ബെംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ വിസ സേവനം കാനഡ നിർത്തിവച്ചു

ഒട്ടാവ: ഇന്ത്യയിലെ ഹൈക്കമ്മീഷനിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി കനേഡിയൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചതിനു പിന്നാലെ, ബെംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ കനേഡിയന്‍ ഹൈക്കമ്മീഷന്‍ വിസ സേവനവും മറ്റു പ്രവര്‍ത്തനങ്ങളും താൽക്കാലികമായി നിർത്തി വെച്ചു. ഇന്ത്യയിൽ കനേഡിയന്‍ വിസ അനുവദിക്കുന്ന ജോലി ഇനി ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനിലായിരിക്കും നടക്കുക. ഖാലിസ്ഥാൻ അനുകൂല ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര തർക്കം അവസാനിക്കുന്നതായി തോന്നുന്നില്ല. ഇന്ത്യയുടെ സമ്മർദത്തെത്തുടർന്ന് കാനഡ ഒടുവിൽ നയതന്ത്രജ്ഞരെ ഹൈക്കമ്മീഷനിൽ നിന്ന് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യയിലെ ഹൈക്കമ്മീഷനിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ നീക്കം ചെയ്തതായി കനേഡിയൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. ബംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ ഹൈക്കമ്മീഷൻ കേന്ദ്രങ്ങളിൽ വിസ സേവനം താൽക്കാലികമായി നിർത്തിവച്ചതായും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ വിസ അനുവദിക്കുന്ന ജോലി ഇനിമുതല്‍ ന്യൂഡൽഹിയിലെ…

ഇസ്രായേൽ ഗാസ ജില്ലയിലെ ഓർത്തഡോക്സ് കൃസ്ത്യന്‍ പള്ളി ബോംബിട്ട് തകര്‍ത്തു; അഭയം തേടിയെത്തിയ നിരവധി പേര്‍ കൊല്ലപ്പെട്ടു

ഗാസ: കുടുംബങ്ങൾക്ക് രക്ഷപ്പെടാൻ അരമണിക്കൂർ മുന്നറിയിപ്പ് നൽകിയ ശേഷം വെള്ളിയാഴ്ച വടക്കൻ ഗാസ ജില്ലയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗാസ ആക്രമിക്കുമെന്ന അറിയിപ്പ് പ്രതീക്ഷിച്ചിരുന്നതിനാല്‍ ആളുകള്‍ അഭയം പ്രാപിച്ച ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയിലാണ് വ്യോമാക്രണം നടത്തിയത്. അതേസമയം, വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലില്‍ നിന്ന് തിരിച്ചു വന്ന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയും, അമേരിക്കക്കാരോട് ഹമാസിനെതിരെ പോരാടുന്നതിന് ഇസ്രായേലിനെ സഹായിക്കാൻ ബില്യൺ കണക്കിന് ഡോളർ ചെലവഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹമാസ് ഇസ്രായേലിന്റെ ജനാധിപത്യത്തെ “നശിപ്പിക്കാൻ” ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ഗാസയെ വ്യോമാക്രമണത്തിലൂടെ തകർക്കുകയും 2.3 ദശലക്ഷം ഫലസ്തീനികളെ ഭവനരഹിതരാക്കുകയും ചെയ്തു. അവര്‍ക്ക് സഹായഹസ്തവുമായി മുന്നോട്ടുവന്ന സന്നദ്ധ സംഘടനകളുടെ ഭക്ഷണം, ഇന്ധനം, മെഡിക്കൽ സപ്ലൈസ് എന്നിവയുടെ കയറ്റുമതി പോലും നിരോധിച്ചു. ഒക്‌ടോബർ 7 മുതൽ 1,500-ലധികം കുട്ടികൾ ഉൾപ്പെടെ 3,785…

റോക്ക്‌ലാന്റ് സെന്റ് മേരീസ് ഇടവകയുടെ രജത ജൂബിലി ആഘോഷം; പരി. കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും

ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ് കൗണ്ടിയിലെ രണ്ട്‌ ദേവാലയങ്ങള്‍ തമ്മില്‍ ലയിച്ച്‌ ഒന്നായിത്തീര്‍ന്ന സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ്‌ ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടികളുടെ ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ്‌ ത്രിതീയന്‍ നിര്‍വഹിക്കും. ഒക്ടോബര്‍ 22 ഞായറാഴ്ച രാവിലെ 8 മണിക്ക്‌ ദേവാലയത്തിലെത്തുന്ന പരിശുദ്ധ ബാവാ തിരുമേനിയേയും, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ്‌ തിരുമേനിയേയും കത്തിച്ച മെഴുകുതിരി നല്‍കി ഇടവക വികാരി ഫാ. ഡോ. രാജു വര്‍ഗീസ്‌, സ്വാഗത ഗീതം ആലപിച്ച്‌ ഇടവക ക്വയര്‍, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളും, ഇടവക ജനങ്ങളും ചേര്‍ന്ന്‌ ഹൃദ്യമായി സ്വീകരിക്കും. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11:30-ന്‌ പൊതുസമ്മേളനം ആരംഭിക്കും. പൊതുസമ്മേളനത്തില്‍ വച്ച്‌ രജത ജൂബിലിയോടനുബന്ധിച്ച്‌ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെക്കുകള്‍ ബാവാ തിരുമേനി സ്വീകരിക്കുന്നതാണ്‌. ആര്‍ദ്ര ഭവന നിര്‍മ്മാണ…

ഡോ.മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവ്

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ മലങ്കര മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവുകൾ ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു. ന്യൂയോർക്കിൽ എത്തിച്ചേർന്ന ഡോ.മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ ഭദ്രാസന അരമനയിൽ എത്തിയാണ് ബിഷപ് ഡോ. മാർ ഫിലക്സിനോസ് ഭദ്രാസനത്തിന്റെ ആദരവുകൾ അറിയിച്ചത്. ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം കല്ലൂപ്പാറയും ഒപ്പം ഉണ്ടായിരുന്നു. മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപനെയും, ഭദ്രാസന സെക്രട്ടറിയെയും മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്താ സ്വീകരിച്ചു. ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് മുൻപ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായോടൊപ്പം കോട്ടയത്തെ FFRRC തിയോളജിക്കൽ സെമിനാരിയിൽ ഫാക്കൽറ്റികൾ…

കാലിഫോര്‍ണിയ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദൈവാലയം കൂദാശ ചെയ്തു

ലോസ്ആഞ്ചലസ് : സതേണ്‍ കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചലസ്, ഓറഞ്ച്, സാന്‍ഡിയാഗോ, റിവര്‍സൈഡ്, സാന്‍ബെര്‍ണാഡിനോ എന്നീ കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ കാത്തലിക് വിശ്വാസികള്‍ക്കായുള്ള പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പും കൂദാശാ കര്‍മ്മവും പ്രഥമ വിശുദ്ധ കുര്‍ബാനയും ഒക്‌ടോബര്‍ ഒന്നിന് നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ആയിരുന്നു മുഖ്യ കാര്‍മികന്‍. ഭക്തിസാന്ദ്രവും വര്‍ണ്ണാഭവുമായ തിരുകര്‍മ്മങ്ങളില്‍ ചിക്കാഗോ രൂപതയുടെ പ്രഥമ അധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് അങ്ങാടിയത്ത്, ചാന്‍സിലര്‍ റവ.ഡോ. ജോര്‍ജ് ദാനവേലില്‍, പ്രൊക്യുറേറ്റര്‍ റവ.ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, വികാരി റവ.ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, മുന്‍ വികാരി റവ.ഫാ. മാത്യൂസ് മുഞ്ഞനാട്ട്, റവ.ഡോ. പോള്‍ പൂവത്തുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. അലങ്കരിച്ച ദൈവാലയ കവാടത്തില്‍ വച്ച് സഭാദ്ധ്യക്ഷന്മാരെ വികാരി ക്രിസ്റ്റിയച്ചന്‍ മെഴുകുതിരികള്‍ നല്‍കി സ്വീകരിച്ചു. ബഹുമാനപ്പെട്ട വൈദീകരെ ട്രസ്റ്റിമാരായ ജിമ്മി ജോസഫ്, ബിജു ജോര്‍ജ്, സോണി…

നാല് പെപ്പർഡൈൻ വിദ്യാർത്ഥിനികൾ കാറിടിച്ച് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

മാലിബു (കാലിഫോർണിയ ):ചൊവ്വാഴ്ച പെപ്പർഡൈൻ സർവകലാശാലയിലെ നാല് വിദ്യാർത്ഥിനികൾ കാലിഫോർണിയയിലെ മാലിബുവിലെ പസഫിക് കോസ്റ്റ് ഹൈവേയുടെ വളവിൽ കാറിടിച്ച് മരിച്ചു. രാത്രി 8.30 ഓടെയാണ് അപകടം. PCH ന്റെ 21500 ബ്ലോക്കിൽ ചൊവ്വാഴ്ച പടിഞ്ഞാറ് ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളിലെങ്കിലും ഇടിക്കുകയും അത് വിദ്യാർത്ഥികളുടെ കൂട്ടത്തിലേക്ക് ഇടിചു കയറുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.നാലു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാലിബുവിലെ പസഫിക് കോസ്റ്റ് ഹൈവേയിലുണ്ടായ അപകടത്തിൽ നാല് പെപ്പർഡൈൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് 22 കാരനായ കാര് ഡ്രൈവർ ഫ്രേസർ ബോമിനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അശ്രദ്ധയോടെ വാഹനങ്ങൾ കൊണ്ടുള്ള നരഹത്യയുടെ പേരിൽ ഫ്രേസർ ബോമിനെ അറസ്റ്റ് ചെയ്തെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടില്ല.ബോമിനെതിരെ കേസെടുത്തു, എന്നാൽ ഇയാളെ കസ്റ്റഡിയിൽ…

ഹമാസും പുടിനും ജനാധിപത്യം തകർക്കാൻ ആഗ്രഹിക്കുന്നവര്‍: ജോ ബൈഡൻ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ഓവൽ ഓഫീസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. ബന്ദികളാക്കിയ അമേരിക്കക്കാരുടെ സുരക്ഷയേക്കാൾ വലിയ മുൻഗണന പ്രസിഡന്റ് എന്ന നിലയിൽ തനിക്കില്ലെന്നും, ഹമാസും റഷ്യയും ജനാധിപത്യത്തെ തകർക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ബൈഡൻ തന്റെ പ്രസംഗത്തിൽ ഉക്രെയ്‌നെയും ഇസ്രായേലിനെയും പ്രധാനമാണെന്ന് വിശേഷിപ്പിക്കുകയും ഇരുവർക്കും സഹായം നൽകുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ലോകത്തെ ഒന്നിച്ചുനിർത്തുന്നത് അമേരിക്കൻ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങൾ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരു പങ്കാളിയായി നമ്മളെ മാറ്റുന്നത് അമേരിക്കൻ മൂല്യങ്ങളാണ്. ഹമാസും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വ്യത്യസ്ത ഭീഷണികളെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. എന്നാല്‍, രണ്ട് അയൽക്കാരും ജനാധിപത്യത്തെ പൂർണ്ണമായും നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തത്തിന്റെ വഴിയിൽ പക്ഷപാതപരവും രോഷപരവുമായ രാഷ്ട്രീയം വരാൻ അനുവദിക്കാനാവില്ലെന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു.…

കാനഡ ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു

ഒട്ടാവ: കാനഡ തങ്ങളുടെ 41 നയതന്ത്രജ്ഞരെയും അവരുടെ 42 ആശ്രിതരെയും ഇന്ത്യയിൽ നിന്ന് തിരിച്ചു വിളിച്ചതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലനി ജോളി പറഞ്ഞു. അവരുടെ നയതന്ത്ര സം‌രക്ഷണം ഇല്ലാതാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഡൽഹിയിലെ 21 കനേഡിയൻ നയതന്ത്രജ്ഞർക്കും ആശ്രിതർക്കും ഒഴികെയുള്ള എല്ലാവരുടെയും നയതന്ത്ര ഇളവുകൾ ഏകപക്ഷീയമായി നീക്കം ചെയ്യാനുള്ള പദ്ധതി നാളെ ഒക്ടോബർ 20 നകം ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ച ഒട്ടാവയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കനേഡിയൻ വിദേശകാര്യ മന്ത്രി പറഞ്ഞു. “വ്യക്തിഗത നോൺ ഗ്രാറ്റ പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ തീരുമാനം യുക്തിരഹിതമാണ്. എന്നാൽ, ഞങ്ങൾ പ്രതികാരം ചെയ്യില്ല,” കാനഡയിലെ നയതന്ത്ര തലത്തിലുള്ളവരുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെടുന്നതിലൂടെ കാനഡ തിരിച്ചടിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോളി പറഞ്ഞു. കനേഡിയൻ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി മാർക്ക് മില്ലറിനൊപ്പം സംസാരിച്ച…

നൂറിന്‍റെ നിറവിലെത്തിയ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ പ്രസിഡന്റ് എബി തോമസ് ആശംസകൾ നേർന്നു

ഡാളസ്: നൂറിന്‍റെ നിറവിലെത്തിയ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആശംസകൾ നേർന്ന് കൊണ്ട് അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ പ്രസിഡണ്ട് എബി തോമസ് ജന്മദിന സന്ദേശം അയച്ചു. വി എസ് എന്ന വിപ്ലവകാരിയെ പറ്റി: വളരെ കഷ്ടതയിൽ ജനിച്ച്‌, ചെറു പ്രായത്തിൽ അച്ഛനമ്മാമാരെ നഷ്ടപ്പെടുകയും പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ തന്നെ തുടർന്ന് പഠിക്കുവാനുള്ള സാഹചര്യം ഇല്ലാതെ പഠനം ഉപേക്ഷിക്കേണ്ടി വരുകയും ചെയ്തു. ജീവിതം കരുപ്പിടിപ്പിക്കാൻ പതിനൊന്നാം വയസ് മുതൽ ആസ്പിൻ വാൾ കയർ ഫാക്ടറി തൊഴിലാളിയായി ജീവിതം ആരംഭിച്ചു. ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ആലപ്പുഴയിൽ സഖാവ് പി കൃഷ്ണപിള്ളയെ കാണാനിടയായതും കൃഷ്ണ പിള്ളയുടെ യോഗങ്ങളിൽനിന്ന്‌ ലഭിച്ച ബോധ്യങ്ങളുമാണ് വി എസിനെ രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ വഴികളിലേക്ക് എത്തിച്ചത്.കൃഷ്ണപിള്ള നൽകിയ പാഠങ്ങൾ വി എസിനെ കയർ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു കരുത്തു പകർന്നു. പിന്നീട്‌ കുട്ടനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ദൗത്യമായി.…

യുഎസ് സുരക്ഷയ്ക്ക് ഇസ്രയേൽ-ഉക്രെയ്‌ൻ പിന്തുണ അത്യന്താപേക്ഷിതമാണ് ബൈഡൻ

വാഷിംഗ്‌ടൺ ഡി സി :ഇസ്രായേലും ഉക്രെയ്‌നും അവരുടെ യുദ്ധങ്ങളിൽ വിജയികേണ്ടന്തു “അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്” പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, വ്യാഴാഴ്ച രാത്രി ഓവൽ ഓഫീസിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ .ഹമാസിനെതിരായ പോരാട്ടത്തിൽ രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഗാസ മുനമ്പിലെ ഫലസ്തീനുകൾക്ക് കൂടുതൽ മാനുഷിക സഹായം നൽകുകയും ചെയ്ത ഇസ്രായേൽ സന്ദർശനത്തിന്റെ അടുത്ത ദിവസമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സുരക്ഷിതത്വത്തിലും അന്തസ്സോടെയും സമാധാനത്തോടെയും ജീവിക്കാൻ ഇസ്രായേലും ഫലസ്തീനിയും ഒരുപോലെ അർഹരാണെന്നും ബൈഡൻ പറഞ്ഞു. 6 വയസ്സുള്ള പലസ്തീനിയൻ-അമേരിക്കൻ ബാലന്റെ കൊലപാതകം ചൂണ്ടിക്കാട്ടി യുഎസിൽ യഹൂദവിരുദ്ധതയുടെയും ഇസ്‌ലാമോഫോബിയയുടെയും വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആക്രമണം തുടരാൻ അനുവദിച്ചാൽ, “സംഘർഷവും അരാജകത്വവും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ വ്യാപിക്കുമെന്ന്” ബൈഡൻ പറഞ്ഞു. “ഹമാസും പുടിനും വ്യത്യസ്ത ഭീഷണികളെ പ്രതിനിധീകരിക്കുന്നു,” ബൈഡൻ പറഞ്ഞു. അയൽപക്കത്തെ ജനാധിപത്യത്തെ പൂർണമായി…