പാക്കിസ്താനിലെ ലാഹോറിൽ ഒക്ടോബർ 25,26 തീയതികളിൽ നടക്കുന്ന ലോക മതങ്ങളെക്കുറിച്ച എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ (ICWR-2025). ഫാ. ഡോ. ജോസഫ് വർഗീസ് പ്രസംഗിക്കുന്നു. ‘വിശിഷ്ട അതിഥി’യെന്ന നിലയിൽ സമ്മേളനത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള സർവകലാശാലയുടെ കത്ത് ഫാ . ജോസഫ് വർഗീസിന് ലഭിച്ചു. മിൻഹാജ് സർവകലാശാലയിൽ നടക്കുന്ന കോൺഫറൻസിന്റെ വിഷയം ‘തീവ്രവാദത്തെ അതിന്റെ വേരുകളിൽ തടയുക, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുക’ എന്നതാണ്. മിൻഹാജ് സർവകലാശാലയും പാക്കിസ്താൻ സർക്കാരും ചേർന്നാണ് കോൺഫറൻസ് സ്പോൺസർ ചെയ്യുന്നത്. ഫാ. ഡോ. ജോസഫ് വർഗീസ് ലോകമെങ്ങുമുള്ള മതാന്തര പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സംഭാവനകളും അദ്ദേഹത്തിന്റെ യുഎസ്എയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ച് പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം. പ്രശസ്ത ഇസ്ലാമിക സർവകലാശാലയായ മിൻഹാജ് സർവകലാശാല പാക്കിസ്താനിലെ ഉന്നത പഠനത്തിനുള്ള മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിക്കപ്പെടുന്നു. മതാന്തര തലത്തിലുള്ള പ്രവർത്തനങ്ങളുടെയും മത തീവ്രവാദത്തിനെതിരായ ശക്തമായ നിലപാടുകളുടെയും…
Category: ARTICLES
വളരുന്തോറും പിളരുകയും പിളരുന്തോറും അപഹാസ്യമാകുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിൽ: ജെയിംസ് കൂടൽ
വേൾഡ് മലയാളി കൗൺസിൽ, പകരം വയ്ക്കാനില്ലാത്ത ലോക മലയാളികളുടെ ആഗോള കൂട്ടായ്മ. ഒത്തുചേർന്നും കരംപിടിച്ചും മലയാളികൾക്ക് അഭിമാനമായി മാറിയ സംഘടന. മറ്റു സംഘടനകൾക്കും മാതൃകയും പ്രചോദനവുമായി മാറിയ പാരമ്പര്യത്തിന്റെ തഴക്കമുണ്ട് വേൾഡ് മലയാളി കൗൺസിലിന്. പ്രൊഫഷണൽ രംഗത്തെ വികസനം, കരിയറിലെ പുരോഗതി, സാങ്കേതിക മുന്നേറ്റം എന്നിവയ്ക്കായി യുവാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ സംഘടനയിലെ മുതിർന്ന തലമുറ സദാസന്നദ്ധരാണെന്നതും എടുത്തു പറയേണ്ടതാണ്. വലിയ പാരമ്പര്യമുണ്ട് ഈ മഹത് സംഘടനയ്ക്ക്. 1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ തുടക്കം. ടി.എൻ ശേഷൻ, ഡോ.ബാബു പോൾ, കെ.പി. പി നമ്പ്യാർ, ഡോ. ജോർജ് സുദർശൻ, ലേഖ ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരുടെ നേതൃത്വമാണ് ഈ സംഘടനയെ വളർത്തിയത്. എന്നാൽ, ഇപ്പോൾ ഗ്രൂപ്പുകൾ ചേർന്നുള്ള ചേരിതിരിവ് എന്തിനുവേണ്ടി എന്ന് ഇനിയും വ്യക്തമാകുന്നില്ല. വ്യത്യസ്ത പ്രായത്തിലുള്ള മലയാളികൾ അണിനിരന്നുകൊണ്ട് അറിവും ആശയങ്ങളും പങ്കെടുന്നതിന് ഇതിനോളം നല്ലൊരു…
തരൂരിന്റെ തറവേല (ഏറ്റില്ല) : രാജു മൈലപ്ര
താനൊരു വലിയ സംഭവമാണെന്ന് ഒരാള്‍ സ്വയം വിശ്വസിക്കുകയും, അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ ചില തറവേലകള്‍ ഇറക്കുകയും ചെയ്യുമ്പോള്‍, അയാളുടെ തകര്‍ച്ച ആരംഭിക്കുന്നു. ‘വെള്ളം കോരാതെയും, വിറകു വെട്ടാതുയും’ ‘വിശ്വപൗരന്‍’ എന്ന ലേബലിന്റെ ബലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിലോേക്ക് പുഷ്പക വിമാനത്തില്‍ പറന്നിറങ്ങിയ ഒരു മാന്യ വ്യക്തിയാണ് ബഹുമാന്യനായ ശശി തരൂര്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക്, പ്രത്യേകിച്ച് മുഖ്യമന്ത്രിപദ സ്ഥാനമോഹികള്‍ക്ക് അത് അത്രയങ്ങ് സുഖിച്ചില്ലെങ്കിലും, സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അദ്ദേഹം ഒരു ആവേശമായിരുന്നു- പ്രതീക്ഷയായിരുന്നു. അതുകൊണ്ടാണല്ലോ പാരകള്‍ പലതുണ്ടായിട്ടും തരൂര്‍ജി അനന്തപുരിയില്‍ നിന്നും പല തവണ പാര്‍ലമെന്റില്‍ എത്തിയത്. കോണ്‍ഗ്രസുകാരുടെ വോട്ട് കൊണ്ട് മാത്രമല്ല അദ്ദേഹം വിജയിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പതിയെ പതിയെ അദ്ദേഹത്തിന്റെ അധികാര മോഹം പുറത്തുവന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാന്‍, മറ്റുള്ളവര്‍ ആരേക്കാളും താനാണ് പരമയോഗ്യന്‍ എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അംഗീകാരം…
ഗുരുവിൻ്റെ മഹത്വവും ഗുരുപൂർണ്ണിമയും
ഇന്ത്യൻ നാഗരികത, സംസ്കാരം, മതം, തത്ത്വചിന്ത, ശ്രുതി, സാഹിത്യം എന്നിവയിൽ ഗുരുവിന് ബ്രഹ്മാവിനേക്കാൾ ഉയർന്ന സ്ഥാനവും പ്രാധാന്യവും നൽകിയിട്ടുണ്ട്. ഗുരുവിനെ പ്രചോദകൻ, യഥാർത്ഥ അറിവിന്റെ ദാതാവ്, ആദ്യം മുദ്ര പതിപ്പിക്കുന്നവൻ, യഥാർത്ഥ ജ്വാലയെ ജ്വലിപ്പിക്കുന്നവൻ, തന്റെ ശിഷ്യനെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിച്ച് യഥാർത്ഥ അറിവ് കൊണ്ട് പ്രകാശിപ്പിച്ച് ശരിയായ പാതയിൽ നടക്കാൻ ശക്തി നൽകുന്ന വിദഗ്ധ വേട്ടക്കാരൻ എന്നിങ്ങനെ വിളിക്കുന്നു. തന്റെ പഠിപ്പിക്കലുകളുടെ അമ്പുകൾ കൊണ്ട് അവനെ കുത്തി, അവനിൽ സ്നേഹത്തിന്റെ വേദന പകരുന്നു. തന്റെ ആത്മീയ പരിശീലനത്തിൽ തന്റെ നിശ്ചിത ലക്ഷ്യം കൈവരിക്കുന്നതിൽ എന്തെങ്കിലും തടസ്സം നേരിടുകയാണെങ്കിൽ, ഒരു പണ്ഡിതനിൽ നിന്ന് മാർഗനിർദേശം ലഭിക്കേണ്ടതിന്റെ ആവശ്യകത കാരണം അന്വേഷകന് ഒരു ഗുരു ആവശ്യമാണ്. ഗുരുവിനെ നേടുന്നതിലൂടെ, അന്വേഷകന്റെയോ വ്യക്തിയുടെയോ ഹൃദയത്തിൽ നിന്ന് സംശയത്തിന്റെയും ഭയത്തിന്റെയും വികാരങ്ങൾ ഇല്ലാതാകുന്നു. സാധനയുടെയോ വ്യക്തിപരമായ ലക്ഷ്യത്തിന്റെയോ പാതയിൽ അയാൾക്ക്…
കപ്പൽ മുങ്ങുന്നു…. കപ്പിത്താൻ നാടുവിട്ടു (ലേഖനം): ജെയിംസ് കൂടൽ
കേരളത്തിന്റെ ആരോഗ്യ രംഗം ലോകത്തിന് മാതൃക എന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജും പല ആവർത്തി പറഞ്ഞപ്പോൾ അതു സത്യമാണെന്ന് വിശ്വസിച്ചവരാണ്, സത്യത്തിനും മാനുഷിക മൂല്യങ്ങൾക്കും വലിയ പ്രാധാന്യം കൊടുക്കുന്ന മലയാളികൾ. പിണറായി സർക്കാർ തുടർച്ചയായി ഒൻപതാം വർഷം ഭരിക്കുമ്പോൾ പറയുന്നതിൽ എന്തൊങ്കിലുമൊക്കെ കാര്യമുണ്ടാകും എന്ന് പലരും വിശ്വസിച്ചു. നമ്പർ വൺ കേരളം എന്ന് അവകാശപ്പെടുന്നതിൽ ആരോഗ്യ മേഖലയിലെ പുരോഗതിയാണ് എടുത്തു കാട്ടിക്കൊണ്ടിരുന്നത്. പക്ഷെ, പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നു ചൊല്ലു പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. ആരോഗ്യ രംഗത്ത് സമർപ്പണ മനസോടെ സമയം പാഴാക്കാതെ ജനങ്ങളെ സേവിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ മാത്രം മതിയായിരുന്നു കേരളത്തിലെ ഗവൺമെന്റ് ആശുപത്രികളിലെ ദുരവസ്ഥ പുറം ലോകം അറിയാൻ. ശസ്ത്രക്രിയക്കു വേണ്ട അടിസ്ഥാന…
കേരള സർവ്വകലാശാലയിലെ രജിസ്ട്രാർ സസ്‌പെൻഷൻ വിവാദവും നിയമങ്ങളും: അഡ്വ. സലിൽകുമാർ പി
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്‌പെൻഷൻ ശരിയായിരുന്നോ എന്ന ചർച്ച ഇപ്പോൾ നിയമപരവും ഭരണപരവുമായ ഗൗരവമുള്ള ചോദ്യങ്ങൾ ഉണർത്തിയിരിക്കുന്നു. കേരള സർവ്വകലാശാല ആക്ട്, 1974 പ്രകാരം വൈസ് ചാൻസലറിന്റെ അധികാരപരിധികളും സർവകലാശാല ഭരണം സംബന്ധിച്ച ഭരണഘടനാപരമായ ദിശാബോധങ്ങളും വലിയ നിരീക്ഷണത്തിലായിരിക്കുകയാണ്. ജൂൺ 25-നു സെനറ്റ് നടത്തിയ സർവ്വകലാശാലാ പരിപാടിയിൽ ഗവർണറും പങ്കെടുത്തിരുന്നു. പരിപാടിയിൽ ‘ഭാരതംബ’യുടെ ചിത്രം ആദ്യമായി അനുവദിച്ചുവെങ്കിലും പിന്നീട് എസ്‌എഫ്‌ഐയും കെ.എസ്.യു.യും ഉൾപ്പെടുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ സമ്മർദത്തെ തുടര്‍ന്ന് പിൻവലിക്കണമെന്ന ആവശ്യം ഉയർന്നു. ഗവർണർ അതിൽ അസന്തോഷം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് വിഷയം ഭരണപരമായ അസാധാരണ നടപടിയിലേക്ക് നീങ്ങിയതായാണ് ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനത്തിൽ കാണുന്നത്. രജിസ്ട്രാർ “പ്രോട്ടോക്കോൾ” ലംഘിച്ചെന്നും ചാൻസലറുടെ ഓഫീസിനെ അപമാനിച്ചതായും” ആരോപിച്ച് രജിസ്ട്രാറിന് ഷോ കോസ് നോട്ടീസ് നൽകി പിന്നീട് സസ്‌പെൻഡ് ചെയ്തു. എന്നാല്‍, രജിസ്ട്രാർ ഈ നടപടി നിയമപരമായി…
“ജാമ്യമാണ് നിയമം, ജയിലല്ല”; വിധികളും അതിൻെറ ലംഘനങ്ങളും: അഡ്വ. സലിൽ കുമാർ പി
ഭാരതത്തിൻ്റെ അടിസ്ഥാന ക്രിമിനൽ തത്വങ്ങൾ ആയ കുറ്റവിമുക്തതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതില്‍ ജാമ്യം ആണ് നിയമം, ജയിലല്ല എന്ന ജസ്റ്റിസ് വി. ആർ കൃഷ്ണയ്യരുടെ വിധി പ്രസ്താവം സുപ്രധാനമാണ്. ഗുഡികന്തി നരസിംഹുലു vs പബ്ലിക് പ്രോസിക്യൂട്ടർ (1978) കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ആഖ്യാനിച്ച ഈ നിയമതത്വം, ഇന്ത്യൻ ഭരണഘടനയുടെ 21-ാം വകുപ്പിൽ സംരക്ഷിച്ചിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും, പ്രത്യേകിച്ച് നമ്മുടെ കീഴ് കോടതികളിൽ ഈ തത്വം പാലിക്കപ്പെടുന്നത് അപൂർവമാണ്. ചിലപ്പോൾ, ജാമ്യ അപേക്ഷകൾ യാന്ത്രികമായി നിരസിക്കപ്പെടുന്നു, ഭരണഘടനാവകാശങ്ങളേയും വ്യക്തിഗത സ്വാതന്ത്ര്യത്തേയും വെല്ലുവിളിക്കുന്നവിധത്തിൽ തന്നെ. ഈ ലേഖനം സുപ്രീം കോടതി, കേരള ഹൈക്കോടതി എന്നിവയുടെ പ്രധാന വിധികളെ അടിസ്ഥാനമാക്കി ജാമ്യം ആണ് നിയമം’ എന്ന പ്രമാണത്തിന്റെ നിർണ്ണായകത വ്യക്തമാക്കുന്നു, അതോടൊപ്പം ആ തത്വം പലപ്പോഴും അവഗണിക്കപ്പെടുന്നതിൽ ആശങ്കയും ഉന്നയിക്കുന്നു. I. സുപ്രീം കോടതിയുടെ പ്രധാന വിധികൾ : 1.…
മേജറും ക്യാപ്റ്റനും വേണ്ട, സോൾജിയർ മതി
കോൺഗ്രസിൽ പതിറ്റാണ്ടുകൾക്ക് മുൻപ് ലീഡർ കെ. കരുണാകരന്റെയും മുതിർന്ന നേതാവ് എ.കെ ആന്റണിയുടെയും പേരിൽ ഐ, എ എന്നീ ഗ്രൂപ്പുകൾ സജീവമായിരുന്നു. വ്യക്തിപരമോ അധികാരത്തിന്റെയോ പേരിലല്ല രണ്ടു ചേരികൾ രൂപപ്പെട്ടത്. മറിച്ച് ആശയങ്ങളുടെയും നിലപാടുകളുടെയും പ്രതിഫലനങ്ങളായിരുന്നു അത്. കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള പാർട്ടിയാണ്. സി.പി.എമ്മിനെയും ബി.ജെ.പിയെയും പോലെ നിയതമായ ചട്ടക്കൂടിൽ നിന്ന് മാത്രമേ അഭിപ്രായം പറയാൻ പാടുള്ളൂ എന്നില്ല. അതുകൊണ്ടാണ് ഒരു പാർട്ടിയിലെ വ്യത്യസ്ത നിലപാടുകൾ പരസ്യമായി ഏറ്റുമുട്ടിയത്. പക്ഷെ, അത് പാർട്ടിയുടെ കെട്ടുറപ്പിനെ തകർക്കുകയോ അണികളുടെ ഊർജത്തെ കെടുത്തുകയോ ചെയ്തില്ല. വ്യക്തമായതും ചിലപ്പോൾ വൻപിച്ച ഭൂരിപക്ഷത്തോടെയും യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ കരുണാകരന്റെയും ആന്റണിയുടെയും നേതൃത്വത്തിന് കഴിഞ്ഞു. കരുണാകരനും ആന്റണിയും തമ്മിൽ പരസ്പര ബഹുമാനം നിലനിർത്തുകയും ചെയ്തിരുന്നു. കരുണാകരൻ കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ടുപോവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം കോൺഗ്രസിൽ ഗ്രൂപ്പുകൾ…
അമിതമായാൽ അമൃതും വിഷം”: അതിരുകൾ ലംഘിക്കുമ്പോൾ….?: പി പി ചെറിയാൻ
“അമിതമായാൽ അമൃതും വിഷം” എന്ന പഴഞ്ചൊല്ല് നമ്മുടെയെല്ലാം ജീവിതത്തിൽ ഏറെ പ്രസക്തിയുള്ള ഒന്നാണ്. ഏതൊരു കാര്യവും മിതമായി ഉപയോഗിക്കുമ്പോൾ ഗുണകരമാകുന്നു, എന്നാൽ അതിന്റെ അളവ് കൂടുമ്പോൾ ദോഷകരമായി മാറുന്നു. ഇന്ന് നമ്മുടെ സമൂഹത്തിൽ അമിതമായ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ആശങ്കയുണർത്തുന്ന മൂന്ന് പ്രധാന കാര്യങ്ങളാണ് ആഘോളതലത്തിൽ ജൂൺ മാസം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ അവബോധം വളർത്തുന്നതിനായി നീക്കിവെച്ചിരിക്കുന്ന സാഹചര്യത്തിൽ, ഈ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കാലത്ത് സാമൂഹിക ഇടപെഴകലുകളുടെ ഭാഗമായിരുന്ന മദ്യപാനം, ഇന്ന് പലരുടെയും ജീവിതം താറുമാറാക്കുന്ന ഒരു വിപത്തായി മാറിക്കഴിഞ്ഞു. നിയന്ത്രണമില്ലാത്ത മദ്യപാനം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കരൾ രോഗങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം മദ്യപാനം ഒരു പ്രധാന കാരണമാകുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കാനും സാമ്പത്തിക തകർച്ചയിലേക്ക് നയിക്കാനും ഇത് ഒരു വലിയ കാരണമാണ്. മദ്യത്തേക്കാൾ…
33 കാരനായ ഇന്ത്യൻ-അമേരിക്കൻ മുസ്ലിം ന്യൂയോർക്ക് സിറ്റി മേയറാകുമ്പോൾ: യു.എ.നസീർ, ന്യൂയോര്‍ക്ക്
ന്യൂയോർക്ക് : പുതിയ നേതൃത്വത്തിനായി കാത്തിരുന്ന ന്യൂയോർക്കുകാർക്ക് സൊഹ്‌റാൻ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ഉദയം ഒരാഘോഷമാണ്. മുതലാളിത്തത്തിന്റെ അതിരു കടന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ആഹ്വാനമായാണ് മേയർ തിരഞ്ഞെടുപ്പിലെ മംദാനിയുടെ വിജയത്തെ സാധാരണക്കാർ നോക്കിക്കാണുന്നത്. ഇന്ത്യൻ വംശജനായ ഉഗാണ്ടൻ അക്കാദമിക് പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര സംവിധായികയും രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത മീര നായരുടെയും മകനായി ഒക്ടോബർ 18, 1991നാണ് സൊഹ്‌റാൻ ക്വാമെ മംദാനി ജനിച്ചത്. കൊളോണിയലിസത്തെക്കുറിച്ച് പഠിപ്പിക്കുന്ന കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും, ഉഗാണ്ടയിലെ കമ്പാല ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയുടെ ചാൻസലറുമാണ് അദ്ദേഹത്തിന്റെ പിതാവ് മഹ്മൂദ്. അഞ്ച് വയസ്സുള്ളപ്പോൾ മംദാനി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് താമസം മാറി. മംദാനിക്ക് ഏഴ് വയസ്സുള്ളപ്പോൾ കുടുംബം ഉഗാണ്ടയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് കുടിയേറി. ബാങ്ക് സ്ട്രീറ്റ് സ്കൂൾ ഫോർ ചിൽഡ്രനിൽ നിന്നും ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ്…
