അമേരിക്കയുടെ അടച്ചുപൂട്ടല്‍ വ്യോമയാന സേവനങ്ങള്‍ താറുമാറാക്കി; 800-ലധികം വിമാനങ്ങൾ റദ്ദാക്കി; 40 വിമാനത്താവളങ്ങളിൽ വിമാന സര്‍‌വീസുകള്‍ വെട്ടിക്കുറച്ചു

വാഷിംഗ്ടണ്‍: സർക്കാർ അടച്ചുപൂട്ടൽ അമേരിക്കയിലെ വ്യോമയാന സേവനങ്ങള്‍ താറുമാറാക്കി. രാജ്യവ്യാപകമായി 40 വിമാനത്താവളങ്ങളിലെ വിമാന സർവീസുകളിൽ 4 ശതമാനം കുറവ് വരുത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച 800 ലധികം വിമാനങ്ങൾ റദ്ദാക്കി. വെള്ളിയാഴ്ച മുതൽ രാജ്യവ്യാപകമായി 800-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, സാൻ ഡീഗോ, മറ്റ് പ്രധാന നഗരങ്ങൾ എന്നിവയുൾപ്പെടെ 40 വിമാനത്താവളങ്ങൾ വിമാന സർവീസുകൾ കുറയ്ക്കാൻ തുടങ്ങി. വെള്ളിയാഴ്ച മുതൽ വിമാന സർവീസുകളിൽ 4 ശതമാനം കുറവ് വരുത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിട്ടതിനെ തുടർന്നാണ് ഈ സാഹചര്യം ഉടലെടുത്തത്. വ്യോമ ഗതാഗത പ്രവർത്തനങ്ങളെയും നിയന്ത്രണ സേവനങ്ങളെയും ബാധിക്കുന്ന താൽക്കാലിക സർക്കാർ ഷട്ട്ഡൗണാണ് എഫ്എഎയുടെ നീക്കത്തിന് കാരണമായത്. എഫ്‌എ‌എ ഉത്തരവിനെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനികൾ ഇതിനകം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഫ്ലൈറ്റ്അവെയർ ഡാറ്റ പ്രകാരം, വെള്ളിയാഴ്ച രാവിലെയോടെ…

പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർക്ക് അമേരിക്കയിൽ പ്രവേശനമില്ല; ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങൾ കർശനമാക്കി

വാഷിംഗ്ടണ്‍: വിദേശ പൗരന്മാർക്ക് ഇനി അവരുടെ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കിയായിരിക്കും അമേരിക്കയിലേക്കുള്ള വിസ അനുവദിക്കുക. ഒരു അപേക്ഷകന് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, ശ്വസന രോഗം, കാൻസർ, ഉപാപചയ വൈകല്യങ്ങൾ, മാനസികരോഗം അല്ലെങ്കിൽ നാഡീസംബന്ധമായ രോഗം തുടങ്ങിയ അവസ്ഥകൾ ഉണ്ടെങ്കിൽ, അവരുടെ വിസ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. സർക്കാർ നിർദ്ദേശപ്രകാരം, വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശ പൗരന്മാരുടെ ആരോഗ്യം ഇനി ഒരു പ്രധാന മാനദണ്ഡമായി കണക്കാക്കും. പൊണ്ണത്തടി, പ്രമേഹം അല്ലെങ്കിൽ മറ്റ് ഗുരുതരമായ രോഗങ്ങളുള്ള വ്യക്തികൾക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടാം. മോശം ആരോഗ്യമുള്ള ആളുകൾ പൊതുബാധ്യതയായി മാറുകയും അമേരിക്കൻ വിഭവങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രസ്താവിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ അനുസരിച്ച്, യുഎസിൽ രോഗികളെ പുനരധിവസിപ്പിക്കുന്നത് രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കും. റിപ്പോർട്ട് പ്രകാരം, ആരോഗ്യ പരിശോധനകൾ ഇതിനകം തന്നെ…

ചുവപ്പും നീലയും (ലേഖനം): വിനീത കൃഷ്ണന്‍

“ന്യൂയോർക്ക് ചുവന്നിരിക്കുന്നൂ” — സൊഹ്‌റാൻ മംദാനിയുടെ വിജയപ്രഖ്യാപനത്തെത്തുടർന്ന് ഒരു പ്രമുഖ മലയാള മാധ്യമ പ്രവർത്തകൻ ചാനലിൽ കൂടി ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ചിരിയടക്കാൻ സാധിച്ചില്ല. ലോകത്തിന്റെ നാനാഭാഗങ്ങളിൽ വിപ്ലവത്തിന്റെയും ഇടതു പക്ഷത്തിന്റെയുമൊക്കെ നിറമാണ് ചുവപ്പ്. പക്ഷെ അമേരിക്കയിൽ അത് റിപ്പബ്ലിക്കൻ പാർട്ടിയെയാണ് സൂചിപ്പിക്കുന്നത്. നീല ഡെമോക്രാറ്റുകളെയും. ചുവപ്പ്-നീല കളർ ബ്രാൻഡിംഗിന് പ്രത്യയശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല. റിപ്പബ്ലിക്കൻമാർക്ക് ചുവപ്പ്, ഡെമോക്രാറ്റുകൾക്ക് നീല എന്ന കളർ കോഡ് 2000-ത്തിലെ ജോർജ്ജ് ഡബ്ല്യു ബുഷും അൽ ഗോറും തമ്മിലുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ടെലിവിഷൻ ഗ്രാഫിക്സ് ആയി ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷം അതൊരു ശീലമായി എന്നേ ഉള്ളൂ. എന്തായാലും നീല നിറത്തിലായിരുന്ന ന്യൂയോർക്ക് നഗരം ചുവന്നില്ലെന്നു മാത്രമല്ല കടും നീലയായി. ഡെമോക്രാറ്റിക്‌ പാർട്ടിയിൽ രണ്ടു പ്രബല വിഭാഗങ്ങളുണ്ട്. മോഡറേറ്റ്സ് ആയ ലിബറലുകളും പിന്നെ പ്രോഗ്രെസ്സിവ്സ് എന്ന ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റുകളും. രണ്ടാമത്തെ വിഭാഗത്തിൻറെ…

‘വന്ദേമാതരം’ പിറന്നിട്ട് 150 വർഷങ്ങൾ; ഇന്ത്യയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അനശ്വര മന്ത്രം നൽകിയത് ബങ്കിം ചന്ദ്ര ചാറ്റർജി

2025 നവംബർ 7, ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഇന്ന് ദേശീയഗാനമായ “വന്ദേമാതര” ത്തിന്റെ 150-ാം വാർഷികമാണ്. 1874 നവംബർ 7 ന് അക്ഷയ നവമിയുടെ ശുഭകരമായ അവസരത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഈ ഗാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പ്രചോദനമായി. സ്വാതന്ത്ര്യ സമരത്തിന് പുതിയ ഊർജ്ജം പകരുക മാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിന് ഒരു പുതിയ ദിശാബോധം നൽകുകയും ചെയ്തു. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കും. “വന്ദേമാതരം” എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും ഈ പരിപാടി സമർപ്പിക്കുന്നു. ഈ ഗാനം ഇപ്പോഴും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ദേശസ്‌നേഹത്തിന്റെ ആത്മാവിനെ ജ്വലിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടായിരുന്നു അത്, ഇന്ത്യ അതിന്റെ സാംസ്കാരിക സ്വത്വത്തിൽ നിന്ന് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള…

ലാജി തോമസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും, അസോസിയേഷനുകളുടെ  ഏറ്റവും വലിയ സംഘടനയുമായ ഫൊക്കാനയുടെ 2026-2028 ഭരണ സമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ കഴിഞ്ഞ 30-ൽ പരം വർഷമായി താമസിക്കുന്നതും, സാമൂഹിക കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യവുമായ ലാജി തോമസ് മത്സരിക്കുന്നു. ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) പ്രസിഡന്റ് ബിബിൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ നവംബർ ഒന്ന് ശനിയാഴ്ച  നടന്ന വാർഷിക പൊതുയോഗത്തിൽ അസോസിയേഷൻ്റെ സ്ഥാപക നേതാക്കളിൽ പ്രധാനി കൂടിയായ ലാജി തോമസിനെ സംഘടനയിൽ നിന്നും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുകയും, അസോസിയേഷൻ ഒന്നടങ്കം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഫൊക്കാനയുടെ നിലവിൽ ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന ലാജി തോമസ് 2022-24 വർഷത്തെ നാഷണൽ കമ്മിറ്റി അംഗമായും, ഫൊക്കാനയുടെ ന്യൂസ് ലെറ്ററായ ഫൊക്കാന ടുഡേ എഡിറ്റോറിയൽ…

ഇന്‍റർനാഷണൽ പ്രയർലെെൻ 600-മത് സമ്മേളനം നവ:11 നു; ഡോ.ലീനാ കെ ചെറിയാൻ സന്ദേശം നല്‍കുന്നു

ഡിട്രോയിറ്റ് :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ നവ:11 ചൊവാഴ്ച സംഘടിപ്പിക്കുന്ന 600- മത് സമ്മേളനത്തില്‍ കോഴഞ്ചേരി  മാർത്തോമാ കോളേജ് കോമേഴ്‌സ് വിഭാഗം പ്രൊഫെസ്സർ  ഡോ ലീനാ കെ ചെറിയാൻ സന്ദേശം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം നൽകും.നവ:11 ചൊ വ്വാഴ്ചയിലെ പ്രയർലൈനിൽ ഡോ ലീനായുടെ  പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി    പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന  ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ…

അറ്റ്ലാന്റായിലെ സെൻ്റ് പോൾ II മിഷനിൽ വിജയകരമായ കൺവെൻഷൻ കിക്കോഫ്

2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് അറ്റ്ലാന്റായിലെ സെൻ്റ്. പോൾ II മിഷനിൽ നടന്നു. കൺവെൻഷൻ കൺവീനർ ഫാദർ തോമസ് കടുകപ്പിള്ളിൽ, ആൻഡ്രൂസ് തോമസ്, സജി വർഗീസ് എന്നിവർ അടങ്ങുന്ന കൺവെൻഷൻ ടീമിനെ ഫാ: ജോസ് ഉപ്പാണിയുടെ നേതൃത്വത്തിൽ ഇടവക അംഗങ്ങൾ സന്തോഷപൂർവ്വം സ്വീകരിച്ചു. സജീവ് കളരിക്കൽ, ടിജി തോമസ്, ആഷിഷ് ബെൻ, രശ്മി ഫ്രാൻസിസ്, ടോം ജോസഫ് എന്നിവർ രജിസ്ട്രേഷന് നേതൃത്വം നൽകി. ഇടവക വികാരി ഫാദർ റെനേഴ്സ് കോയിക്കലോട്ട് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിരുന്നു. അമേരിക്ക എന്ന കുടിയേറ്റ മണ്ണിൽ വിശ്വാസത്തിൻറെ വേര് ഉറപ്പിക്കുവാനും അത് തലമുറകളിലേക്ക് പകർന്നു നൽകുവാനും പരിശ്രമിക്കുന്ന വിശ്വാസികളുടെ സമൂഹത്തിന്, തലമുറകൾ തമ്മിലുള്ള അന്തരം കുറയ്ക്കുവാനും ഭാവിയിലെ സഭയെ സുരക്ഷിതമാക്കുവാനും ഉള്ള ഒരു സുവർണ്ണാവസരമായി…

ന്യൂയോർക്കിൽ ഇന്ത്യൻ വോട്ട് ബാങ്ക് കാര്യങ്ങൾ തകിടം മറിക്കുന്നു; ട്രംപ് ക്യാമ്പ് നിശബ്ദതയും തന്ത്രപരമായ പ്രതിസന്ധിയും നേരിടുന്നു

ന്യൂയോർക്കിലെ ഇന്ത്യൻ-അമേരിക്കൻ സൊഹ്‌റാൻ മംദാനിയുടെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു പ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു. ഈ ഫലം ഇന്ത്യയോടും ഇന്ത്യൻ-അമേരിക്കക്കാരോടും ഉള്ള തന്റെ നിലപാട് പുനഃപരിശോധിക്കാൻ ട്രംപിനെ നിർബന്ധിതനാക്കിയേക്കാം. ന്യൂയോർക്ക്: ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലുമുള്ള ഇന്ത്യൻ സമൂഹം പ്രബലമാണ്. അവരില്‍ നിന്നുള്ള പലരും ഇപ്പോൾ യുഎസ് തിരഞ്ഞെടുപ്പുകളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മംദാനിയുടെ വിജയം വ്യക്തമാക്കുന്നത് ഇന്ത്യൻ-അമേരിക്കക്കാർ ഇനി അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നേതൃത്വത്തെ പിന്തുണയ്ക്കുമെന്നാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ വാചാടോപത്തിൽ ഇന്ത്യൻ സമൂഹം രോഷാകുലരാണ്. ഇന്ത്യയെക്കുറിച്ചും ഹിന്ദു സ്വത്വത്തെക്കുറിച്ചും ദക്ഷിണേഷ്യൻ കുടിയേറ്റക്കാരെക്കുറിച്ചും നിരവധി രാഷ്ട്രീയക്കാർ ഈ അടുത്ത കാലങ്ങളിലായി കടുത്ത പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഈ കോപം ഒടുവിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന വോട്ടുകളായി മാറി. അതുകൊണ്ടാണ് മംദാനിയുടെ വിജയം നഗര രാഷ്ട്രീയത്തിന്റെ മാത്രം സൂചനയായിട്ടല്ല, ദേശീയ സൂചനയായി കാണുന്നത്.…

കെ.എച്ച്.എൻ.എയുടെ ‘മൈഥിലി മാ’ ലളിതാസഹസ്രനാമാർച്ചന: അഞ്ചാം വർഷത്തിലേക്ക്; നവയുഗത്തിന് തിരിതെളിക്കുന്നു!

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) അഭിമാനകരമായ ആത്മീയ സംരംഭമായ “മൈഥിലി മാ” ലളിതാസഹസ്രനാമാർച്ചന അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. കോടി സഹസ്രനാമങ്ങളുടെ പുണ്യപ്രഭയിൽ, പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 2025 നവംബർ 7 വെള്ളിയാഴ്ച പരിപാടിക്ക് ഔദ്യോഗികമായി തുടക്കമാകും. ഗവൺമെന്റ് സംസ്കൃത കോളേജ് സംസ്കൃത സാഹിത്യ വിഭാഗം മേധാവി പ്രൊഫ. സരിത മഹേശ്വർ 2025–2027 കാലയളവിലെ മൈഥിലി മാ പരിപാടി ഉദ്ഘാടനം ചെയ്യും. യോഗക്ഷേമ സഭ വനിതാ വിഭാഗം കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ശ്രീമതി മല്ലിക മഹേശ്വർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. ഈ വർഷത്തെ പുണ്യയാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട്, യോഗക്ഷേമ സഭയിലെ വനിതാ അംഗങ്ങൾ ലളിതാസഹസ്രനാമാർച്ചന നടത്തും. ആരംഭകാലം മുതൽ മൈഥിലി മാ കൂട്ടായ്മയുടെ സഹയാത്രികരായ ശ്രീമതി ശാന്ത പിള്ള, ശ്രീമതി രാധാമണി നായർ, ശ്രീമതി ഗീത ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന ലളിതാസഹസ്രനാമാർച്ചനയ്ക്ക്…

ഹൃദ്രോഗങ്ങളും പ്രതിവിധികളും: ഡോ. ജിക്കു സക്കറിയ, ഡോ. ഷില്ല സക്കറിയ എന്നിവർ നയിക്കുന്ന ക്ലാസ്സ്‌, നവംബർ 9ന് ഞായാറാഴ്ച ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി-സ്നേഹതീരവും, സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചും സംയുകതമായി ചേർന്നുകൊണ്ട് ‘ഹൃദ്രോഗങ്ങളും പ്രധിവിധികളും ‘ ((Cardiological Diseases and Precautions) എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ന്യുറോളജിസ്റ്റ് ഡോ. ജിക്കു സക്കറിയായും പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഷില്ല സക്കറിയായും നയിക്കുന്ന, ഒപ്പം, റവ. ഫാദർ എം.കെ കുറിയാക്കോസ്, റവ. ഫാദർ സുജിത്ത് തോമസ് എന്നിവർ പങ്കെടുക്കുന്ന വിജ്ഞാനപ്രദമായ ക്ലാസ്സ്‌ നവംബർ 9 ന് ഞായറാഴ്ച ഉച്ചക്ക് കൃത്യം 12മണിക്ക് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയുടെ ഹാളിൽ വച്ചു നടത്തപ്പെടുന്നു. (St Thomas Indian orthodox church,1009 Unruh church, philadelphia PA 19111) ക്ലാസ്സ്‌ വിഷയം: “ഹൃദ്രോഗങ്ങളും പ്രധിവിധികളും “ (Cardiological Diseases and Precautions) ഇന്ന് സമൂഹത്തിൽ അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് വളരെയധികം പുത്തൻ അറിവുകളും,…