൂഢാലോചന നടത്തി വോട്ട് വാങ്ങിയവരോ, ജനങ്ങളുടെ നികുതി പണമെടുത്തു് ധൂർത്തു് നടത്തിയവരോ, എന്തെങ്കിലും വികസന പ്രവർത്തി ചെയ്താൽ അത് പെരുപ്പിച്ചു് ബോർഡുകൾ എഴുതിയവരോ അല്ലായിരുന്നു. ആര് ഭരിച്ചാലും വികസനമുണ്ടാക്കും. അതിനല്ലേ തെരെഞ്ഞെടുത്തത്. തികഞ്ഞ…
മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി (ലേഖനം): ജയശങ്കര്‍ പിള്ള
1932 മാർച്ച് 31-ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ച മാധവിക്കുട്ടി, പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളാണ്. കമല എന്നായിരുന്നു യഥാർത്ഥ പേര്. വളരെ ചെറുപ്പത്തിൽ, 13-ാം വയസ്സിൽ അവർ വിവാഹിതയായി. വിവാഹജീവിതം അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, അതിൽ നിറഞ്ഞിരുന്ന മാനസിക സംഘർഷങ്ങളും ഏകാന്തതയും പിന്നീട് അവരുടെ രചനകളിൽ ശക്തമായി പ്രതിഫലിച്ചു. തറവാട് വീടും,ജന്മ ദേശവും,ബന്ധങ്ങളും,കൽക്കട്ടയിലെ ജീവിതവും എല്ലാം അവരിൽ ഉണർത്തിയ ചിന്തകളെ,വികാര വിചാരങ്ങളെ. വിരഹങ്ങളെ എല്ലാ. അക്ഷരങ്ങളിലൂടെ അവർ നിറം ചേർത്തെടുത്തു. മാധവിക്കുട്ടിയുടെ സാഹിത്യജീവിതം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. 10-ാം വയസ്സിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “കുഷ്ഠരോഗിയാണ്” എന്ന കഥയാണ് ആദ്യ കൃതി. 1955-ൽ “മതിലുകൾ” എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. ചെറുകഥകളാണ് അവരുടെ ഇഷ്ടമേഖല. ഇടയ്ക്ക് നോവലുകളിൽ കൈവെച്ചെങ്കിലും, തനിക്ക് ഏറ്റവും യോജിച്ചത് ചെറുകഥകളുടെ…
‘ജാനകി രക്ഷിക്കപ്പെട്ടു’ (ലേഖനം): രാജു മൈലപ്ര
പൊടിയന്‍ പുലയന്റെ മൂന്നാമത്തെ കെട്ടിയോളാണ് ജാനകി. ആദ്യ ഭാര്യ ഗൗരി പ്രസവത്തോടെ മരിച്ചു. ആ പ്രസവത്തിലുണ്ടായ മകനാണ് സുകമാരന്‍. സുകുമാരനും ഞാനും സമപ്രായക്കാരാണ്. പൊടിയന്‍ പുലയന്‍ വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം. തള്ളയില്ലാത്ത പൊടിക്കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തിയെടുക്കുവാന്‍ ഒരു പുരുഷന് പറ്റില്ലല്ലോ! അപ്പോഴാണ് ബന്ധുവായ നാണിത്തള്ള ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്. “എടാ പൊടിയാ, നീയൊരു കാര്യം ചെയ്യ്. നിനക്കൊരു പെണ്ണു വേണം. ഇവിടെ എന്റെ പെണ്‍കൊച്ച് ജാനകി വെറുതെ നില്‍ക്കുകയല്ലിയോ! അവക്കും ഒരു പൊടിക്കിടാവുണ്ട്. അവടെ കെട്ടിയോനാണെങ്കില്‍, കള്ളും കുടിച്ച്, കഞ്ചാവുമടിച്ച് കൂത്താടി, ഒരു തേവിടിശ്ശിയോടൊപ്പം തണ്ണിത്തോലിലെങ്ങാണ്ടാ പൊറുതി. നിന്റെ പൊടിക്കൊച്ചിന് മുല കൊടുക്കുവാന്‍ ഒരാളു വേണ്ടേ? തല്‍ക്കാലം നീയാ പെണ്ണിനെ വിളിച്ചോണ്ടു പോ. ഒരു വീട് കുടുംബമാവണമെങ്കില്‍ അവിടെ രണ്ടു മുലകള്‍ കൂടി വേണം” നാണിത്തള്ളയുടെ ഇടപെടല്‍ പൊടിയന്‍ പുലയനു പിടിച്ചു.…
“ ലളിതജീവിതവും ആത്മീയതയും – സംഘർഷകാലത്തെ യഥാർത്ഥ മതമാർഗം”: ജെയിംസ് കൂടൽ
മാറിയ സമൂഹമാണിത്. അതുകൊണ്ടു തന്നെ മതജീവിതം പലപ്പോഴും അതിന്റെ അടിസ്ഥാന ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റി കൊണ്ടിരിക്കുകയാണ്. ലളിതജീവിതത്തിനും സമാധാനത്തിനും വഴിയൊരുക്കേണ്ട മാർഗമാണ് മതം. എന്നാൽ പലപ്പോഴും ആഡംബരത്തിന്റെയും പ്രകടനവാദത്തിന്റെയും വേദിയായി മാറുന്ന കാഴ്ചകൾ ആശങ്കാജനകമാണ്. ഇതിനോടൊപ്പം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തെ ആഴത്തിൽ ബാധിച്ചിരിക്കുകയാണ്. ഒരിക്കൽ സംഭാവനകളുടെയും കാണിക്കകളുടെയും പ്രധാന ഉറവയായിരുന്ന പ്രവാസികളുടെ ജീവിതം ഇന്ന് അനിശ്ചിതത്വത്തിന്റെ വക്കിലാണ്. സാമ്പത്തിക പ്രവാഹം കുറയുമ്പോൾ, സമൂഹവും മതസ്ഥാപനങ്ങളും ആത്മപരിശോധനയ്ക്ക് തയ്യാറാകേണ്ട സമയമാണിത്. മതങ്ങൾ മനുഷ്യനെ ആത്മീയതയിലേക്ക് ഉയർത്താൻ വേണ്ടിയാണ്. എന്നാൽ ഇന്ന് കാണുന്നത് അതിന്റെ വിരുദ്ധമായ പ്രവണതകളാണ്. ഭംഗിയാർന്ന കെട്ടിടങ്ങളും അമിത ചിലവുള്ള ആഘോഷങ്ങളും സാമൂഹിക മത്സരങ്ങളും — ഇവ ആത്മീയതയെക്കാൾ ഭൗതികതയ്ക്ക് പ്രാധാന്യം നൽകുന്നു. ലളിതജീവിതം, വിനയം, കാരുണ്യം – ഇതാണ് യഥാർത്ഥ മതത്തിന്റെ അടിസ്ഥാനം. ഇതു നാം മറന്നും പോകുന്നു. പ്രവാസികളെ “കറവപ്പശുക്കൾ”…
