നെഹ്‌റു ട്രോഫി വള്ളം കളി: കാരിച്ചാല്‍ ചുണ്ടന്‍ തന്നെ ജലരാജാവ്‌

ആലപ്പുഴ: തുടര്‍ച്ചയായി അഞ്ചാം തവണയും നെഹ്രുട്രോഫി വള്ളം കളിയിൽ പള്ളാത്തുരുത്ത് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടന്‍ ജലരാജാവ് കിരീടമണിഞ്ഞു. പതിനാറാം തവണയാണ് കാരിച്ചാല്‍ ചുണ്ടന്‍ കിരീടമണിയുന്നത്. 0.5 മൈക്രോ സെക്കന്റിലായിരുന്നു കാരിച്ചാലിന്റെ വിജയം. കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റ വീയപുരം രണ്ടാമതെത്തി. ഇതോടെ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമാക്കുന്ന ടീമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് മാറി. കഴിഞ്ഞ നാല് വർഷവും തുടർച്ചയായി കാരിച്ചാൽ ചുണ്ടൻ തന്നെയാണ് നെഹ്രു ട്രോഫി സ്വന്തമാക്കിയിരുന്നത്. തുടർച്ചയായ അഞ്ചാം തവണയും ആകെ 16ാം തവണയുമാണ് കാരിച്ചാൽ ചുണ്ടൻ കിരീടം സ്വന്തമാക്കുന്നത്. ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മത്സരത്തിനെത്തിയത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളാണുളളത്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി…

കൊള്ള സംഘം എടി‌എം കവര്‍ച്ച നടത്തിയത് ‘തീരൻ അധികാരം ഒൻട്ര് ‘ എന്ന തമിഴ് സിനിമാ സ്റ്റൈലില്‍

തൃശ്ശൂര്‍: തൃശൂർ നഗരത്തിന് സമീപമുള്ള മൂന്ന് എ.ടി.എമ്മുകളിൽ നിന്ന് 65 ലക്ഷം രൂപ മോഷ്ടിച്ച കൊള്ള സംഘം ‘തീരൻ അധികാരം ഒൻട്ര്’ എന്ന തമിഴ് സിനിമാ സ്റ്റൈലിലാണെന്ന് പോലീസ്. മുഖം മൂടി ധരിച്ചാണ് കാറിലെത്തിയ സംഘം പണം കവർന്നത്. നാമക്കലില്‍ വെച്ച് പിടികൂടിയ കവർച്ചാ സംഘാംഗങ്ങളെ കുമാരപാളയം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. നാമക്കൽ പള്ളിപാളയത്ത് അറസ്റ്റിലായ ഇവർക്കെതിരെയുള്ള അന്വേഷണത്തിന് നാമക്കൽ എസ്.പി.യുടെ കീഴിൽ നാലുസംഘങ്ങളെ നിയോഗിച്ചതായി പോലീസ് വ്യക്തമാക്കി. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ലോറി ഡ്രൈവർ ജമാലുദ്ദീൻ വെടിയേറ്റുമരിക്കുകയും മറ്റൊരു പ്രതി അസർ അലിക്ക് ഇരുകാലുകൾക്കും വെടിയേൽക്കുകയും ചെയ്തിരുന്നു. ഇയാൾ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശേഷിക്കുന്ന അഞ്ചുപേരെയും വെപ്പടൈ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അന്വേഷണ സംഘങ്ങളിൽ ഒരു ടീം പ്രതികളുടെ നാടായ ഹരിയാനയിൽ പോയി തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട ജമാലുദ്ദീന്റെ ബന്ധുക്കൾ ശനിയാഴ്ച…

ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ തലപ്പത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സിപിഐ ശക്തമാക്കി

തിരുവനന്തപുരം: ക്രമസമാധാന വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എംആർ അജിത് കുമാറിനെ തലപ്പത്ത് നിന്ന് ഉടൻ മാറ്റണമെന്ന ആവശ്യവുമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) രംഗത്ത്. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) നേതൃത്വവുമായി ഉദ്യോഗസ്ഥർ നടത്തുന്ന രഹസ്യ ചർച്ചകൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിൻ്റെ രാഷ്ട്രീയ നയത്തിന് വിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉദ്യോഗസ്ഥൻ എൽഡിഎഫ് സർക്കാരിന് ബാധ്യതയായി മാറിയെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു കൊല്ലത്ത് പറഞ്ഞു. ഹിന്ദു ഫാസിസ്റ്റ് ശക്തികളുമായുള്ള ഉദ്യോഗസ്ഥൻ്റെ “രഹസ്യ കൂടിക്കാഴ്ച” രാജ്യത്തിൻ്റെ മതേതര രാഷ്ട്രീയത്തിൽ സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾക്ക് എന്ത് നീതിയാണ് അദ്ദേഹത്തിന് നൽകാൻ കഴിയുക എന്ന് പ്രകാശ് ബാബു ചോദിച്ചു. ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയതായി അജിത് കുമാർ സമ്മതിച്ചതായി ബാബു…

ഇഎസ്എയുടെ കരട് റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് യു ഡി എഫ് എംപിമാർ

കോട്ടയം: പരിസ്ഥിതി ലോല പ്രദേശങ്ങളെ (ഇഎസ്എ) സംബന്ധിച്ച കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് മധ്യതിരുവിതാംകൂറിലെ ഹൈറേഞ്ച് സെറ്റിൽമെൻ്റുകളിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ, പുതുക്കിയ ഇഎസ്എ ലിസ്റ്റ് സംബന്ധിച്ച റിപ്പോർട്ട് സെപ്റ്റംബര്‍ 30നകം കേന്ദ്രത്തിന് സമർപ്പിക്കണമെന്ന് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അന്തിമ വിജ്ഞാപനം കേന്ദ്രം ഉടൻ പുറത്തിറക്കുമെന്ന സൂചനകൾ ചൂണ്ടിക്കാട്ടി സംസ്ഥാനം ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സഖ്യത്തിലെ മൂന്ന് പാർലമെൻ്റ് അംഗങ്ങളായ ആൻ്റോ ആൻ്റണി, ഡീൻ കുര്യാക്കോസ്, കെ. ഫ്രാൻസിസ് ജോർജ് എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു. “അന്തിമ വിജ്ഞാപനം സംസ്ഥാനത്തിൻ്റെ നിലപാടിൻ്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയതിനാൽ സംസ്ഥാനത്തിൻ്റെ റിപ്പോർട്ട് നിർണായകമാണ്,” അവർ പറഞ്ഞു. കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാർ സുതാര്യത വേണമെന്നും ആവശ്യപ്പെട്ടു. “യു.ഡി.എഫിൻ്റെ നിലപാട് വ്യക്തമാണ്: ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് പൂർണമായും ഒഴിവാക്കണം. ഉമ്മന്…

ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും സിം കാര്‍ഡ് നല്‍കിയെന്നും ആരോപിച്ച് സിദ്ധിഖിന്റെ മകന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു; എതിര്‍പ്പുമായി സിദ്ദിഖിന്റെ കുടുംബം

എറണാകുളം: നടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിട്ട് ഒളിവിൽ കഴിയുന്ന നടൻ സിദ്ദീഖിന്റെ മകന്റെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചതായി അന്വേഷണ സംഘം. എറണാകുളം സ്വദേശികളായ നദിർ‌, പോൾ എന്നിവരെയാണ് മൊഴി രേഖപ്പെടുത്തി വിട്ടയച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ ഇരുവരെയും കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് കുടുംബം ഡിസിപിക്ക് പരാതി നൽകി. സിദ്ദീഖ് എവിടെ എന്ന് അന്വേഷിച്ച് കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാരോപിച്ചാണ് കുടുംബം പരാതി നൽകിയത്. സിദ്ദീഖ് എവിടെയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി മകൻ ഷഹീൻ സിദ്ദിഖ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും, പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഷഹീൻ പറഞ്ഞു. സിദ്ദിഖിനെ ഒളിവില്‍ സഹായിച്ചെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും, സിദ്ദിഖിന് സിം കാര്‍ഡ് നല്‍കിയത് ഇവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സിദ്ദിഖ് സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതറിയാനാണ്…

വഹാബ് പക്ഷം; അൻവറിന് പരസ്യപിന്തുണയുമായി രംഗത്ത്

ഐഎൻഎൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് ഒരുവർഷമായി ‘ നാഷണൽ ലീഗ് ‘ എന്ന പേരിൽ പ്രവർത്തിച്ചുവരുന്ന വഹാബ് വിഭാഗം പി വി അൻവറിന് പരസ്യപിന്തുണയുമായി രംഗത്ത്. മലപ്പുറം ജില്ലാ ജനറൽ സിക്രട്ടറി മുജീബ് ഹസ്സനാണ് തൻ്റെ FB പേജിൽ പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയത്. അൻവർ ഉയർത്തിയ പരാതി ന്യായമായിരുന്നു എന്നും, അതിനെ ചവറ്റുകുട്ടയിൽ എറിഞ്ഞപ്പോൾ അൻവറിന് പരസ്യമായി ഏറ്റുമുട്ടലല്ലാതെ മാർഗ്ഗം ഉണ്ടായില്ല. പിണറായി പോലീസിലെ സംഘ്പരിവാർ വത്കരണം അങ്ങാടി പാട്ടാണ്. ഇതിന് നേതൃത്വം നൽകുന്നത് ADGP യാണ്. ഈ സത്യം ഇനിയും മറച്ചുവെച്ചിട്ട് കാര്യമില്ല . RSS ന് കപ്പംകൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയ ജനാധിപത്യബദൽ ഉയർന്നുവരുമെന്നും പോസ്റ്റിൽ പറയുന്നു. നിലവിൽ LDF ൻ്റെ ഭാഗമല്ലാതെ സഹകരിപ്പിക്കുന്ന പാർട്ടികളിൽപ്പെട്ട ‘ വഹാബ് വിഭാഗം ‘ അൻവറിൻ്റെ നേതൃത്വത്തിൽ പുതുതായി രൂപപ്പെടുന്ന ഇടതു വിരുദ്ധ ചേരിയുടെ ഭാഗമാഗാൻ തയ്യാറായി…

ലോക സമാധാനം ഉറപ്പുവരുത്തുന്നതിൽ ഇന്ത്യ നേതൃപരമായ പങ്കുവഹിക്കണം: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: പശ്ചിമേഷ്യയിലേതുൾപ്പെടെ രാജ്യങ്ങൾക്കിടയിലുള്ള യുദ്ധാന്തരീക്ഷം അവസാനിപ്പിക്കുന്നതിനും ലോക സമാധാനം ഉറപ്പുവരുത്തുന്നതിനും ഇന്ത്യ നേതൃപരമായ പങ്കു വഹിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് നോളജ് സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ റസ്പോൺസിബിലിറ്റി സമ്മിറ്റ് പ്രമേയാവതരണ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരം സംഘർഷഭരിതമായ പശ്ചിമേഷ്യ, ഉക്രൈൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഐക്യം സ്ഥാപിക്കുന്നതിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വർഗീയ-തീവ്രവാദ ചിന്താധാരകളെ ചെറുത്തു തോൽപ്പിക്കുന്നതിലും ഇന്ത്യക്ക് ഫലപ്രദമായി ഇടപെടാൻ സാധിക്കും. അത്തരം ശ്രമങ്ങൾക്ക് ഇന്ത്യ മുൻകൈ എടുക്കണം. ലോകത്തിലെ ബഹുഭൂരിഭാഗം രാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധവും ചേരിചേരാ പാരമ്പര്യവും എല്ലാ മതസമൂഹങ്ങളെയും സംസ്കാരങ്ങളെയും ഉൾകൊള്ളുന്ന ബഹുസ്വര പൈതൃകവും ഈ ഇടപെടലുകൾക്ക് ഇന്ത്യയെ പര്യാപ്തമാക്കുന്നുണ്ട്. വളർന്നു വരുന്ന സാമ്പത്തിക-നയതന്ത്ര ശക്തി എന്ന നിലയിലും ഇക്കാര്യത്തിൽ ഇന്ത്യക്ക് പരിഹാരം കാണാൻ സാധിക്കും. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഭരണാധികാരികൾ മുന്നോട്ടുവരണമെന്നും കാന്തപുരം പറഞ്ഞു.…

മന്ത്രിസഭയില്‍ അഴിച്ചുപണി: വനം മന്ത്രി എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ നിയമിക്കാൻ എൻസിപി-എസ്പി തീരുമാനം

തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു. വനം മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. താനും ശശീന്ദ്രനും തോമസും ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ദേശീയ അധ്യക്ഷൻ ശരദ് പവാറിൻ്റെ തീരുമാനം അറിയിക്കുമെന്ന് ചാക്കോ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എൻസിപി-എസ്പിയിൽ കലാപം ഇളക്കിവിട്ടുകൊണ്ട് ശശീന്ദ്രനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തോമസ് അടുത്തിടെ പരസ്യമായി അവകാശവാദമുന്നയിച്ചിരുന്നു . തുടർന്ന് ചാക്കോയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള എൻസിപി-എസ്പി നേതാക്കളുടെ സംഘം കഴിഞ്ഞയാഴ്ച മുംബൈയിൽ പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് ശശീന്ദ്രൻ പറഞ്ഞു. തോമസിനുവേണ്ടി മന്ത്രിസ്ഥാനം വിട്ടുനൽകിയാൽ ശശീന്ദ്രന് എൻസിപി-എസ്പി സംസ്ഥാന അധ്യക്ഷനായി രാഷ്ട്രീയ സൗകര്യം തേടാമെന്നാണ് എൽഡിഎഫ് ഉൾപ്പടെയുള്ളവർ പറയുന്നത്. 2025ലെ തദ്ദേശ…

“ഗാവോ ഹല്ലേലുയ” മ്യൂസിക്കൽ നൈറ്റ് സെപ്തംബർ 29ന്

വെൺമണി :സെഹിയോൻ മാർത്തോമ്മാ ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിൽ “ഗാവോ ഹല്ലേലുയ” മ്യൂസിക്കൽ നൈറ്റ് സെപ്തംബർ 29 ഞായറാഴ്ച വൈകിട്ട് 6 മണിമുതൽ വെൺമണി സെഹിയോൻ മാർത്തോമ്മാ പാരിഷ് ഹാളിൽ നടത്തും. പ്രശസ്ത ഗായകരായ ഇമ്മാനുവൽ ഹെൻട്രി, ഫാദർ സേവേറിയോസ് തോമസ്, സെനു തോമസ്, എലിസബത്ത് എസ് മാത്യു, എന്നിവരോടൊപ്പം ഇടവക ഗായക സംഘവും ഗാനങ്ങൾ ആലപിക്കും. കഴിഞ്ഞ 120 വർഷങ്ങളായി വെണ്മണി ദേശത്തിന് താങ്ങും തണലുമായി, അശരണർക്കും, നിരാലംബർക്കും, രോഗികൾക്കും, ഒരു സ്വാന്തനമായി വെൺമണി സെഹിയോൻ മാർത്തോമ ഇടവക നിലകൊള്ളുന്നു.ഈ ഗാനസന്ധ്യയിലെ സ്തോത്ര കാഴ്ചയായി ലഭിക്കുന്ന മുഴുവൻ തുകയും, ഇടവകയുടെ സ്ഥാപനമായ സാധു സദൻ വഴി ക്യാൻസർ രോഗികൾക്കുള്ള പരിചരണത്തിനായി നൽകും. ഗായകസംഘം ഭാരവാഹികളായി റവ ഡോ. സജു മാത്യു (പ്രസിഡന്റ്), റവ. നോബിൻ സാം ചെറിയാൻ, റെജി പി ഓണംപള്ളിൽ (വൈസ് പ്രസിഡണ്ടുമാർ), റെനി…

നെഹ്റു ട്രോഫി ജലമേള ഇന്ന്: ഓളപരപ്പില്‍ വിജയഗാഥ രചിക്കുവാൻ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി

തലവടി: ജലോത്സവ പ്രേമികളായ ഏവരുടെയും ഹൃദയതാളമായി മാറിയ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും. നെഹ്‌റു ട്രോഫിയിൽ രണ്ടാം തവണയാണ് ഒരു ഗ്രാമത്തിന്റെ വികാരമായ തലവടി ചുണ്ടൻ അങ്കത്തിനായി ഇറങ്ങുന്നത്.കന്നി പോരാട്ടത്തിൽ തന്നെ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് പുന്നമട യുടെ ഇരു കരകളിലായി തടിച്ചു കൂടിയ ലക്ഷക്കണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു. ഷിനു എസ് പിള്ള (പ്രസി ഡന്റ് ),റിക്സൺ എടത്തിൽ ( ജനറൽ സെക്രട്ടറി ) , അരുൺ പുന്നശ്ശേരിൽ ( ട്രഷറാർ ), ജോമോൻ ചക്കാലയിൽ ( വർക്കിംഗ്‌ പ്രസിഡന്റ് ) എന്നിവരുടെ നേതൃത്തിലുള്ള സമിതി യും, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍, ഓഹരി ഉടമകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് തലവടി ചുണ്ടൻ ഇത്തവണ അങ്കത്തിനിറങ്ങുന്നത്. സുനിൽ പത്മനാഭന്‍ (പ്രസിഡന്റ്) സജിമോൻ വടക്കേചാവറ ( സെക്രട്ടറി ), പത്മകുമാര്‍…