പുടിനും നെതന്യാഹുവും ഡൊണാൾഡ് ട്രംപിനെതിരെ ഗൂഢാലോചന നടത്തുന്നുവോ?; ഇരുവരുടെയും ഫോണ്‍ സംഭാഷണം അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി!

കഴിഞ്ഞ രണ്ട് മാസത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ബെഞ്ചമിൻ നെതന്യാഹുവും രണ്ടു തവണ ഫോണ്‍ സംഭാഷണം നടത്തിയത് നിരവധി അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പരസ്പരം നിരന്തരം സമ്പർക്കത്തിലേര്‍പ്പെടുന്നത് ചില സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായി റിപ്പോര്‍ട്ട്. അവരുടെ ഒരു ലളിതമായ ഫോൺ കോൾ പോലും കാര്യമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇരുവരുടെയും സമീപകാല സംഭാഷണം വ്യാപകമായ ശ്രദ്ധ ആകർഷിച്ചു. ഇത് മിഡിൽ ഈസ്റ്റിലെ സാഹചര്യത്തെക്കുറിച്ചുള്ള ഒരു ചർച്ച മാത്രമായിരുന്നോ അതോ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിക്കെതിരെ എന്തെങ്കിലും രഹസ്യ ഗൂഢാലോചന നടന്നിരുന്നോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. 2025 നവംബർ 15 ശനിയാഴ്ച, പുടിനും നെതന്യാഹുവും ദീർഘമായ ഫോൺ സംഭാഷണം നടത്തി. പുടിനാണ് ഈ സംഭാഷണത്തിന് തുടക്കമിട്ടതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം സോഷ്യൽ മീഡിയയിൽ റിപ്പോർട്ട്…

ഭക്ഷ്യ സ്റ്റാമ്പുകൾ തിരികെയെത്തി; എങ്കിലും ലക്ഷക്കണക്കിന് ആളുകൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകും

വാഷിംഗ്ടൺ ഡി.സി. :സർക്കാർ ഷട്ട്ഡൗൺ അവസാനിച്ചതോടെ താൽക്കാലികമായി നിർത്തിവെച്ച ഭക്ഷ്യ സ്റ്റാമ്പ് ആനുകൂല്യങ്ങൾ (ഫുഡ് സ്റ്റാമ്പ്സ്) പുനരാരംഭിച്ചത് ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ആശ്വാസമായി. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ നികുതി-ചെലവ് നിയമം (GOP’s signature tax and spending law) കാരണം ലക്ഷക്കണക്കിന് ആളുകൾക്ക് ഫെഡറൽ ഭക്ഷ്യ സഹായം സ്ഥിരമായി നഷ്ടമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ഏറ്റവും വലിയ ദാരിദ്ര്യ നിർമാർജന പദ്ധതിയായ സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിൽ (SNAP) നിന്നുമാണ് വരുന്ന മാസങ്ങളിൽ ദശലക്ഷക്കണക്കിന് പേർ പുറത്താകാൻ സാധ്യതയുള്ളത്. പുതിയ നിയമത്തിലെ വ്യവസ്ഥകൾ സാമൂഹിക സുരക്ഷാ വലയത്തിന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കടുപ്പിച്ച വ്യവസ്ഥകൾ: പുതിയ നിയമപ്രകാരം, രക്ഷിതാക്കൾക്കും പ്രായമായവർക്കും കർശനമായ തൊഴിൽ ആവശ്യകതകൾ പാലിക്കേണ്ടിവരും. ഇത് കൂടാതെ, പതിനായിരക്കണക്കിന് നിയമപരമായ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും അടക്കം SNAP ആനുകൂല്യങ്ങൾ നഷ്ടമാകും.

“…അതുവരെ ഞാൻ സ്റ്റാർബക്സ് കാപ്പി കുടിക്കില്ല,”; സ്റ്റാര്‍ബക്സ് ബഹിഷ്ക്കരിക്കാന്‍ ന്യൂയോർക്ക് നിയുക്ത മേയര്‍ സൊഹ്‌റാൻ മംദാനിയുടെ ആഹ്വാനം

അമേരിക്കയിലുടനീളമുള്ള യൂണിയൻ ബാരിസ്റ്റ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്റ്റാർബക്സ് ബഹിഷ്കരിക്കാൻ ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി ആഹ്വാനം ചെയ്തു. “കരാർ നിലവില്‍ വരുന്നതു വരെ ഞാന്‍ കാപ്പി കുടിക്കില്ല,” അദ്ദേഹം പറയുന്നു. ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജനപ്രിയ കോഫി ശൃംഖലയായ സ്റ്റാർബക്സ് വീണ്ടും വിവാദങ്ങളുടെ കേന്ദ്രബിന്ദുവിലായി. യൂണിയനൈസ്ഡ് ബാരിസ്റ്റുകളുടെ അനിശ്ചിതകാല പണിമുടക്കിനിടയിൽ, ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി സ്റ്റാർബക്സ് ബഹിഷ്‌കരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്റ്റാർബക്‌സിനെതിരെ അന്യായമായ തൊഴിൽ നടപടികൾ തുടരുന്നുവെന്ന യൂണിയനുകളുടെ ആരോപണത്തെ തുടർന്നാണ് പണിമുടക്ക് ആരംഭിച്ചത്. തൊഴിലാളികൾക്ക് ന്യായമായ കരാർ ലഭിക്കുന്നതുവരെ താൻ സ്റ്റാർബക്‌സിൽ നിന്ന് വിട്ടു നിൽക്കുമെന്ന് മംദാനി പറഞ്ഞു.. സ്റ്റാർബക്‌സിൽ നിന്ന് വാങ്ങുന്നത് ഒഴിവാക്കണമെന്ന് നിയുക്ത മേയർ സൊഹ്‌റാൻ മംതാനി സോഷ്യൽ മീഡിയയിലൂടെ പിന്തുണക്കാരോട് അഭ്യർത്ഥിച്ചു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് തൊഴിലാളികൾ ന്യായമായ കരാറിനായി പോരാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ബാരിസ്റ്റകൾ…

യൂറോപ്പിലെ പോലെ ഒരു മാന്ദ്യത്തിലേക്ക് അമേരിക്ക നീങ്ങുകയാണോ?; ജെപി മോർഗൻ മേധാവി ജാമി ഡിമോൺ ശക്തമായ മുന്നറിയിപ്പ് നൽകി

അമേരിക്കയുടെ സാമ്പത്തിക ദിശയെക്കുറിച്ച് ജെപി മോർഗൻ ചേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജാമി ഡിമോൺ ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചു. രാജ്യം അതിന്റെ ബിസിനസ് വിരുദ്ധ നയങ്ങൾ വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ, വരും ദശകങ്ങളിൽ അതിന്റെ സാമ്പത്തിക വളർച്ച യൂറോപ്പിന് സമാനമായ ഒരു തലത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മിയാമി (ഫ്ലോറിഡ): യുഎസ് സാമ്പത്തിക ദിശയെക്കുറിച്ച് ജെപി മോർഗൻ ചേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജാമി ഡിമോൺ ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചു. രാജ്യം അതിന്റെ ബിസിനസ് വിരുദ്ധ നയങ്ങൾ വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ, വരും ദശകങ്ങളിൽ അതിന്റെ സാമ്പത്തിക വളർച്ച യൂറോപ്പിന്റേതിന് സമാനമായ ഒരു തലത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മിയാമിയിൽ നടന്ന അമേരിക്കൻ ബിസിനസ് ഫോറത്തിലാണ് ഡിമോൺ ഈ പ്രസ്താവന നടത്തിയത്. ഉയർന്ന നികുതികളും സാമൂഹിക ക്ഷേമ പരിപാടികളും അടിസ്ഥാനമാക്കിയുള്ള തന്റെ നയങ്ങൾ നടപ്പിലാക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി…

ജെഫ്രി എപ്സ്റ്റീന്‍ ഡെമോക്രാറ്റായിരുന്നോ?; ജെഫ്രി എപ്സ്റ്റീനെക്കുറിച്ച് പുതിയ അന്വേഷണം വേണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ച് പുതിയ അന്വേഷണം വേണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. ബിൽ ക്ലിന്റൺ, ലാറി സമ്മേഴ്‌സ്, റീഡ് ഹോഫ്മാൻ, പ്രമുഖ ബാങ്ക് ജെപി മോർഗൻ ചേസ് തുടങ്ങിയ പ്രമുഖരുമായുള്ള എപ്സ്റ്റീന്റെ ബന്ധം അന്വേഷിക്കാൻ അറ്റോർണി ജനറൽ പാം ബോണ്ടി, നീതിന്യായ വകുപ്പ് (DOJ), എഫ്ബിഐ എന്നിവരോട് ആവശ്യപ്പെടുമെന്ന് ട്രംപ് പറഞ്ഞു. സ്വന്തം രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാൻ മാത്രമാണ് ഡെമോക്രാറ്റുകൾ എപ്‌സ്റ്റീൻ വിഷയം ഉന്നയിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. റിപ്പബ്ലിക്കൻമാരെ ആക്രമിക്കാൻ ഡെമോക്രാറ്റുകൾ എപ്‌സ്റ്റീൻ വിഷയം ഉപയോഗിക്കുകയാണെന്നും അതിനാൽ ഡെമോക്രാറ്റുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഫെഡറൽ ഏജൻസികൾ എപ്‌സ്റ്റീന്റെ ബന്ധങ്ങൾ അന്വേഷിക്കണമെന്നും ട്രംപ് പോസ്റ്റിൽ എഴുതി. റിപ്പബ്ലിക്കൻമാരല്ല, ഡെമോക്രാറ്റുകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും അതിനാൽ അന്വേഷണം ക്ലിന്റണെയും സമ്മേഴ്‌സിനെയും പോലുള്ള ആളുകളിൽ…

യുഎസ് ഡോളറിനു വേണ്ടി പാക്കിസ്താന്‍ മുസ്ലീം രാജ്യങ്ങളെ ഒറ്റിക്കൊടുക്കും; ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഇസ്രായേലുമായി കൂടുതൽ അടുക്കും!

ഗാസയിൽ മുസ്ലീങ്ങൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് വാർത്തകളിൽ ഇടം നേടിയ പാക്ക്സ്താന്‍ ഇപ്പോൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിനും യുഎസ് സാമ്പത്തിക സഹായത്തിനും വഴങ്ങിയാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ജൂത സമൂഹത്തിനും ഇസ്രായേലിനും എതിരായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന പാക്കിസ്താനാണ് ഇപ്പോള്‍ ഇസ്രായേലുമായുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സാഹചര്യം കണക്കിലെടുക്കുമ്പോൾ, പാക്കിസ്താന്‍ അബ്രഹാം കരാറിൽ ഒപ്പുവെച്ച് ഇസ്രായേലിനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചേരുമെന്ന് അനുമാനിക്കപ്പെടുന്നു. വർഷങ്ങളായി ഗാസയെക്കുറിച്ചുള്ള പാക്കിസ്താന്റെ വികാരാധീനമായ പ്രസ്താവനകൾ അമേരിക്കൻ സമ്മർദ്ദത്തിനും പിന്തുണക്കും മുന്നിൽ ഇപ്പോൾ മങ്ങുകയാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അടുത്തിടെ, പാക്കിസ്താനും ഇസ്രായേലും തമ്മിലുള്ള പൊതുബന്ധം വിവിധ വേദികളിലൂടെ വർദ്ധിച്ചു. ഏറ്റവും പുതിയ ഉദാഹരണം ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റിൽ വെച്ചായിരുന്നു, അവിടെ പാക്കിസ്താൻ…

പ്ലാനോ പാർക്കിൽ ജോഗിംഗ് നടത്തുന്നതിനിടെ സ്ത്രീയെ ചുറ്റിക കൊണ്ട് ആക്രമിച്ചു കൗമാരക്കാരൻ പ്രതി

പ്ലാനോ(ഡാളസ്): വ്യാഴാഴ്ച ഉച്ചയ്ക്ക് പ്ലാനോയിലെ ബോബ് വുഡ്രഫ് പാർക്കിൽ ജോഗിംഗ് നടത്തുന്നതിനിടെ  സ്ത്രീ ചുറ്റിക കൊണ്ട് ആക്രമിക്കപ്പെട്ടതായി പോലീസ് റിപ്പോർട്ട് ചെയ്തു.ചുറ്റിക കൊണ്ട് രണ്ടുതവണയെങ്കിലും ഇവരെ അടിച്ചു. അവർ തിരിച്ചടിച്ചതായും പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് അദ്ദേഹം ഉപേക്ഷിച്ചതായി പറയപ്പെടുന്ന ചില തെളിവുകളുടെ അടിസ്ഥാനത്തിൽ 17 വയസ്സുള്ള സെർജിയോ നോ ഡി നോവ ഡുവാർട്ടെയെ പ്രതിയായി പിന്നീട് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.ഡക്റ്റ് ടേപ്പും ഇപ്പോൾ വെളിപ്പെടുത്താത്ത മറ്റ് വസ്തുക്കളും ചുറ്റികയും അവർ കണ്ടെടുത്തു. അടിയേറ്റ സ്ത്രീക്കു   ജീവന് ഭീഷണിയില്ലാത്ത പരിക്കുകൾ സംഭവിച്ചു, അവരെ  ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സ നൽകി. പ്രതിയായ 17 വയസ്സുള്ള സെർജിയോ നോ ഡി നോവ ഡുവാർട്ടെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു; പൊതു സുരക്ഷാ ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ പറയുന്നു. ഡുവാർട്ടെയ്‌ക്കെതിരെ ശാരീരിക പരിക്കുകൾ…

ഗ്രീൻകാർഡ് അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതായി ക്രിസ്റ്റി നോം

വാഷിംഗ്‌ടൺ ഡി സി :ട്രംപ് ഭരണകൂടം ഗ്രീൻകാർഡ്  വിസ പ്രോസസിങ് വേഗത്തിൽ പൂർത്തിയാക്കുന്നതിനു നടപടികൾ സ്വീകരിച്ച തായി ഹോമലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, പറഞ്ഞു. കൂടാതെ, ഈ ഭരണകൂടം മുമ്പ് കാണാത്ത വിധം നിരവധി പേരെ  യുഎസ് പൗരന്മാരായി മാറ്റു കയാണെന്നും  നോം, കൂട്ടിച്ചേർത്തു “ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ, പ്രോസസ്സുകൾ വേഗത്തിലാക്കുകയും വിസ പദ്ധതികളുടെയും ഗ്രീൻ കാർഡിന്റെയും വിശ്വാസ്യത കൂട്ടുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പേർ ഇപ്പോൾ പൗരന്മാരായിട്ടുണ്ട്,” നോം പറഞ്ഞു. അതേസമയം, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ചരിത്രത്തിലെ ഏറ്റവും വലിയ ഇമിഗ്രേഷനു പദ്ധതികൾ സ്വീകരിച്ചിട്ടുണ്ട്   USCIS-ന്റെ കണക്കുകൾ അനുസരിച്ച്, 11.3 ദശലക്ഷം അപേക്ഷകൾ നിലവിൽ ഉള്ളതായി പറയുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഹാർഡ്-ലൈൻ വേ ഡീപോർട്ടഷൻ  നയത്തിന്റെ ഭാഗമായുള്ള വിപരീത ഫലങ്ങൾ ഒരു വശത്തു,മറ്റൊരു വശത്ത്കൂടുതൽ നിയമപരമായ ഇമിഗ്രന്റ്സ് പൗരന്മാരാ മാറുന്നു

“ഇനി മാറേണ്ടത് കോൺഗ്രസ് നേതൃത്വമല്ലെ?”: ജെയിംസ് കൂടൽ

രാജ്യമൊട്ടാകെ കോൺഗ്രസ് അതിൻ്റെ പരാജയം തുടർക്കഥയായി മാറ്റുകയാണ്. പുനർജ്ജീവനം പ്രതീക്ഷയും വെളിച്ചവുമായി മാറിയ കാലത്തിന് പ്രസക്തി തന്നെ ഇല്ലാതെയാകുന്നു. മടങ്ങി വരവിന് ഇനി ആവശ്യം ധീരമായ തീരുമാനം മാത്രമാണ്. അടിമുടി താഴേതട്ടിൽ പരിഷ്കരണം നടത്തി എന്നു വാദിക്കുന്ന കോൺഗ്രസ്. അപ്പോൾ ഇനി മറുചോദ്യം ഇതാണ്, മാറേണ്ടത് ആരാണ്? കോൺഗ്രസിന്റെ ദേശീയ നേതൃത്വഘടന തന്നെ പാർട്ടിയെ വളരാൻ അനുവദിക്കാത്ത പ്രധാന തടസ്സമായി മാറിയിരിക്കുന്നു എന്നതാണ് തുടർച്ചയായ പരാജയങ്ങൾ പറയാതെ പറയുന്നത്. ഹൈക്കമാൻഡ് കൈകളിൽ കൂടുതലായ അധികാരം സ്രവിച്ച് കേന്ദ്രീകരിച്ചതാണ് പാർട്ടിയുടെ ക്ഷയത്തെ വേഗത്തിലാക്കിയത്. രാജ്യത്തെ രാഷ്ട്രീയഭൂപടത്തിൽ കോൺഗ്രസിന്റെ ശക്തി കുറയുന്നുവെന്നത് യാഥാർത്ഥ്യത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഇന്ന് ഒരു പ്രവർത്തനക്ഷമ പാർട്ടിയേക്കാൾ, ഒരു പഴയ ഓർമ്മ എന്ന നിലയിലെത്തി അവസ്ഥ. ഈ അവസ്ഥ ഒരൊറ്റ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഫലമായുണ്ടായതല്ല, വർഷങ്ങളായി നേതൃത്ത്വത്തിലെ തെറ്റായ തീരുമാനങ്ങളും…

കെഎച്ച്എൻഎ ലോൺ സ്റ്റാർ; ഹ്യൂസ്റ്റൺ RVP ആയി സൂര്യജിത്ത് സുഭാഷ് ചുമതലയേറ്റു

ഹ്യൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) യുടെ ലോൺ സ്റ്റാർ – ഹ്യൂസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായി (RVP) തിരുവനന്തപുരം സ്വദേശിയായ സൂര്യജിത്ത് സുഭാഷ് സ്ഥാനമേറ്റു. നിലവിൽ ടെക്സസിലെ ഹ്യൂസ്റ്റണിൽ താമസിക്കുന്ന അദ്ദേഹം ഒരു ഇക്വിറ്റി ട്രേഡർ കൂടിയാണ്. പ്രവാസി മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ യുവനേതൃത്വമാണ് സൂര്യജിത്തിൻ്റേത്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ യൂത്ത് പ്രസിഡന്റ് (2021-2022), ഫോക്കാന റീജിയണൽ യൂത്ത് പ്രതിനിധി (2022), കെഎച്ച്എൻഎ യുവ പ്രതിനിധി (2021 -2023 ) എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കലാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സംസ്ഥാന യുവജനോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഒരു പ്രതിഭാധനനായ ഗായകൻ കൂടിയാണ്. സനാതന ധർമ്മത്തിൽ അടിയുറച്ച നിലപാടുകൾ പങ്കുവെക്കുന്ന അദ്ദേഹത്തിൻ്റെ ദർശനം ഇതാണ്: “സനാതന ധർമ്മത്തിൽ നാം ഒന്നിക്കുമ്പോൾ, ഭാരതത്തിൻ്റെ പുരാതന പ്രൗഢി വീണ്ടും ഉണരും.…