84 വർഷം മുമ്പ് മുത്തച്ഛന്‍ ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം ചെറുമകന്‍ തിരിച്ചേല്പിച്ചു. 1957-ല്‍ അന്തരിച്ച ക്യാപ്റ്റന്‍ വില്ല്യം ഹാരിസന്റെ ചെറുമകൻ പാഡി റിയോര്‍ഡനാണ് പുസ്തകം തിരികെ നല്‍കാന്‍ 2022 ഒക്ടോബര്‍ 25-ന് ലൈബ്രറിയില്‍ എത്തിയതെന്ന് ഒരു ബ്രിട്ടീഷ് ലൈബ്രറി അധികൃതര്‍ പറഞ്ഞു. അദ്ദേഹം 18.27 പൗണ്ട് ($21.14 യു എസ് ഡോളര്‍) ലേറ്റ് ഫീയും അടച്ചെന്ന് അവര്‍ പറഞ്ഞു. റിച്ചാർഡ് ജെഫറീസ് എഴുതിയ റെഡ് ഡീറിന്റെ ഒരു പകർപ്പ് തിരികെ നൽകുന്നതിനായി പാഡി റിയോർഡൻ എന്നയാൾ അടുത്തിടെ ലൈബ്രറി സന്ദർശിച്ചതായി ഇംഗ്ലണ്ടിലെ കവെൻട്രിയിലുള്ള ഏൾസ്‌ഡൺ കാർനെഗീ കമ്മ്യൂണിറ്റി ലൈബ്രറി പറഞ്ഞു. 84 വർഷം മുമ്പ് റിയോർഡന്റെ മുത്തച്ഛൻ ക്യാപ്റ്റന്‍ വില്ല്യംസ് ഹാരിസൺ തന്റെ മകള്‍ക്ക് (പാഡി റിയോര്‍ഡറിന്റെ അമ്മ) വേണ്ടിയാണ് ഈ പുസ്തകം എടുത്തത്. അടുത്തിടെ അമ്മ മരണപ്പെട്ടു. തുടര്‍ന്ന് അമ്മയുടെ പെട്ടികള്‍ പരിശോധിച്ചപ്പോള്‍ ഈ പുസ്തകം…
Category: AMERICA
ന്യൂയോര്‍ക്കില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 3 കുട്ടികളും യുവാവും മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
ബ്രോങ്ക്സ് (ന്യൂയോര്‍ക്ക്) | ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്‌സ് ബറോയിൽ ഞായറാഴ്ച പുലർച്ചെ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളും ഒരു യുവാവും മരിച്ചു. രാവിലെ 6:01 ന് ക്വിംബി അവന്യൂവിലെ മൂന്ന് നിലകളുള്ള വീടിന്റെ പിൻഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ന്യൂയോര്‍ക്ക് സിറ്റി അഗ്നിശമന സേനാ വക്താവ് സ്ഥിരീകരിച്ചു. 10 മാസം പ്രായമുള്ള പെൺകുട്ടി, 10 വയസ്സുള്ള ആൺകുട്ടി, 12 വയസ്സുള്ള ആൺകുട്ടി, 22 വയസ്സുള്ള യുവാവ് എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് (ഇഎംഎസ്) അറിയിച്ചു. പെണ്‍കുഞ്ഞിനേയും യുവാവിനേയും ബ്രോങ്ക്‌സിലെ ജേക്കബി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ അവര്‍ മരണത്തിനു കീഴടങ്ങി. പരിക്കേറ്റ മറ്റ് രണ്ട് പേരെ (21 വയസുള്ള സ്ത്രീയും 41 വയസുള്ള പുരുഷനും) ജേക്കബി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായും അവശനിലയിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഫയർ…
റവ ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ-പസഫിക് റീജിയൻ വൈസ് പ്രസിഡൻറ്
ഡാലസ്: ഏഷ്യ-പസഫിക് റീജിയൻ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റായി റവ ജോൺസൺ തരകനെ (യു എസ് എ) തെരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വർഷമായിചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു വരികയാണ് അദ്ദേഹം . ഒക്ടോബര് 24 നു സൗത്ത് കൊറിയയിൽ ഏഷ്യ-പസഫിക് റീജിയനിലെ 23 രാജ്യങ്ങളിൽ നിന്നുള്ള ചർച്ച് ഓഫ് ഗോഡ് പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് വൈസ് പ്രസിഡന്റായി റവ ജോൺസൺ തരകനെ (യു എസ് എ )ഐക്യകണ്ടേനേ തെരഞ്ഞെടുത്തത്.പ്രസിഡണ്ടായി റവ ഗ്വിബിയോങ് മൂൺ(സൗത്ത് കൊറിയ) സെക്രട്ടറിയായി ബ്രദർ അലൻ ലോ(തായ്‌വാൻ) ട്രഷറർ ആയി റവ എഡ്‌മണ്ട് ലാങ് ( ഹോങ്കോങ് ) എക്സിക്യൂട്ടീവ് മെംബേഴ്‌സായി ബ്രദർ നൊറിയുകി ഹൈഹാര ( ജപ്പാൻ) ബ്രദർ മാർലിൻ (ഫിലിപ്പീൻസ്) എന്നിവരും തെരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ കാലാവധി മൂന്ന് വർഷമാണ് വൈസ് പ്രസിഡന്റായി…
സിയോളിലെ ഹാലോവീൻ ആഘോഷ തിക്കിലും തിരക്കിലും പെട്ട് 153 പേർ കൊല്ലപ്പെട്ടു; 133 പേർക്ക് പരിക്കേറ്റു
സിയോൾ (ദക്ഷിണ കൊറിയ) | സിയോളിലെ ഇറ്റാവോൺ ജില്ലയിലുണ്ടാ ഹാലോവീന്‍ തിക്കിലും തിരക്കിലും പെട്ട് 153 പേർ കൊല്ലപ്പെടുകയും 133 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകൾ ഹാലോവീനിനായി പ്രശസ്ത നൈറ്റ് ലൈഫ് ഡിസ്ട്രിക്റ്റിലെ ഹാമിൽട്ടൺ ഹോട്ടലിന് സമീപം തടിച്ചുകൂടിയ ശനിയാഴ്ച രാത്രിയാണ് ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ തിക്കും തിരക്കും ഉണ്ടായത്. പരിക്കേറ്റവരില്‍ 37 പേരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കരുതുന്ന പോലീസ് കണക്കുകൾ പ്രകാരം മരണസംഖ്യ 154 ആയി. 2014-ൽ സെവോൾ എന്ന ഫെറി മുങ്ങി 304 പേരുടെ മരണത്തിനിടയാക്കിയതിന് ശേഷം ദക്ഷിണ കൊറിയയിൽ നടന്ന ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ നടന്നത്. രാജ്യം നിരവധി COVID-19 നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം മൂന്ന് വർഷത്തിനിടെ സിയോളിലെ ആദ്യത്തെ ഹാലോവീൻ ഇവന്റായിരുന്നു ഇത്.…
ഹെൽപ്പ് സേവ് ലൈഫ് 21 വർഷത്തെ സേവനം പൂർത്തിയാക്കുന്നു
ന്യൂജേഴ്സി: ന്യൂജേഴ്സി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹെല്പസേവ് ലൈഫ് (HelpSaveLife) എന്ന ജീവകാരുണ്യ സംഘടന അവരുടെ 21 വർഷത്തെ സേവനം നവംബർ 1, 2022 ന് പൂർത്തിയാക്കുന്നു . ‘ഒരു ജീവിതം വീണ്ടെടുക്കാന്‍ ഒരു കൈ സഹായം.’ (Lend a hand to mend a life) എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന സംഘടന 21 വര്ഷം പിന്നിടുമ്പോൾ 1600 ലധികം പാവപ്പെട്ട കുടുംബങ്ങൾക്കായി US$1.34 Million (ഇന്നത്തെ നിരക്കിൽ പത്തുകോടിയിലധികം ഇന്ത്യൻ രൂപ ) സാമ്പത്തിക സഹായം ചെയ്തു കഴിഞ്ഞു. 850 ലധികം വ്യക്തികൾ ഒരു പ്രാവശ്യമെങ്കിലും സംഘടനക്ക് സംഭാവന നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ടു വിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനമാണ് സംഘടന ചെയ്യുന്നത്. അർഹരായ പാവപ്പെട്ടവർക്ക് ചികിത്സാ സഹായം നൽകുക. നിർധനരായ വിദ്യാര്ഥികള്ക്ക് സ്കൂൾ കോളേജിൽ പഠിക്കാൻ സാമ്പത്തിക സഹായം നൽകുക. അതോടൊപ്പം പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളുണ്ടാവുന്ന സമയത്ത്…
8 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളിൽ കുരങ്ങുപനി പിടിപെടാന്‍ സാധ്യത കൂടുതലാണെന്ന് ഗവേഷകർ
ലണ്ടൻ : 8 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളെ കൂടുതൽ ഗുരുതരമായ കുരങ്ങുപനി രോഗത്തിന് സാധ്യതയുള്ള ഗ്രൂപ്പായി കണക്കാക്കണമെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കുരങ്ങുപനി ബാധിച്ചത് കുറച്ച് കുട്ടികളെയാണ്, എന്നാൽ 8 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളിൽ അപകടസാധ്യത കൂടുതലാണ്. കുട്ടികളിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട നിരക്ക് കുറവാണെങ്കിലും, കുട്ടികളിൽ കുരങ്ങുപനിയുടെ സങ്കീർണതകളെക്കുറിച്ചും മറ്റ് ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രത്യേക ആശങ്കയുണ്ട്. “ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ പോലും കുട്ടികളുടെ ആശുപത്രിവാസ നിരക്കും മരണനിരക്കും വർദ്ധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു,” സ്വിറ്റ്സർലൻഡിലെ ഫ്രിബർഗ് സർവകലാശാലയിലെ ഡോ. പെട്ര സിമ്മർമാനും മെൽബൺ സർവകലാശാലയിലെ നൈജൽ കർട്ടിസും പറഞ്ഞു. പ്രധാനമായും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി, 8 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഗുരുതരമായ ബാക്ടീരിയ അണുബാധകൾ ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകാനുള്ള…
ട്വിറ്റർ: വിജയ ഗദ്ദെയുടെ പിരിച്ചുവിടൽ ആഘോഷിച്ച് ഇന്ത്യൻ വലതുപക്ഷക്കാർ
സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എലോൺ മസ്‌ക്, മുൻ സിഇഒ പരാഗ് അഗർവാൾ, ലീഗൽ ആൻഡ് പോളിസി ഹെഡ് വിജയാ ഗദ്ദെ എന്നിവരുൾപ്പെടെ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതോടെ വലതുപക്ഷ ട്വിറ്റർ ഹാൻഡ്‌ലർമാർ അവർക്ക് സന്തോഷത്തോടെ വിട നൽകി. 2018-ൽ, ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസി കമ്പനിയ്‌ക്കൊപ്പമുണ്ടായിരുന്നപ്പോൾ, അദ്ദേഹം ഗദ്ദേയ്ക്കൊപ്പം ഇന്ത്യ സന്ദർശിക്കുകയും നിരവധി പ്രമുഖ വനിതാ മാധ്യമ പ്രവർത്തകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. “ബ്രാഹ്മണിക്കൽ പുരുഷാധിപത്യത്തെ തകർക്കുക” എന്ന് എഴുതിയ ഒരു പോസ്റ്റർ പിടിച്ച് ഡോർസിയെ കണ്ടു. മുൻ ഇൻഫോസിസ് ഡയറക്ടർ മോഹൻദാസ് പൈ, വലതുപക്ഷ മുഖപത്രമായ ഒപ്ഇന്ത്യയുടെ എഡിറ്റർ ഇൻ ചീഫ് നൂപുർ ശർമ്മ എന്നിവരുൾപ്പെടെ നിരവധി വലതുപക്ഷ പിന്തുണക്കാരെ വ്രണപ്പെടുത്തുന്ന ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വൈറലായി. ഡോർസി ബ്രാഹ്മണർക്കെതിരായ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് പൈ…
പോള്‍ പെലോസിക്ക് നേരേ നടന്ന ആക്രമണത്തെ അപലപിച്ച് റിപ്പബ്ലിക്കന്‍ നേതാക്കള്‍
വാഷിംഗ്ടണ്‍: യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവിനു നേരേ നടന്ന അതിക്രൂരമായ ആക്രമണത്തെ അപലപിച്ച് റിപ്പബ്ലിക്കന്‍ നേതാക്കള്‍. മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സെനറ്റ് മൈനോരിറ്റി ലീഡര്‍ മിച്ച് മെക്കോണല്‍ എന്നിവര്‍ സംഭവത്തെ അപലപിക്കുകയും, എത്രയും വേഗം പോള്‍ പെലോസി സൗഖ്യം പ്രാപിക്കട്ടെ എന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ സംഭവത്തില്‍ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ രാജ്യത്ത് ഒരുവിധ ഒരുവിധ അക്രമവും വച്ചുപൊറുപ്പിക്കില്ലെന്നു ന്യൂനപക്ഷ വിപ്പ് സ്റ്റീവ് സ്‌കെലയ്‌സ് (റിപ്പബ്ലിക്കന്‍) ട്വിറ്ററില്‍ കുറിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധി എല്‍സി സ്റ്റഫനിക്കും സംഭവത്തില്‍ അപലപിച്ചു. ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നടന്ന ഈ അക്രമത്തിന് ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുനേരേ വിരല്‍ചൂണ്ടുന്നു. രാജ്യത്ത് അക്രമം അഴിച്ചുവിടുന്നതിന്റെ തുടര്‍ച്ചയാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വീടിനുപോലും…
എലോൺ മസ്‌ക് ട്വിറ്ററിലെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി: റിപ്പോർട്ട്
ന്യൂയോർക്ക്: സോഷ്യൽ മീഡിയ കമ്പനിയുടെ 44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷം, ട്വിറ്ററിലെ ജീവനക്കാരെ പിരിച്ചുവിടാൻ എലോൺ മസ്‌ക് പദ്ധതിയിട്ടതായി റിപ്പോർട്ട്. ശനിയാഴ്ച മുതൽ ട്വിറ്ററിൽ തൊഴിലാളികളെ പിരിച്ചുവിടാൻ മസ്‌ക് പദ്ധതിയിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചില മാനേജർമാരോട് “വെട്ടേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ” ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുന്നോടിയായി, അദ്ദേഹം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. കമ്പനിയിലെ 75 ശതമാനം തൊഴിലാളികളെയും പിരിച്ചുവിടുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. വ്യാഴാഴ്ച ട്വിറ്റർ വാങ്ങുന്നതിനായി 44 ബില്യൺ ഡോളറിന്റെ കരാർ പൂർത്തിയാക്കിയ മസ്‌ക്, കമ്പനിയിലുടനീളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ചില ടീമുകളെ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു, പിരിച്ചുവിടലിന്റെ തോത് നിർണ്ണയിക്കാൻ കഴിയില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു. ഏകദേശം 7,500 ജീവനക്കാരാണ് ട്വിറ്ററിലുള്ളത്. ജീവനക്കാർക്ക് അവരുടെ നഷ്ടപരിഹാരത്തിന്റെ…
നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം ഉദ്ഘാടനം ചെയ്തു
നോത്ത് കരോളിന: അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരത്തിന്റെ ഉദ്ഘാടനം ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീ വെങ്കിടേശ്വര ടെമ്പിളില്‍ നടന്ന ചടങ്ങിൽ നോർത്ത് കരോലിന ഗവർണർ റോയ് കൂപ്പർ ഉദ്ഘാടനം ചെയ്തു. ഐക്യത്തെയും സമൃദ്ധിയുടെയും ചിഹ്നമായ ഈ ക്ഷേത്രഗോപുരം പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ച ശ്രീ വെങ്കിടേശ്വര അമ്പലത്തോട് ചേർന്നാണ് നിർമിച്ചിരിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു. ഈ ഗോപുരത്തിന്റെ നിർമാണ അനുമതി 2019 ലഭിക്കുകയും 2020ഏപ്രിൽ പണി പൂർത്തീകരിക്കുകയും ചെയ്തു. 87 അടി ഉയരമുള്ള ക്ഷേത്രഗോപുരം നിർമ്മിക്കുന്നതിന് ഏകദേശം 2.5 മില്യൺ ഡോളറാണ് ചെലവഴിച്ചത് . 5000 ത്തിലധികം പേരിൽ നിന്നും ഇതിനായി സംഭാവനകൾ ലഭിച്ചതായും ക്ഷേത്രം കമ്മിറ്റി ജനറൽ സെക്രട്ടറി ലക്ഷ്യനാരായണൻ ശ്രീനിവാസൻ അറിയിച്ചു. തിരുപ്പതി ശ്രീ വെങ്കിയേശ്വര അമ്പലത്തിന്റെ മാതൃകയിലാണ് ഇതിന്റെ നിർമാണം .നോർത്ത് കാരോളിനായിൽ താമസിക്കുന്ന ഏറ്റവും വലിയ എത്തിനിക് ഗ്രൂപ്പായ (425000) ഏഷ്യൻ അമേരിക്കൻസിനു…
