ഐ. വർഗീസിന് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസിന്റെ ആദരവ്

ഡാളസ് : 50 വർഷം പിന്നീടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുന്നണി പോരാളിയും സമാനതകളില്ലാത്ത സംഘാടകനുമായ ഐ. വർഗീസിനെ അസ്സോസിയേഷന്‍ ആദരിച്ചു. നവംബർ 16 ഞായറാഴ്ച ഐസിഇ സിഹാളിലായിരുന്നു ആദരിക്കല്‍ ചടങ്ങ് നടന്നത്. ഐ. വർഗീസിന്റെ പുരോഗമന ചിന്താഗതിയും ജനാധിപത്യപരവും, മനുഷ്യത്വപരവുമായ നേതൃത്വവും അദ്ദേഹത്തെ സകലരുടെയും സ്നേഹാദരങ്ങൾക്കു പാത്രമാക്കി. ഇതെല്ലാം തന്നെ അസോസിയേഷന്റെ ഗുണകരമായ വളർച്ചക്ക് കാരണമായിരുന്നു. പ്രക്ഷുബ്ധമായ സാഹചര്യങ്ങളോട് സംയമനത്തോടെ നിഷ്പക്ഷതയോടെ സമീപിക്കുന്ന അദ്ദേഹം അമേരിക്കയിലെ കല സാംസ്കാരിക സമന്വയത്തിന്‍റെയും സാമൂഹിക ലയനത്തിന്‍റെയും ഉദാഹരണമാക്കി കേരള അസോസിയേഷൻ ഓഫ് ഡാളസിനെ മാറ്റി. സണ്ണി ജേക്കബ്, പി.ടി. സെബാസ്റ്റ്യൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി ചെറിയാൻ, ബാബു മാത്യു, ജേക്കബ് സൈമൺ, ഐ സി ഇ സി പ്രസിഡന്റ്‌ മാത്യു നൈനാൻ, ഐ സി ഇ സി സെക്രട്ടറി തോമസ് ഈശോ, സിജു കൈനിക്കര, അസോസിയേഷൻ…

ജോണ്‍ ഇളമതയുടെ ‘STORIED STONS’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോണ്‍ ഇളമത, ലോകപ്രശസ്ത ശില്പി മൈക്കെലാഞ്ജലോയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ‘STORIED STONS’ (കഥ പറയുന്ന കല്ലുകള്‍) ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ വെച്ച് പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരനായ ഷാബു കിളിത്തട്ടില്‍ പ്രകാശന കര്‍മ്മം നിര്‍‌വ്വഹിച്ചു. സജി ഇളമത പുസ്തകം ഏറ്റുവാങ്ങി. കൈരളി ബുക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അശോക് കുമാര്‍, എഡിറ്റര്‍ പി.വി. പവിത്രന്‍, എഴുത്തുകാരന്‍ സിറാജ് നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കോൺഗ്രസിന്റെ പുനർജന്മം ഡൽഹിയിൽ നിന്നാകില്ല, അത് പ്രവർത്തകരുടെ മനസ്സിൽ നിന്നാകും: ജെയിംസ് കൂടൽ

കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധി പുറത്തുനിന്നുള്ള ആക്രമണങ്ങൾ കൊണ്ടുമാത്രമല്ല. സംഘടനയുടെ സ്വന്തം നേതൃശൈലിയും ഡൽഹി കേന്ദ്രിത ഭരണത്തിന്റെ അമിത ഇടപെടലുകൾ തന്നെയാണ് ഏറ്റവും വലിയ അപകടം. ഒരിക്കൽ സംസ്ഥാന നേതാക്കളുടെ ശക്തിയിൽ വളർന്ന ഈ പാർട്ടി ഇന്ന് വാർ റൂമുകളുടെയും നിർദ്ദേശങ്ങളുടെയും കൊണ്ടാണ് മുന്നോട്ട് പോകാൻ ശ്രമിക്കുന്നത്. പക്ഷേ, ഇതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ തെറ്റായ വഴിത്തിരിവ്. വാറൂമുകൾ പാർട്ടിയെ രക്ഷിക്കില്ല; പ്രവർത്തകർക്ക് സ്നേഹമാണ് ആവശ്യം. ഡൽഹിയിൽ നിരത്തിയിട്ടുള്ള വാർ റൂമുകളും അനാലിറ്റിക്സും PowerPoint പ്രദർശനങ്ങളും യാഥാർത്ഥ്യ രാഷ്ട്രീയവുമായി ബന്ധമില്ലാത്തത് തന്നെയാണ്. തെരുവിൽ പോരാടുന്നത് പ്രവർത്തകരാണ്. അവരാണു അപമാനവും ആക്രമണവും നേരിടുന്നത്, വീടുകളിൽ നിന്ന് സമയം വിട്ടുനൽകുന്നത്, തങ്ങളുടെ വ്യക്തിജീവിതം ത്യജിക്കുന്നത്. പക്ഷേ അവർക്കു ലഭിക്കുന്നത് നിർദ്ദേശങ്ങൾ മാത്രമാണ്; മനുഷ്യബന്ധം ഇല്ല. പ്രവർത്തകർക്ക് ആവശ്യം ‘command’ അല്ല, കരുതലും ബഹുമാനവുമാണ്. ഒരു പുഞ്ചിരി, ഒരു പ്രോത്സാഹന വാക്ക്,…

എപ്സ്റ്റീൻ ഫയലുകളിൽ തിരിച്ചടിച്ച് ട്രംപ്; റിപ്പബ്ലിക്കൻമാർ അതിൽ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു

വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ കേസിലെ ഫയലുകൾ പുറത്തുവിടാൻ വോട്ട് ചെയ്യണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൗസ് റിപ്പബ്ലിക്കൻമാരോട് അഭ്യർത്ഥിച്ചു. ഇത് അദ്ദേഹത്തിന്റെ മുൻ എതിർപ്പിനെ അതിശയിപ്പിക്കുന്ന ഒരു തിരിച്ചടിയാണ്, സ്വന്തം പാർട്ടിയിലെ പലരും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. “ഞങ്ങൾക്ക് മറച്ചുവെക്കാൻ ഒന്നുമില്ല, റിപ്പബ്ലിക്കൻ പാർട്ടിയുടെ മഹത്തായ വിജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാർ നടത്തുന്ന ഈ ഡെമോക്രാറ്റിക് തട്ടിപ്പിൽ നിന്ന് മാറേണ്ട സമയമാണിത്,” ഫ്ലോറിഡയിൽ വാരാന്ത്യം ചെലവഴിച്ച ശേഷം ഞായറാഴ്ച രാത്രി വൈകി ജോയിന്റ് ബേസ് ആൻഡ്രൂസിൽ വന്നിറങ്ങിയ ശേഷം ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ഫയലുകളെച്ചൊല്ലിയുള്ള കടുത്ത പോരാട്ടത്തിനിടയിലാണ് ട്രംപിന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ ദീർഘകാല പിന്തുണക്കാരിയായ ജോർജിയ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീനുമായുള്ള കടുത്ത ഭിന്നത വർദ്ധിച്ചുവരികയാണ്. സെനറ്റിൽ ബില്ലിന്റെ ഭാവി വ്യക്തമല്ലെങ്കിലും, ബില്ലിനെ പിന്തുണയ്ക്കുന്നവർക്ക് അത് പാസാക്കാൻ മതിയായ…

റേച്ചൽ ജോസഫ് (85) ഫിലഡൽഫിയയിൽ നിര്യാതയായി

ഫിലഡൽഫിയ: തുമ്പമൺ വട്ടാടികാലായിൽ പുത്തൻവീട്ടിൽ (പകലോമറ്റം) കുടുംബാംഗവും, പരേതരായ വികെ. ഫിലിപ്പിന്റെയും മറിയാമ്മ ഫിലിപ്പിന്റെയും പുത്രിയും, പരേതനായ ജോസഫ് സക്കറിയ തെക്കുംതലക്കലിന്റെ ഭാര്യയുമായ റേച്ചൽ ജോസഫ് (85) ഫിലഡൽഫിയയിൽ നിര്യാതയായി. ബെൻസലെം സെന്റ് ജൂഡ് കത്തോലിക്കാ ഇടവകാംഗമാണ്. മക്കൾ: ജോസഫ് സക്കറിയ (ബിജു), സുജ വർഗീസ്, റൂബി തോമസ്, പരേതയായ റാണി ഫ്രാൻസിസ്. മരുമക്കൾ: മറിയാമ്മ സക്കറിയ, വർഗീസ് മണപ്പുറത്ത്, ഷാജി തോമസ്, ഫ്രാൻസിസ് ദേവസ്യ സംസ്കാരം പിന്നീട്.

12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ഹൂസ്റ്റണിൽ രണ്ട് പേർ അറസ്റ്റിൽ

ഹൂസ്റ്റൺ (ടെക്സസ്): 12 വയസ്സുകാരിയെ ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൂസ്റ്റൺ പ്രദേശത്തുനിന്ന് ഹോണ്ടുറാസ്, എൽ സാൽവഡോർ സ്വദേശികളായ രണ്ട് പുരുഷന്മാർ അറസ്റ്റിലായി. അറസ്റ്റിലായവർ: ഫെലിക്സ് ബുസ്റ്റിലോ ഡയസ് (49), ജോസ് ജെർബർ റിവേര (45) എന്നിവരാണ് പ്രതികൾ. ഡയസിന്റെ അനന്തരവളായ കുട്ടിയെ അനധികൃതമായി രാജ്യത്തേക്ക് കടത്തിയ ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്. മറ്റ് പ്രതികൾ: ഡയസിന്റെ അടുത്ത് നിന്ന് രക്ഷപ്പെട്ട കുട്ടിയെ പിന്നീട് തടഞ്ഞുവെച്ച് മർദ്ദിക്കുകയും നിർബന്ധിത ജോലി ചെയ്യിക്കുകയും ചെയ്തതിന് ബ്രെൻഡ ഗാർഷ്യ (38), ടാനിയ ഗാർഷ്യ (37) എന്നീ രണ്ട് സ്ത്രീകളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നടപടികൾ: റിവേരയെ മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസാണ് അറസ്റ്റ് ചെയ്തത്. ഡയസിനെ ഇമിഗ്രേഷൻ നിയമലംഘനങ്ങളുടെ പേരിൽ ICE കസ്റ്റഡിയിലെടുത്ത ശേഷം ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിന് കൈമാറി. അധികൃതരുടെ പ്രതികരണം: കേസിന്റെ വിശദാംശങ്ങൾ അത്യധികം അസ്വസ്ഥജനകമാണെന്നും, നീതി…

കാർമേഘങ്ങൾക്കിടയിലെ മഴവില്ല്: ജേക്കബ് ജോൺ കുമരകം, ഡാളസ്

മനസിന്റെ ഉള്ളറകളിൽ ഘനീഭവിച്ചു നിൽക്കുന്ന കറുത്തകാർമേഘങ്ങൾ , ഒന്ന് പെയ്ത് ഒഴിഞ്ഞു പോയിരുന്നെങ്കിൽഎന്ന് ആശിച്ചു നിരാശയുടെ കയങ്ങളിലേക്കു കൂപ്പു കുത്തുന്നഇരുണ്ട നിമിഷങ്ങൾ. ആരോടും പറയാനില്ലാതെ , പറഞ്ഞാൽആർക്കും മനസിലാകാത്ത പ്രശ്നങ്ങൾ , ഉത്തരമില്ലാത്തഎത്രയെത്ര ചോദ്യങ്ങൾ എത്രയെത്ര അനുഭവങ്ങൾ . ദൈവവിശ്വാസം പോലും പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങൾ . ഇവിടെയാണ് ഒരു മനുഷ്യന്റെ അന്തരാത്മാവിൽ , മണ്ണിൽമുളക്കാതെ സുഷിപ്തിയിൽ കഴിയുന്ന വിത്ത് പോലെകിടക്കുന്ന ദൈവാംശം , അത് തലമുറകളിലൂടെ പകർന്നുകിട്ടിയതാവാം , പണ്ടെങ്ങോ വായിച്ചു മറന്ന ദൈവ വചനനുറുങ്ങുകൾ ആകാം , സ്വന്ത അനുഭവങ്ങളിലൂടെ കിട്ടിയതിരിച്ചറിവുകൾ ആവാം , ഉണർന്നു സംവദിക്കുന്നത് . നീതനിച്ചല്ല , നിന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഒരിക്കലുംതകർച്ചയിലേക്ക് തള്ളി കളയുകയില്ല . അങ്ങനെ അങ്ങനെനൂറു നൂറു വാഗ്ദത്തങ്ങൾ , ഓരോന്നായി തെളിഞ്ഞു സൂര്യ പ്രഭയായി ഉള്ളിലെ കാര്മേഘങ്ങ പാളികളിൽ തട്ടി അവിടെ ഒരുമഴവില്ല് രൂപപ്പെടുകയാണ്…

സൗത്ത് കരോലിനയിലെ ഫയറിംഗ് സ്ക്വാഡ് സ്റ്റീഫൻ ബ്രയന്റിനെ വധശിക്ഷയ്ക്ക് വിധേയമാക്കി

കൊളംബിയ (സൗത്ത് കരോലിന): 2004-ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്റ്റീഫൻ ബ്രയന്റിനെ വെടിവെച്ച് കൊലപ്പെടുത്തി. സൗത്ത് കരോലിനയിൽ വെടിവെയ്പ്പ് സ്ക്വാഡ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്ന മൂന്നാമത്തെ തടവുകാരനാണ് 44-കാരനായ ബ്രയന്റ്. 2008-ലാണ് മോഷണ പരമ്പരയ്ക്കിടെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ബ്രയന്റ് കുറ്റം സമ്മതിച്ചത്. വിഷം കുത്തിവെച്ചുള്ള ശിക്ഷയ്ക്ക് (Lethal Injection) പകരം വെടിവെച്ച് കൊലപ്പെടുത്തുന്ന രീതി (Firing Squad) തിരഞ്ഞെടുക്കാൻ ബ്രയന്റ് ആവശ്യപ്പെട്ടിരുന്നു. യു.എസിൽ, വെടിവെച്ച് കൊലപ്പെടുത്തൽ രീതിയിൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ഇപ്പോൾ സൗത്ത് കരോലിന യൂട്ടയ്ക്ക് ഒപ്പമായി. 2025 നവംബർ 14-ന് വൈകുന്നേരം 6:05-ന് മരണം സ്ഥിരീകരിച്ചു. അവസാനമായി ഒന്നും പറയാനില്ലെന്ന് ഇയാൾ അറിയിച്ചു. ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡർ (FASD) എന്ന മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്ന വാദം സുപ്രീം കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കിയത്.…

പുടിനും നെതന്യാഹുവും ഡൊണാൾഡ് ട്രംപിനെതിരെ ഗൂഢാലോചന നടത്തുന്നുവോ?; ഇരുവരുടെയും ഫോണ്‍ സംഭാഷണം അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി!

കഴിഞ്ഞ രണ്ട് മാസത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ബെഞ്ചമിൻ നെതന്യാഹുവും രണ്ടു തവണ ഫോണ്‍ സംഭാഷണം നടത്തിയത് നിരവധി അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പരസ്പരം നിരന്തരം സമ്പർക്കത്തിലേര്‍പ്പെടുന്നത് ചില സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായി റിപ്പോര്‍ട്ട്. അവരുടെ ഒരു ലളിതമായ ഫോൺ കോൾ പോലും കാര്യമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇരുവരുടെയും സമീപകാല സംഭാഷണം വ്യാപകമായ ശ്രദ്ധ ആകർഷിച്ചു. ഇത് മിഡിൽ ഈസ്റ്റിലെ സാഹചര്യത്തെക്കുറിച്ചുള്ള ഒരു ചർച്ച മാത്രമായിരുന്നോ അതോ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിക്കെതിരെ എന്തെങ്കിലും രഹസ്യ ഗൂഢാലോചന നടന്നിരുന്നോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. 2025 നവംബർ 15 ശനിയാഴ്ച, പുടിനും നെതന്യാഹുവും ദീർഘമായ ഫോൺ സംഭാഷണം നടത്തി. പുടിനാണ് ഈ സംഭാഷണത്തിന് തുടക്കമിട്ടതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം സോഷ്യൽ മീഡിയയിൽ റിപ്പോർട്ട്…

ഭക്ഷ്യ സ്റ്റാമ്പുകൾ തിരികെയെത്തി; എങ്കിലും ലക്ഷക്കണക്കിന് ആളുകൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകും

വാഷിംഗ്ടൺ ഡി.സി. :സർക്കാർ ഷട്ട്ഡൗൺ അവസാനിച്ചതോടെ താൽക്കാലികമായി നിർത്തിവെച്ച ഭക്ഷ്യ സ്റ്റാമ്പ് ആനുകൂല്യങ്ങൾ (ഫുഡ് സ്റ്റാമ്പ്സ്) പുനരാരംഭിച്ചത് ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ആശ്വാസമായി. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ നികുതി-ചെലവ് നിയമം (GOP’s signature tax and spending law) കാരണം ലക്ഷക്കണക്കിന് ആളുകൾക്ക് ഫെഡറൽ ഭക്ഷ്യ സഹായം സ്ഥിരമായി നഷ്ടമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ഏറ്റവും വലിയ ദാരിദ്ര്യ നിർമാർജന പദ്ധതിയായ സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിൽ (SNAP) നിന്നുമാണ് വരുന്ന മാസങ്ങളിൽ ദശലക്ഷക്കണക്കിന് പേർ പുറത്താകാൻ സാധ്യതയുള്ളത്. പുതിയ നിയമത്തിലെ വ്യവസ്ഥകൾ സാമൂഹിക സുരക്ഷാ വലയത്തിന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കടുപ്പിച്ച വ്യവസ്ഥകൾ: പുതിയ നിയമപ്രകാരം, രക്ഷിതാക്കൾക്കും പ്രായമായവർക്കും കർശനമായ തൊഴിൽ ആവശ്യകതകൾ പാലിക്കേണ്ടിവരും. ഇത് കൂടാതെ, പതിനായിരക്കണക്കിന് നിയമപരമായ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും അടക്കം SNAP ആനുകൂല്യങ്ങൾ നഷ്ടമാകും.